2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പ്രതിക്കൂട്ടിലകപ്പെട്ട ഗവര്‍ണര്‍മാര്‍

"താങ്കള്‍ തുലയട്ടെ". ആഗതന്‍ വിളിച്ചു പറഞ്ഞു. അയാള്‍ അത്യധികം രോഷാകുലനായിരുന്നു. ദീര്‍ഘയാത്ര കാരണം ക്ഷീണിതനും.
അതുകേട്ട ഉമറുല്‍ ഫാറൂഖ്‌ അമ്പരന്നു. അദ്ദേഹം ആഗതനെ സൂക്ഷിച്ചുനോക്കി. അയാളില്‍ മനോരോഗത്തി‍െന്‍റ ലക്ഷണമൊന്നും പ്രകടമായിരുന്നില്ല. കോപകാരണം ആരാഞ്ഞപ്പോള്‍ അയാള്‍ ഖലീഫയോട്‌ കൂടുതല്‍ അടുത്തു. ആമുഖമൊന്നുമില്ലാതെ അറിയിച്ചു. "താങ്കള്‍ പ്രവിശ്യകളിലേക്ക്‌ ഗവര്‍ണര്‍മാരെ നിയോഗിക്കുന്നു. ഒരു പക്ഷെ, നിയമന വേളകളില്‍ നല്ല ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടാവാം. പക്ഷെ, അവരുടെ പ്രവര്‍ത്തനം പരിശോധിക്കാനും വിലയിരുത്താനും ഒരു സംവിധാനവുമില്ല."
"ഇവ്വിധം സംസാരിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്താണ്?‌" ഉമറുല്‍ ഫാറൂഖ്‌ വിശദീകരണം ചോദിച്ചു.
"താങ്കളുടെ ഗവര്‍ണറുടെ പ്രവര്‍ത്തനം തന്നെ" ആഗതന്‍ അറിയിച്ചു.
"ഏതു ഗവര്‍ണറുടെ?"
"ഈജിപ്തിലെ ഗവര്‍ണര്‍ ഇയാസുബ്നു ഗനമിന്റെ‍്‌". തുടര്‍ന്ന്‌ ആഗതന്‍ ഗവര്‍ണറെ സംബന്ധിച്ച ആവലാതികള്‍ ഖലീഫയുടെ മുന്നില്‍ നിരത്തി. എന്നാലിത്‌ ഉമറുല്‍ ഫാറൂഖി‍െന്‍റ പ്രതീക്ഷക്കും ധാരണയ്ക്കും വിരുദ്ധമായിരുന്നു. അതിനാല്‍ പെട്ടെന്ന്‌ അവ അംഗീകരിച്ചില്ല. നിഷേധിച്ചതുമില്ല. നിജസ്ഥിതി അറിയുന്നതിനുവേണ്ടി രണ്ടു ദൂതന്മ‍ാരെ അവിടേക്കയച്ചു.
ഈജിപ്തിലെത്തിയ ദൂതന്‍മാര്‍ ഗവര്‍ണറുടെ കൊട്ടാരം കണ്ട്‌ അമ്പരന്നു. ഖലീഫ കൊച്ചു കുടിലില്‍ കഴിയുക; അദ്ദേഹത്തി‍െന്‍റ ഗവര്‍ണര്‍ പ്രൗഢമായ കൊട്ടാരത്തിലും മദീനയില്‍ കേട്ടതൊക്കെ ശരിയാണെന്നവര്‍ക്ക്‌ ബോധ്യമായി. അങ്ങനെ ഗവര്‍ണറെ കാണാന്‍ കൊട്ടാരത്തിലേക്ക്‌ പുറപ്പെട്ടു. പക്ഷെ അവരെ തടഞ്ഞുനിര്‍ത്തിക്കൊണ്ടു പാറാവുകാര്‍ പറഞ്ഞു: "ഇന്ന്‌ അദ്ദേഹം ആരെയും കാണുന്നതല്ല."
ഉമറി‍െന്‍റ ദൂതന്മാര്‍ പാറാവുകാരുടെ വിലക്കുകള്‍ പരിഗണിച്ചില്ല. അവരെ തള്ളിമാറ്റി ഗവര്‍ണറുടെ അടുത്തെത്തി. അവര്‍ അറിയിച്ചു. "ഞങ്ങളെ ഇവിടേക്കയച്ചതു ഖലീഫയാണ്‌. താങ്കളെ കൂട്ടി മദീനയിലെത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. അതിനാല്‍, ഉടനെ പുറപ്പെടുക."
"പിന്നീട്‌ വന്നാല്‍ പോരേ, ചില അത്യാവശ്യ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്‌." ഗവര്‍ണര്‍, താന്‍ വിളിക്കപ്പെട്ടതി‍െന്‍റ കാരണം ഗ്രഹിച്ചിട്ടെന്നവണ്ണം പറഞ്ഞു.
"പറ്റില്ല, ഉടനെ പുറപ്പെടണം. അതാണുത്തരവ്‌" ദൂതന്മ‍ാര്‍ അറിയിച്ചു.
അങ്ങനെ അവരൊരുമിച്ച്‌ യാത്രയായി. മദീനയില്‍ ഉമറുല്‍ ഫാറൂഖി‍െന്‍റ അടുത്തെത്തിയപ്പോള്‍ ദൂതന്‍മാര്‍ തങ്ങള്‍ കണ്ടതും കേട്ടതും അനുഭവിച്ചതും അറിയിച്ചു. ഗവര്‍ണര്‍ക്ക്‌ അവയൊന്നും നിഷേധിക്കാനായില്ല. ആഢംബരപൂര്‍ണമായ ജീവിതമാണ്‌ നയിക്കുന്നതെന്ന്‌ ഖലീഫക്ക്‌ ബോധ്യമായി. അത്‌ അദ്ദേഹത്തി‍െന്‍റ ആജ്ഞക്ക്‌ വിരുദ്ധമായിരുന്നു. ഗവര്‍ണര്‍മാരെ തെരഞ്ഞെടുക്കാന്‍ സ്വീകരിച്ചിരുന്ന മാനദണ്ഡത്തിനും, അദ്ദേഹം അവരെ ഇങ്ങനെ ഓര്‍മപ്പെടുത്താറുണ്ടായിരുന്നു: "ഒരു സമൂഹത്തി‍െന്‍റ നായകത്വമേറ്റിട്ടില്ലാത്ത ഒരാള്‍ അവരുടെ നേതാവിനെപ്പോലെയായിരിക്കും. നേതാവായാലോ അവരിലെ സാധാരണക്കാരനെപ്പോലെയും ഇത്തരം ആളുകളെയാണ്‌ നമുക്കാവശ്യം."
ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ അദ്ദേഹം അവരെ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു: "ജനങ്ങളുടെ രക്തവും അഭിമാനവും ക്ഷതപ്പെടുത്താനല്ല താങ്കളെ നാം നിശ്ചയിക്കുന്നത്‌. മറിച്ച്‌, അവര്‍ക്ക്‌ നമസ്കാരത്തിന്‌ നേതൃത്വം നല്‍കാനും, അവര്‍ക്കിടയില്‍ നീതിപൂര്‍വം നിയമം നടത്താനും, ന്യായമായ തീര്‍പുകല്‍പിക്കാനുമാണ്‌. താങ്കള്‍ ഒരിക്കലും അഴകുള്ള മൃഗത്തെ വാഹനമായി ഉപയോഗിക്കരുത്‌. വിലപിടിച്ച വസ്ത്രങ്ങള്‍ ധരിക്കരുത്‌. മുന്തിയ ആഹാരം കഴിക്കരുത്‌. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടക്കരുത്‌."
ത‍െന്‍റ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്ന ഗവര്‍ണര്‍ ഇയാസിനോട്‌ ഖലീഫ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ത‍െന്‍റ പിഴവുകള്‍ ബോധ്യമായ ഗവര്‍ണര്‍ മാപ്പിറക്കുകയും മേലാല്‍ അത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്തു. എങ്കിലും ഉമറുല്‍ ആജ്ഞാപിച്ചു: "ധരിച്ച വസ്ത്രം അഴിച്ചു മാറ്റി ഇടയവേലക്കുവേണ്ട വസ്ത്രം അണിയുക. എന്നിട്ട്‌ അക്കാണുന്ന ആടുകളെ മേയ്ക്കാന്‍ പോവുക. അതാണ്‌ താങ്കള്‍ക്ക്‌ ഏറ്റം പററിയ പണി." അങ്ങനെ അദ്ദേഹത്തെ മുന്നൂറ്‌ ആടുകളെ സംരക്ഷിക്കുന്ന ചുമതല ഏല്‍പിച്ചു.
പരുക്കന്‍ വസ്ത്രം ധരിച്ച്‌ ത‍െന്‍റ മുമ്പില്‍ പ്രത്യക്ഷപ്പെട്ട മുന്‍ ഗവര്‍ണര്‍ ഇയാസുബ്നു ഗനമിനോട്‌ ഉമറുല്‍ ഫാറൂഖ്‌ പറഞ്ഞു.: "താങ്കള്‍ ഇപ്പേള്‍ അണിഞ്ഞ വസ്ത്രംപോലും താങ്കളുടെ പിതാവ്‌ ധരിച്ചിരിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌. ഈ വടിയും താങ്കളുടെ പിതാവി‍െന്‍റ വടിയെക്കാള്‍ വലുതാണ്‌. ഈ ആട്ടിന്‍പറ്റത്തെ പരിരക്ഷിക്കേണ്ട ബാധ്യത താങ്കളുടേതാണ‍്‌."
ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ പദവിയില്‍നിന്ന്‌ ഇടയവൃത്തിയിലേക്ക്‌ ഇറങ്ങി വരേണ്ടിവന്ന ഇയാസ്‌ വല്ലാതെ വിഷണ്ണനായി. എങ്കിലും താന്‍ ഈ ശിക്ഷകള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതിനാല്‍, ആരോടും പരിഭവിച്ചില്ല. പരാതി പറഞ്ഞതുമില്ല. എല്ലാ പ്രയാസങ്ങളും സഹിച്ച്‌ പുതിയ ചുമതല ഭംഗിയായി നിര്‍വഹിച്ചു. സംഭവിച്ചുപോയ പാപത്തി‍െന്‍റ പേരില്‍ പശ്ചാത്തപിക്കുകയും ഇനിയൊരവസരം ലഭിച്ചാല്‍ ലാളിത്യം പുലര്‍ത്താന്‍ ജാഗ്രത പാലിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇയാസി‍െന്‍റ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഉമറുല്‍ ഫാറൂഖ്‌, ത‍െന്‍റ ശിക്ഷ ഗവര്‍ണര്‍ക്ക്‌ പാഠമായി ഭവിച്ചിട്ടുണ്ടെന്ന്‌ ബോധ്യമായപ്പോള്‍ അദ്ദേഹത്തെ മടക്കിവിളിച്ചു. ത‍െന്‍റ മുമ്പില്‍ കുറ്റബോധത്താല്‍ കുനിഞ്ഞ ശിരസുമായി നിന്ന ഇയാസിനോട്‌ ഉമര്‍ പറഞ്ഞു: "ഞാന്‍ താങ്കളെ ഒരിക്കല്‍ കൂടി ഈജിപ്തിലെ ഗവര്‍ണറാക്കുന്നു. അബദ്ധം ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയോടെ."
"ഇല്ല, ഒരിക്കലും ഞാനിനി അതാവര്‍ത്തിക്കില്ല. ഒരാക്ഷേപവും എന്നെ കുറിച്ച്‌ കേള്‍ക്കാനിടവരുത്തില്ല; തീര്‍ച്ച." ഇയാസുബ്നു ഗനം വാക്കു പാലിക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചു. പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച്‌ ഒരാവലാതിയും ആര്‍ക്കും പറയാനുണ്ടായിരുന്നില്ല."
ഒരിക്കല്‍ ഹിംസ്‌ വാശികള്‍ ഉമറുല്‍ ഫാറൂഖിനെ സന്ദര്‍ശിച്ചു. സംസാരമധ്യേ അദ്ദേഹം അവരോട്‌ തങ്ങളുടെ ഗവര്‍ണറായ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിനെ സംബന്ധിച്ച്‌ അന്വേഷിച്ചു. അവര്‍ പറഞ്ഞു:"അദ്ദേഹം നല്ല ഭരണാധികാരിയാണ്‌. പക്ഷെ, മനോഹരമായ ഒരു കൊട്ടാരം പണികഴിപ്പിച്ചിട്ടുണ്ട്‌."
ഇത്‌ ഖലീഫയെ കോപാകുലനാക്കി. അദ്ദേഹം ചോദിച്ചു: "മനോഹരമായ കൊട്ടാരമോ? ഇബ്നു ഖുര്‍ത്വിന്‌ നാശം!"
ഉടനെ തന്നെ അദ്ദേഹം ഹിംസിലേക്ക്‌ ഒരാളെ അയച്ചു. അദ്ദേഹത്തോട്‌, ഗവര്‍ണറുടെ കൊട്ടാരവാതില്‍ കത്തിച്ചു കളയാനും, ഗവര്‍ണറെ കൂട്ടിക്കൊണ്ടുവരാനും കല്‍പിച്ചു. നിര്‍ദ്ദേശം ലഭിച്ചയുടനെ അബ്ദുല്ലാഹിബ്നു ഖര്‍ട്ഠ്വ്‌ മദീനയിലെത്തി. എങ്കിലും ഖലീഫ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചു. മൂന്നു നാള്‍ മടക്കിയയച്ചശേഷം നാലാം ദിവസം, കന്നുകാലികളെ കെട്ടുന്ന തൊഴുത്തില്‍വെച്ചാണ്‌ അദ്ദേഹവുമായി സന്ധിച്ചതു. കണ്ടയുടനെ ഗവര്‍ണറോട്‌ വസ്ത്രം അഴിച്ചു മാറ്റി ഇടയബാലന്‍മാരുടെ വേഷമണിയാന്‍ കല്‍പിച്ചു. തുടര്‍ന്ന്‌ കന്നുകാലികളെ മേയ്ക്കാന്‍ ആജ്ഞാപിച്ചു. ഖലീഫാ ഉമറുല്‍ ഫാറൂഖി‍െന്‍റ നിര്‍ദ്ദേശം നിരാകരിക്കാന്‍ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിന്‌ നിര്‍വാഹമുണ്ടായിരുന്നില്ല.
ഏതാനും ദിവസം ആടുമാടുകളെ മേച്ചുനടന്ന ശേഷമാണ്‌ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിനെ ഉമറുല്‍ ഫാറൂഖ്‌ തിരിച്ചുവിളിച്ചതു. വീണ്ടും ഹിംസില്‍ ഗവര്‍ണറായി നിയമിച്ചുകൊണ്ടിങ്ങനെ അറിയിച്ചു: "കെട്ടിടം നിര്‍മ്മിക്കാനും കൊട്ടാരം പണിയാനുമല്ല നാം താങ്കളെ നിയോഗിക്കുന്നത്‌. ജനങ്ങളെ സേവിക്കാനാണ്‌. അതിനാല്‍ ആര്‍ഭാട ജീവിതം ആവര്‍ത്തിക്കരുത്‌."
ഖലീഫാ ഉമര്‍ ത‍െന്‍റ സഖാക്കളോട്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന്‌, ക്ഷുഭിതനായ ഒരാള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ കൈയില്‍ ഒരു പൊതിയുണ്ടായിരുന്നു. ഖലീഫായുടെ അടുത്തെത്തിയ ഉടനെ ആഗതന്‍ അത്‌ അദ്ദേഹത്തി‍െന്‍റ മാറിലേക്ക്‌ എറിഞ്ഞു. അത്‌ തലമുടിയായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ ഇളകിവശായി. അവര്‍ അയാളെ പിടികൂടാനൊരുങ്ങി. പക്ഷെ, ഉമറുല്‍ ഫാറൂഖ്‌ അതിനനുവദിച്ചില്ല. അദ്ദേഹം ത‍െന്‍റ മാറിലും മടിയിലും ചിതറിക്കിടക്കുന്ന മുടി എടുത്തുമാറ്റി, ആഗതനോട്‌ ഇരിക്കാനാവശ്യപ്പെട്ടു. അല്‍പസമയത്തെ മൗനത്തിനുശേഷം ഖലീഫ അന്വേഷിച്ചു: "താങ്കളുടെ പ്രശ്നമെന്താണ്‌? എ‍െന്‍റ മാറിലേക്ക്‌ മുടിയെറിയാന്‍ പ്രേരിപ്പിച്ചതെന്ത്‌?"
"ഉമറേ, നരകം ഇല്ലായിരുന്നെങ്കില്‍" അയാള്‍ക്ക്‌ കോപം അടക്കാന്‍ കഴിഞ്ഞില്ല.
"ശരിയാണ്‌ നരകം ഇല്ലായിരുന്നെങ്കില്‍! സഹോദരാ, വിശദീകരിച്ചാലും.."
ആഗതന്‍ ത‍െന്‍റ പരാതികള്‍ സമര്‍പ്പിച്ചു. ഗവര്‍ണര്‍ അബുമൂസല്‍ അശ്‌അരി തന്നെ ചമ്മട്ടികൊണ്ട്‌ അടിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തത്തായി അറിയിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ട ഉമറുല്‍ ഫാറൂഖ്‌ ചുറ്റുമിരിക്കുന്നവരോട്‌ പറഞ്ഞു: "എല്ലാവരും ഇദ്ദേഹത്തെപ്പോലെ ഇത്ര കരുത്തരും ത‍േന്‍റടികളുമായിരുന്നെങ്കില്‍! അല്ലാഹു നമുക്ക്‌ നല്‍കിയ ഭൂപ്രദേശങ്ങളെക്കാളെല്ലാം ഞാന്‍ അതാണ്‌ ഇഷ്ടപ്പെടുക."
തുടര്‍ന്ന്‌ ഗവര്‍ണര്‍ അബുമൂസല്‍ അശ്‌അരിയെ മദീനയില്‍ വരുത്തി. വിചാരണയില്‍ ആരോപണം ശരിയാണെന്ന്‌ ബോധ്യമായതിനാല്‍ പ്രതിക്രിയക്ക്‌ വിധേയനാക്കി. ശിക്ഷയില്‍ ഇളവ്‌ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല.

2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

മതം, മതേതരത്വം, പുതിയ സാഹചര്യങ്ങളും

കൂട്ടില്‍ മുഹമ്മദലി
ലോകം ഇപ്പോൾ ഒരു വഴിത്തിരിവിലാണെന്ന്‌ തോന്നുന്നു. അനുഭവങ്ങൾ ലോകത്തെ ഒരു പരിവർത്തനമുഖത്ത്‌ എത്തിച്ചിരിക്കുകയാണ്‌. മതത്തേയും ആത്മീയതയേയും പറ്റിയുള്ള പഴയ കാരണങ്ങൾക്ക്‌ ഇളക്കം സംഭവിച്ചിരിക്കുന്നു. എന്നാൽ പുതിയ സങ്കൽപം വ്യക്തമായി രൂപപ്പെട്ടിട്ടുമില്ല. ഒരു കാര്യം ഉറപ്പ്‌: നിർമതത്വത്തി‍െൻറയും ഭൗതികവാദത്തി‍െൻറയും അടിത്തറ ഉലയുകയാണ്‌. സംശയങ്ങളും ആശങ്കകളുമകറ്റാൻ ശാസ്ത്രം പോലും അശക്തമായിരുന്നു. ഈ പുതിയ സാഹചര്യത്തിൽ മതത്തെയു!ം നിർമതത്വത്തെയും സംബന്ധിച്ച്‌ ഒരു പുനർവിചിന്തനം ആവശ്യമായിത്തീർന്നിരിക്കുന്നു.

നമ്മുടെ അനുഭവത്തിലെ മതം പ്രശ്നവും പരിഹാരവുമാണ്‌; ഇരുട്ടും വെളിച്ചവുമാണ്‌; ഭ്രാന്തും വിവേകവുമാണ്‌. ചരിത്രം സാക്ഷ്യപ്പെടുത്തിയ സത്യമാണിത്‌. ദുരനുഭവങ്ങൾ മാത്രം ഓർമിച്ച്‌ മതത്തെ പുഛിക്കുന്നതും അവയെ പാടെ നിഷേധിച്ച്‌ മതത്തെ വെള്ള പൂശുന്നതും ഒരുപോലെ തെറ്റാണ്‌. അധിക മതവിരോധികളും മതവിശ്വാസികളും ആവർത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റാണിത്‌. തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനുള്ള വെപ്രാളത്തിനിടയിൽ വാസ്തവം കാണാതെ പോകുന്നു ഇവർ. നമുക്ക്‌ ആവശ്യം വാദപ്രതിവാദങ്ങളല്ല, വസ്തുതകൾ കണ്ടെത്തുകയാണ്‌; നമ്മുടെ കണ്ടെത്തലുകൾ മനുഷ്യ നന്മക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ ചിന്തിക്കുകയാണ്‌. ആത്മാർത്ഥമായി ഇങ്ങനെ ചെയ്യുമ്പോൾ ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നില്ല.

മതം ശക്തമാണ്‌. ആർക്കും ഉന്മൂലനം ചെയ്യാൻ കഴിയില്ല അതിനെ. മതനിഷേധവും ഇതുപോലെ. മതത്തോടൊപ്പം തന്നെ മതനിഷേധവും ആരംഭിച്ചിട്ടുണ്ട്‌. മതവിശ്വാസത്തിലോ, മതനിഷേധത്തിലോ അല്ല, മതത്തി‍െൻറ പ്രയോഗത്തിലാണ്‌ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്‌.

മതത്തി‍െൻറ പ്രയോഗത്തിൽ ധാരാളം തെറ്റുകൾ സംഭവിച്ചിട്ടുണ്ട്‍്‌. മതത്തെക്കുറിച്ച്‌ തെറ്റിദ്ധാരണകളുണ്ടാക്കിയതും മതനിഷേധവും ഉയർന്നു വരാൻ നിമിത്തമായതും ഈ തെറ്റുകൾ തന്നെ. മതത്തി‍െൻറ മൂലതത്വം എപ്പോഴും ശരിയായിരുന്നു. എന്നാൽ അതി‍െൻറ പ്രയോഗത്തിൽ പലപ്പോഴും പാളിച്ചകൾ പറ്റി, മതത്തി‍െൻറ മൂലതത്വങ്ങൾ വിരളമായേ എതിർക്കപ്പെട്ടിട്ടുള്ളൂ. ഈ എതിർപ്പ്‌ തന്നെ വളരെ ദുർബലമായിരുന്നു. എന്നാൽ, മതത്തി‍െൻറ പ്രയോഗ രീതികൾ ശക്തിയായി വിമർശിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിമർശനങ്ങൾ ചിലപ്പോൾ മതത്തി‍െൻറ അസ്ഥിവാരത്തെപ്പോലും പിടിച്ചുലച്ചു. വിമർശനങ്ങൾ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായി. പുറത്തുനിന്നുള്ള വിമർശനങ്ങൾ മിക്കതും പരാജയപ്പെട്ടപ്പോൾ അകത്തുനിന്നുള്ളവ ഒരു പരിധിവരെ വിജയിച്ചു. മതം ഒരു ജലാശയം പോലെയായിരുന്നു. കെട്ടിനിന്ന്‌ കാലത്താൽ മലിനമായപ്പോൾ പുതിയ ജലപ്രവാഹങ്ങൾ പഴയത്തിനെ ശുദ്ധീകരിച്ചു. മഴമേഘങ്ങൾ, ശക്തിയായ ഇടിയും മിന്നലും കൊടുങ്കാറ്റുമിലാതെ, ശാന്തമായി പെയ്തിറങ്ങിയാലേ മതസമൂഹത്തിലെ മാലിന്യങ്ങൾ തുടച്ചു നീക്കപ്പെടുകയുള്ളൂ. മത പരിഷ്കാർത്താക്കളും മതനവോത്ഥാന പ്രസ്ഥാനങ്ങളും നിർവഹിച്ചതു ഈ ദൗത്യമാണ്‌. ചരിത്രത്തിലുടനീളം അഭംഗുരം തുടർന്നുപോന്നതും ഇനിയും തുടരുന്നതുമായ ശുദ്ധീകരണ പ്രക്രിയയാണിത്‌.

നിർമതത്വം വന്ന വഴി
ഇടയ്ക്കുവെച്ച്‌ മതത്തി‍െൻറ പ്രയോഗം അമ്പേ പാളം തെറ്റി. യൂറോപ്പിലാണ്‌ ഇത്‌ സംഭവിച്ചതു. പതിനെട്ട്‌, പത്തൊമ്പത്‌ നൂറ്റാണ്ടുകളിൽ ചർച്ചുകളിൽനിന്ന്‌ ഇരുട്ടാണ്‌ പ്രസരിച്ചതു. ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെയ്ക്കാൻ നവോത്ഥാന നായകരോ പരിഷ്കരണ പ്രസ്ഥാനങ്ങളോ ഈ കാലയളവിലുണ്ടായില്ല. ഫ്യൂഡലിസവും തുടർന്ന്‌ മുതലാളിത്തവും മനുഷ്യ‍െൻറ മുതുകൊടിച്ചപ്പോൾ മതം മേലാള‍െൻറ ഭാഗത്തുനിന്നു. മുതലാളിമാരുടെയും രാജാക്കന്മ‍ാരുടെയും ദുഷ്പ്രവൃത്തികളെ വാഴ്ത്തുന്നവരും അവർക്ക്‌ കീഴ്പ്പെടാൻ പൊതുജനങ്ങളെ ഉപദേശിക്കുന്നവരുമായി, പുരോഹിതന്മ‍ാർ, മതത്തിനെതിരെ, പുറത്തുനിന്നുള്ള വിമർശനം ഏറ്റവുമധികം ശക്തിയാർജിച്ച കാലയളവായിരുന്നു ഇത്‌. പൗരോഹിത്യത്തി‍െൻറ നുകത്തിൽനിന്നു രക്ഷപ്പെടാൻ മനുഷ്യൻ പുതിയ വഴികൾ തേടി. സ്വാതന്ത്ര്യമായിരുന്നു ഈ വഴികളുടെ പൊതു സവിശേഷത. മനുഷ്യ‍െൻറ പരമാധികാരം എല്ലായിടത്തും വാഴ്ത്തപ്പെട്ടു. ഈ സ്വാതന്ത്ര്യ-പരമാധികാരബോധം ആധുനികതയുടെ മുഖമുദ്രയായിത്തീർന്നു. മതത്തെയും മതനേതൃത്വത്തെയും മാത്രമല്ല, എല്ലാവിധ പാരമ്പര്യങ്ങളെയും നിരാകരിച്ച്‌ മനുഷ്യൻ പുതിയ യാത്ര ആരംഭിച്ചു.

തെറ്റും ശരിയും പരിശോധിച്ചറിയാനുള്ള ഊരകല്ല്‌ യുക്തിയായി. യുക്തിയെ ചോദ്യം ചെയ്യാൻ യുക്തിക്കേ കഴിയൂ എന്ന്‌ വിശ്വസിക്കപ്പെട്ടു. മതവിശ്വാസങ്ങളും പാരമ്പര്യങ്ങളും യുക്തി ചിന്തയ്ക്കു വഴിമാറിക്കൊടുത്തു. ശാസ്ത്രം അറിവി‍െൻറ യഥാർത്ഥ ഉറവിടമായി വിലയിരുത്തപ്പെട്ടു. ശാസ്ത്രത്തി‍െൻറ പരിധിയിൽ വരാത്തതെല്ലാം നിഷേധിക്കപ്പെട്ടു. അഥവാ അവ ശാസ്ത്രത്തി‍െൻറ പരിധിയിൽ വരുമ്പോൾ മാത്രം വിശ്വസിച്ചാൽ മതി എന്ന്‌ തീരുമാനിക്കപ്പെട്ടു. ഈ ചിന്താഗതികളാണ്‌ ആധുനിക പാശ്ചാത്യ നാഗരികതയ്ക്ക്‌ അടിത്തറ പാകിയത്‌. ഇത്‌ -പ്രബുദധത-യായി കൊട്ടിഘോഷിക്കപ്പെട്ടു. ഈ ചിന്താഗതിക്കനുസൃതമായ ഒരു രാഷ്ട്ര സങ്കൽപവും അവർ വളർത്തിയെടുത്തു. -സെക്യുലർ സ്റ്റേറ്റ്‌- എന്നാണ്‌ അത്‌ അറിയപ്പെട്ടത്‌. രാഷ്ട്രവും മതവും തമ്മിലുള്ള പൂർണമായ വേർപാടായിരുന്നു അത്‌. സെക്യൂലർ കാഴ്ചപ്പാട്‌ ഇതര സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു.

ഇന്ത്യയിൽ ഇന്ന്‌ നാം സങ്കൽപിച്ചുപോരുന്ന അർത്ഥത്തിലല്ല പാശ്ചാത്യ നാടുകളിൽ സെക്യൂലറിസം ഉപയോഗിക്കപ്പെട്ടത്‌. മതവുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രം, ധാർമികത, വിദ്യാഭ്യാസ രീതി എന്നൊക്കെയാണ്‌. The belief that the state, morals, education etc. should be independent of religion. . സെക്യുലറിസംകൊണ്ട്‌ അവിടെ വിവക്ഷിക്കപ്പെട്ടത്‌. സെക്യൂലറിസത്തെ അവർ നിർവചിച്ചതു ഇങ്ങനെ: Secularism is a system of social organization and education which belives that religion has no part to play in the problems and evens of everyday life. സെക്യൂലർവൽക്കരിക്കുക എന്നാൽ “To change the society of education etc. So it is nolonger under the control or influence of religion” എന്നാണ്‌ അർത്ഥമാക്കപ്പെട്ടത്‌. ചുരുക്കത്തിൽ, മതം ജീവിതത്തിൽ ഒരു ആവശ്യമില്ലെന്ന്‌ വന്നു. ആവശ്യമുള്ളവർക്കു തന്നെ, വ്യക്തിക്കും ദൈവത്തിനുമിടയിലുള്ള സ്വകാര്യ ആത്മീയ വ്യവഹാരമായി അത്‌ ചുരുങ്ങി. ഇതുപോലും രഹസ്യമായ ഒരു അന്ധവിശ്വാസമായി പരക്കെ വിശ്വസിക്കപ്പെട്ടു.

മതത്തെപ്പറ്റിയുള്ള ഈ മുതലാളിത്ത സങ്കൽപം തന്നെയാണ്‌ മാർക്ക്സിസവും ഉദ്ഘോഷിച്ചതു. ഒരു പടി കൂടി മുന്നോട്ടു ചെന്ന്‌ മതത്തിനെതിരെയുള്ള, അഥവാ അതി‍െൻറ അടിസ്ഥാന തത്വങ്ങൾക്കു തന്നെ എതിരായുള്ള യുദ്ധം പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയായി മാർക്ക്സിസ്റ്റുകൾ ഏറ്റെടുക്കുകയും ചെയ്തു.

മുതലാളിത്തത്തി‍െൻറ പൂർണ സ്വതന്ത്രനും പരമാധികാരിയുമായ മനുഷ്യൻ ചൂഷണത്തി‍െൻറ പുതിയ വഴികളിലൂടെ ജൈത്രയാത്ര ചെയ്തു. അവനെ തടയാൻ അവനു മാത്രമെ സാധിക്കുമായിരുന്നുള്ളൂ. അവ‍െൻറ യുക്തി ബോധമാകട്ടെ അവ‍െൻറ ചെയ്തികളെ ശരിവെയ്ക്കുകയും ചെയ്തു. ശക്തിയുള്ളവർ അതിജീവിച്ചു. ദുർബലർ ചവിട്ടിമെതിക്കപ്പെട്ടു. ഈ പ്രതിസന്ധി തരണം ചെയ്യാനാണ്‌ കാൾമാർക്ക്സ്‌ വർഗ സംഘട്ടന സിദ്ധാന്തം രചിച്ചതു. ചൂഷണം അവസാനിപ്പിക്കുന്നതിന്‌ മാർക്ക്സ്‌ കുറേ മാർഗങ്ങൾ മുന്നോട്ടുവെച്ചു. മർദ്ദിത ജനതയുടെ പ്രത്യാശയുടെ പ്രതീകമായി മാർക്ക്സിസം വളർന്നു. ജനതതികളും രാഷ്ട്രങ്ങളും മാർക്ക്സിസ്റ്റുകളുടെ കൈവശം വന്നു, മാർക്ക്സി‍െൻറ സിദ്ധാന്തങ്ങൾ, പക്ഷെ, പ്രയോഗതലത്തിൽ പരാജയപ്പെട്ടു. തകരാറ്‌ സിദ്ധാന്തങ്ങൾക്കോ പ്രയോഗ രീതികൾക്കോ എന്ന തർക്കത്തിൽ തീർപ്പുണ്ടാകുന്നതിനു മുമ്പേ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങൾ അപ്രത്യക്ഷമായി. മാർക്ക്സിസം മുതലാളിത്തത്തി‍െൻറ മറ്റൊരു അറ്റമായിരുന്നു എന്ന്‌, അനുഭവത്തിലൂടെ വൈകിയാണെങ്കിലും നമ്മൾ അറിഞ്ഞു. മുതലാളിത്തത്തിനെതിരെ ഒരു പ്രതിസംസ്കൃതിയാകാൻ അശക്തമായിരുന്നു അത്‌.
അവശേഷിക്കുന്നത്‌ മുതലാളിത്തത്തി‍െൻറ വൃത്തികെട്ട മുഖമാണ്‌. ചൂഷണത്തി‍െൻറ ക്രൂരമായ വേദിയായി ലോകം മാറി. വികസനം മനുഷ്യനെ വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ സൃഷ്ടിച്ച പരമാധികാര ലോകത്ത്‌ അവൻ ചെറുതായിക്കൊണ്ടേയിരിക്കുന്നു. ആധുനികോത്തര ചിന്തകൻമാർ ഈ പ്രശ്നത്തെ ഗൗരവപൂർവം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതുവരെ നടന്ന വഴി ശരിയുടേതായിരുന്നില്ല എന്ന്‌ അവർക്ക്‌ ബോധ്യമായിട്ടുണ്ട്‌. എന്നാൽ പുതിയ വഴി ഏത്‌ എന്ന്‌ വ്യക്തമായിട്ടില്ല. ആധുനിക കാലത്തി‍െൻറ അടിത്തറയായി വർത്തിച്ച എല്ലാ സിദ്ധാന്തങ്ങളെയും ചട്ടകങ്ങളെയും ആധുനികോത്തര ചിന്തകൾ ചോദ്യം ചെയ്യുന്നു. പാരമ്പര്യങ്ങളെ പൂർണമായി നിരാകരിച്ചതു ആധുനികതയ്ക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായി അവർ എടുത്തു പറയുന്നു. പാരമ്പര്യങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടല്ലാതെ മുന്നോട്ടു പോകാനാവില്ല എന്നതാണ്‌ അവരുടെ കണ്ടെത്തൽ.

ഇന്ത്യയിൽ
ലോകത്തി‍െൻറ പൊതുവായ കാര്യം, വിശേഷിച്ച്‌ വികസിത രാഷ്ട്രങ്ങളുടെ കാര്യമാണ്‌ ഇപ്പറഞ്ഞത്‌. ഇന്ത്യയെപ്പറ്റിയാകുമ്പോൾ ഇതെല്ലാം അതേ ആധുനികോത്തരത ആരംഭിക്കുന്നേയുള്ളൂ. എന്നാൽ വാർത്താവിനിമയ സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം ക്രമപ്രവൃദ്ധമായ മാറ്റങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ളതായതിനാൽ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇവിടെയും അപ്പപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്‌.

സ്വതന്ത്രാനന്തര ഇന്ത്യയിൽ ഭരണകൂടം മതേതരവും ജനത മതാധിഷ്ഠിതവുമായിരുന്നു. പാശ്ചാത്യരെപ്പോലെ മതനിരാസം എന്ന അർത്ഥത്തിലല്ല, പ്രത്യുത, എല്ലാ മതങ്ങൾക്കും വിശ്വാസധാരകൾക്കും പൂർണ സ്വാതന്ത്ര്യമുള്ള നാട്‌ എന്ന നിലയ്ക്കാണ്‌ സെക്യുലർ സ്റ്റേറ്റ്‌ എന്ന വിശേഷണം നാം സ്വീകരിച്ചതു. മതനിരാസം എന്നല്ല മത നിരപേക്ഷത, നിഷ്കൃഷ്ടമായി പറഞ്ഞാൽ മതസമത്വം എന്നാണ്‌ സെക്യുലറിസംകൊണ്ട്‌ നമ്മൾ ഉദ്ദേശിച്ചതു.

ജനങ്ങൾ മതസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയതി‍െൻറ പ്രത്യാഘാതം ഈ നൂറ്റാണ്ടിൽ നാം അനുഭവിക്കുകയുണ്ടായി. സെക്യുലറിസം കണിശമായി നടപ്പിലാക്കുന്നേടത്ത്‌ ഭരണകൂടങ്ങൾ കാണിച്ച അലംഭാവം ഈ അനുഭവങ്ങളെ കൂടുതൽ കയ്പുറ്റതാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ രാഷ്ട്രം എന്ന ഖ്യാതിയുമായി നാം മുന്നോട്ടു പോവുകയാണ്‌, മെച്ചപ്പെട്ട ഒരു ബദലി‍െൻറ അഭാവത്തിൽ. വർഗീയതയുടെ ബീഭത്സമായ ചരിത്രം ഉറങ്ങിക്കിടക്കുന്ന, ഇടയ്ക്കിടെ ഇപ്പോഴും ഞെട്ടിയുണരുന്ന, ഇന്ത്യക്ക്‌ മതനിരപേക്ഷതയ്ക്ക്‌ നല്ല ഒരു ബദൽ ഇപ്പോഴില്ല എന്ന കാര്യത്തിൽ തർക്കമില്ല. മതനിരപേക്ഷതയെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കാനുള്ള ഗൗരവതരത്തിലുള്ള ചർച്ച നടക്കേണ്ടതുണ്ട്‌. വർഗീയ ശകതികളെ നേരിടാനുള്ള കുറ്റമറ്റ തന്ത്രങ്ങൾ ഉരുത്തിരിഞ്ഞുവരേണ്ടതുമുണ്ട്‌. വർഗീയതയെ പ്രതിവർഗീയതകൊണ്ടോ പ്രതിവർഗീയതകളുടെ കൂട്ടായ്മയിലൂടെയോ നേരിടാനാവില്ല. ഇതെല്ലാം ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. വർഗീയ ശക്തിക്കെതിരെയുള്ള മതേതര കൂട്ടായ്മയിൽപോലും അപകടസാധ്യതകളുണ്ട്‌. ഇത്തരം കൂട്ടായ്മകൾ ബോധവത്കരണരംഗത്ത്‌ നിർജീവമായി, തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയരംഗത്ത്‌ മാത്രം സജീവമായാൽ ദോഷം ചെയ്യും. ശക്തമായ ബോധവൾക്കരണമില്ലെങ്കിൽ ഭൂരിപക്ഷസമുദായം ഈ കൂട്ടായ്മയെ സംശയത്തോടെ വീക്ഷിക്കാനിടയുണ്ട്‌.

മതവിരുദ്ധ പ്രചരണത്തിലൂടെ വർഗീയതയെ നേരിടുന്നതും ഗുണകരമല്ല. വർഗീയതക്കെതിരെയുള്ള പ്രചാരണവും മതാത്മകമായിരിക്കണം. കാലാന്തരത്തിൽ നമ്മുടെ സെക്യുലറിസത്തി‍െൻറ അടിസ്ഥാനംപോലും മതാത്മകമായിത്തീരണം. എല്ലാ മതങ്ങളുടെയും സാരാംശം ഉൾക്കൊള്ളുക എന്നാണ്‌ ഇവിടെ മതാത്മകത കൊണ്ട്‌ ഉദ്ദേശിച്ചതു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ-സിക്ക്‌-ബുദ്ധ-ജൈന മതങ്ങളുടെയും അന്തസത്ത അസ്തിവാരമായി സ്വീകരിച്ച്‌ ഒരു ബഹുമത രാഷ്ട്രത്തിന്‌ എങ്ങനെ നിലനിൽക്കാൻ കഴിയുമെന്നതി‍െൻറ ഉത്തമ മാതൃകയായി ഇന്ത്യ മാറണം. അപ്പോഴേ നമ്മുടെ രാജ്യത്തി‍െൻറ അടിത്തറ ഈടുറ്റതാവുകയുള്ളൂ. ഇന്ത്യയുടെ ആരോഗദൃഢമായ അസ്തിത്വത്തിന്‌ മതാധിഷ്ഠിത അടിത്തറ ആവശ്യമാണെന്ന്‌ ചുരുക്കം.

മതത്തിലേക്കു മടങ്ങുമ്പോൾ
ഒരു ഇടവേളയ്ക്കുശേഷം മതത്തിലേക്കു തന്നെയാണ്‌ ലോകം ഉറ്റു നോക്കുന്നത്‌. സംഭവവികാസങ്ങൾ ഇങ്ങനെ വിലയിരുത്താനാണ്‌ പ്രേരണ നൽകുന്നത്‌. എന്നാൽ മതം പഴയരീതിയിൽ തന്നെയാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. മതഗ്രന്ഥങ്ങളുടെ തെറ്റിവായന തിരുത്താൻ അനുഭവങ്ങൾ മനുഷ്യൻ പാഠമാക്കിയില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്‌ മതത്തി‍െൻറ പേരിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. മനുഷ്യദൈവങ്ങൾക്ക്‌ മുമ്പത്തെക്കാൾ സ്വീകാര്യത വന്നിരിക്കുന്നു. വികസിതനാടുകളിലേപ്പോലും അവസ്ഥയാണ്‌ ഇത്‌. യുക്തി ചിന്തയിൽനിന്ന്‌ അന്ധവിശ്വാസത്തിലേക്കുള്ള ഈ കൂപ്പുകുത്തൽ അത്ഭുതകരമായിരിക്കുന്നു. കാൾ മാർക്ക്സ്‌ പറഞ്ഞതുപോലെ ഹൃദയമില്ലാത്ത ലോകത്തി‍െൻറ കൃത്രിമ ഹൃദയമായി മാറുകയാണ്‌ മതം മനുഷ്യൻ അവ‍െൻറ ഇഛക്കനുസൃതമായി മതത്തെ സൃഷ്ടിക്കുകയാണ്‌; മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല. മതം മനുഷ്യനെ അധീനപ്പെടുത്തുകയല്ല; മനുഷ്യൻ മതത്തെ അധീനപ്പെടുത്തുകയാണ്‌. മതം നിയമമോ നിയന്ത്രണമോ ആവുകയല്ല; അനിയന്ത്രിതമായ സ്വാതന്ത്ര്യമായി മാറുകയാണ്‌. പഴയത്തി‍െൻറ മോശമായ ആവർത്തനമാണിത്‌. ദൈവികഗുണവും മാനുഷിക ഗുണവുമില്ലാത്ത പൈശാചികതയാണ്‌ മതത്തി‍െൻറ പേരിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ എവിടെ അവസാനിക്കുമെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല.

പുനർവായനയും പുനഃക്രോഡീകരണവും
കഴിഞ്ഞകാലത്തെ തെറ്റുകൾ തിരുത്താതെ മതവുമായി മുന്നോട്ടുപോകുന്നത്‌ ആപൽക്കരമാൺ‍്‌. പഴയ മതസമൂഹങ്ങളുടെ തനിയാവർത്തനമല്ല; പുതിയ മതസമൂഹങ്ങളുടെ അത്ഭുതകരമായ സവിശേഷതകളോടുകൂടിയ ആവിർഭാവമാണ്‌ സംഭവിക്കേണ്ടത്‌. മതനിയമങ്ങളുടെ പുനർവായനയും പുനഃക്രോഡീകരണവും ഈ സമൂഹ സൃഷ്ടിക്ക്‌ അത്യാവശ്യമാണ്‌. കാലത്തോടൊപ്പം ഉയർന്നുനിൽക്കാൻ മൗലികശക്തിയുള്ള മതങ്ങൾക്കേ പുതിയ സമൂഹ രചനയിൽ പങ്കാളിത്തമുണ്ടാകൂ. മതഗ്രന്ഥങ്ങളുടെ കാലോചിതമായ പുനർവായനയും മതനിയമങ്ങളുടെ പുനരാവിഷ്കാരവും പൂർത്തിയാക്കിയ ശേഷമാണ്‌ മതത്തി‍െൻറ അടുത്ത ഊഴമാരംഭിക്കേണ്ടത്‌.

പ്രശ്നങ്ങൾ സൃഷ്ടിക്കാനും പരിഹരിക്കാനുമുള്ള മതത്തി‍െൻറ കഴിവ്‌ കഴിഞ്ഞകാലങ്ങളിൽ എങ്ങനെയാണ്‌ ഉപയോഗപ്പെടുത്തിയതെന്ന്‌ മതവിശ്വാസികൾ നന്നായി മനസിലാക്കണം. മതം പ്രശ്നമാകുന്നതി‍െൻറയും വിശ്വാസികൾ നന്നായി മനസിലാക്കണം. മതം പ്രശ്നമാകുന്നതി‍െൻറയും പരിഹാരമാകുന്നതി‍െൻറയും ഒരു നല്ല ഉദാഹരണമാണ്‌ ഇന്ത്യാവിഭജനം. ഹിന്ദുക്കളും മുസ്ലിംകളും മതത്തെ ദുരുപയോഗം ചെയ്തതി‍െൻറ കയ്പുറ്റ അനുഭവമാണ്‌ ഇന്ത്യാ ഉപഭൂഖണ്ഡത്തി‍േൻറത്ത്‌. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമായി വിഭജിക്കപ്പെട്ടു കിടക്കുന്ന പരകോടി ഹിന്ദുക്കളും മുസ്ലിംകളും ഈ ദുരുപയോഗത്തി‍െൻറ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വിഭജനം ഒരു പരിഹാരമായിരുന്നു. അത്‌ പിന്നീട്‌ ഒരു പ്രശ്നമായിത്തീർന്നു.

ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ നാടേ സൂചിപ്പിച്ച തരത്തിലുള്ള മതഗ്രന്ഥങ്ങളുടെ പുനർവായനക്കും മതനിയമങ്ങളുടെ പുനഃക്രോഡീകരണത്തിനും മതസമൂഹങ്ങൾ സന്നദ്ധമാകേണ്ടതുണ്ട്‍്‌. കൂടാതെ, വിവിധ മതസമൂഹങ്ങൾ തമ്മിൽ ഡയലോഗുകളും അതി‍െൻറ അടിസ്ഥാനത്തിൽ ആദാനപ്രദാനങ്ങളുമുണ്ടാകേണ്ടതുണ്ട്‌. മതത്തെ കാലത്തോടൊപ്പം നിർത്താനുള്ള യത്നത്തിന്‌ നേതൃത്വം നൽകേണ്ടത്‌ പുരോഹിതന്മ‍ാരല്ല. രണ്ട്‌ കാരണങ്ങളാൽ അവർക്കിതിനു കഴിയില്ല. ഒന്ന്‌: അവർക്കു വേണ്ടത്ര വിവരമില്ല; വിശേഷിച്ച്‌ ആധുനിക ലോകത്തെപ്പറ്റി, രണ്ടാമതായി, സ്വാർത്ഥരും സങ്കുചിതമനസ്കരുമാണ്‌ അവർ. മതത്തെയും നാം ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തെയും പറ്റി ആഴത്തിൽ ജ്ഞാനമുള്ളവർക്കേ മതത്തെ പുനർവായിക്കാനുള്ള ഭാഷയറിയൂ. മനുഷ്യ‍െൻറ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഈ പുനരാഖ്യാനത്തി‍െൻറ അന്തർധാര ദൈവഭക്തിയും മനുഷ്യസ്നേഹവുമാവണം.

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

മതം പുതിയ നൂറ്റാണ്ടില്‍

കൂട്ടില്‍ മുഹമ്മദലി.
നവോത്ഥാന പ്രസ്ഥാനങ്ങളെയും ജനം വിമര്‍ശന ബുദ്ധ്യാവിലയിരുത്തേണ്ടതുണ്ട്‌. എപ്പോഴും ഒരു കണ്ണ്‌ അതി‍െന്‍റ മേല്‍ ഉണ്ടായിരിക്കണം. കാരണം, മറ്റൊരു പുരോഹിതപ്പടയായി നവോത്ഥാന പ്രസ്ഥാനം അധഃപതിക്കാനിടയുണ്ട്‌. ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.

ഹൈന്ദവ സമൂഹത്തില്‍ ശുദ്ധീകരണ സാധ്യത ക്രൈസ്തവ-ഇസ്ലാം മതങ്ങളെക്കാള്‍ കുറവാണ്‌. പുരോഹിതന്മ‍ാര്‍ക്കും വിശ്വാസികള്‍ക്കും തോന്നിയപോലെ കൈകാര്യം ചെയ്യാവുന്ന സ്വഭാവമാണ്‌ അതി‍േന്‍റത്ത്‌. ഒറിജിനിലും വ്യാജവും വേര്‍തിരിച്ചറിയാനുള്ള സാധ്യത ഹൈന്ദവതയില്‍ വളരെ വിരളമാണ്‌. പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകള്‍വരെ അതിനു സ്വീകാര്യമാണ്‌. ഈ സാഹചര്യത്തില്‍ ശുദ്ധീകരണത്തി‍െന്‍റ അടിസ്ഥാനം നിശ്ചയിക്കുക പ്രയാസമായിതീരുന്നു. വസ്തുത ഇതാണെങ്കിലും ചിന്താരംഗത്തും കര്‍മരംഗത്തും ഉന്നത ശ്രേണികളിലുള്ള വ്യക്തികള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഹൈന്ദവ സമൂഹത്തിലും ശുദ്ധീകരണം നടന്നേക്കും.

ബുദ്ധിജീവികളുടെ പങ്ക്‌
മതം മനുഷ്യാവകാശങ്ങളുമായി ഏറ്റുമുട്ടുന്നു എന്ന ധാരണ ഉണ്ടാകാന്‍ പാടില്ലാത്തത്താണ്‌. അവകാശങ്ങളുടെ മൗലികപാഠങ്ങള്‍ ഉദ്ഘോഷിച്ചതു മതങ്ങളാണ്‌. വിമോചനത്തി‍െന്‍റ രാജപാത വെട്ടിയതും മതങ്ങളാണ്‌. ഇതിനു വിരുദ്ധമായ അനുഭവങ്ങളെ പൗരോഹിത്യത്തി‍െന്‍റ പട്ടികയിലാണ്‌ ചേര്‍ക്കേണ്ടത്‌. പൗരോഹിത്യം മതമല്ല; മതത്തിനു മീതെ വളര്‍ന്ന ഇത്തിള്‍ക്കണ്ണിയാണ്‌. മതത്തെക്കാള്‍ അത്‌ വളര്‍ന്നു പടര്‍ന്നത്‌ മനുഷ്യ‍െന്‍റ അശ്രദ്ധകൊണ്ടാണ്‌. ഈ അശ്രദ്ധയില്‍ വലിയ പങ്ക്‌ ബുദ്ധിജീവികളുടേതാണ്‌. മനുഷ്യ‍െന്‍റ മൗലികാവകാശങ്ങള്‍ നിഷേധിക്കാനും വിമോചനത്തി‍െന്‍റ രാജപാത കൊട്ടിയടക്കാനും പുരോഹിതന്മ‍ാരെ കയറൂരിവിട്ടതി‍െന്‍റ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബുദ്ധിജീവികള്‍ക്ക്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പിഴവ്‌ തിരുത്താനുള്ള അവസരമാണ്‌ അവര്‍ക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മതങ്ങളുടെ ശുദ്ധീകരണത്തിന്‌ ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്‌ ബുദ്ധിജീവികള്‍ വിശ്വാസികളുടെ വിശ്വാസമാര്‍ജിക്കണം. ദൈവിക മതത്തെയും പുരോഹിത മതത്തെയും വേര്‍തിരിച്ചു മനസിലാക്കാതെ മതത്തിനുനേരെ അവര്‍ നേരത്തെ എയ്ത അമ്പുകള്‍ വിശ്വാസികളുടെ മനസില്‍ തറച്ചുകിടപ്പുണ്ട‍്‌. സംശയദൃഷ്ടിയോടെ മാത്രമെ ബുദ്ധിജീവികളുടെ ഏത്‌ നീക്കത്തെയും സാധാരണക്കാര്‍ കാണുകയുള്ളൂ. മതത്തി‍െന്‍റ യഥാര്‍ത്ഥ വക്താക്കളാണ്‌ തങ്ങളെന്ന്‌ വാക്കിലും പ്രവൃത്തിയിലും അവര്‍ തെളിയിക്കണം. ഇങ്ങനെ ആസൂത്രിതവും ആത്മാര്‍ത്ഥവുമായ ശ്രമം ബുദ്ധിജീവികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ നൂറ്റാണ്ടുകളായി മതത്തിനുമീതെ അട്ടിയായി കിടക്കുന്ന ദുഷിപ്പുകള്‍ ഒരളവോളം നീക്കം ചെയ്യാന്‍ സാധിക്കും. പുതിയ നൂറ്റാണ്ടില്‍ ബുദ്ധിജീവികള്‍ നിര്‍വഹിക്കേണ്ട ആദ്യത്തെ ദൗത്യം ഇതായിരിക്കണം. പുതിയ നൂറ്റാണ്ടില്‍ മതത്തെ നയിക്കേണ്ടത്‌ ബുദ്ധിജീവികളാവണം; ഒരിക്കലും പുരോഹിതന്മ‍ാരായിപ്പോകരുത്‌.

മനുഷ്യ‍െന്‍റ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇനി മതത്തിനേ സാധിക്കൂ. നിയമവും നിയമപാലകരും നോക്കുകുത്തികളായിത്തീരുന്ന കാലത്ത്‌ മനുഷ്യ‍െന്‍റ നിലനില്‍പിനും നിയമവാഴ്ചക്കും അഭൗമമായ നിയന്ത്രണം അത്യാവശ്യമായിത്തീരും. മനുഷ്യ‍െന്‍റ അവകാശങ്ങള്‍ക്ക്‌ ഒരു മറുപുറമുണ്ട്‌- അവ‍െന്‍റ ബാധ്യതകള്‍. ബാധ്യതകള്‍ നിറവേറ്റപ്പെടുമ്പോഴാണ്‌ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നത്‌. ആധുനിക ലോകത്തി‍െന്‍റ നിയമപുസ്തകത്തില്‍ ബാധ്യതകളില്ല; അവകാശങ്ങളേയുള്ളൂ. അവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു, ബാധ്യതകള്‍ നിറവേറ്റപ്പെടാത്തതുകൊണ്ട്‌. അവകാശങ്ങളെ ബാധ്യതകളുമായി ബന്ധിപ്പിക്കാന്‍ മതത്തിനു സാധിക്കും. മതത്തിനേ അത്‌ സാധിക്കൂ. മതം ഒരു ആഢംബര സംഗതിയല്ല. ജീവിതത്തി‍െന്‍റ ശാന്തമായ ഒഴുക്കിന്‌ അത്യാവശ്യമാണത്‌. ഈ അത്യാവശ്യ സംഗതിയെ പുരോഹിതന്മ‍ാരുടെ കളിപ്പാട്ടമായി വിട്ടുകൊടുത്തുകൂടാ.

സ്വാതന്ത്ര്യം
മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള മൗലികമായ സ്വാതന്ത്ര്യത്തെ എല്ലാ മതങ്ങളും അംഗീകരിച്ചേ പറ്റു. പ്രവാചകന്മ‍ാര്‍ അനുവദിച്ചുകൊടുത്ത സ്വാതന്ത്ര്യമാണത്‌. പ്രാണവായുവി‍െന്‍റ തൊട്ടടുത്താണ്‌ ചിന്താസ്വാതന്ത്ര്യത്തി‍െന്‍റ സ്ഥാനം. എന്നാല്‍, വിശ്വാസിയായാലും അവിശ്വാസിയായാലും മനുഷ്യരെ ചൂഷണം ചെയ്യാന്‍ അനുവദിച്ചുകൂടാ. ചിന്താസ്വാതന്ത്ര്യവും ചൂഷണ സ്വാതന്ത്ര്യവും ഒന്നല്ല. മതത്തി‍െന്‍റ പേരിലുള്ള ചൂഷണങ്ങള്‍ക്കുനേരെ കണ്ണുചിമ്മുന്നത്‌ ശരിയല്ല. ഈ ചൂഷകരെ എന്തു ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം വ്യക്തികള്‍ക്കില്ലെന്നത്‌ ശരി. എന്നാല്‍, ഭരണകൂടത്തിനു തീര്‍ച്ചയായും അതുണ്ടല്ലോ. ഭരണകൂടം ഈ അധികാരം വിനിയോഗിക്കാതിരിക്കുമ്പോഴാണ്‌ വ്യക്തികള്‍ അത്‌ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത്‌. നാടുനീളെ വിവാഹം കഴിച്ച്‌ നിരവധി സ്ത്രീകളെയും കുഞ്ഞുങ്ങളെയും തെരുവിലുപേക്ഷിച്ച്‌ ഒടുവില്‍ സിദ്ധന്‍ ചമഞ്ഞ്‌ പണംപിടുങ്ങിക്കൊണ്ട‍ിരിക്കുന്ന എത്രയോ പേര്‍ നമ്മുടെ നാട്ടിലുണ്ട്‌. ഇതിനെ സ്വാതന്ത്ര്യമെന്ന്‌ വിളിച്ചുകൂടാ. ഇവരെ തൊടാനുള്ള ഭരണകൂടത്തി‍െന്‍റ പേടിയില്‍നിന്നാണ്‌ വ്യക്തികളുടെ കൈയേറ്റങ്ങളുണ്ടാകുന്നത്‌. ഈ സാഹചര്യം തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്‌.

മതം മനുഷ്യനുവേണ്ടിയാണ്‌. അത്‌ അവനു ആശ്വാസമാവണം; ഭാരമാകരുത്‌. പ്രവാചകന്മ‍ാര്‍ അങ്ങനെയാണ്‌ മതത്തെപ്പറ്റി പഠിപ്പിച്ചതു. മതത്തി‍െന്‍റ ആധികാരിക ശബ്ദം പ്രവാചകന്മ‍ാരുടേതാണ്‌; പുരോഹിതന്മ‍ാരുടേതല്ല.

'ഞങ്ങളും' 'നിങ്ങളു'മില്ല; 'നമ്മള്‍'
'ഞങ്ങള്‍', 'നിങ്ങള്‍' ഭാവങ്ങളും മതത്തിലില്ലാത്തത്താണ്‌. 'നമ്മള്‍-മനുഷ്യര്‍' എന്നാണ്‌ പ്രവാചകന്മ‍ാര്‍ പഠിപ്പിച്ചതു. വിഭജനം പുരോഹിതന്മ‍ാരുടെ വകയാണ്‌. അധികാര താത്പര്യങ്ങള്‍ക്കുവേണ്ടി ഭരണകൂടങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്‌. വിഭജനത്തി‍െന്‍റ അടിസ്ഥാനം കര്‍മമാണ്‌. കര്‍മത്തെ വിലയിരുത്തേണ്ടത്‌ ദൈവവും. അത്‌ നടക്കുക പരലോകത്താണ്‌; ഇഹലോകത്തല്ല. ദൈവത്തി‍െന്‍റ പണിയെടുക്കാന്‍ ആരെയും അവന്‍ ഏല്‍പിച്ചിട്ടില്ല. ഇവിടെ ഒരു വര്‍ഗമേയുള്ളൂ - മനുഷ്യവര്‍ഗം, ഇതും പുനഃസ്ഥാപിക്കപ്പെടേണ്ട ഒരു മതപാഠമാണ്‌.

മതങ്ങളുടെ വേരുകള്‍ കണ്ടെത്തുകയാണ്‌ വിഭജന രോഗത്തെ നേരിടാനുള്ള പോംവഴി. മുഹമ്മദ്‌, യേശു, മോസസ്‌, അബ്രഹാം.. അങ്ങനെ ആദംവരെയുള്ള പ്രവാചകന്മ‍ാര്‍ ഒരേ സന്ദേശമാണ്‌ പ്രചരിപ്പിച്ചതു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാചകന്മ‍ാര്‍ ഒന്നു തന്നെയാണ്‌ പറഞ്ഞത്‌. മറിച്ചുള്ള വാദം മതവിരുദ്ധമാണ്‌. എല്ലാ കാലങ്ങളിലേയും എല്ലാ രാജ്യങ്ങളിലേയും പ്രവാചകന്മ‍ാരെ അംഗീകരിക്കുമ്പോഴേ ഒരാള്‍ യഥാര്‍ത്ഥ മതവിശ്വാസി ആകുന്നുള്ളൂ. എല്ലാ മതങ്ങളെയും യോജിപ്പിക്കുന്ന ചില കണ്ണികളുണ്ട്‌. അത്‌ കണ്ടെത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈരത്തിന്‌ ഒരു പരിധിവരെ പരിഹാരമാകും. ഗവേഷണത്തിന്‌ പണം അനുവദിക്കേണ്ടത്‌ ഈ മേഖലയിലാണ്‌.

ഈ രംഗത്ത്‌ ഇസ്ലാമി‍െന്‍റ കാഴ്ചപ്പാട്‌ ചിന്തനീയമാണ്‌. എല്ലാ പ്രവാചകന്മ‍ാരെയും ഇസ്ലാം അംഗീകരിക്കുന്നു. അവരുടെ അനുയായികള്‍ ഇന്ന്‌ ഇസ്ലാമി‍െന്‍റ ശത്രുപക്ഷത്താണെന്നതൊന്നും ഈ അംഗീകാരത്തിന്‌ ഇസ്ലാമിനു തടസ്സമല്ല. മുഹമ്മദ്‌ നബി പുതുതായി ഒന്നും പറഞ്ഞില്ല; യേശുവും മോസസും ഉള്‍പ്പെടെയുള്ള മുന്നേ പോയ പ്രവാചകന്മ‍ാര്‍ ജനങ്ങളോട്‌ പറഞ്ഞ കാര്യങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക മാത്രമാണ്‌ അദ്ദേഹം ചെയ്തത്‌. പ്രവാചക നിയോഗത്തി‍െന്‍റ പൂര്‍ണതയാണ്‌ മുഹമ്മദിലൂടെ സംഭവിച്ചതു. 'പരസ്പരം യോജിക്കാവുന്ന മേഖല'യിലേക്കുള്ള ഇസ്ലാമി‍െന്‍റ ക്ഷണവും ശ്രദ്ധേയമാണ്‌. ഇസ്ലാമി‍െന്‍റ ഈ ആഹ്വാനത്തിനു ചെവികൊടുക്കാന്‍ ആധുനിക മതസമൂഹങ്ങള്‍ക്കു സാധിച്ചാല്‍ പരസ്പര സഹകരണത്തിലധിഷ്ഠിതമായ മതങ്ങളുടെ പുഷ്കല കാലംവരും.

മതം ജീവിതം തന്നെ
ജീവിതത്തില്‍ മതത്തി‍െന്‍റ റോളെന്ത്‌? കണിശമായി നിര്‍ണയിക്കപ്പെടേണ്ട സംഗതിയാണിത്‌. മനസ്സി‍െന്‍റ കുപ്പത്തൊട്ടിയിലല്ല മതത്തി‍െന്‍റ സ്ഥാനം; ജീവിതം മുഴുവന്‍ അത്‌ നിറഞ്ഞു നില്‍ക്കണം. മതം ഒരു സ്വകാര്യ ഏര്‍പ്പാടാണെന്ന്‌ പറഞ്ഞത്‌ ഏറ്റവും വലിയ തട്ടിപ്പായിരുന്നു. (പുരോഹിതന്മ‍ാരെയും ഭരണവര്‍ഗത്തെയും സഹായിക്കാനായിരുന്നു അത്‌). പുരോഹിതന്മ‍ാരുടെ മതം കുപ്പത്തൊട്ടികൊണ്ട്‌ തൃപ്തിപ്പെടും. ജീവിച്ചിരിക്കുമ്പോള്‍ അതി‍െന്‍റ ആവശ്യമില്ലല്ലോ. മരണാനന്തരമാണല്ലോ അത്‌ സജീവമാകുന്നത്‌. പുരോഹിതന്മ‍ാര്‍ മതത്തെ തലകുത്തനെ നിര്‍ത്തി എന്ന്‌ നടേ പറഞ്ഞത്‌ അതുകൊണ്ടാണ്‌. ദൈവത്തി‍െന്‍റ മതം, പക്ഷെ, അന്ത്യകൂദാശ നിര്‍വഹിക്കാനുള്ളതല്ല. ജീവിതത്തി‍െന്‍റ മജ്ജയെയും മാംസത്തെയും അത്‌ ത്രസിപ്പിച്ചുകൊണ്ടിരിക്കും. ജീവിതത്തി‍െന്‍റ എല്ലാ ഇതളുകളിലും അത്‌ മധു വിതറും. പള്ളി‍െയും പാര്‍ലമെന്‍റിനെയും അത്‌ വിശുദ്ധമാക്കും. മനസിനെയും ശരീരത്തെയും അത്‌ വിമലീകരിക്കും. മതം-രാഷ്ട്രീയം, ആരാധന-അദ്ധ്വാനം, പുരോഹിതന്‍-യോദ്ധാവ്‌, ആത്മീയം-ഭൗതികം ഇങ്ങനെയുള്ള കൃത്രിമ വിഭജനങ്ങളൊന്നും അതിലില്ല. തോന്നിയപോലെ ജീവിക്കാന്‍ ഒരു ഇടവും അത്‌ വിട്ടുതരില്ല. ഏകാധിപതികള്‍ക്കും തെമ്മാടികള്‍ക്കും അത്‌ സ്വീകാര്യമാവില്ല. അവര്‍ക്ക്‌ നല്ലത്‌ പുരോഹിതന്മ‍ാരുടെ മതമാണ്‌.

ദൈവത്തി‍െന്‍റ മതം മര്‍ദ്ദിത‍െന്‍റ നിസഹായതയില്‍നിന്നുയരുന്ന നിശ്വാസമ്മല്ല; അവ‍െന്‍റ ആദ്യത്തെ ആയുധം തന്നെയാണത്‌. മര്‍ദ്ദകരും ചൂഷകരും അതിനെ വെറുക്കുകയും ഭയക്കുകയും ചെയ്യും. തിരിച്ചുപോകുന്നെങ്കില്‍ ഈ മതത്തിലേക്കാണ്‌ പോകേണ്ടത്‌. ചര്‍ച്ച ചെയ്യേൺതും ഇതേക്കുറിച്ചു തന്നെ. ഇതുവരെ പുരോഹിതന്മ‍ാര്‍ മതത്തെ ഭരിച്ചു. നാളെമുതല്‍ മതം അവരെ ഭരിക്കട്ടെ. ഇത്രയും കാലം മതം നമ്മുടെ മുതുകില്‍ ഭാരം കയറ്റിവെച്ചു. ഇനിയുള്ള കാലം ഭാരം ഇറക്കിവെക്കലാകട്ടെ അതി‍െന്‍റ ജോലി. (1999).