2009, ഡിസംബർ 31, വ്യാഴാഴ്‌ച

പര്‍ദ്ദ: പുരുഷാധിപത്യത്തിന്റെ അടയാളമോ?

ചില ആളുകള്‍ക്ക് നേരംവെളുക്കുന്നില്ല. കാരണം, അവര്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ കണ്ണുകള്‍ ഇറുകിയടച്ചവരാണ്. ചില ആളുകള്‍ കേള്‍ക്കില്ല. അവരുടെ കാതുകള്‍ സത്യം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്ത് പറഞ്ഞാലും അവര്‍ ഒരേപല്ലവി ആവര്‍ത്തിച്ചു കൊണ്ടെയിരിക്കും. തങ്ങള്‍ മനുഷ്യത്വവാദികളും പുരോഗമന വാദികളുമാണെന്ന് ദാര്‍ഷ്ട്യം അവര്‍ വിളിച്ച് പറഞ്ഞു കൊണ്ടേയുമിരിക്കും! എന്നാല്‍ പുരോഗമന വാദവും മനുഷ്യത്വവുമൊന്നും, വര്‍ഗ്ഗീയത കൊണ്ടും അസഹിഷ്ണുത കൊണ്ടും മലീമസമായ അവരുടെ യുക്തിക്കപ്പുറത്തേക്ക് കടക്കില്ല.

ഇത് പറയാന്‍ കാരണം ഇയ്യിടെ മുസ്ലീം സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതിനെതിരെ ബ്ലോഗുകളിലും അല്ലാതെയും പുരോഗമനവാദികള്‍ എന്ന് സ്വയം അവകാശപെടുന്ന ചില വര്‍ഗീയ വാദികള്‍ പോസ്റ്റുകളും ലേഖനങ്ങളുമായി ആഘോഷിക്കുന്നത് കണ്ടത് കൊണ്ടാണ്. അതില്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ പര്‍ദ്ദക്കെതിരായി കടുത്ത അസഹിഷ്ണുതയോടെയും വര്‍ഗ്ഗീയമായ പ്രയോഗങ്ങളിലൂടെയും പോസ്റ്റിടുകയും, പോസ്റ്റ് പോസ്റ്റാന്തരം കയറിയറങ്ങി തന്റെ അമര്‍ഷം കമന്റിലൂടെ തീര്‍ക്കുകയും ചെയ്യുന്ന ഒരു ബ്ലോഗറാണ് ചിത്രകാരന്‍... അദ്ദേഹം അവസാനമിട്ട പര്‍ദ്ദപോസ്റ്റില്‍ ഞാനിട്ട കമന്റുകള്‍ ഇവിടെ ചേര്‍ക്കുന്നു

എന്താണ് ആളുകള്‍ക്ക് പര്‍ദ്ദയില്‍ ഇത്ര വിരോധം എന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.

മിക്കവാറും എല്ലാവരും പറയുന്ന കാരണം, പര്‍ദ്ദ/ഹിജാബ് പുരുഷാധിപത്യത്തിന്റെ അടയാളമാണെന്നാണ്. ഏത് കാലഘട്ടത്തിലാണ് ഈ പര്‍ദ്ദ പുരുഷാധിപത്യത്തിന്റെ അടയാളമായി മാറിയത് എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല.

പര്‍ദ്ദ പുരുഷാധിപത്യത്തേക്കാളുപരി സ്ത്രീ ആധിപത്യത്തിന്റെ അടയാളമാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി എന്നാണെനിക്ക് തോന്നുന്നത്. പണ്ട് മാറ് മാറക്കരുതെന്ന് കീഴാളന്‍ മാരോട് പറഞ്ഞത് എന്തിനായിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇത് ശെരിക്കും ഒരു പുരുഷാധിപത്യമായിരുന്നു. സ്ത്രീ പര്‍ദ്ദ പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ അവളുടെ ശരീരത്തിന്റെ മേലുള്ള പുരുഷന്റെ ആധിപത്യം അവസാനിക്കുന്നു. മാറും നിതംബവും തള്ളി നിര്‍ത്തുന്ന സ്ത്രീകളുടെമേല്‍ എപ്പോഴും പുരുഷന്മാര്‍ക്ക് തന്നെയാണ് ആധിപത്യം.ചിത്രകാരനെ പോലുള്ളവരുടെ സൂക്കേടും അത് തന്നെ.അല്ലാതെ പര്‍ദ്ദ ധരിച്ച സ്ത്രീകളുടെ കഷ്ടപാട് കണ്ട് അലിവ് തോന്നി അടിക്കുന്നതല്ല ഇത്തരം തനി വര്‍ഗീയ പോസ്റ്റുകളൊന്നും.ഇത് പോലുള്ള കാര്യങ്ങളാണ് ഇദ്ദേഹത്തിന് ഇസ്ലാമിനോടുള്ള വിരോധത്തിന്റെ പ്രധാന കാരണവും.

സുന്ദരികളും അത്പവസ്ത്രധാരിണികളും ആയ സ്ത്രീകളെ മാത്രം 99% പരസ്യങ്ങളിലും പ്രദര്‍ശിപ്പിക്കുന്നതിന്റെ മനസശ്ശാസ്ത്രമെന്താണ്? ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കമ്പോളവും സാമ്രാജ്യത്വവും അവളുടെ മനസ്സിനേക്കാളുപരി ശരീരത്തെയാണ് ചൂഷണം ചെയ്യുന്നത്.

ഇസ് ലാം സ്ത്രീശരീരത്തിന്‍ മേലുള്ള ആധിപത്യം അവളെ തന്നെയേല്‍പിച്ച് പകരം അവളുടെ പരിശുദ്ധമായ മനസ്സിനെ പുറത്ത് കാണിക്കാനും പ്രദര്‍ശിപിക്കാനുമുള്ള അവസരമാണ് നല്‍കുന്നത്. മനസ്സിലേക്ക് നോക്കുന്നതിനേക്കാള്‍ ശരീരത്തിലേക്ക് നോക്കാന്‍ ഇഷ്റ്റപെടുന്നവര്‍ക്ക് അത് അലോസരമുണ്ടാക്കും.

മറ്റെല്ലാവരും ധരിക്കുന്ന വസ്ത്രം മോശമാണെന്ന് ഇവിടെ ആരും വാദിക്കുന്നില്ല. മറിച്ച് പര്‍ദ്ദയുടെ പിന്നാലെയാണ് പുരോഗമന വാദികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വര്‍ഗ്ഗീയ വിഷങ്ങള്‍ ഉറഞ്ഞു തുള്ളുന്നത്.

ഇസ്ലാം ഉദ്ദേശിക്കുന്നത് മാന്യമായ വസ്ത്ര ധാരണമാണ്. അസുഖം പിടിച്ച കണ്ണുകള്‍ അവളുടെ ശരീരത്തിലേക്ക് ആഴ്ന്ന് തറക്കാത്ത വിധത്തിലുള്ള ഒരു വസ്ത്രം. അത് പര്‍ദ്ദയാകാം ചുരീദാറാകാം മറ്റു വല്ലതുമാകും. അത് ധരിക്കുന്ന ആളുകളുടെ സൌകര്യം ഇഷ്ടവും അനുസരിച്ചിരിക്കും.


മുഖ വസ്ത്രത്തെ കുറിച്ചാണെങ്കില്‍ .... അതിന്റെ ആവശ്യമില്ല എന്നതാണ് എന്റെ വ്യക്തിപരമായതും ഖുര്‍ആന്റെ അധ്യാപനങ്ങളോട് (മുഖം മുങ്കൈയും ഒഴിച്ച് മറ്റുഭാഗങ്ങള്‍) കൂടുതല്‍ യോജിക്കുന്നതും.


Blogger Jijo said...
പര്‍ദ്ദയോട്‌ മാത്രം ഇത്ര വിരോധം എന്താണെന്ന്‌ ആലോചിച്ചിട്ട്‌ ഒരെത്തും പിടിയും കിട്ടാത്ത ചിന്തകനോട്‌ ഒരു വാക്ക്‌. സമൂഹത്തില്‍ വളരെ അധികം ദൃഷ്ടിഗോചരമായ ഒരു വേര്‍തിരിവ്‌ സൃഷ്ടിക്കുന്നത്‌ കൊണ്ട്‌ തന്നെയാണ്‌ പര്‍ദ്ദയോട്‌ എതിര്‍പ്പ്‌. മുസ്ളിം പെണ്ണുങ്ങളുടെ മാറഴക്‌ കാണാന്‍ സാധിക്കാത്തതിന്‍റ്റെ കഴപ്പാണെന്നൊക്കെ ചുമ്മാ പറയാം. അല്ലെങ്കില്‍ പുലരി പറയുന്ന പോലെ ഇസ്ളാമിക മൂല്യങ്ങളോട്‌ ഉള്ള എതിര്‍പ്പാണെന്നും പറയാം. സ്ത്രീ വിമോചനത്തിന്‌ പര്‍ദ്ദ ആവശ്യമാണെന്ന വാദമൊക്കെ കേള്‍ക്കുമ്പോള്‍, ഇതാണ്‌ നിങ്ങള്‍ പറയുന്ന ഇസ്ളാമിക മൂല്യമെങ്കില്‍, അതേ സാര്‍, ആ മൂല്യങ്ങളോടും എതിര്‍പ്പാണ്‌. ജട്ടി മാത്രം ധരിച്ച്‌ കുറേ ആണുങ്ങള്‍ മാത്രം കുളിക്കുന്ന സ്വിമ്മിംഗ്‌ പൂളില്‍ പാണ്റ്റ്സും ഷര്‍ട്ടുമിട്ട്‌ കുളിക്കുന്നവനെ കാണുമ്പോള്‍ തോന്നുന്ന ഒരു വികാരമില്ലേ, അതാണ്‌ സാര്‍ തെരുവില്‍ പര്‍ദ്ദ ധരിച്ച്‌ നില്‍ക്കുന്ന സ്ത്രീകളെ കാണുമ്പോള്‍ ഒരു സാദാ മലയാളിക്ക്‌ തോന്നുന്നത്‌. മതത്തിന്‍റ്റെ കണ്ണില്‍ കൂടി മാത്രം നോക്കുന്ന സാറന്‍മാര്‍ക്ക്‌ അത്‌ മനസ്സിലാകില്ല.

കേരളത്തില്‍ മക്‌ഡോണള്‍ഡ്സാണോ, ഖുബ്ബൂസും ഷവര്‍മ്മയുമാണോ കൂടുതല്‍? ഇതെല്ലാം എനിക്കിഷ്ടം തന്നെയാണ്‌. സൌദിയിലെ ഈന്തപഴത്തിനോടും, ഖുബ്ബൂസിനോടും ഒന്നും എനിക്ക്‌ യാതൊരു വിരോധവുമില്ല. ഇതു കഴിച്ചാല്‍ മാത്രമേ മുസ്ളീമാവുകയുള്ളൂ എന്ന് കരുതുന്ന ആളൂകളോടാണെതിര്‍പ്പ്‌. പടിഞ്ഞാട്ടുള്ള മുതുക്‌ വളച്ചില്‍ തന്നെയാണ്‌ സുഹ്രുത്തേ ഞാന്‍ എതിര്‍ക്കുന്നത്‌. ക്രിസ്ത്യാനികളും മുസ്ളീമുകളും പടിഞ്ഞാട്ട്‌ വളക്കുമ്പോള്‍ കോണ്‍ഗ്രസ്സുകാരും സംഘ്‌ പരിവാരങ്ങളും ഉത്തരേന്ത്യയിലേക്കും, കമ്മ്യൂണിസ്റ്റ്‌ ചിന്താധനന്‍മാര്‍ ചൈനയിലേക്കും വളയ്ക്കുന്നു. എന്തിനും ഏതിനും നമുക്ക്‌ പുറത്ത്‌ നിന്നും നിയമാവലി വരണം. നമുക്ക്‌ സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥ. ഇവിടെയാണ്‌ ചിത്രകാരന്‍ പറയുന്ന അടിമ മനസ്സ്‌ യാഥാര്‍ത്ഥ്യമാകുന്നത്‌.

Blogger പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്‌.

അടിയില്‍ ഒരൊപ്പ്...



Blogger ചിന്തകന്‍ said...

പ്രിയ ജിജോ...

ഒരുപാടെഴുതി കൂട്ടിയല്ലോ. ആകെ മൊത്തം ഒരു കാടുകയറ്റം

താങ്കളെഴുതിയതിന്റെ ആകെതുക പര്‍ദ്ദ മുസ്ലിം സ്ത്രീകളെ മാറ്റി നിര്‍ത്തുന്നു, വേര്‍തിരിവ് ഉണ്ടാക്കുന്നു, പ്രത്യേക ഐഡന്റിറ്റി ഉണ്ടാക്കുന്നു....

സഹോദരാ ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്.

വസ്ത്രത്തിന്റെ കാര്യത്തില്‍ മാത്രമേ ദൃഷ്ടി ഗോചരമായ വേര്‍തിരിവ് സഹോദരന്‍ കണ്ടുള്ളൂ. മുസ്ലീം സ്ത്രീ തട്ടമിടുമ്പോള്‍ മറ്റുള്ളവരില്‍നിന്ന് വിത്യസ്തമായ ആ ശൈലി താങ്കള്‍ ദര്‍ശിക്കുന്നില്ലേ.

നിരീശ്വരവാദിയായ ഒരാള്‍ക്ക് ആളുകള്‍ കൂടുതല്‍ മത ധാര്‍മ്മികതകളിലേക്ക് തിരിച്ച് പോകുമ്പോള്‍ അത്പം കെറുവ് കാണാതിരിക്കില്ല. കാരണം അയാളെ സംബന്ധിച്ചേടൊത്തോളം വിവാഹം പോലും ഒരു തരം പൂട്ടാണ്. മൃഗങ്ങളെ പോലെ തന്നെ സര്‍വ്വ സ്വതന്ത്ര ലൈംഗികതയാണ് അവന്റെ ലക്ഷ്യം... അത്തരം ഒരു സാഹചര്യത്തിന് പര്‍ദ്ദ പോലുള്ള വസ്ത്രം തടസ്സം തന്നെയാണ്. കൂടുതല്‍ തുറന്നിടപെടാന്‍ ആഗ്രഹിക്കുന്ന സ്ത്രീ ശരീരത്തെ അവള്‍ കൂടുതല്‍ അടച്ചു വെക്കുമ്പോള്‍ അത് അവനെ വല്ലാതെ വിളറിപിടിപ്പിക്കും. വേര്‍തിരിവ്, സ്വാതന്ത്ര്യം , പുരുഷാധിപത്യം എന്നൊക്കെ വെറുതെ വായിട്ടലച്ചു കൊണ്ടിരിക്കും.

നിയമാനുസൃതമല്ലാത്ത ലൈംഗികതയെ മിക്ക മതങ്ങളും അംഗീകരിക്കുന്നില്ല.

യഥാര്‍ത്ഥ വേര്‍തിരിവ് മനസ്സിലാണ്, വസ്ത്രത്തിലല്ല. ആ വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് താങ്കളെ പോലുള്ളവരാണ്. ഒരു സ്ത്രീ പര്‍ദ്ദ ധരിക്കണമോ മറ്റെന്ത് ധരിക്കണമെന്നോ, എന്ത് വിശ്വസിക്കണമെന്നോ തീരുമാനിക്കുന്നത് അവളുടെ സ്വാതന്ത്ര്യമാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ പര്‍ദ്ദ ധരിക്കുന്നത് അവളുടെ ഇഷ്ടപെകാരം തന്നെയാണ്. ആരെങ്കിലും അവളെ നിര്‍ബന്ധിച്ച് അത് ചെയ്യിപിപ്പിക്കുന്നതായി ജിജോയുടെ കയ്യില്‍ വല്ല തെളിവുമുണ്ടോ?

[[സാധാരണ വസ്ത്രം ധരിച്ച്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ കണ്ട്‌ കാമാസക്തി ഉണ്ടാകുന്നതിന്‌ പര്‍ദ്ദയല്ല ചികിത്സ. ചികിത്സിക്കേണ്ടത്‌ ആണിനേയാണ്]]

ഇതൊക്കെ എഴുതാപുറമാണ്. സാധാരണ വസ്ത്രം ധരിച്ച് നില്‍ക്കുന്ന സ്ത്രീയെ കണ്ടാല്‍ കാമാസക്തിക്കടിപെടും എന്നൊന്നും ഇവിടെയാരും പറഞ്ഞില്ല.

സ്ത്രീയുടെ സൌന്ദര്യവും ശരീരവുമാണ് ഏറ്റവും കച്ചവടല്‍ക്കരിക്കപ്പെടുന്നത്. പുരുഷ ശരീരത്തിനോ സൌന്ദര്യത്തിനോ അത്തരത്തില്‍ ഒരു മാര്‍ക്കറ്റില്ല. ദൃശ്യ മാധ്യമ/പത്ര പരസ്യങ്ങള്‍ തുടങ്ങി സിനിമകളിലെ പാട്ടും ടെന്നീസ് കളിയും ഒക്കെ കണ്ടാല്‍ അറിഞ്ഞു കൂടെ ..... സ്ത്രീയുടെ മനസ്സിനേക്കാളുപരി പുരുഷന്‍ സ്നേഹിക്കുന്നത് അവളുടെ ശരീരത്തെയാണെന്ന്.

അല്ലെങ്കില്‍ ഇത്തരം പരസ്യങ്ങളുടെയും,സിനിമകളുടെയുമൊക്കെ ഒരു മനശ്ശാസ്ത്രം പറഞ്ഞ് തരാമോ ജിജോ?

പ്രവീണ്‍ വട്ടപറമ്പത്തെ

പര്‍ദ്ദ പോലുള്ള വസ്ത്രങ്ങള്‍ സ്ത്രീക്കുള്ള ചികിത്സയല്ല. മലീമസമായ മനസ്സും കണ്ണുമുള്ള, അല്ലെങ്കില്‍ അത്തരം മാനസികവസ്തയിലേക്ക് നയിക്കപെടാതിരിക്കാന്‍, ...
വട്ടപറമ്പത്ത് പറഞ്ഞ പോലുള്ള പുരുഷന്മാര്‍ക്കുള്ള ചികിത്സ തന്നെയാണ്. സംശയമേ വേണ്ട. :)

Blogger Jijo said...

[[ഓരോ സമുദായത്തിനും മതത്തിനും അവരുടെതാ‍യ ഐഡന്റിറ്റി ഉണ്ട്. അതിനാണ് നമ്മള്‍ നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ പറഞ്ഞ് ഊറ്റം കൊള്ളുന്നത്. ആ ഐഡന്റിറ്റിയെ അംഗീകരികുമ്പോഴാണ് സത്യത്തില്‍ സമൂഹത്തില്‍ സഹിഷ്ണുതയും സൌഹാര്‍ദ്ദവും വിടരുന്നത്. അല്ലാത്തത് വര്‍ഗീയതയും വിദ്വേഷവുമാണ്. - നിങ്ങള്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചത് ചെയ്യും. അത്ര തന്നെ.]]

ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?..........



Blogger ചിന്തകന്‍ said...

[[ഇത്രയും നാള്‍ എവിടെയായിരുന്നു ഈ പര്‍ദ്ദ? ഇത്രയും നാള്‍ ഇല്ലാതിരുന്ന ഒരു തിരിച്ചറിവ് എവിടെ നിന്ന് വന്നു?]]

ജിജോ താങ്കള്‍ക്ക് പര്‍ദ്ദയോടുള്ള അസഹിഷ്ണുത ഞാന്‍ മനസ്സിലാ‍ക്കുന്നു. അത്തരം ഒരസഹിഷ്ണുതാപരമായ ചിന്തയില്‍ നിന്നാണ് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ വരുന്നത്. സാമാന്യ ബോധമുള്ളവരാരും ഇങ്ങനെ ചോദിക്കുമെന്ന് തോന്നുന്നില്ല. :)

പര്‍ദ്ദക്കെതിരെ കൊടിപിടിക്കുന്നവര്‍ മിക്കവാറും കാ‍രശ്ശേരി തുടങ്ങി .....................ചിത്രകാരനെ പോലുള്ള പുരുഷ വര്‍ഗ്ഗമല്ലേ.... അപ്പോള്‍ തന്നെ അറിഞ്ഞൂടെ ചികിത്സ ആര്‍ക്കാണ് വേണ്ടത് എന്ന്. :)

അനുബന്ധ പോസ്റ്റുകള്‍:
പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?
പര്‍ദ്ദയുടെ രാഷ്ട്രിയവും ജനകിയതയും

പര്‍ദ്ദ....ബ്ലോഗില്‍ വിഷം ചീറ്റുന്നവരോട്..!

2009, നവംബർ 7, ശനിയാഴ്‌ച

‘വിചാര വിട‘ ഒരു പുതിയ അനുഭവമായി.


മലയാള ബ്ലോഗ് ചരിത്രത്തില്‍ പല മീറ്റുകളും നടന്നിട്ടുണ്ട്. എന്നാല്‍ ആകെ രണ്ട് മീറ്റുകള്‍ നടത്തി, അത് രണ്ടും രണ്ട് പേര്‍ക്കുള്ള വിടവാങ്ങലുമായി ബന്ധപ്പെട്ടാകുന്നത് കുവൈറ്റിലെ മലയാളി ബ്ലോഗ് കൂട്ടായ്മക്ക് മാത്രം അവകാശപെട്ടതാണ്. നമുക്കേവര്‍ക്കും അറിയുന്നത് പോലെ, ബ്ലോഗിലെ പ്രമുഖ കവിയായ ജ്യോനവന്റെ, ജീവിതം തന്നെ യവസാനിപ്പിച്ചുള്ള യാത്രയായിരുന്നു ഒന്നാമത്തെ സംഭവം. കുവൈത്തിലെ സീനിയര്‍ മലായാളി ബ്ലോഗര്‍ മാരില്‍ ഒരാളായ ശ്രീ വിചാരം(ഫാറൂഖ് ബക്കര്‍) തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച്, ഇനിയൊരിക്കലും തന്നെ ഈ മണല്‍ക്കാട്ടിലേക്കില്ല എന്നുറപ്പിച്ച് കൊണ്ട്, നാട്ടിലേക്ക് യാത്ര തിരിക്കുന്നതാണ് രണ്ടാമത്തെ സംഭവം.

കുവൈറ്റിലെ ബ്ലോഗ് കൂട്ടായ്മക്ക് കാരണമായത് ഒന്നാമത്തെ സംഭവമാണെങ്കില്‍, ആ ബ്ലോഗ് സൌഹൃദങ്ങളെള്‍ക്ക് കൂടുതല്‍ കരുത്തേകുന്നതായി രണ്ടാമത്തേത്.

പലര്‍ക്കും ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാറില്ല. എന്നാല്‍ ജീവിതത്തില്‍ എന്നും മാറ്റങ്ങളുടെ വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന വിചാരത്തിന് ഇതും ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നതില്‍ സന്തോഷമേയുള്ളൂ. കാര്യങ്ങള്‍ അദ്ദേഹത്തിനെ ഏറ്റവും അനുയോജ്യമായ തരത്തില്‍ തന്നെ സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

വിചാരം ഒരു പാചക പ്രിയന്‍ കൂടിയാണെന്ന് ബ്ലോഗില്‍ അദ്ദേഹത്തെ അറിയുന്നവര്‍ക്കൊക്കെ അറിയാം. അതിനാല്‍ ‘വിചാര വിട‘ യിലേക്കുള്ള ഭക്ഷണവും വിചാരത്തിന്റെ സ്വന്തം കൈകൊണ്ടുണ്ടാക്കിയത് തന്നെ. എന്താണെന്ന് ഞാന്‍ പറയുന്നില്ല. നേരില്‍ കണ്ട് മനസ്സിലാക്കുക :)

(ചിത്രങ്ങള്‍ വലുതായി കാണാന്‍ അതാത് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക)


ഇടത്ത് നിന്ന്; ‘സാക്ഷ‘ (ധര്‍മ്മ രാജ്) ,മുജീബ് (ഒരു പാവം പൊന്നാനിക്കാരന്‍), തിരൂര്‍ക്കാരന്‍ (അന്‍വര്‍ ഷാജി), ഷിബു (ഒരു മലായാളി ഇംഗ്ലീഷ് ബ്ലോഗര്‍), ഷുബുവിന്റെ ഇണ സിന്ധു.


വിചാരം, ഗോപി വെട്ടിക്കാട്ട്, ചൂഷകന്‍, സാക്ഷ, മുജീബ്, തിരൂര്‍ക്കാരന്‍


കുമാര്‍ ഉറുമ്പ്(ആന്റണി ബോബന്‍),യൂസഫ് (മറ്റൊരു പൊന്നാനിക്കാരന്‍),കുളക്കടക്കാലം


അക്മല്‍(ചിന്തക പുത്രന്‍),ചിന്തകന്‍, കുമാര്‍


സിന്ധു, ചിന്തക



ഷിബു,അജ്മല്‍(ചിന്തക പുത്രന്‍), സിന്ധു, ചിന്തക,അംന(കുഞ്ഞു ചിന്തക)


ഉറുമ്പ് കടിക്കാന്‍ തുടങ്ങി (കുമാര്‍, മുസാഫിര്‍[ബാബു],ഉറുമ്പ്,യൂസഫ്)


എന്നാ പിന്നെ തുടങ്ങി കളയാം...


കുവൈറ്റ് ബ്ലോഗേര്‍സിന്റെ ലോഗോ ആലേഖനം ചെയ്ത മൊമന്റം വിചാരത്തിന്റ് കയ്യിലെത്താന്‍ റെഡിയായി നില്‍ക്കുന്നു


മൊമന്റം വിചാരത്തിന് കൈമാറുന്നു



ഇനിയല്ലേ പരിപാടി :)












അത് പം കൂടി തരാമോ ?..... സുനില്‍ ചെറിയാന്‍ (വാര്‍ത്താ പ്രദക്ഷിണം)


അതിനെന്താ ഇനിയും തരാലോ...


ഒരു പാട് പേരെ കടിക്കാനുള്ളതാ... എനിക്ക് കുറച്ച് കൂടി താ





എന്താ കുറ്ച്ച് കഴിക്കുന്നോ. ഇരുന്ന് കഴിക്കാന്‍ വലിയ പാടാ( വികെ ബാല)



മണല്‍ മര്‍മ്മരങ്ങള്‍ (ഹാരിഫ് അലി)





ചൂക്ഷണം ചെയ്യാനുള്ള ഒരു ശ്രമം... (ചൂഷകന്‍)


സുനില്‍ ചെറിയാന്റെ കച്ചേരി


കടിക്കാന്‍ വല്ല വകുപ്പും കിട്ടുമോന്ന് നോക്കട്ടെ.. കച്ചേരി റക്കോഡ് ചെയ്യാനുള്ള ശ്രമത്തില്‍...ഉറുമ്പ്


എന്നാ പിന്നെ അവസാനത്തെ കടി തുടങ്ങാം ....ഇത് കഴിഞ്ഞപ്പോഴേക്കും കുവൈറ്റ് ടവറിന്റെ പരിസരം കാലിയായിരുന്നു....:)(കുളക്കടകാലം, ഉറുമ്പ്)

2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?

നാം എല്ലാവരും തന്നെ പല പല വിശ്വാസങ്ങളുടെയയും ആചാരങ്ങളുടെയും മുറ്റത്ത് ജനിച്ചവരാണ്. ബഹുഭൂരിപക്ഷം ആളുകളും ജനിച്ചമുറ്റത്ത് തന്നെ, കൂടുതലൊന്നും ചിന്തിക്കാതെ, നിലയുറപ്പിക്കുന്നു. എന്നാല്‍ ചിലര്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ വിശ്വാസങ്ങളെ കുറിച്ച് പഠിക്കുകയും, യുക്തിപരമായും ശാസ്ത്രീയമായും അതിനെ വിലയിരുത്തുകയും ചെയ്യുന്നു. ശേഷം മനസ്സിന് യുക്തി സഹമല്ല എന്ന് ബോധ്യപെട്ടാല്‍ തന്റെ പാരമ്പര്യ വിശ്വാസം ത്യജിക്കാന്‍ അയാള്‍ തയ്യാറാകുന്നു. അവര്‍ വീണ്ടും അന്വേഷണം തുടരുന്നു. എന്താണ് തന്റെ ബുദ്ധിക്കും യുക്തിക്കും ഏറ്റവും അനുയോജ്യമായത് എന്ന അന്വേഷണം അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

ആദ്യം പറഞ്ഞ വിഭാഗത്തെ കുറിച്ച് നമുക്കല്‍പം ചിന്തിക്കാം. ഇത്തരക്കാര്‍ പൂര്‍വികര്‍ ചെയ്തത് അനുകരിക്കുകയല്ലാതെ അതിന്റെ പിന്നിലെ യുക്തിയെ കുറിച്ചോ വിശ്വാസത്തെ കുറിച്ചോ ഒന്നും ചിന്തിക്കുകയേ ഇല്ല. നിങ്ങള്‍ എന്ത് കൊണ്ട് ഇത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ പൂര്‍വ്വികരെല്ലാം ചെയ്തത് ഞങ്ങളും ചെയ്യുന്ന് എന്ന് മാത്രമാണ് അവരുടെ ഉത്തരം. യാതൊരു ന്യായവുമില്ലാതെ അന്ധമായി പിന്തുടരുന്നതിനെ ‘അന്ധവിശ്വാസം‘ എന്നാണ് നാം സാധാരണ വിളിക്കാറുള്ളത്.

ഇത്തരക്കാര്‍ പൊതുവെ മറ്റൊന്നിനെകുറിച്ചും പഠിക്കാന്‍ തയ്യാറാവില്ല. ഇതില്‍ തന്നെ പല തരത്തിലുള്ള ആളുകളുണ്ട്. മറ്റു വിശ്വസങ്ങളോടും, വിശ്വാസികളോടും അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ അതിലൊന്നാണ്. ഏത് വിശ്വാസമായാലും കുഴപ്പമില്ല എന്ന് കരുതുന്നവരാണ് മറ്റൊരു വിഭാഗം. തന്റെ വിശ്വാസമാണ് ഏറ്റവും ശരി എന്നാല്‍ അപരനും ഇത്തരത്തില്‍ തന്നെയാണ് ചിന്തിക്കുന്നതെന്ന് കരുതുന്നു വേറൊരു വിഭാഗം. ഇതില്‍ ആദ്യത്തെ വിഭാഗക്കാര്‍ വളരെ ന്യൂനപക്ഷമാണെങ്കിലും സമൂഹത്തിലെ ഏറ്റവും അപകടകാരികളാണ് ഇവര്‍. മറ്റുള്ളവര്‍ അവരുടെ വിശ്വാസങ്ങളുമായി ജീവിച്ച് പോകുന്നു എന്നല്ലാതെ ഇതര വിശ്വാസങ്ങളോട് അസഹിഷ്ണുത കാണിക്കാറില്ല.

ജനിച്ച മതത്തില്‍ തന്നെ നിലയിറപ്പിക്കണമെന്ന അഭിപ്രായമൊന്നും എനിക്കില്ല. അങ്ങിനെയുള്ള യാതൊരു നിയന്ത്രണവും എന്റെമേല്‍ ഇത് വരെ ആരും അടിച്ചേല്പിച്ചിട്ടുമില്ല. എന്നാല്‍ ഞാന്‍ ആദ്യം പഠിക്കാന്‍ ശ്രമിച്ചത് ജനിച്ച് വളര്‍ന്ന വിശ്വാസത്തെ കുറിച്ച് തന്നെയാണ്. അത് പോലെ മറ്റു വിശ്വാസങ്ങളെ കുറിച്ചും പഠിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ മനസ്സിലാക്കാനും പഠിക്കാനുമായി ആളുകളുമായി സംവാദങ്ങളിലും ചര്‍ച്ചകളിലുമെല്ലാം പങ്ക് കൊള്ളുന്നു. എന്നാല്‍ എന്റെ യുക്തിക്ക് നിരക്കുന്നതല്ലാ എന്ന് കരുതി മറ്റെല്ലാ വിശ്വാസങ്ങളെയും ഇകഴ്ത്താനോ പരിഹസിക്കാനോ ഒരിക്കലും ശ്രമിക്കാറുമില്ല. നിലവിലുള്ള എന്റെ വിശ്വാസം അത്തരം കാര്യങ്ങളെ കര്‍ശനമായി വിലക്കുകയും ചെയ്തിട്ടുണ്ട്. എന്റ് അഭിപ്രയത്തില്‍ നമുക്ക് ഓരോരുത്തര്‍ക്കും എന്ത് വിശ്വാസമാണോ പാരമ്പര്യമായി കിട്ടിയത് അതിനെകുറിച്ച് അടിസ്ഥാനപരമായും യുക്തിസഹമായും ചരിത്രപരമായും പഠിക്കേണ്ടതുണ്ട് എന്നാണ്. നാം ഈ വിശ്വസിച്ചു കൂട്ടുന്നതിലെല്ലാം വല്ല ശരിയുമുണ്ടോ? അത് കൊണ്ട് തനിക്കോ താ‍ന്‍ ജീവിക്കുന്ന സമൂഹത്തിനോ വല്ല പ്രയോജനവുമുണ്ടോ? എന്നെല്ലാം നാം ചിന്തിക്കേണ്ടതുണ്ട്. ആര്‍ക്കും ഒരു പ്രയോജനവുമില്ലാത്തതാണെങ്കില്‍ വെറുതെ അതിന് പിന്നില്‍ സമയം ചിലവഴിച്ചത് കൊണ്ട് എന്ത് കാര്യം!

എന്നാല്‍ ചിലയാളുകളെങ്കിലും തങ്ങളുടെ വിശ്വാസത്തെകുറിച്ച്തന്നെ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും അങ്ങിനെ അതില്‍ നിന്നവര്‍ പുറത്ത് കടക്കുകയും പിന്നീട് അവര്‍ എന്താണ് തെറ്റായി മനസ്സിലാക്കിയത് അത് തന്നെ മറ്റുള്ളവരെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സത്യ സന്ധമായ ഒരന്വേഷണം ഇത്തരക്കാര്‍ നടത്താറുണ്ടെന്നു തോന്നുന്നില്ല. യഥാര്‍ഥ ഉറവിടങ്ങളില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാതെ/ മനപൂര്‍വ്വമായോ അല്ലാതെയോ തെറ്റിദ്ധാരണകള്‍ പരത്താന്‍ ഉദ്ദേശിച്ച് കൊണ്ട് മാത്രമുള്ള പ്രചാരണമായിരിക്കും പിന്നീട് നടത്തുന്നത്. മേലെ ഒന്നാമത് സൂച്പിപ്പിച്ച വിഭാഗത്തിലെ, മറ്റു വിശ്വാസങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്നവരെ ഇത്തരക്കാര്‍ അറിഞ്ഞോ അറിയാതെ സഹായിക്കുന്നു. അല്ലെങ്കില്‍ ഇത്തരക്കാരോട് സമാനമാണ് ഇവരുടെ അവസ്ഥ.

ജബ്ബാര്‍ മാഷെ ബ്ലോഗില്‍ നമുക്കെല്ലാം സുപരിചിതനാണ്. യുക്തിവാദി സംഘത്തിന്റെ ഒരു സമുന്നത നേതാവ് കൂടിയാണദ്ദേഹം. സ്വയം അവകാശപെടുന്നതനുസരിച്ച് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ച് യുക്തിവാദി സംഘത്തില്‍ ചേര്‍ന്നതാണ്. എന്ത് കൊണ്ടാണ് അദ്ദേഹം ഇസ് ലാം മതം ഉപേക്ഷിച്ചത് എന്ന് അദ്ദേഹം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധമായി അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ നാമെല്ലാവരും വായിക്കാറുമുണ്ട്.

അദ്ദേഹത്തിന്റെ ശൈലിയില്‍ അത്പം വിയോജിപ്പുണ്ടെങ്കിലും, തീര്‍ച്ചയായും, അദ്ദേഹം അങ്ങിനെയായിതീരാനുള്ള കാരണങ്ങളെ മുഖവിലക്കെടുക്കേണ്ടതും അതില്‍ വല്ല സത്യാവസ്ഥയുമുണ്ടെങ്കില്‍ ഗൌരവതരമായി കാണേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. മാത്രമല്ല അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കുമെല്ലാം ഇതിന്റെ പിന്നിലെ യാഥാര്‍ഥ്യം ബോധ്യമാവേണ്ടതുണ്ട്.

പ്രധാനമായും അദ്ദേഹം ഇതിന് നിരത്തുന്ന കാരണങ്ങളില്‍ ഒന്ന് ഇസ് ലാമിന്റെ പ്രചാരമാണ്. ഇസ് ലാം പ്രചരിച്ചത് അതിക്രൂരവും പൈശാചികവുമായ വംശഹത്യകള്‍ നടത്തിക്കൊണ്ടാണെന്നാണ് ഖുര്‍ ആനും ഹദീസും(പ്രവാചക വചനം) എല്ലാം അടിസ്ഥാനമാക്കി അദ്ദേഹം തെളിവുകള്‍ നിരത്തുന്നു. ഇത്തരത്തിലാണ് ഇസ് ലാം പ്രചരിച്ചതെങ്കില്‍, യാതൊരു സംശയവുമില്ലാത്തവിധം, വളരെ തെറ്റായ കാര്യം തന്നെയാണത്. പ്രവാചകന്റെ വിവാഹങ്ങളാണ് മറ്റൊരു പ്രധാന കാരണമായി അദ്ദേഹം പറയുന്നത്.

ഇതിന്റെ സത്യവാസ്തകള്‍ അറിയാവുന്നത് കൊണ്ടോ മറ്റോ വിശ്വാസികളായ പലരും അദ്ദേഹത്തിന്റെ വാദങ്ങളെ കാര്യമായി പരിഗാണിക്കാറോ അതിന് മറുപടി പറയാറൊ ഇല്ല. എനിക്ക് പോലും പലപ്പോഴും തോന്നിയത് മന:പൂര്‍വ്വമായി അദ്ദേഹം ഇല്ലാത്ത കാര്യങ്ങള്‍ ചമച്ച് അതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത് എന്നാണ്.
ജബ്ബാര്‍ മാഷിന്റെ ശൈലി എന്ത് തന്നെയായാലും, ആരോപണങ്ങളെ ഗൌരവമായി തന്നെ എടുത്ത് കൊണ്ട്, വാദങ്ങള്‍ക്ക് സത്യന്ധമായ രീതിയില്‍ മറുപടി നല്‍കാനുള്ള ശ്രമത്തിലാണ് സി.കെ ലത്തീഫ് എന്ന പുതു ബ്ലോഗര്‍. ഇസ് ലാമിനെ ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതിനും, ആരോപണങ്ങള്‍ക്ക് ശരിയായ രീതിയില്‍ മറുപടി പറയുന്നതിനുമായി അഞ്ച് പുതിയ ബ്ലോഗുകള്‍ അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ശൈലികൊണ്ടും ഭാക്ഷകൊണ്ടും വളരെ നല്ല നിലവാരം പുലര്‍ത്തുന്നതാണ് അദ്ദേഹത്തിന്റെ ബ്ലോഗുകള്‍. ജബ്ബാര്‍ മാഷുടെ ആരോപണങ്ങളിലെ വസ്തുകകളെ അംഗീകരിച്ച് കൊണ്ടും , ചരിത്രത്തിന്റെയും, ഖുര്‍ ആനിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍, യുക്തിപരമായി ആരോപണങ്ങളുടെ പൊള്ളത്തരം ബോധ്യപെടുത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ താഴെ

യുക്തിവാദികളും വിശ്വാസികളും
ലോകാനുഗ്രഹി
ഖുര്‍ആന്‍ വെളിച്ചം
ഇസ്ലാമും രാഷ്ട്രീയവും
ജമാഅത്തെ ഇസ്ലാമി

2009, സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

പ്രതിക്കൂട്ടിലകപ്പെട്ട ഗവര്‍ണര്‍മാര്‍

"താങ്കള്‍ തുലയട്ടെ". ആഗതന്‍ വിളിച്ചു പറഞ്ഞു. അയാള്‍ അത്യധികം രോഷാകുലനായിരുന്നു. ദീര്‍ഘയാത്ര കാരണം ക്ഷീണിതനും.
അതുകേട്ട ഉമറുല്‍ ഫാറൂഖ്‌ അമ്പരന്നു. അദ്ദേഹം ആഗതനെ സൂക്ഷിച്ചുനോക്കി. അയാളില്‍ മനോരോഗത്തി​‍െന്‍റ ലക്ഷണമൊന്നും പ്രകടമായിരുന്നില്ല. കോപകാരണം ആരാഞ്ഞപ്പോള്‍ അയാള്‍ ഖലീഫയോട്‌ കൂടുതല്‍ അടുത്തു. ആമുഖമൊന്നുമില്ലാതെ അറിയിച്ചു. "താങ്കള്‍ പ്രവിശ്യകളിലേക്ക്‌ ഗവര്‍ണര്‍മാരെ നിയോഗിക്കുന്നു. ഒരു പക്ഷെ, നിയമന വേളകളില്‍ നല്ല ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടാവാം. പക്ഷെ, അവരുടെ പ്രവര്‍ത്തനം പരിശോധിക്കാനും വിലയിരുത്താനും ഒരു സംവിധാനവുമില്ല."
"ഇവ്വിധം സംസാരിക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്താണ്?‌" ഉമറുല്‍ ഫാറൂഖ്‌ വിശദീകരണം ചോദിച്ചു.
"താങ്കളുടെ ഗവര്‍ണറുടെ പ്രവര്‍ത്തനം തന്നെ" ആഗതന്‍ അറിയിച്ചു.
"ഏതു ഗവര്‍ണറുടെ?"
"ഈജിപ്തിലെ ഗവര്‍ണര്‍ ഇയാസുബ്നു ഗനമിന്റെ​‍്‌". തുടര്‍ന്ന്‌ ആഗതന്‍ ഗവര്‍ണറെ സംബന്ധിച്ച ആവലാതികള്‍ ഖലീഫയുടെ മുന്നില്‍ നിരത്തി. എന്നാലിത്‌ ഉമറുല്‍ ഫാറൂഖി​‍െന്‍റ പ്രതീക്ഷക്കും ധാരണയ്ക്കും വിരുദ്ധമായിരുന്നു. അതിനാല്‍ പെട്ടെന്ന്‌ അവ അംഗീകരിച്ചില്ല. നിഷേധിച്ചതുമില്ല. നിജസ്ഥിതി അറിയുന്നതിനുവേണ്ടി രണ്ടു ദൂതന്മ‍ാരെ അവിടേക്കയച്ചു.
ഈജിപ്തിലെത്തിയ ദൂതന്‍മാര്‍ ഗവര്‍ണറുടെ കൊട്ടാരം കണ്ട്‌ അമ്പരന്നു. ഖലീഫ കൊച്ചു കുടിലില്‍ കഴിയുക; അദ്ദേഹത്തി​‍െന്‍റ ഗവര്‍ണര്‍ പ്രൗഢമായ കൊട്ടാരത്തിലും മദീനയില്‍ കേട്ടതൊക്കെ ശരിയാണെന്നവര്‍ക്ക്‌ ബോധ്യമായി. അങ്ങനെ ഗവര്‍ണറെ കാണാന്‍ കൊട്ടാരത്തിലേക്ക്‌ പുറപ്പെട്ടു. പക്ഷെ അവരെ തടഞ്ഞുനിര്‍ത്തിക്കൊണ്ടു പാറാവുകാര്‍ പറഞ്ഞു: "ഇന്ന്‌ അദ്ദേഹം ആരെയും കാണുന്നതല്ല."
ഉമറി​‍െന്‍റ ദൂതന്മാര്‍ പാറാവുകാരുടെ വിലക്കുകള്‍ പരിഗണിച്ചില്ല. അവരെ തള്ളിമാറ്റി ഗവര്‍ണറുടെ അടുത്തെത്തി. അവര്‍ അറിയിച്ചു. "ഞങ്ങളെ ഇവിടേക്കയച്ചതു ഖലീഫയാണ്‌. താങ്കളെ കൂട്ടി മദീനയിലെത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. അതിനാല്‍, ഉടനെ പുറപ്പെടുക."
"പിന്നീട്‌ വന്നാല്‍ പോരേ, ചില അത്യാവശ്യ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ട്‌." ഗവര്‍ണര്‍, താന്‍ വിളിക്കപ്പെട്ടതി​‍െന്‍റ കാരണം ഗ്രഹിച്ചിട്ടെന്നവണ്ണം പറഞ്ഞു.
"പറ്റില്ല, ഉടനെ പുറപ്പെടണം. അതാണുത്തരവ്‌" ദൂതന്മ‍ാര്‍ അറിയിച്ചു.
അങ്ങനെ അവരൊരുമിച്ച്‌ യാത്രയായി. മദീനയില്‍ ഉമറുല്‍ ഫാറൂഖി​‍െന്‍റ അടുത്തെത്തിയപ്പോള്‍ ദൂതന്‍മാര്‍ തങ്ങള്‍ കണ്ടതും കേട്ടതും അനുഭവിച്ചതും അറിയിച്ചു. ഗവര്‍ണര്‍ക്ക്‌ അവയൊന്നും നിഷേധിക്കാനായില്ല. ആഢംബരപൂര്‍ണമായ ജീവിതമാണ്‌ നയിക്കുന്നതെന്ന്‌ ഖലീഫക്ക്‌ ബോധ്യമായി. അത്‌ അദ്ദേഹത്തി​‍െന്‍റ ആജ്ഞക്ക്‌ വിരുദ്ധമായിരുന്നു. ഗവര്‍ണര്‍മാരെ തെരഞ്ഞെടുക്കാന്‍ സ്വീകരിച്ചിരുന്ന മാനദണ്ഡത്തിനും, അദ്ദേഹം അവരെ ഇങ്ങനെ ഓര്‍മപ്പെടുത്താറുണ്ടായിരുന്നു: "ഒരു സമൂഹത്തി​‍െന്‍റ നായകത്വമേറ്റിട്ടില്ലാത്ത ഒരാള്‍ അവരുടെ നേതാവിനെപ്പോലെയായിരിക്കും. നേതാവായാലോ അവരിലെ സാധാരണക്കാരനെപ്പോലെയും ഇത്തരം ആളുകളെയാണ്‌ നമുക്കാവശ്യം."
ഗവര്‍ണര്‍മാരെ നിയമിക്കുമ്പോള്‍ അദ്ദേഹം അവരെ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു: "ജനങ്ങളുടെ രക്തവും അഭിമാനവും ക്ഷതപ്പെടുത്താനല്ല താങ്കളെ നാം നിശ്ചയിക്കുന്നത്‌. മറിച്ച്‌, അവര്‍ക്ക്‌ നമസ്കാരത്തിന്‌ നേതൃത്വം നല്‍കാനും, അവര്‍ക്കിടയില്‍ നീതിപൂര്‍വം നിയമം നടത്താനും, ന്യായമായ തീര്‍പുകല്‍പിക്കാനുമാണ്‌. താങ്കള്‍ ഒരിക്കലും അഴകുള്ള മൃഗത്തെ വാഹനമായി ഉപയോഗിക്കരുത്‌. വിലപിടിച്ച വസ്ത്രങ്ങള്‍ ധരിക്കരുത്‌. മുന്തിയ ആഹാരം കഴിക്കരുത്‌. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടക്കരുത്‌."
ത​‍െന്‍റ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതിരുന്ന ഗവര്‍ണര്‍ ഇയാസിനോട്‌ ഖലീഫ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ത​‍െന്‍റ പിഴവുകള്‍ ബോധ്യമായ ഗവര്‍ണര്‍ മാപ്പിറക്കുകയും മേലാല്‍ അത്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്തു. എങ്കിലും ഉമറുല്‍ ആജ്ഞാപിച്ചു: "ധരിച്ച വസ്ത്രം അഴിച്ചു മാറ്റി ഇടയവേലക്കുവേണ്ട വസ്ത്രം അണിയുക. എന്നിട്ട്‌ അക്കാണുന്ന ആടുകളെ മേയ്ക്കാന്‍ പോവുക. അതാണ്‌ താങ്കള്‍ക്ക്‌ ഏറ്റം പററിയ പണി." അങ്ങനെ അദ്ദേഹത്തെ മുന്നൂറ്‌ ആടുകളെ സംരക്ഷിക്കുന്ന ചുമതല ഏല്‍പിച്ചു.
പരുക്കന്‍ വസ്ത്രം ധരിച്ച്‌ ത​‍െന്‍റ മുമ്പില്‍ പ്രത്യക്ഷപ്പെട്ട മുന്‍ ഗവര്‍ണര്‍ ഇയാസുബ്നു ഗനമിനോട്‌ ഉമറുല്‍ ഫാറൂഖ്‌ പറഞ്ഞു.: "താങ്കള്‍ ഇപ്പേള്‍ അണിഞ്ഞ വസ്ത്രംപോലും താങ്കളുടെ പിതാവ്‌ ധരിച്ചിരിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാണ്‌. ഈ വടിയും താങ്കളുടെ പിതാവി​‍െന്‍റ വടിയെക്കാള്‍ വലുതാണ്‌. ഈ ആട്ടിന്‍പറ്റത്തെ പരിരക്ഷിക്കേണ്ട ബാധ്യത താങ്കളുടേതാണ‍്‌."
ഈജിപ്ഷ്യന്‍ ഗവര്‍ണര്‍ പദവിയില്‍നിന്ന്‌ ഇടയവൃത്തിയിലേക്ക്‌ ഇറങ്ങി വരേണ്ടിവന്ന ഇയാസ്‌ വല്ലാതെ വിഷണ്ണനായി. എങ്കിലും താന്‍ ഈ ശിക്ഷകള്‍ അര്‍ഹിക്കുന്നുണ്ടെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതിനാല്‍, ആരോടും പരിഭവിച്ചില്ല. പരാതി പറഞ്ഞതുമില്ല. എല്ലാ പ്രയാസങ്ങളും സഹിച്ച്‌ പുതിയ ചുമതല ഭംഗിയായി നിര്‍വഹിച്ചു. സംഭവിച്ചുപോയ പാപത്തി​‍െന്‍റ പേരില്‍ പശ്ചാത്തപിക്കുകയും ഇനിയൊരവസരം ലഭിച്ചാല്‍ ലാളിത്യം പുലര്‍ത്താന്‍ ജാഗ്രത പാലിക്കുമെന്ന്‌ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഇയാസി​‍െന്‍റ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഉമറുല്‍ ഫാറൂഖ്‌, ത​‍െന്‍റ ശിക്ഷ ഗവര്‍ണര്‍ക്ക്‌ പാഠമായി ഭവിച്ചിട്ടുണ്ടെന്ന്‌ ബോധ്യമായപ്പോള്‍ അദ്ദേഹത്തെ മടക്കിവിളിച്ചു. ത​‍െന്‍റ മുമ്പില്‍ കുറ്റബോധത്താല്‍ കുനിഞ്ഞ ശിരസുമായി നിന്ന ഇയാസിനോട്‌ ഉമര്‍ പറഞ്ഞു: "ഞാന്‍ താങ്കളെ ഒരിക്കല്‍ കൂടി ഈജിപ്തിലെ ഗവര്‍ണറാക്കുന്നു. അബദ്ധം ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയോടെ."
"ഇല്ല, ഒരിക്കലും ഞാനിനി അതാവര്‍ത്തിക്കില്ല. ഒരാക്ഷേപവും എന്നെ കുറിച്ച്‌ കേള്‍ക്കാനിടവരുത്തില്ല; തീര്‍ച്ച." ഇയാസുബ്നു ഗനം വാക്കു പാലിക്കുന്നതില്‍ പൂര്‍ണമായും വിജയിച്ചു. പിന്നീടൊരിക്കലും അദ്ദേഹത്തെക്കുറിച്ച്‌ ഒരാവലാതിയും ആര്‍ക്കും പറയാനുണ്ടായിരുന്നില്ല."
ഒരിക്കല്‍ ഹിംസ്‌ വാശികള്‍ ഉമറുല്‍ ഫാറൂഖിനെ സന്ദര്‍ശിച്ചു. സംസാരമധ്യേ അദ്ദേഹം അവരോട്‌ തങ്ങളുടെ ഗവര്‍ണറായ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിനെ സംബന്ധിച്ച്‌ അന്വേഷിച്ചു. അവര്‍ പറഞ്ഞു:"അദ്ദേഹം നല്ല ഭരണാധികാരിയാണ്‌. പക്ഷെ, മനോഹരമായ ഒരു കൊട്ടാരം പണികഴിപ്പിച്ചിട്ടുണ്ട്‌."
ഇത്‌ ഖലീഫയെ കോപാകുലനാക്കി. അദ്ദേഹം ചോദിച്ചു: "മനോഹരമായ കൊട്ടാരമോ? ഇബ്നു ഖുര്‍ത്വിന്‌ നാശം!"
ഉടനെ തന്നെ അദ്ദേഹം ഹിംസിലേക്ക്‌ ഒരാളെ അയച്ചു. അദ്ദേഹത്തോട്‌, ഗവര്‍ണറുടെ കൊട്ടാരവാതില്‍ കത്തിച്ചു കളയാനും, ഗവര്‍ണറെ കൂട്ടിക്കൊണ്ടുവരാനും കല്‍പിച്ചു. നിര്‍ദ്ദേശം ലഭിച്ചയുടനെ അബ്ദുല്ലാഹിബ്നു ഖര്‍ട്ഠ്വ്‌ മദീനയിലെത്തി. എങ്കിലും ഖലീഫ അദ്ദേഹത്തെ കാണാന്‍ വിസമ്മതിച്ചു. മൂന്നു നാള്‍ മടക്കിയയച്ചശേഷം നാലാം ദിവസം, കന്നുകാലികളെ കെട്ടുന്ന തൊഴുത്തില്‍വെച്ചാണ്‌ അദ്ദേഹവുമായി സന്ധിച്ചതു. കണ്ടയുടനെ ഗവര്‍ണറോട്‌ വസ്ത്രം അഴിച്ചു മാറ്റി ഇടയബാലന്‍മാരുടെ വേഷമണിയാന്‍ കല്‍പിച്ചു. തുടര്‍ന്ന്‌ കന്നുകാലികളെ മേയ്ക്കാന്‍ ആജ്ഞാപിച്ചു. ഖലീഫാ ഉമറുല്‍ ഫാറൂഖി​‍െന്‍റ നിര്‍ദ്ദേശം നിരാകരിക്കാന്‍ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിന്‌ നിര്‍വാഹമുണ്ടായിരുന്നില്ല.
ഏതാനും ദിവസം ആടുമാടുകളെ മേച്ചുനടന്ന ശേഷമാണ്‌ അബ്ദുല്ലാഹിബ്നു ഖുര്‍ത്വിനെ ഉമറുല്‍ ഫാറൂഖ്‌ തിരിച്ചുവിളിച്ചതു. വീണ്ടും ഹിംസില്‍ ഗവര്‍ണറായി നിയമിച്ചുകൊണ്ടിങ്ങനെ അറിയിച്ചു: "കെട്ടിടം നിര്‍മ്മിക്കാനും കൊട്ടാരം പണിയാനുമല്ല നാം താങ്കളെ നിയോഗിക്കുന്നത്‌. ജനങ്ങളെ സേവിക്കാനാണ്‌. അതിനാല്‍ ആര്‍ഭാട ജീവിതം ആവര്‍ത്തിക്കരുത്‌."
ഖലീഫാ ഉമര്‍ ത​‍െന്‍റ സഖാക്കളോട്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന്‌, ക്ഷുഭിതനായ ഒരാള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അയാളുടെ കൈയില്‍ ഒരു പൊതിയുണ്ടായിരുന്നു. ഖലീഫായുടെ അടുത്തെത്തിയ ഉടനെ ആഗതന്‍ അത്‌ അദ്ദേഹത്തി​‍െന്‍റ മാറിലേക്ക്‌ എറിഞ്ഞു. അത്‌ തലമുടിയായിരുന്നു. അവിടെ ഉണ്ടായിരുന്നവര്‍ ഇളകിവശായി. അവര്‍ അയാളെ പിടികൂടാനൊരുങ്ങി. പക്ഷെ, ഉമറുല്‍ ഫാറൂഖ്‌ അതിനനുവദിച്ചില്ല. അദ്ദേഹം ത​‍െന്‍റ മാറിലും മടിയിലും ചിതറിക്കിടക്കുന്ന മുടി എടുത്തുമാറ്റി, ആഗതനോട്‌ ഇരിക്കാനാവശ്യപ്പെട്ടു. അല്‍പസമയത്തെ മൗനത്തിനുശേഷം ഖലീഫ അന്വേഷിച്ചു: "താങ്കളുടെ പ്രശ്നമെന്താണ്‌? എ​‍െന്‍റ മാറിലേക്ക്‌ മുടിയെറിയാന്‍ പ്രേരിപ്പിച്ചതെന്ത്‌?"
"ഉമറേ, നരകം ഇല്ലായിരുന്നെങ്കില്‍" അയാള്‍ക്ക്‌ കോപം അടക്കാന്‍ കഴിഞ്ഞില്ല.
"ശരിയാണ്‌ നരകം ഇല്ലായിരുന്നെങ്കില്‍! സഹോദരാ, വിശദീകരിച്ചാലും.."
ആഗതന്‍ ത​‍െന്‍റ പരാതികള്‍ സമര്‍പ്പിച്ചു. ഗവര്‍ണര്‍ അബുമൂസല്‍ അശ്‌അരി തന്നെ ചമ്മട്ടികൊണ്ട്‌ അടിക്കുകയും തല മൊട്ടയടിക്കുകയും ചെയ്തത്തായി അറിയിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ട ഉമറുല്‍ ഫാറൂഖ്‌ ചുറ്റുമിരിക്കുന്നവരോട്‌ പറഞ്ഞു: "എല്ലാവരും ഇദ്ദേഹത്തെപ്പോലെ ഇത്ര കരുത്തരും ത​‍േന്‍റടികളുമായിരുന്നെങ്കില്‍! അല്ലാഹു നമുക്ക്‌ നല്‍കിയ ഭൂപ്രദേശങ്ങളെക്കാളെല്ലാം ഞാന്‍ അതാണ്‌ ഇഷ്ടപ്പെടുക."
തുടര്‍ന്ന്‌ ഗവര്‍ണര്‍ അബുമൂസല്‍ അശ്‌അരിയെ മദീനയില്‍ വരുത്തി. വിചാരണയില്‍ ആരോപണം ശരിയാണെന്ന്‌ ബോധ്യമായതിനാല്‍ പ്രതിക്രിയക്ക്‌ വിധേയനാക്കി. ശിക്ഷയില്‍ ഇളവ്‌ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കപ്പെട്ടില്ല.

2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

മതം, മതേതരത്വം, പുതിയ സാഹചര്യങ്ങളും

കൂട്ടില്‍ മുഹമ്മദലി
ലോകം ഇപ്പോൾ ഒരു വഴിത്തിരിവിലാണെന്ന്‌ തോന്നുന്നു. അനുഭവങ്ങൾ ലോകത്തെ ഒരു പരിവർത്തനമുഖത്ത്‌ എത്തിച്ചിരിക്കുകയാണ്‌. മതത്തേയും ആത്മീയതയേയും പറ്റിയുള്ള പഴയ കാരണങ്ങൾക്ക്‌ ഇളക്കം സംഭവിച്ചിരിക്കുന്നു. എന്നാൽ പുതിയ സങ്കൽപം വ്യക്തമായി രൂപപ്പെട്ടിട്ടുമില്ല. ഒരു കാര്യം ഉറപ്പ്‌: നിർമതത്വത്തി​‍െൻറയും ഭൗതികവാദത്തി​‍െൻറയും അടിത്തറ ഉലയുകയാണ്‌. സംശയങ്ങളും ആശങ്കകളുമകറ്റാൻ ശാസ്ത്രം പോലും അശക്തമായിരുന്നു. ഈ പുതിയ സാഹചര്യത്തിൽ മതത്തെയു!ം നിർമതത്വത്തെയും സംബന്ധിച്ച്‌ ഒരു പുനർവിചിന്തനം ആവശ്യമായിത്തീർന്നിരിക്കുന്നു.

നമ്മുടെ അനുഭവത്തിലെ മതം പ്രശ്നവും പരിഹാരവുമാണ്‌; ഇരുട്ടും വെളിച്ചവുമാണ്‌; ഭ്രാന്തും വിവേകവുമാണ്‌. ചരിത്രം സാക്ഷ്യപ്പെടുത്തിയ സത്യമാണിത്‌. ദുരനുഭവങ്ങൾ മാത്രം ഓർമിച്ച്‌ മതത്തെ പുഛിക്കുന്നതും അവയെ പാടെ നിഷേധിച്ച്‌ മതത്തെ വെള്ള പൂശുന്നതും ഒരുപോലെ തെറ്റാണ്‌. അധിക മതവിരോധികളും മതവിശ്വാസികളും ആവർത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റാണിത്‌. തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനുള്ള വെപ്രാളത്തിനിടയിൽ വാസ്തവം കാണാതെ പോകുന്നു ഇവർ. നമുക്ക്‌ ആവശ്യം വാദപ്രതിവാദങ്ങളല്ല, വസ്തുതകൾ കണ്ടെത്തുകയാണ്‌; നമ്മുടെ കണ്ടെത്തലുകൾ മനുഷ്യ നന്മക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ ചിന്തിക്കുകയാണ്‌. ആത്മാർത്ഥമായി ഇങ്ങനെ ചെയ്യുമ്പോൾ ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നില്ല.

മതം ശക്തമാണ്‌. ആർക്കും ഉന്മൂലനം ചെയ്യാൻ കഴിയില്ല അതിനെ. മതനിഷേധവും ഇതുപോലെ. മതത്തോടൊപ്പം തന്നെ മതനിഷേധവും ആരംഭിച്ചിട്ടുണ്ട്‌. മതവിശ്വാസത്തിലോ, മതനിഷേധത്തിലോ അല്ല, മതത്തി​‍െൻറ പ്രയോഗത്തിലാണ്‌ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്‌.

മതത്തി​‍െൻറ പ്രയോഗത്തിൽ ധാരാളം തെറ്റുകൾ സംഭവിച്ചിട്ടുണ്ട്​‍്‌. മതത്തെക്കുറിച്ച്‌ തെറ്റിദ്ധാരണകളുണ്ടാക്കിയതും മതനിഷേധവും ഉയർന്നു വരാൻ നിമിത്തമായതും ഈ തെറ്റുകൾ തന്നെ. മതത്തി​‍െൻറ മൂലതത്വം എപ്പോഴും ശരിയായിരുന്നു. എന്നാൽ അതി​‍െൻറ പ്രയോഗത്തിൽ പലപ്പോഴും പാളിച്ചകൾ പറ്റി, മതത്തി​‍െൻറ മൂലതത്വങ്ങൾ വിരളമായേ എതിർക്കപ്പെട്ടിട്ടുള്ളൂ. ഈ എതിർപ്പ്‌ തന്നെ വളരെ ദുർബലമായിരുന്നു. എന്നാൽ, മതത്തി​‍െൻറ പ്രയോഗ രീതികൾ ശക്തിയായി വിമർശിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിമർശനങ്ങൾ ചിലപ്പോൾ മതത്തി​‍െൻറ അസ്ഥിവാരത്തെപ്പോലും പിടിച്ചുലച്ചു. വിമർശനങ്ങൾ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായി. പുറത്തുനിന്നുള്ള വിമർശനങ്ങൾ മിക്കതും പരാജയപ്പെട്ടപ്പോൾ അകത്തുനിന്നുള്ളവ ഒരു പരിധിവരെ വിജയിച്ചു. മതം ഒരു ജലാശയം പോലെയായിരുന്നു. കെട്ടിനിന്ന്‌ കാലത്താൽ മലിനമായപ്പോൾ പുതിയ ജലപ്രവാഹങ്ങൾ പഴയത്തിനെ ശുദ്ധീകരിച്ചു. മഴമേഘങ്ങൾ, ശക്തിയായ ഇടിയും മിന്നലും കൊടുങ്കാറ്റുമിലാതെ, ശാന്തമായി പെയ്തിറങ്ങിയാലേ മതസമൂഹത്തിലെ മാലിന്യങ്ങൾ തുടച്ചു നീക്കപ്പെടുകയുള്ളൂ. മത പരിഷ്കാർത്താക്കളും മതനവോത്ഥാന പ്രസ്ഥാനങ്ങളും നിർവഹിച്ചതു ഈ ദൗത്യമാണ്‌. ചരിത്രത്തിലുടനീളം അഭംഗുരം തുടർന്നുപോന്നതും ഇനിയും തുടരുന്നതുമായ ശുദ്ധീകരണ പ്രക്രിയയാണിത്‌.

നിർമതത്വം വന്ന വഴി
ഇടയ്ക്കുവെച്ച്‌ മതത്തി​‍െൻറ പ്രയോഗം അമ്പേ പാളം തെറ്റി. യൂറോപ്പിലാണ്‌ ഇത്‌ സംഭവിച്ചതു. പതിനെട്ട്‌, പത്തൊമ്പത്‌ നൂറ്റാണ്ടുകളിൽ ചർച്ചുകളിൽനിന്ന്‌ ഇരുട്ടാണ്‌ പ്രസരിച്ചതു. ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെയ്ക്കാൻ നവോത്ഥാന നായകരോ പരിഷ്കരണ പ്രസ്ഥാനങ്ങളോ ഈ കാലയളവിലുണ്ടായില്ല. ഫ്യൂഡലിസവും തുടർന്ന്‌ മുതലാളിത്തവും മനുഷ്യ​‍െൻറ മുതുകൊടിച്ചപ്പോൾ മതം മേലാള​‍െൻറ ഭാഗത്തുനിന്നു. മുതലാളിമാരുടെയും രാജാക്കന്മ​‍ാരുടെയും ദുഷ്പ്രവൃത്തികളെ വാഴ്ത്തുന്നവരും അവർക്ക്‌ കീഴ്പ്പെടാൻ പൊതുജനങ്ങളെ ഉപദേശിക്കുന്നവരുമായി, പുരോഹിതന്മ​‍ാർ, മതത്തിനെതിരെ, പുറത്തുനിന്നുള്ള വിമർശനം ഏറ്റവുമധികം ശക്തിയാർജിച്ച കാലയളവായിരുന്നു ഇത്‌. പൗരോഹിത്യത്തി​‍െൻറ നുകത്തിൽനിന്നു രക്ഷപ്പെടാൻ മനുഷ്യൻ പുതിയ വഴികൾ തേടി. സ്വാതന്ത്ര്യമായിരുന്നു ഈ വഴികളുടെ പൊതു സവിശേഷത. മനുഷ്യ​‍െൻറ പരമാധികാരം എല്ലായിടത്തും വാഴ്ത്തപ്പെട്ടു. ഈ സ്വാതന്ത്ര്യ-പരമാധികാരബോധം ആധുനികതയുടെ മുഖമുദ്രയായിത്തീർന്നു. മതത്തെയും മതനേതൃത്വത്തെയും മാത്രമല്ല, എല്ലാവിധ പാരമ്പര്യങ്ങളെയും നിരാകരിച്ച്‌ മനുഷ്യൻ പുതിയ യാത്ര ആരംഭിച്ചു.

തെറ്റും ശരിയും പരിശോധിച്ചറിയാനുള്ള ഊരകല്ല്‌ യുക്തിയായി. യുക്തിയെ ചോദ്യം ചെയ്യാൻ യുക്തിക്കേ കഴിയൂ എന്ന്‌ വിശ്വസിക്കപ്പെട്ടു. മതവിശ്വാസങ്ങളും പാരമ്പര്യങ്ങളും യുക്തി ചിന്തയ്ക്കു വഴിമാറിക്കൊടുത്തു. ശാസ്ത്രം അറിവി​‍െൻറ യഥാർത്ഥ ഉറവിടമായി വിലയിരുത്തപ്പെട്ടു. ശാസ്ത്രത്തി​‍െൻറ പരിധിയിൽ വരാത്തതെല്ലാം നിഷേധിക്കപ്പെട്ടു. അഥവാ അവ ശാസ്ത്രത്തി​‍െൻറ പരിധിയിൽ വരുമ്പോൾ മാത്രം വിശ്വസിച്ചാൽ മതി എന്ന്‌ തീരുമാനിക്കപ്പെട്ടു. ഈ ചിന്താഗതികളാണ്‌ ആധുനിക പാശ്ചാത്യ നാഗരികതയ്ക്ക്‌ അടിത്തറ പാകിയത്‌. ഇത്‌ -പ്രബുദധത-യായി കൊട്ടിഘോഷിക്കപ്പെട്ടു. ഈ ചിന്താഗതിക്കനുസൃതമായ ഒരു രാഷ്ട്ര സങ്കൽപവും അവർ വളർത്തിയെടുത്തു. -സെക്യുലർ സ്റ്റേറ്റ്‌- എന്നാണ്‌ അത്‌ അറിയപ്പെട്ടത്‌. രാഷ്ട്രവും മതവും തമ്മിലുള്ള പൂർണമായ വേർപാടായിരുന്നു അത്‌. സെക്യൂലർ കാഴ്ചപ്പാട്‌ ഇതര സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു.

ഇന്ത്യയിൽ ഇന്ന്‌ നാം സങ്കൽപിച്ചുപോരുന്ന അർത്ഥത്തിലല്ല പാശ്ചാത്യ നാടുകളിൽ സെക്യൂലറിസം ഉപയോഗിക്കപ്പെട്ടത്‌. മതവുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രം, ധാർമികത, വിദ്യാഭ്യാസ രീതി എന്നൊക്കെയാണ്‌. The belief that the state, morals, education etc. should be independent of religion. . സെക്യുലറിസംകൊണ്ട്‌ അവിടെ വിവക്ഷിക്കപ്പെട്ടത്‌. സെക്യൂലറിസത്തെ അവർ നിർവചിച്ചതു ഇങ്ങനെ: Secularism is a system of social organization and education which belives that religion has no part to play in the problems and evens of everyday life. സെക്യൂലർവൽക്കരിക്കുക എന്നാൽ “To change the society of education etc. So it is nolonger under the control or influence of religion” എന്നാണ്‌ അർത്ഥമാക്കപ്പെട്ടത്‌. ചുരുക്കത്തിൽ, മതം ജീവിതത്തിൽ ഒരു ആവശ്യമില്ലെന്ന്‌ വന്നു. ആവശ്യമുള്ളവർക്കു തന്നെ, വ്യക്തിക്കും ദൈവത്തിനുമിടയിലുള്ള സ്വകാര്യ ആത്മീയ വ്യവഹാരമായി അത്‌ ചുരുങ്ങി. ഇതുപോലും രഹസ്യമായ ഒരു അന്ധവിശ്വാസമായി പരക്കെ വിശ്വസിക്കപ്പെട്ടു.

മതത്തെപ്പറ്റിയുള്ള ഈ മുതലാളിത്ത സങ്കൽപം തന്നെയാണ്‌ മാർക്ക്സിസവും ഉദ്ഘോഷിച്ചതു. ഒരു പടി കൂടി മുന്നോട്ടു ചെന്ന്‌ മതത്തിനെതിരെയുള്ള, അഥവാ അതി​‍െൻറ അടിസ്ഥാന തത്വങ്ങൾക്കു തന്നെ എതിരായുള്ള യുദ്ധം പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയായി മാർക്ക്സിസ്റ്റുകൾ ഏറ്റെടുക്കുകയും ചെയ്തു.

മുതലാളിത്തത്തി​‍െൻറ പൂർണ സ്വതന്ത്രനും പരമാധികാരിയുമായ മനുഷ്യൻ ചൂഷണത്തി​‍െൻറ പുതിയ വഴികളിലൂടെ ജൈത്രയാത്ര ചെയ്തു. അവനെ തടയാൻ അവനു മാത്രമെ സാധിക്കുമായിരുന്നുള്ളൂ. അവ​‍െൻറ യുക്തി ബോധമാകട്ടെ അവ​‍െൻറ ചെയ്തികളെ ശരിവെയ്ക്കുകയും ചെയ്തു. ശക്തിയുള്ളവർ അതിജീവിച്ചു. ദുർബലർ ചവിട്ടിമെതിക്കപ്പെട്ടു. ഈ പ്രതിസന്ധി തരണം ചെയ്യാനാണ്‌ കാൾമാർക്ക്സ്‌ വർഗ സംഘട്ടന സിദ്ധാന്തം രചിച്ചതു. ചൂഷണം അവസാനിപ്പിക്കുന്നതിന്‌ മാർക്ക്സ്‌ കുറേ മാർഗങ്ങൾ മുന്നോട്ടുവെച്ചു. മർദ്ദിത ജനതയുടെ പ്രത്യാശയുടെ പ്രതീകമായി മാർക്ക്സിസം വളർന്നു. ജനതതികളും രാഷ്ട്രങ്ങളും മാർക്ക്സിസ്റ്റുകളുടെ കൈവശം വന്നു, മാർക്ക്സി​‍െൻറ സിദ്ധാന്തങ്ങൾ, പക്ഷെ, പ്രയോഗതലത്തിൽ പരാജയപ്പെട്ടു. തകരാറ്‌ സിദ്ധാന്തങ്ങൾക്കോ പ്രയോഗ രീതികൾക്കോ എന്ന തർക്കത്തിൽ തീർപ്പുണ്ടാകുന്നതിനു മുമ്പേ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങൾ അപ്രത്യക്ഷമായി. മാർക്ക്സിസം മുതലാളിത്തത്തി​‍െൻറ മറ്റൊരു അറ്റമായിരുന്നു എന്ന്‌, അനുഭവത്തിലൂടെ വൈകിയാണെങ്കിലും നമ്മൾ അറിഞ്ഞു. മുതലാളിത്തത്തിനെതിരെ ഒരു പ്രതിസംസ്കൃതിയാകാൻ അശക്തമായിരുന്നു അത്‌.
അവശേഷിക്കുന്നത്‌ മുതലാളിത്തത്തി​‍െൻറ വൃത്തികെട്ട മുഖമാണ്‌. ചൂഷണത്തി​‍െൻറ ക്രൂരമായ വേദിയായി ലോകം മാറി. വികസനം മനുഷ്യനെ വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ സൃഷ്ടിച്ച പരമാധികാര ലോകത്ത്‌ അവൻ ചെറുതായിക്കൊണ്ടേയിരിക്കുന്നു. ആധുനികോത്തര ചിന്തകൻമാർ ഈ പ്രശ്നത്തെ ഗൗരവപൂർവം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതുവരെ നടന്ന വഴി ശരിയുടേതായിരുന്നില്ല എന്ന്‌ അവർക്ക്‌ ബോധ്യമായിട്ടുണ്ട്‌. എന്നാൽ പുതിയ വഴി ഏത്‌ എന്ന്‌ വ്യക്തമായിട്ടില്ല. ആധുനിക കാലത്തി​‍െൻറ അടിത്തറയായി വർത്തിച്ച എല്ലാ സിദ്ധാന്തങ്ങളെയും ചട്ടകങ്ങളെയും ആധുനികോത്തര ചിന്തകൾ ചോദ്യം ചെയ്യുന്നു. പാരമ്പര്യങ്ങളെ പൂർണമായി നിരാകരിച്ചതു ആധുനികതയ്ക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായി അവർ എടുത്തു പറയുന്നു. പാരമ്പര്യങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടല്ലാതെ മുന്നോട്ടു പോകാനാവില്ല എന്നതാണ്‌ അവരുടെ കണ്ടെത്തൽ.

ഇന്ത്യയിൽ
ലോകത്തി​‍െൻറ പൊതുവായ കാര്യം, വിശേഷിച്ച്‌ വികസിത രാഷ്ട്രങ്ങളുടെ കാര്യമാണ്‌ ഇപ്പറഞ്ഞത്‌. ഇന്ത്യയെപ്പറ്റിയാകുമ്പോൾ ഇതെല്ലാം അതേ ആധുനികോത്തരത ആരംഭിക്കുന്നേയുള്ളൂ. എന്നാൽ വാർത്താവിനിമയ സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം ക്രമപ്രവൃദ്ധമായ മാറ്റങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ളതായതിനാൽ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇവിടെയും അപ്പപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്‌.

സ്വതന്ത്രാനന്തര ഇന്ത്യയിൽ ഭരണകൂടം മതേതരവും ജനത മതാധിഷ്ഠിതവുമായിരുന്നു. പാശ്ചാത്യരെപ്പോലെ മതനിരാസം എന്ന അർത്ഥത്തിലല്ല, പ്രത്യുത, എല്ലാ മതങ്ങൾക്കും വിശ്വാസധാരകൾക്കും പൂർണ സ്വാതന്ത്ര്യമുള്ള നാട്‌ എന്ന നിലയ്ക്കാണ്‌ സെക്യുലർ സ്റ്റേറ്റ്‌ എന്ന വിശേഷണം നാം സ്വീകരിച്ചതു. മതനിരാസം എന്നല്ല മത നിരപേക്ഷത, നിഷ്കൃഷ്ടമായി പറഞ്ഞാൽ മതസമത്വം എന്നാണ്‌ സെക്യുലറിസംകൊണ്ട്‌ നമ്മൾ ഉദ്ദേശിച്ചതു.

ജനങ്ങൾ മതസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയതി​‍െൻറ പ്രത്യാഘാതം ഈ നൂറ്റാണ്ടിൽ നാം അനുഭവിക്കുകയുണ്ടായി. സെക്യുലറിസം കണിശമായി നടപ്പിലാക്കുന്നേടത്ത്‌ ഭരണകൂടങ്ങൾ കാണിച്ച അലംഭാവം ഈ അനുഭവങ്ങളെ കൂടുതൽ കയ്പുറ്റതാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ രാഷ്ട്രം എന്ന ഖ്യാതിയുമായി നാം മുന്നോട്ടു പോവുകയാണ്‌, മെച്ചപ്പെട്ട ഒരു ബദലി​‍െൻറ അഭാവത്തിൽ. വർഗീയതയുടെ ബീഭത്സമായ ചരിത്രം ഉറങ്ങിക്കിടക്കുന്ന, ഇടയ്ക്കിടെ ഇപ്പോഴും ഞെട്ടിയുണരുന്ന, ഇന്ത്യക്ക്‌ മതനിരപേക്ഷതയ്ക്ക്‌ നല്ല ഒരു ബദൽ ഇപ്പോഴില്ല എന്ന കാര്യത്തിൽ തർക്കമില്ല. മതനിരപേക്ഷതയെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കാനുള്ള ഗൗരവതരത്തിലുള്ള ചർച്ച നടക്കേണ്ടതുണ്ട്‌. വർഗീയ ശകതികളെ നേരിടാനുള്ള കുറ്റമറ്റ തന്ത്രങ്ങൾ ഉരുത്തിരിഞ്ഞുവരേണ്ടതുമുണ്ട്‌. വർഗീയതയെ പ്രതിവർഗീയതകൊണ്ടോ പ്രതിവർഗീയതകളുടെ കൂട്ടായ്മയിലൂടെയോ നേരിടാനാവില്ല. ഇതെല്ലാം ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. വർഗീയ ശക്തിക്കെതിരെയുള്ള മതേതര കൂട്ടായ്മയിൽപോലും അപകടസാധ്യതകളുണ്ട്‌. ഇത്തരം കൂട്ടായ്മകൾ ബോധവത്കരണരംഗത്ത്‌ നിർജീവമായി, തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയരംഗത്ത്‌ മാത്രം സജീവമായാൽ ദോഷം ചെയ്യും. ശക്തമായ ബോധവൾക്കരണമില്ലെങ്കിൽ ഭൂരിപക്ഷസമുദായം ഈ കൂട്ടായ്മയെ സംശയത്തോടെ വീക്ഷിക്കാനിടയുണ്ട്‌.

മതവിരുദ്ധ പ്രചരണത്തിലൂടെ വർഗീയതയെ നേരിടുന്നതും ഗുണകരമല്ല. വർഗീയതക്കെതിരെയുള്ള പ്രചാരണവും മതാത്മകമായിരിക്കണം. കാലാന്തരത്തിൽ നമ്മുടെ സെക്യുലറിസത്തി​‍െൻറ അടിസ്ഥാനംപോലും മതാത്മകമായിത്തീരണം. എല്ലാ മതങ്ങളുടെയും സാരാംശം ഉൾക്കൊള്ളുക എന്നാണ്‌ ഇവിടെ മതാത്മകത കൊണ്ട്‌ ഉദ്ദേശിച്ചതു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ-സിക്ക്‌-ബുദ്ധ-ജൈന മതങ്ങളുടെയും അന്തസത്ത അസ്തിവാരമായി സ്വീകരിച്ച്‌ ഒരു ബഹുമത രാഷ്ട്രത്തിന്‌ എങ്ങനെ നിലനിൽക്കാൻ കഴിയുമെന്നതി​‍െൻറ ഉത്തമ മാതൃകയായി ഇന്ത്യ മാറണം. അപ്പോഴേ നമ്മുടെ രാജ്യത്തി​‍െൻറ അടിത്തറ ഈടുറ്റതാവുകയുള്ളൂ. ഇന്ത്യയുടെ ആരോഗദൃഢമായ അസ്തിത്വത്തിന്‌ മതാധിഷ്ഠിത അടിത്തറ ആവശ്യമാണെന്ന്‌ ചുരുക്കം.

മതത്തിലേക്കു മടങ്ങുമ്പോൾ
ഒരു ഇടവേളയ്ക്കുശേഷം മതത്തിലേക്കു തന്നെയാണ്‌ ലോകം ഉറ്റു നോക്കുന്നത്‌. സംഭവവികാസങ്ങൾ ഇങ്ങനെ വിലയിരുത്താനാണ്‌ പ്രേരണ നൽകുന്നത്‌. എന്നാൽ മതം പഴയരീതിയിൽ തന്നെയാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. മതഗ്രന്ഥങ്ങളുടെ തെറ്റിവായന തിരുത്താൻ അനുഭവങ്ങൾ മനുഷ്യൻ പാഠമാക്കിയില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്‌ മതത്തി​‍െൻറ പേരിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. മനുഷ്യദൈവങ്ങൾക്ക്‌ മുമ്പത്തെക്കാൾ സ്വീകാര്യത വന്നിരിക്കുന്നു. വികസിതനാടുകളിലേപ്പോലും അവസ്ഥയാണ്‌ ഇത്‌. യുക്തി ചിന്തയിൽനിന്ന്‌ അന്ധവിശ്വാസത്തിലേക്കുള്ള ഈ കൂപ്പുകുത്തൽ അത്ഭുതകരമായിരിക്കുന്നു. കാൾ മാർക്ക്സ്‌ പറഞ്ഞതുപോലെ ഹൃദയമില്ലാത്ത ലോകത്തി​‍െൻറ കൃത്രിമ ഹൃദയമായി മാറുകയാണ്‌ മതം മനുഷ്യൻ അവ​‍െൻറ ഇഛക്കനുസൃതമായി മതത്തെ സൃഷ്ടിക്കുകയാണ്‌; മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല. മതം മനുഷ്യനെ അധീനപ്പെടുത്തുകയല്ല; മനുഷ്യൻ മതത്തെ അധീനപ്പെടുത്തുകയാണ്‌. മതം നിയമമോ നിയന്ത്രണമോ ആവുകയല്ല; അനിയന്ത്രിതമായ സ്വാതന്ത്ര്യമായി മാറുകയാണ്‌. പഴയത്തി​‍െൻറ മോശമായ ആവർത്തനമാണിത്‌. ദൈവികഗുണവും മാനുഷിക ഗുണവുമില്ലാത്ത പൈശാചികതയാണ്‌ മതത്തി​‍െൻറ പേരിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ എവിടെ അവസാനിക്കുമെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല.

പുനർവായനയും പുനഃക്രോഡീകരണവും
കഴിഞ്ഞകാലത്തെ തെറ്റുകൾ തിരുത്താതെ മതവുമായി മുന്നോട്ടുപോകുന്നത്‌ ആപൽക്കരമാൺ​‍്‌. പഴയ മതസമൂഹങ്ങളുടെ തനിയാവർത്തനമല്ല; പുതിയ മതസമൂഹങ്ങളുടെ അത്ഭുതകരമായ സവിശേഷതകളോടുകൂടിയ ആവിർഭാവമാണ്‌ സംഭവിക്കേണ്ടത്‌. മതനിയമങ്ങളുടെ പുനർവായനയും പുനഃക്രോഡീകരണവും ഈ സമൂഹ സൃഷ്ടിക്ക്‌ അത്യാവശ്യമാണ്‌. കാലത്തോടൊപ്പം ഉയർന്നുനിൽക്കാൻ മൗലികശക്തിയുള്ള മതങ്ങൾക്കേ പുതിയ സമൂഹ രചനയിൽ പങ്കാളിത്തമുണ്ടാകൂ. മതഗ്രന്ഥങ്ങളുടെ കാലോചിതമായ പുനർവായനയും മതനിയമങ്ങളുടെ പുനരാവിഷ്കാരവും പൂർത്തിയാക്കിയ ശേഷമാണ്‌ മതത്തി​‍െൻറ അടുത്ത ഊഴമാരംഭിക്കേണ്ടത്‌.

പ്രശ്നങ്ങൾ സൃഷ്ടിക്കാനും പരിഹരിക്കാനുമുള്ള മതത്തി​‍െൻറ കഴിവ്‌ കഴിഞ്ഞകാലങ്ങളിൽ എങ്ങനെയാണ്‌ ഉപയോഗപ്പെടുത്തിയതെന്ന്‌ മതവിശ്വാസികൾ നന്നായി മനസിലാക്കണം. മതം പ്രശ്നമാകുന്നതി​‍െൻറയും വിശ്വാസികൾ നന്നായി മനസിലാക്കണം. മതം പ്രശ്നമാകുന്നതി​‍െൻറയും പരിഹാരമാകുന്നതി​‍െൻറയും ഒരു നല്ല ഉദാഹരണമാണ്‌ ഇന്ത്യാവിഭജനം. ഹിന്ദുക്കളും മുസ്ലിംകളും മതത്തെ ദുരുപയോഗം ചെയ്തതി​‍െൻറ കയ്പുറ്റ അനുഭവമാണ്‌ ഇന്ത്യാ ഉപഭൂഖണ്ഡത്തി​‍േൻറത്ത്‌. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമായി വിഭജിക്കപ്പെട്ടു കിടക്കുന്ന പരകോടി ഹിന്ദുക്കളും മുസ്ലിംകളും ഈ ദുരുപയോഗത്തി​‍െൻറ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വിഭജനം ഒരു പരിഹാരമായിരുന്നു. അത്‌ പിന്നീട്‌ ഒരു പ്രശ്നമായിത്തീർന്നു.

ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ നാടേ സൂചിപ്പിച്ച തരത്തിലുള്ള മതഗ്രന്ഥങ്ങളുടെ പുനർവായനക്കും മതനിയമങ്ങളുടെ പുനഃക്രോഡീകരണത്തിനും മതസമൂഹങ്ങൾ സന്നദ്ധമാകേണ്ടതുണ്ട്​‍്‌. കൂടാതെ, വിവിധ മതസമൂഹങ്ങൾ തമ്മിൽ ഡയലോഗുകളും അതി​‍െൻറ അടിസ്ഥാനത്തിൽ ആദാനപ്രദാനങ്ങളുമുണ്ടാകേണ്ടതുണ്ട്‌. മതത്തെ കാലത്തോടൊപ്പം നിർത്താനുള്ള യത്നത്തിന്‌ നേതൃത്വം നൽകേണ്ടത്‌ പുരോഹിതന്മ​‍ാരല്ല. രണ്ട്‌ കാരണങ്ങളാൽ അവർക്കിതിനു കഴിയില്ല. ഒന്ന്‌: അവർക്കു വേണ്ടത്ര വിവരമില്ല; വിശേഷിച്ച്‌ ആധുനിക ലോകത്തെപ്പറ്റി, രണ്ടാമതായി, സ്വാർത്ഥരും സങ്കുചിതമനസ്കരുമാണ്‌ അവർ. മതത്തെയും നാം ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തെയും പറ്റി ആഴത്തിൽ ജ്ഞാനമുള്ളവർക്കേ മതത്തെ പുനർവായിക്കാനുള്ള ഭാഷയറിയൂ. മനുഷ്യ​‍െൻറ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഈ പുനരാഖ്യാനത്തി​‍െൻറ അന്തർധാര ദൈവഭക്തിയും മനുഷ്യസ്നേഹവുമാവണം.

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

മതം പുതിയ നൂറ്റാണ്ടില്‍

കൂട്ടില്‍ മുഹമ്മദലി.
നവോത്ഥാന പ്രസ്ഥാനങ്ങളെയും ജനം വിമര്‍ശന ബുദ്ധ്യാവിലയിരുത്തേണ്ടതുണ്ട്‌. എപ്പോഴും ഒരു കണ്ണ്‌ അതി​‍െന്‍റ മേല്‍ ഉണ്ടായിരിക്കണം. കാരണം, മറ്റൊരു പുരോഹിതപ്പടയായി നവോത്ഥാന പ്രസ്ഥാനം അധഃപതിക്കാനിടയുണ്ട്‌. ചരിത്രത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌.

ഹൈന്ദവ സമൂഹത്തില്‍ ശുദ്ധീകരണ സാധ്യത ക്രൈസ്തവ-ഇസ്ലാം മതങ്ങളെക്കാള്‍ കുറവാണ്‌. പുരോഹിതന്മ​‍ാര്‍ക്കും വിശ്വാസികള്‍ക്കും തോന്നിയപോലെ കൈകാര്യം ചെയ്യാവുന്ന സ്വഭാവമാണ്‌ അതി​‍േന്‍റത്ത്‌. ഒറിജിനിലും വ്യാജവും വേര്‍തിരിച്ചറിയാനുള്ള സാധ്യത ഹൈന്ദവതയില്‍ വളരെ വിരളമാണ്‌. പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകള്‍വരെ അതിനു സ്വീകാര്യമാണ്‌. ഈ സാഹചര്യത്തില്‍ ശുദ്ധീകരണത്തി​‍െന്‍റ അടിസ്ഥാനം നിശ്ചയിക്കുക പ്രയാസമായിതീരുന്നു. വസ്തുത ഇതാണെങ്കിലും ചിന്താരംഗത്തും കര്‍മരംഗത്തും ഉന്നത ശ്രേണികളിലുള്ള വ്യക്തികള്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഹൈന്ദവ സമൂഹത്തിലും ശുദ്ധീകരണം നടന്നേക്കും.

ബുദ്ധിജീവികളുടെ പങ്ക്‌
മതം മനുഷ്യാവകാശങ്ങളുമായി ഏറ്റുമുട്ടുന്നു എന്ന ധാരണ ഉണ്ടാകാന്‍ പാടില്ലാത്തത്താണ്‌. അവകാശങ്ങളുടെ മൗലികപാഠങ്ങള്‍ ഉദ്ഘോഷിച്ചതു മതങ്ങളാണ്‌. വിമോചനത്തി​‍െന്‍റ രാജപാത വെട്ടിയതും മതങ്ങളാണ്‌. ഇതിനു വിരുദ്ധമായ അനുഭവങ്ങളെ പൗരോഹിത്യത്തി​‍െന്‍റ പട്ടികയിലാണ്‌ ചേര്‍ക്കേണ്ടത്‌. പൗരോഹിത്യം മതമല്ല; മതത്തിനു മീതെ വളര്‍ന്ന ഇത്തിള്‍ക്കണ്ണിയാണ്‌. മതത്തെക്കാള്‍ അത്‌ വളര്‍ന്നു പടര്‍ന്നത്‌ മനുഷ്യ​‍െന്‍റ അശ്രദ്ധകൊണ്ടാണ്‌. ഈ അശ്രദ്ധയില്‍ വലിയ പങ്ക്‌ ബുദ്ധിജീവികളുടേതാണ്‌. മനുഷ്യ​‍െന്‍റ മൗലികാവകാശങ്ങള്‍ നിഷേധിക്കാനും വിമോചനത്തി​‍െന്‍റ രാജപാത കൊട്ടിയടക്കാനും പുരോഹിതന്മ​‍ാരെ കയറൂരിവിട്ടതി​‍െന്‍റ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബുദ്ധിജീവികള്‍ക്ക്‌ ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പിഴവ്‌ തിരുത്താനുള്ള അവസരമാണ്‌ അവര്‍ക്ക്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌.

മതങ്ങളുടെ ശുദ്ധീകരണത്തിന്‌ ഇറങ്ങിത്തിരിക്കുന്നതിനുമുമ്പ്‌ ബുദ്ധിജീവികള്‍ വിശ്വാസികളുടെ വിശ്വാസമാര്‍ജിക്കണം. ദൈവിക മതത്തെയും പുരോഹിത മതത്തെയും വേര്‍തിരിച്ചു മനസിലാക്കാതെ മതത്തിനുനേരെ അവര്‍ നേരത്തെ എയ്ത അമ്പുകള്‍ വിശ്വാസികളുടെ മനസില്‍ തറച്ചുകിടപ്പുണ്ട‍്‌. സംശയദൃഷ്ടിയോടെ മാത്രമെ ബുദ്ധിജീവികളുടെ ഏത്‌ നീക്കത്തെയും സാധാരണക്കാര്‍ കാണുകയുള്ളൂ. മതത്തി​‍െന്‍റ യഥാര്‍ത്ഥ വക്താക്കളാണ്‌ തങ്ങളെന്ന്‌ വാക്കിലും പ്രവൃത്തിയിലും അവര്‍ തെളിയിക്കണം. ഇങ്ങനെ ആസൂത്രിതവും ആത്മാര്‍ത്ഥവുമായ ശ്രമം ബുദ്ധിജീവികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ നൂറ്റാണ്ടുകളായി മതത്തിനുമീതെ അട്ടിയായി കിടക്കുന്ന ദുഷിപ്പുകള്‍ ഒരളവോളം നീക്കം ചെയ്യാന്‍ സാധിക്കും. പുതിയ നൂറ്റാണ്ടില്‍ ബുദ്ധിജീവികള്‍ നിര്‍വഹിക്കേണ്ട ആദ്യത്തെ ദൗത്യം ഇതായിരിക്കണം. പുതിയ നൂറ്റാണ്ടില്‍ മതത്തെ നയിക്കേണ്ടത്‌ ബുദ്ധിജീവികളാവണം; ഒരിക്കലും പുരോഹിതന്മ​‍ാരായിപ്പോകരുത്‌.

മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇനി മതത്തിനേ സാധിക്കൂ. നിയമവും നിയമപാലകരും നോക്കുകുത്തികളായിത്തീരുന്ന കാലത്ത്‌ മനുഷ്യ​‍െന്‍റ നിലനില്‍പിനും നിയമവാഴ്ചക്കും അഭൗമമായ നിയന്ത്രണം അത്യാവശ്യമായിത്തീരും. മനുഷ്യ​‍െന്‍റ അവകാശങ്ങള്‍ക്ക്‌ ഒരു മറുപുറമുണ്ട്‌- അവ​‍െന്‍റ ബാധ്യതകള്‍. ബാധ്യതകള്‍ നിറവേറ്റപ്പെടുമ്പോഴാണ്‌ അവകാശങ്ങള്‍ അംഗീകരിക്കപ്പെടുന്നത്‌. ആധുനിക ലോകത്തി​‍െന്‍റ നിയമപുസ്തകത്തില്‍ ബാധ്യതകളില്ല; അവകാശങ്ങളേയുള്ളൂ. അവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുന്നു, ബാധ്യതകള്‍ നിറവേറ്റപ്പെടാത്തതുകൊണ്ട്‌. അവകാശങ്ങളെ ബാധ്യതകളുമായി ബന്ധിപ്പിക്കാന്‍ മതത്തിനു സാധിക്കും. മതത്തിനേ അത്‌ സാധിക്കൂ. മതം ഒരു ആഢംബര സംഗതിയല്ല. ജീവിതത്തി​‍െന്‍റ ശാന്തമായ ഒഴുക്കിന്‌ അത്യാവശ്യമാണത്‌. ഈ അത്യാവശ്യ സംഗതിയെ പുരോഹിതന്മ​‍ാരുടെ കളിപ്പാട്ടമായി വിട്ടുകൊടുത്തുകൂടാ.

സ്വാതന്ത്ര്യം
മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള മൗലികമായ സ്വാതന്ത്ര്യത്തെ എല്ലാ മതങ്ങളും അംഗീകരിച്ചേ പറ്റു. പ്രവാചകന്മ​‍ാര്‍ അനുവദിച്ചുകൊടുത്ത സ്വാതന്ത്ര്യമാണത്‌. പ്രാണവായുവി​‍െന്‍റ തൊട്ടടുത്താണ്‌ ചിന്താസ്വാതന്ത്ര്യത്തി​‍െന്‍റ സ്ഥാനം. എന്നാല്‍, വിശ്വാസിയായാലും അവിശ്വാസിയായാലും മനുഷ്യരെ ചൂഷണം ചെയ്യാന്‍ അനുവദിച്ചുകൂടാ. ചിന്താസ്വാതന്ത്ര്യവും ചൂഷണ സ്വാതന്ത്ര്യവും ഒന്നല്ല. മതത്തി​‍െന്‍റ പേരിലുള്ള ചൂഷണങ്ങള്‍ക്കുനേരെ കണ്ണുചിമ്മുന്നത്‌ ശരിയല്ല. ഈ ചൂഷകരെ എന്തു ചെയ്യണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം വ്യക്തികള്‍ക്കില്ലെന്നത്‌ ശരി. എന്നാല്‍, ഭരണകൂടത്തിനു തീര്‍ച്ചയായും അതുണ്ടല്ലോ. ഭരണകൂടം ഈ അധികാരം വിനിയോഗിക്കാതിരിക്കുമ്പോഴാണ്‌ വ്യക്തികള്‍ അത്‌ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത്‌. നാടുനീളെ വിവാഹം കഴിച്ച്‌ നിരവധി സ്ത്രീകളെയും കുഞ്ഞുങ്ങളെയും തെരുവിലുപേക്ഷിച്ച്‌ ഒടുവില്‍ സിദ്ധന്‍ ചമഞ്ഞ്‌ പണംപിടുങ്ങിക്കൊണ്ട‍ിരിക്കുന്ന എത്രയോ പേര്‍ നമ്മുടെ നാട്ടിലുണ്ട്‌. ഇതിനെ സ്വാതന്ത്ര്യമെന്ന്‌ വിളിച്ചുകൂടാ. ഇവരെ തൊടാനുള്ള ഭരണകൂടത്തി​‍െന്‍റ പേടിയില്‍നിന്നാണ്‌ വ്യക്തികളുടെ കൈയേറ്റങ്ങളുണ്ടാകുന്നത്‌. ഈ സാഹചര്യം തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്‌.

മതം മനുഷ്യനുവേണ്ടിയാണ്‌. അത്‌ അവനു ആശ്വാസമാവണം; ഭാരമാകരുത്‌. പ്രവാചകന്മ​‍ാര്‍ അങ്ങനെയാണ്‌ മതത്തെപ്പറ്റി പഠിപ്പിച്ചതു. മതത്തി​‍െന്‍റ ആധികാരിക ശബ്ദം പ്രവാചകന്മ​‍ാരുടേതാണ്‌; പുരോഹിതന്മ​‍ാരുടേതല്ല.

'ഞങ്ങളും' 'നിങ്ങളു'മില്ല; 'നമ്മള്‍'
'ഞങ്ങള്‍', 'നിങ്ങള്‍' ഭാവങ്ങളും മതത്തിലില്ലാത്തത്താണ്‌. 'നമ്മള്‍-മനുഷ്യര്‍' എന്നാണ്‌ പ്രവാചകന്മ​‍ാര്‍ പഠിപ്പിച്ചതു. വിഭജനം പുരോഹിതന്മ​‍ാരുടെ വകയാണ്‌. അധികാര താത്പര്യങ്ങള്‍ക്കുവേണ്ടി ഭരണകൂടങ്ങള്‍ അതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്‌. വിഭജനത്തി​‍െന്‍റ അടിസ്ഥാനം കര്‍മമാണ്‌. കര്‍മത്തെ വിലയിരുത്തേണ്ടത്‌ ദൈവവും. അത്‌ നടക്കുക പരലോകത്താണ്‌; ഇഹലോകത്തല്ല. ദൈവത്തി​‍െന്‍റ പണിയെടുക്കാന്‍ ആരെയും അവന്‍ ഏല്‍പിച്ചിട്ടില്ല. ഇവിടെ ഒരു വര്‍ഗമേയുള്ളൂ - മനുഷ്യവര്‍ഗം, ഇതും പുനഃസ്ഥാപിക്കപ്പെടേണ്ട ഒരു മതപാഠമാണ്‌.

മതങ്ങളുടെ വേരുകള്‍ കണ്ടെത്തുകയാണ്‌ വിഭജന രോഗത്തെ നേരിടാനുള്ള പോംവഴി. മുഹമ്മദ്‌, യേശു, മോസസ്‌, അബ്രഹാം.. അങ്ങനെ ആദംവരെയുള്ള പ്രവാചകന്മ​‍ാര്‍ ഒരേ സന്ദേശമാണ്‌ പ്രചരിപ്പിച്ചതു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാചകന്മ​‍ാര്‍ ഒന്നു തന്നെയാണ്‌ പറഞ്ഞത്‌. മറിച്ചുള്ള വാദം മതവിരുദ്ധമാണ്‌. എല്ലാ കാലങ്ങളിലേയും എല്ലാ രാജ്യങ്ങളിലേയും പ്രവാചകന്മ​‍ാരെ അംഗീകരിക്കുമ്പോഴേ ഒരാള്‍ യഥാര്‍ത്ഥ മതവിശ്വാസി ആകുന്നുള്ളൂ. എല്ലാ മതങ്ങളെയും യോജിപ്പിക്കുന്ന ചില കണ്ണികളുണ്ട്‌. അത്‌ കണ്ടെത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിച്ചാല്‍ മതങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈരത്തിന്‌ ഒരു പരിധിവരെ പരിഹാരമാകും. ഗവേഷണത്തിന്‌ പണം അനുവദിക്കേണ്ടത്‌ ഈ മേഖലയിലാണ്‌.

ഈ രംഗത്ത്‌ ഇസ്ലാമി​‍െന്‍റ കാഴ്ചപ്പാട്‌ ചിന്തനീയമാണ്‌. എല്ലാ പ്രവാചകന്മ​‍ാരെയും ഇസ്ലാം അംഗീകരിക്കുന്നു. അവരുടെ അനുയായികള്‍ ഇന്ന്‌ ഇസ്ലാമി​‍െന്‍റ ശത്രുപക്ഷത്താണെന്നതൊന്നും ഈ അംഗീകാരത്തിന്‌ ഇസ്ലാമിനു തടസ്സമല്ല. മുഹമ്മദ്‌ നബി പുതുതായി ഒന്നും പറഞ്ഞില്ല; യേശുവും മോസസും ഉള്‍പ്പെടെയുള്ള മുന്നേ പോയ പ്രവാചകന്മ​‍ാര്‍ ജനങ്ങളോട്‌ പറഞ്ഞ കാര്യങ്ങള്‍ അവരെ ഓര്‍മിപ്പിക്കുക മാത്രമാണ്‌ അദ്ദേഹം ചെയ്തത്‌. പ്രവാചക നിയോഗത്തി​‍െന്‍റ പൂര്‍ണതയാണ്‌ മുഹമ്മദിലൂടെ സംഭവിച്ചതു. 'പരസ്പരം യോജിക്കാവുന്ന മേഖല'യിലേക്കുള്ള ഇസ്ലാമി​‍െന്‍റ ക്ഷണവും ശ്രദ്ധേയമാണ്‌. ഇസ്ലാമി​‍െന്‍റ ഈ ആഹ്വാനത്തിനു ചെവികൊടുക്കാന്‍ ആധുനിക മതസമൂഹങ്ങള്‍ക്കു സാധിച്ചാല്‍ പരസ്പര സഹകരണത്തിലധിഷ്ഠിതമായ മതങ്ങളുടെ പുഷ്കല കാലംവരും.

മതം ജീവിതം തന്നെ
ജീവിതത്തില്‍ മതത്തി​‍െന്‍റ റോളെന്ത്‌? കണിശമായി നിര്‍ണയിക്കപ്പെടേണ്ട സംഗതിയാണിത്‌. മനസ്സി​‍െന്‍റ കുപ്പത്തൊട്ടിയിലല്ല മതത്തി​‍െന്‍റ സ്ഥാനം; ജീവിതം മുഴുവന്‍ അത്‌ നിറഞ്ഞു നില്‍ക്കണം. മതം ഒരു സ്വകാര്യ ഏര്‍പ്പാടാണെന്ന്‌ പറഞ്ഞത്‌ ഏറ്റവും വലിയ തട്ടിപ്പായിരുന്നു. (പുരോഹിതന്മ​‍ാരെയും ഭരണവര്‍ഗത്തെയും സഹായിക്കാനായിരുന്നു അത്‌). പുരോഹിതന്മ​‍ാരുടെ മതം കുപ്പത്തൊട്ടികൊണ്ട്‌ തൃപ്തിപ്പെടും. ജീവിച്ചിരിക്കുമ്പോള്‍ അതി​‍െന്‍റ ആവശ്യമില്ലല്ലോ. മരണാനന്തരമാണല്ലോ അത്‌ സജീവമാകുന്നത്‌. പുരോഹിതന്മ​‍ാര്‍ മതത്തെ തലകുത്തനെ നിര്‍ത്തി എന്ന്‌ നടേ പറഞ്ഞത്‌ അതുകൊണ്ടാണ്‌. ദൈവത്തി​‍െന്‍റ മതം, പക്ഷെ, അന്ത്യകൂദാശ നിര്‍വഹിക്കാനുള്ളതല്ല. ജീവിതത്തി​‍െന്‍റ മജ്ജയെയും മാംസത്തെയും അത്‌ ത്രസിപ്പിച്ചുകൊണ്ടിരിക്കും. ജീവിതത്തി​‍െന്‍റ എല്ലാ ഇതളുകളിലും അത്‌ മധു വിതറും. പള്ളി​‍െയും പാര്‍ലമെന്‍റിനെയും അത്‌ വിശുദ്ധമാക്കും. മനസിനെയും ശരീരത്തെയും അത്‌ വിമലീകരിക്കും. മതം-രാഷ്ട്രീയം, ആരാധന-അദ്ധ്വാനം, പുരോഹിതന്‍-യോദ്ധാവ്‌, ആത്മീയം-ഭൗതികം ഇങ്ങനെയുള്ള കൃത്രിമ വിഭജനങ്ങളൊന്നും അതിലില്ല. തോന്നിയപോലെ ജീവിക്കാന്‍ ഒരു ഇടവും അത്‌ വിട്ടുതരില്ല. ഏകാധിപതികള്‍ക്കും തെമ്മാടികള്‍ക്കും അത്‌ സ്വീകാര്യമാവില്ല. അവര്‍ക്ക്‌ നല്ലത്‌ പുരോഹിതന്മ​‍ാരുടെ മതമാണ്‌.

ദൈവത്തി​‍െന്‍റ മതം മര്‍ദ്ദിത​‍െന്‍റ നിസഹായതയില്‍നിന്നുയരുന്ന നിശ്വാസമ്മല്ല; അവ​‍െന്‍റ ആദ്യത്തെ ആയുധം തന്നെയാണത്‌. മര്‍ദ്ദകരും ചൂഷകരും അതിനെ വെറുക്കുകയും ഭയക്കുകയും ചെയ്യും. തിരിച്ചുപോകുന്നെങ്കില്‍ ഈ മതത്തിലേക്കാണ്‌ പോകേണ്ടത്‌. ചര്‍ച്ച ചെയ്യേൺതും ഇതേക്കുറിച്ചു തന്നെ. ഇതുവരെ പുരോഹിതന്മ​‍ാര്‍ മതത്തെ ഭരിച്ചു. നാളെമുതല്‍ മതം അവരെ ഭരിക്കട്ടെ. ഇത്രയും കാലം മതം നമ്മുടെ മുതുകില്‍ ഭാരം കയറ്റിവെച്ചു. ഇനിയുള്ള കാലം ഭാരം ഇറക്കിവെക്കലാകട്ടെ അതി​‍െന്‍റ ജോലി. (1999).

2009, ഓഗസ്റ്റ് 22, ശനിയാഴ്‌ച

കഅബയിലും വിഗ്രഹാരാധനയോ?

അനിൽ@ബ്ലൊഗ് said...
മാഷെ,
പബ്ലീഷ് ചെയ്യണമെന്നില്ല.
എന്തിനു വലിച്ചു നീട്ടുന്നു?
ഫൈസലിലെയോ മറ്റാരെയെങ്കിലുമോ ഇതൊക്കെ പഠിപ്പിക്കുക എന്നതല്ല ലക്ഷ്യം. ഹജ്ജ് കര്‍മ്മമടക്കമുള്ള മതപരമായ ചടങ്ങുകളില്‍ കഅബ ഒരു ആരാധനാ പാത്രമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഖുറാനില്‍ പറഞ്ഞിട്ടില്ലെന്ന വാദം മാത്രമേ ഉയര്‍ത്താന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞിട്ടുള്ളൂ.
ചര്‍ച്ച കണ്‍ക്ലൂഡ് ചെയ്തൂടെ?

എന്റെ പ്രിയ ബ്ലോഗ് സുഹൃത്ത് അനില്‍@ബ്ലോഗ് ശ്രീ ജബ്ബാറിന്റെ ബ്ലോഗില്‍ കഅബയും വിഗ്രഹാരാധനയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചര്‍ച്ചയില്‍ ഇട്ട ഒരു കമന്റാണ് മുകളില്‍...കഅബയും അതിലെ കറുത്ത കല്ലും ഒരു വിഗ്രഹവും ആരാധാന വസ്തുവുമാണെന്ന് ജബ്ബാര്‍ മാഷ് സ്ഥാപിച്ച് കഴിഞ്ഞു എന്ന ഒരു പ്രഖ്യാപനമാണ് അദ്ദേഹം ഇവിടെ നടത്തുന്നത്. ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താനുള്ള സാമാന്യമായ വിവരങ്ങള്‍ അദ്ദേഹം ശേഖരിച്ചുട്ടുണ്ടോ എന്നെനിക്കറിയില്ല. ഏതായാലും ഒരു കാര്യം ഇവിടെ വ്യക്തമായി, ചില അടിസ്ഥാന കാര്യങ്ങളില്‍ ആളുകള്‍ക്കുള്ള അജ്ഞത ശ്രീ ജബ്ബാറിനെ പോലുള്ളവര്‍ നന്നായി മുതലെടുക്കുന്നുണ്ട്.

എന്താണ് ആരാധന?
ഇസ് ലാമൊഴിച്ച് മറ്റൊരു മതവും ദൈവത്തിനുള്ള ആരാധന ക്രമം ഇന്ന രൂപത്തില്‍ മാത്രമേ ആകാന്‍ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചതായി അറിവില്ല. (അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ അതുമായ ബന്ധപ്പെട്ട സഹോദരങ്ങള്‍ അതിവിടെ വ്യക്തമാക്കുമെന്ന് കരുതുന്നു.) അതിനാല്‍ തന്നെ ഇസ് ലാമിലെ ആരാധന കേവലം മലയാളത്തില്‍ ഉപയോഗിക്കുന്ന ‘ആരാധന‘ എന്ന പദം ഉപയോഗിച്ച് മാത്രം അളക്കാന്‍ ശ്രമിച്ചാല്‍ അബദ്ധത്തിലേ കലാശിക്കൂ. ഇസ് ലാം ഇതിന് പ്രയോഗിച്ചത് ‘ഇബാദത്ത്‘ എന്ന പദമാമാണ്. അബ്ദ്(ദാസന്‍) എന്ന പദത്തിന്റെ തന്നെ മറ്റൊരു രൂപമാണ് ‘ഇബാദത്ത്‘. പറഞ്ഞ് വരുന്നത്.. ഒരാള്‍ സ്വന്തമായി ഒരാരാധനക്രമം തീരുമാനിച്ചാലോ അത് പോലെ പ്രാര്‍ഥിച്ചാലോ ‘ഇബാദത്ത്‘ ആവുന്നില്ല. അത് കേവലമായ ഒരു ‘ആരാധന‘ മാത്രമേ ആകുന്നുള്ളൂ. ‘ഇബാദത്ത്‘ എന്നാല്‍ ദൈവാനുസരണത്തില്‍ അധിഷ്ടിതമായ പ്രാര്‍ഥനായാണ്.. പ്രാര്‍ത്ഥനാ മാത്രമാണോ ‘ഇബാദത്ത്‘ എന്ന് ചോദിച്ചാല്‍ അല്ല എന്നാണുത്തരം. ദൈവ കല്പനക്കൊത്തുള്ള ജീവിത ക്രമമാണ് ഇസ് ലാമില്‍ ‘ഇബാദത്ത്‘ അഥവാ ദൈവാരാധന. അത് കേവലം പൂജയും കര്‍മ്മങ്ങളും മാത്രമല്ല. മറിച്ച് ജീവിതത്തിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായി ബന്ധപ്പെട്ട് സകലതും ദൈവേച്ഛക്കനുസരിച്ച് മാത്രം ചലിപ്പിക്കുക എന്നതാണ്. സ്വര്‍ഗ്ഗത്തില്‍ ആദ്യം പ്രവേശിക്കുന്നവരില്‍ ഒന്നാമതാണ് നീതിമാനായ ഭരണാധികാരിയുടെ സ്ഥാനം.

ഒരാള്‍ നമസ്കരിച്ചാലോ ഹജ്ജ് ചെയ്താലോ മാത്രമല്ല ഇസ് ലാമില്‍ ആരാധന എന്ന് പറയുന്നത്. ഒരാള്‍ തന്റെ കച്ചവടത്തില്‍ സത്യ സന്ധത പുലര്‍ത്തിയാല്‍ അത് ദൈവാരധനയാണ്. ഒരാള്‍ മറ്റോരാളോട് മാന്യമായി പെരുമാറിയാല്‍ അത് ദൈവാരാധനയാണ്. ഒരാള്‍ വഴിയിലുള്ള ഉപദ്രവം നീക്കിയാല്‍ അത് ദൈവാരാധനയാണ്.സകാത്ത് ദൈവാരധനയാണ്. എന്തിനേറെ പറയുന്നു ഉപകാരപ്രദമാകുന്ന ഒരു ഒരു മൊട്ടു സൂചി മറ്റൊരാള്‍ക്ക് നല്‍കിയാല്‍ അതും ഇസ്ലാമില്‍ ദൈവാരാധനയാണ്. നിസ്സാരമായ പരോപകരവസ്തുക്കള്‍ പോലും മുടക്കുന്നവനെ മത നിഷേധിയാണ് ഇസ് ലാം കാണുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇസ്ലാമില്‍ ആരാധന എന്നാല്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടല്ല. ഇസ്ലാമിലെ ആരാധനകലെല്ലാം സംഘടിത രൂപത്തില്‍ സംഘടിത രൂപത്തില്‍ നിര്‍വ്വഹിക്കുന്നതിലാണ് ദൈവ പ്രീതി നിലകൊള്ളുന്നതു. അതിനാല്‍ എല്ലാ ആരാധനകള്‍ക്കും ഒരു കേന്ദ്രീകൃത സ്വഭാവമുണ്ട്. നമസ്കാരം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ലോകത്തുള്ള എല്ലാ മനുഷ്യരും ഒരേ കേന്ദ്ര ബിന്ദുവിലേക്ക് മുഖം തിരിച്ചാണ് അത് നിര്‍വ്വാഹിക്കേണ്ടത്. വര്‍ഷത്തിലൊരിക്കല്‍ വര്‍ണ ഭാഷ ദേശ മെന്നോ, പാവപ്പെട്ടവനെന്നോ ധനികനെന്നോ വിത്യാസമില്ലാതെ എല്ലാവരും ഒരേ വേഷത്തില്‍ സ്നേഹത്തിന്റെയും മനുഷ്യായ്ക്യത്തിത്തിന്റെയും പ്രതീകമായി ആ കേന്ദ്ര ബിന്ദുവില്‍ ഒത്തു കൂടുന്നു. അവിടെയുള്ള പ്രവാചകന്‍ മാരുടെ ചരിത്ര പരമായ പ്രതീകങ്ങളില്‍ അവരുടെ ത്യാഗ സ്മരണകള്‍ അയവിറക്കുന്നു. ഹജറുല്‍ അസ് വദും ത്വവാഫും സഅയും(സഫാ മര്‍വ്വ കുന്നുകള്‍കിടയിലെ ഓട്ടം) എല്ലാ അതിന്റെ ഭാഗം മാത്രം.

ഇസ്ലാമിലെ പ്രമാണങ്ങളുടെ ആധികാരികതയും ആരാധനയും അവരോഹണക്രമത്തിലാണ്. അതായാത് ആദ്യം ഖുര്‍ ആനില്‍ എന്ത് പറഞ്ഞു(ദൈവം)എന്ന് നോക്കും. അത് കൊണ്ട് വ്യക്തമായില്ലെങ്കില്‍ പ്രവാചകന്‍ എന്ത് പറഞ്ഞു എന്ന് നോക്കും. ഒരു പുതിയ വിഷയമാണെങ്കില്‍ തെരെഞ്ഞുടുത്ത നേതാക്കള്‍ ഖുര്‍ ആനിന്റെയും പ്രവാചക വചനത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തുന്ന തീര്‍പിനനുസരിച്ചും. ആരാധനയാണെങ്കില്‍ ദൈവത്തെ ആത്യന്തികമായി അനുസരിക്കുക. അതായത് പ്രവാചകനെ അനുസരിക്കണമെന്ന് ദൈവം പറഞ്ഞു. അത്കൊണ്ട് മാത്രം അനുസരിക്കുന്നു.

ശ്രീ ജബ്ബാര്‍ പറഞ്ഞ പോലെ പ്രവാചകന്‍ മുഹമ്മദ് തന്റെ അറബ് ഗോത്രങ്ങളിലെ പഴയ ആചാരങ്ങളെ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിപ്പിക്കുകയായിരുന്നില്ല. പൂര്‍വ്വ പിതാവായ അബ്രഹാമിന് ദൈവം നിശ്ചയിച്ച ആരാധന ക്രമത്തില്‍ കടന്നു കൂടിയ ദൈവ കല്‍പനക്ക് വിരുദ്ധമായ കാര്യങ്ങളെ ഇല്ലാതാക്കി, അതി സംസ്കരിച്ചെടുക്കുകയായിരുന്നു.

ഇതെല്ലാം സൂചിപ്പിച്ചത് വിഗ്രഹം, ആരാധന എന്നൊക്കെ പറഞ്ഞാല്‍ സാധാരണ ജനങ്ങള്‍, പ്രത്ര്യേകിച്ചും ഭാരതീയ പാശ്ചാത്തലത്തില്‍, എങ്ങിനെയാണോ മനസ്സിലാക്കിയത് അത് വച്ച് ഇസ് ലാമിലെ ദൈവാരാധനയെ(ഇബാദത്ത്) ചേര്‍ത്ത് വായിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധത്തിലേ കലാശിക്കൂ എന്ന് ബോധ്യപെടുത്താനാണ്. വൃത്തിയാക്കല്‍ ഇസ്ലാമില്‍ ആരാധനയാണ്. വീടായാലും പള്ളിയായാലും പൊതു ജനങ്ങള്‍ കൂടുന്ന സ്ഥലമായാലും. വൃത്തി വിശ്വാസത്തിന്റെ പകുതിയാണെന്നാണ് പ്രവാചക വചനം. വര്‍ഷത്തിലൊരിക്കല്‍ ക അ ബ കഴുകുന്നതും അതിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി.

ഇനി വിഗ്രഹാരാധന എന്നാല്‍ എന്താണ്? ഏതെങ്കിലും ചരിത്ര പുരുഷന്‍മാരെയോ, പുരോഹിതന്മാരെയോ, ഇതിഹസ കഥാപാത്രങ്ങളെയോ, ദേവന്‍ മാരുടെയോ ദേവിമാരുടെയോ ചിത്രങ്ങളെയോ പ്രതിമകളെയോ മുന്നില്‍ വെച്ച് ഇത്തരം ആളുകളുടെ പ്രീതി കരസ്ഥമാക്കി നേട്ടങ്ങള്‍ കൊയ്യാമെന്നോ, അസുഖങ്ങള്‍ മാറ്റമെന്നോ, പാപ പരിഹാരം നടത്താമെന്നോ മറ്റോ ഉള്ളോ വിശ്വാങ്ങളുടെ പേരില്‍ നടത്തുന്ന ആരാധന. ദൈവത്തിന്റെ അധികാരപരിധിയിലുള്ള ഏത് നിസ്സാര കാര്യമായാലും അത് മറ്റേതിങ്കിലും ഒരു ശക്തിയുടെയോ വസ്തുവിന്റെയോ മേല്‍ ആരോപിച്ചാല്‍ ഇസ് ലാമില്‍ അത് ശിര്‍കിന്റെ (ദൈവത്തിന് പങ്ക് ചേര്‍ക്കല്‍) പരിതിയിലാണ് പെടുക. ഇതാകട്ടെ ഏറ്റവും വലിയ പാപവും.

അനിലിന് കാര്യങ്ങള്‍ മനസ്സിലായി കാണുമെന്ന് കരുതുന്നു.

ഒരു കാര്യം കൂടി താങ്കളുടെ അറിവിലേക്കായി.. ബാഹ്യ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് കര്‍മ്മങ്ങളുടെ ഉദ്ദേശ ശുദ്ധിയാണ് ദൈവത്തിങ്കല്‍ കാര്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള മാനദണ്ഡം എന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അന്ത:സത്ത.

2009, ജൂലൈ 9, വ്യാഴാഴ്‌ച

സ്വവര്‍ഗ്ഗാനുരാഗവും ശാസ്ത്രവും: സൂരജിന്റെ നിരീഷണങ്ങളോട് ചില വിയോജിപ്പുകള്‍

സ്വവര്‍ഗ്ഗ ലൈംഗികതക്ക് ശാസ്ത്രത്തില്‍ തെളിവുണ്ടെന്ന് സ്ഥാപിക്കാന്‍, പ്രസിദ്ധ ബ്ലോഗറും, നീരീശ്വരനുമായ ഡോ:സൂരജിന്റെ സ്വവര്‍ഗ്ഗ ലൈംഗികതയുടെ ശസ്ത്രം എന്ന പോസ്റ്റിലിടാന്‍ എഴുതിയ ഒരു കമന്റാണിത്. അല്പം നീണ്ടു പോയതു കൊണ്ട് ഒരു പോസ്റ്റാക്കി ഇവിടെയിടുന്നു.


ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ... ലേഖനത്തിലെ തുടക്കത്തിലെ ഉദ്ധരണിയാണിത്.

സൂരജിന്റെ ലേഖനം കൊള്ളാം!. നല്ല കെട്ടുറപ്പുള്ള ലേഖനം. പലതിനോടും എനിക്ക് യോജിക്കാന്‍ കഴിയില്ലെങ്കിലും..

പ്രകൃതി വിരുദ്ധമായ രീതിയില്‍ പുരുഷന്‍ പുരുഷനുമായോ സ്ത്രീ സ്ത്രീയുമായോ മനുഷ്യനും മൃഗവുമായോ ലൈംഗികത പുലര്‍ത്തുന്നത് നിയമ വിധേയമാക്കുന്നതും മുകളില്‍ പറഞ്ഞ ഊദ്ധരണിയും എങ്ങിനെ ഒത്തു പോകുമെന്ന് മനസ്സിലാകുന്നില്ല.

സൂരജിന്റെ ലേഖനം സത്യത്തില്‍ പാശ്ചാത്യ നവ ലിബറല്‍ ചിന്താഗതിയുടെ ഉല്പന്നമാണെന്ന് കണ്ടെത്താന്‍ വലിയ പ്രയാസമൊന്നുമുണ്ടാവില്ല. അത്തരം ചിന്താഗതിക്കാര്‍ക്ക് ഈ ലേഖനം തീര്‍ച്ചയായും ഒരാശ്വാസമായിരിക്കുകയും ചെയ്യും.

അവശയതയനുഭവിക്കുന്ന, ചേരികളിലും ഗ്രമാങ്ങളിലും ജിവിക്കുന്ന ജനംസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്ര ജനകോടികള്‍ എങ്ങനെ സംരക്ഷിക്കപ്പെടുന്ന് എന്നതിനനുസരിച്ചായിരിക്കണം ഒരു രാജ്യത്തെയും ആരാജ്യത്തെ ഭരണയന്ത്രത്തെയും വിലയിരുത്തേണ്ടത്. മുകളില്‍ താങ്കള്‍ സൂചിച്ച വാചകവും അതിന് വേണ്ടിയുള്ളതാണ്. അല്ലാതെ രാജ്യത്തെ അധാര്‍മ്മികതയിലേക്കും കുടുബ വ്യവസ്ഥയുടെ തകര്‍ച്ചയിലേക്കും നയിക്കാന്‍ സാധ്യതയുള്ള ഏതാനും ചില മനോവൈകല്യങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി ഈ ഉദ്ധരണി പ്രയോഗിച്ചത് തീര്‍ത്തും അസ്ഥാനത്താണെന്ന് പറയാതെ വയ്യ.

താങ്കള്‍ ഈ ലേഖനത്തില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന സംഗതികള്‍ എന്തോക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

1) സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗ ഭോഗത്തെയും കുറിച്ച് പുരോഹിതന്മാരും മൊല്ലാക്കമാരുമടങ്ങുന്ന മത സമൂഹം വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ മുഴുവന്‍ തെറ്റാണ്.

>> സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗ രതിയും മതങ്ങള്‍ സമീപിക്കുന്നത് തികച്ചും ആത്മീയമായതലത്തില്‍ നിന്നാണ്. ഇത് ഒരു കുറ്റകൃത്യം എന്നതിലുപരി പാപകര്‍മ്മമായിട്ടാണ് മതങ്ങള്‍ ഇതിനെ കണക്കാക്കുന്നത്. ഭൌതീകമായ തലത്തില്‍ നിന്ന് മാത്രം കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് മൊല്ലാക്കമരും പുരോഹിതന്മാരും പറയുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്നത് ശരിയാണ്.

2) സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമല്ല. കാരണം ചിലമൃഗങ്ങളും മറ്റു ജീവികളും പ്രകൃതിപരമായിത്തന്നെ സ്വവര്‍ഗ്ഗാനുരാ‍ഗികളാണെന്നത് പഠനങ്ങള്‍ തെളിയിക്കുന്നു.

>> തികച്ചും ബാലിശമായ പഠനങ്ങളും വാദങ്ങളും. മൃഗങ്ങള്‍ പ്രകൃതിപരമായി തന്നെ നാണമില്ലാത്തവയാണ്. അത് കൊണ്ട് നാളെ ചിലര്‍ പൊതുസ്ഥലത്ത് ലൈംഗിക കേളിയില്‍ ഏര്‍പെട്ടാലും തുണിയുരിഞ്ഞു നടന്നാലും അതും പ്രകൃതിപരമാണെന്നു വാദിക്കാം. അല്ലെങ്കില്‍ ശാസ്ത്രീയ ഒരു പഠനം നടത്തി, നാണം ചില മൃഗങ്ങള്‍ക്കുമുണ്ട് എന്ന് സ്ഥാപിച്ച് അത് കൊണ്ടാണ് മനുഷ്യര്‍ക്കും നാണമുണ്ടായത് എന്ന് വാദിക്കാം. ഓരോരോ പഠനങ്ങളും റിപ്പോര്‍ട്ടുകളും..

പ്രകൃതി പരമായി മനുഷ്യന്‍ എന്താണോ അതാണ് മനുഷ്യന്റെ പ്രകൃതം. അതിനെതിരായിവരുന്നതെന്തും മനുഷ്യനെ സംബന്ധിച്ചേടൊത്തോളം അസ്വാഭാവികവും പ്രകൃതി വിരുദ്ധവും തന്നെയാണ്. പഠനനങ്ങള്‍ നടത്തിയവയവരെല്ലാം അവവരുടെ ചിന്താഗതിക്കനുസരിച്ച് ചില അനുമാനങ്ങളും നിരീക്ഷണങ്ങളും നടത്തി എന്നല്ലാതെ ഇതൊരു സാര്‍വ്വ ലൌകിക സത്യമാണെന്ന് ആരും വാദിച്ചതായി താങ്കളും എവിടെയും സൂചിപ്പിച്ചിട്ടില്ല. വോട്ടിനിട്ടാണ് പോലും ഇതൊരു മനോരോഗമല്ലാ എന്ന് തീരുമാനിച്ചത്.. കൊള്ളാം നല്ല തമാശ.

3) സ്വവര്‍ഗ്ഗാനുരാഗികള്‍ എന്ന് പറഞ്ഞാല്‍ സ്ത്രൈണ ഭാവമുള്ള പുരുഷനന്മാരെ കുറിച്ചാണ് എന്ന ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ ഇവര്‍ വളരെ ചെറിയ ശതമാനമാത്രമാണ്.

>> ഹോമോ ആയ പ്രസിദ്ധരായ പലയാളുകളും ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അവരാരും മുകളില്‍ സൂചിപ്പിച്ച സ്ത്രൈണ ഭാവമുള്ളവരായിരുന്നില്ല. ഒരു ലിസ്റ്റ് ഇവിടെ കാണാം . അത് കൊണ്ട് തന്നെ അങ്ങനെയൊരു തെറ്റിദ്ധാ‍രണയുണ്ടെങ്കില്‍ തന്നെ വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമേ ഉണ്ടാവാന്‍ തരമുള്ളൂ.

4)ഇന്ത്യക്കാരെല്ലാം അടഞ്ഞ സമൂഹത്തിലാണ് ജീവിക്കുന്നത്.

>> ഇത് കലക്കി. സ്വവര്‍ഗ്ഗ രതി നിയമ വിധേയമാക്കുന്നതോടെ ഇതല്പം തുറക്കും എന്ന് നമുക്കാശിക്കാം അല്ലെ :)

5) സ്വവര്‍ഗ്ഗാഭിമുഖ്യം സാമാന്യനിയമങ്ങളുടെ ഒരു അപഭ്രംശമല്ല മറിച്ച്, തികച്ചും ജൈവികമായ അനേകം സ്വഭാവവിശേഷങ്ങളിലൊന്നു മാത്രമാണെന്ന് പ്രാഥമിക പഠനങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

>> അത് കൊണ്ട് മനുഷ്യന്റെ എല്ലാ സ്വഭാവ വിശേഷങ്ങളെയും നമുക്ക് നിയമ വിധേയമാക്കി വിടാം അല്ലെ. ന്യായീകരിച്ച് ന്യായീകരിച്ച് അങ്ങ് കൊല്ല്. :)

6)ലൈംഗികതയെ വിശകലനം ചെയ്യുമ്പോള്‍ ചെന്നുപെടാവുന്ന സ്ഥിരം ചതിക്കുഴികളിലൊന്നാണ് പ്രകൃതി അത് പ്രജനനത്തിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ധാരണ നേരിട്ട് അനുഭവവേദ്യമല്ലാത്ത സൂക്ഷ്മമായ അനവധി ഘടകങ്ങള്‍ ജന്തുക്കളിലെ ലൈംഗികാകര്‍ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് (ശരീര ഗന്ധം, സ്പര്‍ശം, ആകാരത്തിന്റെ സിമെട്രികത, ശരീരക്കൊഴുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്)

>> പ്രത്യുല്പാദനം നടക്കുന്നത് വിരുദ്ധ ലിംഗ ചേരിയിലുള്ളവര്‍ ബന്ധപ്പെടുമ്പോഴാണ്. ലൈംഗികാര്‍ഷണത്തിന് കാരണം പ്രത്യുല്പാദനമാണെന്നല്ല മറിച്ച് പ്രത്യുല്പാദനത്തിലേക്ക് ഇണയെ പ്രേരിപ്പിക്കുന്നതിനും ആകര്‍ഷ്പ്പിക്കുന്നതിനുമാണ്. അതിനായിപ്രകൃതി നിശ്ചയിച്ച ഘടകങ്ങളാണ് ശരീര ഗന്ധം, സ്പര്‍ശം, ആകാരത്തിന്റെ സിമെട്രികത, ശരീരക്കൊഴുപ്പ് തുടങ്ങിയവ. ഇത്തരം ആകര്‍ഷണം ഇല്ലായിരുന്നുവെങ്കില്‍ ജീവികള്‍ പരസ്പരം ഇണചേരുന്ന പ്രക്രിയ നടക്കുകയോ പ്രത്യുത്പാദനം നടക്കുകയോ ചെയ്യുമായിരുന്നില്ല. മറ്റു ജീവികളില്‍ നിന്നെല്ലാം മനുഷ്യനെ ഇക്കാര്യത്തില്‍ വിത്യസ്തനാക്കുന്നത് അവനു കാര്യങ്ങളെ സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ട് എന്നുള്ളതാണ് . അതായത് ഒരു സുന്ദരിയും സുഗന്ധിയുമായ ഒരു പെണ്‍കൊടി മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഏതൊരു പുരുഷനും ഒരാകര്‍ഷണം തോന്നാതിരിക്കില്ല. ഇത് സ്വാഭാവികമാണ്. എന്നാല്‍ മനുഷ്യ മനസ്സിന്റെ ആത്മീയമായ നിയന്ത്രണം ഒരു ലൈംഗികമായ അതിക്രമത്തില്‍ നിന്ന് ഇരുപക്ഷത്തെയും തടയുന്നു. ഇതിന്റെയൊക്കെ ശാസ്ത്രം വിശദീകരിക്കാന്‍ നിന്നാല്‍ കാര്യങ്ങള്‍ ആകെ കുഴയും. അതേ സമയം ഒരു കാളക്ക് തന്റെ മുന്നിലൂടെ കടന്നു പോകുന്ന ഒരു പശുവിനോട് ആകര്‍ഷണം തോന്നിയാല്‍ സ്ഥല കാലങ്ങളൊന്നും അതിന് പ്രശ്നമായിരിക്കില്ല. അത് കാര്യം നടത്തും. ഇതൊക്കെ പ്രകൃതി ദത്തമാണന്ന് വാദിക്കുന്നവര്‍ക്ക് മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരം എവിടെയാണെന്ന് വ്യക്തമാക്കാന്‍ കഴിയേണ്ടതുണ്ട്. മനുഷ്യനെ സംബന്ധിച്ചേടത്തോളം എല്ലാ കാര്യത്തിലും ആത്മീയ ഒരു നിയന്ത്രണം ആവശ്യമാണ്. അതാണെങ്കില്‍ ശാസ്ത്രത്തിന്റെ പരിധിക്ക് പുറത്തുള്ള കാര്യവുമാണ്.

7)ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട സ്വവര്‍ഗ്ഗ രതി പ്രകൃതി ആരംഭത്തിലേ നുള്ളിക്കളയേണ്ടതായിരുന്നു. ഇതു “പ്രകൃതിക്കു വിരുദ്ധ”മാണെങ്കില്‍ ഇതിത്രയേറെ വ്യാപകവും നൈസര്‍ഗികവുമാവുന്നതെങ്ങനെ.?

>> മനുഷ്യന്റെ എല്ലാ കാര്യങ്ങളും ഇങ്ങനെ ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ടതാണോ? അങ്ങനെയാണെങ്കില്‍ ജനിതകത്തില്‍ ആലേഖനം ചെയ്തതെല്ലാം മനുഷ്യനെ ചെയ്യാന്‍ വിട്ടാല്‍ ഈ ലോകത്തിന്റെ സ്ഥിതി എന്തായി തീരുമായിരുന്നു. അക്രമം, ആര്‍ത്തി, ദുര ,ശത്രുത..... ഇതെല്ലാം ഇങ്ങനെ ആലേഖനം ചെയ്യപ്പെട്ടു വെച്ചതല്ലേ? ഇതൊക്കെ ജനറ്റിക്സിലുള്ളതാണ്. അത് പ്രകാരം നടന്നോട്ടെ എന്ന് സല്‍ബുദ്ധിയുള്ളവര്‍ക്കാര്‍ക്കെങ്കിലും ചിന്തിക്കാന്‍ കഴിയുമോ ? ഈ ആലേഖനങ്ങളൊക്കെയും പ്രകൃതിക്ക് തുടക്കത്തിലേ നുള്ളിക്കളഞ്ഞാല്‍ പോരായിരുന്നോ? പ്രകൃതം എന്ന് പറയുന്നത് ഇത്തരത്തിലുള്ള സ്വഭാവ രീതികള്‍ക്കാണോ ഡോക്ടറെ. ഞാന്‍ മനസ്സിലാക്കുന്നത് അത് മനുഷ്യന്റെ ഭൌതികമായ പ്രകൃതിയെയാണ് ഉദ്ദേശിക്കുന്നത് എന്നാണ്. തീര്‍ച്ചയായും അതിനു വിരുദ്ധം തന്നെയാണ് സ്വവര്‍ഗ രതിയും ഗുദ ബോഗവുമെല്ലാം തന്നെ. ന്യായീകരണം കണ്ടെത്താന്‍ ഭൌതീകമായ ശരീരം വിട്ട് ആത്മീയ ലോകത്തിലെ ആലേഖനം കണ്ടു പിടിക്കുകയാണ് കുറേ പരിഷ്കൃത സംസ്കാര സമ്പന്നര്‍.... :) അതിനോട് വിയോജിക്കുന്നവരെല്ലാം അടഞ്ഞ സമൂഹത്തിലെ മെമ്പര്‍മാരും അപരിഷ്കൃതരും... :):):)

സമയം കിട്ടിയാല്‍ തുടരും...

2009, ജൂലൈ 4, ശനിയാഴ്‌ച

സ്വവര്‍ഗ്ഗ വിവാഹം എതിര്‍ക്കപ്പെടുന്നതെന്ത് കൊണ്ട്?

മനുഷ്യ സമൂഹത്തിന്റെ നിലനില്‍പ് എന്നത് ഏതൊരു മനുഷ്യ സ്നേഹിയേയും ചിന്തിപ്പിക്കേണ്ടതാണ്. ആളുകള്‍ക്ക് പല തരത്തിലുള്ള ഇച്ഛകളുമുണ്ട്. വാസനകളുണ്ട്. അത് മറ്റൊരാളെയോ അല്ലെങ്കില്‍ ആ സമൂഹത്തെയോ അല്ലെങ്കില്‍ മനുഷ്യരാശിയെ തന്നെയോ എത്തരത്തില്‍ ബാധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ നിന്ന് വേണം നാം ഒരാളുടെ ഇച്ഛയെ/പ്രവൃത്തിയെ വിലയിരുത്തേണ്ടത് എന്ന് തോന്നുന്നു.

ചില ഇച്ഛകളുടെ/പ്രവൃത്തികളുടെ അനന്തര ഫലം പെട്ടെന്ന് തന്നെ നമുക്ക് ബോധ്യമാവും, ചിലതിന്റെത് വളരെ വൈകി മാത്രമേ നമുക്ക് തിരിച്ചറിയാന്‍ അവസരം ലഭിക്കുകയുള്ളൂ. ചിലതിന്റെത് നമ്മുടെ കലാഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല.

മനുഷ്യ സ്നേഹവും സഹതാപവും മനുഷ്യന് വേണ്ട ഗുണങ്ങള്‍ തന്നെ. അതില്‍ തര്‍ക്കമില്ല ആര്‍ക്കും. എന്നാല്‍ മനുഷ്യ സ്നേഹം നടിച്ച് മനുഷ്യന്റെ ശത്രുവായി നില്‍ക്കുന്നവരെ തിരിച്ചറിയാതെ പോവുന്നതാണ് ഏറ്റവും വലിയ ദുരന്തം. ആളുകള്‍ക്ക് പല തരത്തിലുള്ള മനോ വൈകല്യങ്ങളുമുണ്ട്. ചില ആളുകള്‍ക്ക് സ്ത്രീകളുടെ കുളി കടവില്‍ വായ് നോക്കിയിരിക്കുക എന്നത് ഒരു രസമാണ്. സ്ഥിരമായി ഇത് ചെയ്യുന്ന ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല. അയാള്‍ കണ്ണുള്ളത് കൊണ്ട് നോക്കി ആസ്വദിക്കുന്നു. കുളിക്കടവിലെ സ്ത്രീകള്‍ അതില്‍ അസഹിഷ്ണുതയുള്ളവരവേണ്ടതുണ്ടോ ? ... ഇത് ഒരു തരം മനോ വൈകൃതമാണെന്ന് പറയേണ്ടതുണ്ടോ?

ഇനി കുളിക്കടവില്‍ സ്ത്രീകള്‍ കുളിക്കുന്നത് കാണാന്‍ അവസരം തരണമെന്ന് പറഞ്ഞ് ഇദ്ദേഹം ഒരു കേസുകൊടുത്താല്‍... അയാളുടെ ഇച്ഛ സംരക്ഷിക്കാനുള്ള ബാധ്യതയും കോടതിക്കുണ്ടോ?

എന്താണ് മനുഷ്യ സ്നേഹം? ഒരാളുടെ മനോ വൈകൃതങ്ങളെ അനുകൂലിക്കുന്നതിന് മനുഷ്യ സ്നേഹം എന്നാണോ പറയുക? അല്ലെങ്കില്‍ അയാള്‍ അകപ്പെട്ട മനോരോഗത്തില്‍ നിന്ന് അയാളെ രക്ഷിച്ചെടുത്ത് സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അയാളെ കൈപിടിച്ചുയര്‍ത്തുന്നതാണോ മനുഷ്യ സ്നേഹം? സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തി അവരെ കല്ലെറിയുന്നത് തീര്‍ത്തും തെറ്റായം കാര്യം തന്നെയാണ്. കോടതിയും നിയമങ്ങളും ശിക്ഷയുമെല്ലാം മനുഷ്യ സമൂഹത്തെ സംസ്കരിക്കനുള്ളതായിരിക്കണം.

ലോകത്ത് ഇന്ന് കാണുന്ന സര്‍വ്വ ചരാ ചരങ്ങളും ഇണകളായിട്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജീവി സമൂഹങ്ങളുടെയും നിലനില്പ് ഇണ ചേര്‍ന്നുള്ള ഈ ജീവിതം മൂലമാണ് സാധ്യമാവുന്നത്. ഇണകള്‍ പ്രകൃത്യാ തന്നെ വിരുദ്ധ ലൈംഗിക ചേരിയിലായിരിക്കും.

സാധാരണ മൃഗങ്ങള്‍പോലും അറക്കുന്ന ഒരു പ്രകൃതി വിരുദ്ധ ലൈംഗിക വൈകൃതമാണ് ഹോമോ സെക്സ്/ഗേ മാരേജ്. അത്തരം ഒരസുഖം പിടിപെട്ടവരെ ആ രോഗത്തില്‍ നിന്ന് രക്ഷിച്ചെടുക്കുന്നതിന് പകരം അവര്‍ക്ക് വീണ്ടും പ്രോത്സാഹനം നല്കി, സമൂഹത്തില്‍ അത്തരം ഒരു പാട് രോഗികളെ ഉണ്ടാക്കിയെടുക്കുക എന്നത് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണമായി ചിലര്‍ കണക്കാക്കുന്നു. സത്യത്തില്‍ ഇവര്‍ ഇതിനെ അനുകൂലിക്കുന്നത് മതങ്ങള്‍ അതിനെ എതിര്‍ക്കുന്നത് കൊണ്ടാണെന്ന് അവരുടെ പ്രവൃത്തികള്‍ നമ്മെ ബോധ്യപ്പെടുത്തും. പാര്‍ശ്വവത്ക്കരിക്കപ്പെട്ട എണ്ണിയാലൊടുങ്ങാത്ത നിരാശ്രയരും നിരാലംബരുമായ മനുഷ്യമക്കള്‍ക്ക് വേണ്ടി ഇവരുടെ പേനകള്‍ ചലിക്കുന്നത് അപൂര്‍വ്വവങ്ങളില്‍ അപൂര്‍വ്വങ്ങള്‍ തന്നെയാണ്.

ദൈവത്തെ കുറിച്ച് ചില ബുദ്ധി ജീവികളുടെ ചോദ്യത്തിനു മുന്നില്‍ മനുഷ്യസമൂഹം തന്നെ നാണിച്ച് തല താഴ്ത്തിയിരുന്നു പോവും. ശാസ്ത്രത്തെ മുന്‍ നിര്‍ത്തിയാണ് പലപ്പോഴും ചോദ്യങ്ങള്‍ ചോദിക്കപ്പെടുന്നത്.സത്യത്തില്‍ ഇവര്‍ക്ക് ശാസ്ത്രവും അറിയില്ല എന്ന് ഇത്തരക്കാരുടെ എഴുത്തുകള്‍ നമ്മെ ബോധ്യപ്പെടുത്തും. മതം ഒരിക്കല്‍ പോലും പറയുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങള്‍ പോലും സ്വയം ചമച്ച് അതിനു വിമര്‍ശനമെഴുതുക എന്നത് ചില ബുദ്ധി ജീവി/പുരോഗമന നാട്യക്കരുടെ സ്ഥിരം പരിപാടിയാണ്. മതം മനുഷ്യ സമൂഹത്തിനെതിരാണെന്ന് കാണിക്കാന്‍ ഇത്തരക്കാര്‍ കെട്ടിയേല്‍പിക്കുന്ന കള്ള വാദങ്ങള്‍ കേട്ടാള്‍ ചിലപ്പോള്‍ ഏത് ചിരിക്കാത്തവനും ചിരിച്ചു പോകും. :)





2009, ജൂൺ 30, ചൊവ്വാഴ്ച

ഭീകര വാദത്തിന്റെ നാരായ വേര് മൌലാനാ മൌദൂദി?!

യുദ്ധോത്സുകവും അനുയായികളെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്നതുമായ മതമാണിസ് ലാം - പാശ്ചാത്യര്‍ രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഇസ് ലാമിനെതിരെ ഉന്നയിക്കുന്ന ഏറ്റവും ഗുരുതരമായ ആക്ഷേപം. ഈ ആക്ഷേപത്തില്‍ വല്ല വസ്തുതയുമുണ്ടായിരുന്നെങ്കില്‍ സ്വാഭാവികമയും ഇസ് ലാമിന്റെ വെന്നിക്കൊടി ഭൂഗോളത്തില്‍ കോളിളക്കം സൃഷ്ടൈച്ച കാലത്ത് അതുന്നയിക്കപ്പെടുമായിരുന്നു.ലോകത്തിന്റെ പലഭാഗത്തേക്കുമുള്ള അതിന്റെ വിജയകരമായ മുന്നേറ്റം രക്തം ചിന്തലിനുള്ള ആഹ്വാനത്തിന്റെ ഫലമാണെന്ന് അപ്പോള്‍ യഥാര്‍ഥത്തില്‍ തന്നെ ലോകം സംശയിക്കുമായിരുന്നു. എന്നാല്‍ ഇസ് ലാമിന്റെ രാഷ്ട്രീയമായ കുതിപ്പ് അസ്തമിച്ചതിനും വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഈ ആക്ഷേപത്തിന്റെ ജനനം എന്നതാണ് അത്ഭുതകരം. "
അബുല്‍ അഅലാ മൌദൂദി......(ജിഹാദ് --പുറം:33)
ജമാത്തെ ഇസ്ലാമി, ഭീകരജിഹാദ്, വിമോചന ജിഹാദ് എന്ന പേരില്‍ ഡോ. എന്‍.എം മുഹമ്മദലി എഴുതിയ പോസ്റ്റിറ്റിന് ഞാനിട്ട കമന്റുകളും ചില അനുബന്ധങ്ങളും ഇവിടെ ചെര്‍ക്കുന്നു.

Dr. N.M.Mohammed Ali said...
ഫത്ത ഒരിക്കലും ഒരു ജിഹാദിസ്ട് സംഘടന ആയിരുന്നില്ല. പാലസ്തീന്‍ ജനതയുടെ വിമോചന പ്രസ്ഥാനമായിരുന്നു. ഹമാസ് ഭീകര ജിഹാദിസ്ട് സംഘടന തന്നെയാണ്. ഇഖ്വാനുല്‍ മുസ്ലിമീന്‍ എന്ന സംഘടനയില്‍ നിന്നും മുളപൊട്ടിയതാണ് ഹമാസ്. അതിന്റെ പ്രത്യയ ശാസ്ത്രം ജമാഅത്തെ ഇസ്ലാമിയുടെത് തന്നെയാണ്. വിമോചന ജിഹാദ് സാമ്രാജ്യത്വത്തിന് എതിരായാണ്. അതിന്റെ ലക്ഷ്യം ഹുക്കുമേ ഇലാഹ് (അല്ലാഹുവിന്റെ ഭരണം) ആകരുത്. ജിഹാദ് വലിയൊരു വിഷയമാണ്. അത് മറ്റൊരു പോസ്റ്റില്‍.....


Rajeeve Chelanat said...
ആശയം നല്ലതാണെങ്കിലും പ്രായോഗികമാകാന്‍ ബുദ്ധിമുട്ടുണ്ട്. ഫത്തയും ഹമാസുമൊക്കെ ഈ പറഞ്ഞ വിമോചന ജിഹാദിന്റെ സ്വഭാവം പേറുന്ന സംഘടനകളായിരുന്നു. ഹമാസ് അതില്‍നിന്ന് ബഹുദൂരം മാറിക്കഴിഞ്ഞു ഭീകരജിഹാദിന്റെ ലക്ഷനങ്ങള്‍ കാട്ടിത്തുടങ്ങിയിരിക്കുന്നു ഫത്തയാകട്ടെ, യാഥാസ്ഥിതിക ഭരണവര്‍ഗ്ഗങ്ങളുടെ ചട്ടുകവും. രാഷ്ട്രീയമായ ശാക്തീകരണം മാത്രമേ പ്രതിവിധിയുള്ളു.

അഭിവാദ്യങ്ങളോടെ


ചിന്തകന്‍ said...
മുഹമ്മദ് അലി സാര്‍

ഒരേ ഒരു സംശയം മാത്രം ബാക്കി..ഭയങ്കര യുക്തിവാദികള്‍ ആണെന്നാണെന്നല്ലോ വെപ്പ് .. അത് കൊണ്ടാ... ലോകത്ത് സര്‍വ്വ ഭീകരമന്മാരുടെയും പ്രത്യയശാസ്ത്രത്തിന്റെ നാരായ വേര് മൌലാനാ മൌദൂദിയും ഹസനുല്‍ ബന്നയുമാണെന്നല്ലോ വെപ്പ്.. എന്നാല്‍ അവര്‍ ഉണ്ടാക്കിയ സംഘങ്ങടനകളില്‍ നിന്നൊരും ഭീകരരായില്ല... ഇതിന്റെ യുക്തിയൊന്ന് വിവരിക്കാമോ? ..

രാജീവ് ചേലാനാട് ജീ ഹമാസിന്റെത് ഭീകരതയായും ഫത്തഹിന്റെത് സ്വാതന്ത്രിയ പോരാട്ടമായും ചിത്രീകരിക്കുന്നതിന്റെ യുക്തിയെന്ത് ? സമരത്തിന് കമ്മ്യൂണിസം ആശയമായി സ്വീകരിച്ചാല്‍ അത് സ്വാതന്ത്രിയ സമരം . ഇസ് ലാം ആശയമായി സ്വീകരിച്ചാല്‍ അത് ഭീകരത...എന്തൊരു കണ്ട്ടുപിടുത്തം!... തങ്കളെ പോലുള്ള പുരോഗമന വാദികള്‍ എന്നവകാശപ്പെടുന്നവര്‍ക്ക് ..വര്‍ഗീയത ഒരിക്കലും കൈമോശം വരില്ലേ സാര്‍.

June 29, 2009 10:34 PM


ea jabbar said...
ബംഗ്ലാദേശ്,പാക്കിസ്ഥാന്‍ , കാശ്മീര്‍ ,അഫ്ഗാനിസ്ഥാന്‍ , എന്നിവിടങ്ങളിലും പശ്ചിമേഷ്യയിലും എല്ലാം ഇന്ന് നടക്കുന്ന ഭീകരാക്രമങ്ങള്‍ മൌദ്ദുതിസത്തിന്റെ സംഭാവന തന്നെയാണ്‍. കേരളത്തിലെ ജമാ അത്തുകാര്‍ പുകമറ സ്രഷ്ടിക്കാന്‍ വേണ്ടി വേഷം കെ ട്ടുന്നുവെ ന്കിലും . സിമി ആരുണ്ടാക്കിയ സമ്ഘമാണെനന് എല്ലാവര്ക്കും അറിയാം. അതാണല്ലോ ഇപ്പോള്‍ എന്‍ ഡി എഫും പോപ്പുലര്‍ ഫ്രോന്റും ഒക്കെ ആയത്. ഇതിന്റെയെല്ലാം ആശ യപരമായ് അടിത്തറ മൌദുതി ചിന്തകള്‍ തന്നെ .

June 30, 2009 6:47 AM

ചിന്തകന്‍ said...
സിമി ജമാ അത്തെ ഇസ് ലാമിയാണ് ഉണ്ടാക്കിയതെന്ന് ജബ്ബാര്‍ മാഷിന് തെളിയിക്കാന്‍ പറ്റുമോ? ..ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കരുത്. സിമിയില്‍ പണ്ട് പ്രവര്‍ത്തിച്ചിരുന്നവര്‍ ഇന്ന് പല സംഘടനകളിലും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് നേരാണ്.

കേരളത്തിലെന്നല്ല ഇന്ത്യയിലോ പാക്കിസ്ഥാനിലോ ബംഗ്ലാദേശിലോ ഒന്നും മൌദൂതി സ്ഥാപിച്ച സംഘടന തീവ്രവാദത്തിലോ ഭീകര വാദത്തിലോ ഏര്‍പ്പെട്ടതായി തെളിവുകളില്ല. താങ്കള്‍ക്ക് തെളിവ് തെസ്ലീമ നസ്രീനെഴുതിയ നോവലായിരിക്കും അല്ലെ :)..
താങ്കളെഴുതിയ ബ്ലൊഗുകള്‍ക്കാട്ടി ജമാ അത്തിനെതിരെ തെളിവ് കാട്ടുന്നതായിരിക്കും അതിലും ഉചിതം എന്ന് തോന്നുന്നു.

മൌ‍ദൂതി സ്ഥാപിച്ച സംഘടനയിലെ ഒരു പ്രവര്‍ത്തകനും ഇന്ന് വരെ ഇന്ത്യയിലെവിടെയും നടന്ന ഒരു കലാപത്തിന്റെ പേരിലും ഒരറസ്റ്റു പോലും ചെയ്യപ്പെട്ടിട്ടില്ല. മൌദൂദി കാരണം വേറൊരൊക്കെ തീവ്രവാദികളായി എന്ന് പറയുന്നതിനോളം യുക്തി രാഹിത്യം വേറെന്തുണ്ട്. സ്റ്റാലിനെയും മാവോയിസ്റ്റുകളെയും നക്സലേറ്റുകളെയും ഭീകരാരാക്കിയതില്‍ മര്‍ക്സ് വഹിച്ച വഹിച്ച പങ്ക് പോലും മൌദൂതി എന്‍ഡിഫിനെയും സിമിയിയെയും വളര്‍ത്താന്‍ സഹായിച്ചിട്ടില്ല. മാത്രമല്ല തീവ്രവാദവും അക്രമ പ്രവര്‍ത്തനങ്ങളും ഒന്നിനും ഒരു വഴിയല്ല അതെടുത്താല്‍ താങ്കളെ പോലുള്ളവര്‍ക്കാണ് കൂടുത വളര്‍ച്ചയുണ്ടാവുക എന്ന് മനസിലാക്കാന്‍ പറ്റാത്തത്തത്ര വിവരമില്ലാത്തവരല്ല മൌദൂദിയും അദ്ദെഹം ഉണ്ടാക്കിയ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരും :)

ഉപ്പോളം വരുമോ മാഷെ ഉപ്പിലിട്ടത്? :)


June 30, 2009 10:26 AM

Dr. N.M.Mohammed Ali said...
ചിന്തകന്റെ ചോദ്യം വളരെ പ്രസക്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഭീകര ജിഹാദ്കളുടെ ആശയപരമായ ആയുധം ഹസന്‍ അല്‍-ബന്നയിലും മൌദൂതിയിലും നിന്നാണെന്നു പറയുന്നതിലെ യുക്തി എന്താണ്? ലോകത്ത് എവിടെയും മുസ്‌ലിമിന് എതിരെ ആക്രമണം ഉണ്ടായാല്‍ അതിനെതിരെ ജിഹാദ് നടത്താന്‍ ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും മതപരമായ കടമയുണ്ട് എന്നാണ് ബന്നയുടെ....
............
...............
അതിന്റെ അന്തര ഫലമായാണ് അമേരിക്കന്‍ സാമ്രാജ്യത്വം ഇസ്‌ലാമിനെ സോവിയറ്റ്‌ യൂണിയനെ തകര്‍ക്കാനുള്ള കോടാലിയായി

ഉപയോഗിച്ചത്.


താങ്കളീ പറയുന്ന സിദ്ധാന്തം കൊള്ളാം...മൌദൂദിയില്‍ നിന്നും ഹസനുല്‍ ബന്നയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടാണ് അമേരിക്ക സോവിയറ്റ് യൂണിയനെ തകര്‍ത്തത്. കൊള്ളാം നല്ല ആശയം. തിരുമേനിമാര്‍ കേള്‍ക്കണ്ട, കേസുകൊടുക്കും!

റഷ്യ സോവിറ്റ് യൂണിയനായതും സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയതും മൌ‍ദൂദിയുടേയും ഹസനുല്‍ ബന്നയുടെയും പുസ്തകം വായിച്ചിട്ടാണോ?

അഫ്ഗാന്‍ അധിനിവേശം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് ഒര് കാരണമായി എന്നത് നേരാണ്.

എന്നാലും ഈ പെരസ്ട്രോയിക്കയും ഗ്ലാസ്നോസ്തുമെല്ലാം ഡോക്റ്റര്‍ മറന്നു പോയതാണോ അതോ മനപ്പുര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതാണോ? ആശയപരമായി ഈ ഭൂലോകത്ത് നില നില്‍ക്കാന്‍ അര്‍ഹതയും സാധ്യതയും ഇല്ലാത്ത ഒരു പ്രത്യയ ശാസ്ത്രം സ്വയം തകര്‍ന്നടിഞ്ഞു വീണതിന് ഹസനുല്‍ ബന്നയുടെയും മൌദൂതിയുടേയും പിന്നാലെ പോയിട്ടെന്ത് പ്രയോജനം? അഫ്ഗാനെന്ന രാജ്യവും ആരാജ്യത്തെ ജനതതിയും കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി അതി ക്രൂരമായി അധിനിവേശം ചെയ്യപ്പെട്ടതിന് മൌദൂതിയുടെ ആശയങ്ങളാണോ കാരണം? എന്തൊരു വിചിത്രമായ വാദങ്ങള്‍!!!

ലോകത്ത് എവിടെയും മുസ്‌ലിമിന് എതിരെ ആക്രമണം ഉണ്ടായാല്‍ അതിനെതിരെ ജിഹാദ് നടത്താന്‍ ലോകത്തുള്ള എല്ലാ മുസ്ലിങ്ങള്‍ക്കും മതപരമായ കടമയുണ്ട് എന്നാണ് ബന്നയുടെ ജിഹാദ് സിദ്ധാന്തം.

ഈ പ്രസ്താവനയില്‍ രണ്ട് കാര്യങ്ങല്‍ അടങ്ങിയിരിക്കുന്നു.

1- ലോകത്തെവിടെയെങ്കിലും മുസ് ലീങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അവര്‍ക്ക് തിരിച്ചക്രമിക്കുകയോ മറ്റുള്ള മുസ് ലീങ്ങള്‍ക്ക് അവര്‍ക്ക് പിന്തുണ പ്രഖ്യപിക്കാനോ അവകാശമില്ല.

2-അങ്ങനെ ചെയ്താല്‍ അത് ഭീകരതയാണ്. അക്രമിക്ക് അക്രമം നിര്‍ബാധം തുടരുന്നതില്‍ ഒരു കുഴപ്പവുമില്ല.

ഇസ് ലാം യുദ്ധം നിഷിദ്ധമാക്കിയ മതമല്ല. യുദ്ധം അനുവദിക്കപ്പെട്ടത് ഒരു രാഷ്ട്ര സെറ്റപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതും ഇങ്ങോട്ട് ആക്രമിപ്പെടാന്‍ സാധ്യതയുള്ള സാഹചര്യത്തിലോ അക്രപെട്ടാലോ അല്ലാതെ അന്യായമായി ആരുടെ മേലുള്ള യുദ്ധവും ഇസ് ലാമിന്റെ രാഷ്ട്ര സെറ്റപ്പിലും നിഷിദ്ധമാണ്. വ്യക്തി തലത്തിലോ സംഘടനാ തലത്തിലോ നടത്തുന്ന ഒരു തരം ആക്രമണരീതികള്‍ക്കും ഇസ് ലാം എതിരാണ്. അതിനാല്‍ തന്നെ ഹസ്സനുല്‍ ബന്നയും മൌദൂതിയും അതിനെതിരാണ്. ഒരിക്കലും അവരതിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല.

കേരളത്തിലുള്ള കമ്യൂണിസ്റ്റുകാര്‍ക്ക് ചൈനയിലും ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലുള്ള കമ്യൂണിസ്റ്റുകാരോടുള്ള ആശയ പരമായ ഐക്യദാര്‍ഡ്യമാവാമെങ്കില്‍ എന്ത് കൊണ്ടാണ് ഇസ് ലാമിനും മുസ് ലീങ്ങള്‍ക്കും അതായിക്കൂടാ എന്ന് ശഠിക്കുന്നത്?

താങ്കള്‍ക്ക് ജിഹാദിന്റെ അര്‍ത്ഥമറിയില്ലാ എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ജിഹാദിന് സത്യത്തില്‍, അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു പദം മലയാളത്തിലോ/ഇഗ്ലീഷിലോ അല്ലെങ്കില്‍ മറ്റേതെനിലും ഭാഷയിലോ ഉണ്ടെന്ന് തോന്നുന്നില്ല.

struggle/ ധര്‍മ്മ സമരം എന്നൊക്കെപറഞ്ഞാല്‍ അല്പമെങ്കിലും ജിഹാദ് എന്ന പദത്തോട് യോജിക്കുമെന്മെന്ന് തോന്നുന്നു. സമൂഹത്തില്‍ നടക്കുന്ന ഏത് തരം അനീതിക്കും അക്രമണത്തിനോ എതിരെയുള്ള സമരത്തിന്, സമൂഹത്തോടും സ്വന്തത്തോടും കുടുംബത്തോടുമൊക്കെയുള്ള ബാധ്യതകള്‍ നിറവേറ്റുന്നതിന് ... ഇങ്ങനെ വിവിധ സന്ദര്‍ഭങ്ങളില്‍ ഇസ് ലാമില്‍ ആ പദം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അക്രമത്തെയോ ഭീകരതേയോ തീവ്രവാദത്തെയുമെല്ലാം ജിഹാദുമായി വെച്ചു കെട്ടുന്ന അസുഖങ്ങളാണ് കൂടുതല്‍ പേര്‍ക്കും.
ആ പദത്തെയങ്ങ് ഭീകരവല്‍ക്കരിക്കുക എന്നതാണ് സാമ്ര്യാജ്യത്വം ചെയ്ത ഒന്നാമത്തെ പണി. പിന്നെയെല്ലാം എളുപ്പം! അത് പ്രയോഗിച്ചവരെല്ലാം ഭീകരതയുടെ ഉപജ്ഞാതാക്കള്‍!! സമവാക്യം എളുപ്പത്തില്‍ രൂപപ്പെട്ടു ഇസ് ലാം=ജീഹാദ്=ഭീകരത!!! (a=b=c, a=c,c=a, c=b) എങ്ങനെവന്നാലും ഭീകരത തന്നെ.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകത്തുള്ള സകല ചരാചരങ്ങളും മുസ്‌ലിം ആണ്. മുസ്‌ലിം എന്നാല്‍ അല്ലാഹുവിനു കീഴടങ്ങിയത് എന്നര്‍ത്ഥം.

ഇത് പറഞ്ഞത് ഹസനുല്‍ ബന്നയല്ല. ഖുര്‍ ആനാണ്.
"ആകാശങ്ങളിലും ഭൂമിയിലുമുള്ള സകലതും സ്വമനസ്സാലോ നിര്‍ബന്ധിതമായോ മുസ്ലിമായിരിക്കുന്നു. അല്ലാഹുവിന്‌ കീഴ്പെട്ടിരിരിക്കുന്നു".

(വിശുദ്ധ ഖൂര്‍ആന്‍ 3: 83 )

അവരക്കൂടി അല്ലാഹുവിനു കീഴടങ്ങിയവരാക്കുവാന്‍ , ജിഹാദ് ചെയ്യാന്‍ , ഓരോ മുസ്‌ലിമിനും കടമയുണ്ട്.
പ്രിയ ഡോക്ടര്‍; ഇത് പറഞ്ഞ പുസ്തകത്തിന്റെ പേരും പേജ് നമ്പറും ഒന്ന് കിട്ടിയാല്‍ വളരെ ഉപകാരമായിരിന്നു.

മൌദൂദിയുടെ സംഘടനയില്‍ ആരും ഭീകര ജിഹാദ് ചെയ്തില്ല എന്ന് പറയുന്നതു വസ്തുതാ വിരുദ്ധമാണ്. ജബ്ബാര്‍ മാഷ്‌ അക്കാര്യം ചൂണ്ടിക്കാണിച്ചു.

ജബ്ബാര്‍ മാഷ് ചൂണ്ടികാണിച്ച കാര്യത്തിന്റെ തെളിവാണ് ഞാന്‍ ചോദിച്ചത്. ചൂണ്ടിയാല്‍ മാത്രം ഒരോപണത്തിന് തെളിവാകുമോ?

ലോകത്തേറ്റവും വലിയ ഭീകര പ്രസ്ഥാനം കമ്മ്യൂണിസമാണെന്ന് പറഞ്ഞാല്‍ ഡോക്റ്റര്‍ക്ക് നിഷേധിക്കന്‍ കഴിയുമോ ? സമൂഹത്തെ രണ്ട് തട്ടുകളാക്കി ഒരാള്‍ മറ്റൊരാളുടെ കൊടിയ ശത്രുവാണെന്ന് പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കമ്യൂണിസം. നടപ്പാക്കാന്‍ വേണ്ടി എതിര്‍ത്ത ദശലക്ഷക്കണക്കായ മനുഷ്യമക്കളെ യമപുരിയിലേക്കയച്ച പ്രസ്ഥാനം, ചരിത്രത്തിന്റെ ഗതി തന്നെ അതിന്റെ ഫലമാണെന്ന് വ്യാഖ്യാനിച്ച് കളഞ്ഞ ആ മഹാ പ്രസ്ഥാനത്തിന്റെ വക്താവ്.. സ്വന്തം കാലിലെ മന്ത് വെച്ച് മന്തില്ലാത്തവനെ മന്ത് കാലാ‍ എന്ന് വിളിച്ച്, മലര്‍ന്ന് കിടന്ന് തുപ്പുന്നതിന്റെ മന:ശാസ്ത്രം കാണുമ്മ്പോള്‍ സഹതാപം മാത്രമേ തോന്നുന്നുള്ളൂ. :)





2009, ജൂൺ 21, ഞായറാഴ്‌ച

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ ഒരു വര്‍ഗീയ അക്കാദമി?!!!

ഏന്തിനും ഏതിനും സംഘടനയുണ്ടാക്കുക എന്നത് മലയാളികളുടെ ഒരു പ്രത്യേകതയാണെന്നു തോന്നുന്നു. സമൂഹത്തില്‍ നന്മയുണ്ടാക്കാനുദ്ദേശിച്ച് കൊണ്ടും, സ്നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടകള്‍ ഒരു പക്ഷേ വളരെ കുറവായിരിക്കും.

ഓരോ സംഘടനകള്‍ക്കും അക്കാ‍ദമിക്കാര്‍ക്കും അവരവരുടേതായ അജണ്ടകളുണ്ട്. അത് തികച്ചുംസ്വാഭാവികവുമാണ്. എല്ലാ സംഘടനകളും തങ്ങളുടെ നിലപാടുകളും ലക്ഷ്യങ്ങളും അതിന്റെ നിയമാവലിയില്‍ രേഖപ്പെടുത്താറുമുണ്ട്.

ബൂലോഗത്തും ഒരു സംഘടന ഉണ്ടായിരിക്കുന്നു. അതികം കാലമൊന്നുമായിട്ടില്ല. കേരള ബ്ലോഗ് അക്കാദമി എന്നതാണ് അതിന്റെ പേര്. അണിയറ പ്രവര്‍ത്തകരധികവും ശുദ്ധ ദൈവനിഷേധികളും മതവൈരികളുമാണ്(നിരീശ്വര,നിര്‍മ്മത, യുക്തി വാദികള്‍) . അതില്‍ ഞാനൊരിക്കലും ഒരു കുഴപ്പവും കണുന്നുമില്ല. അത്തരക്കാരായ ആളുകള്‍ക്ക് ഇങ്ങനെയൊരു സംഘടനയുണ്ടാ‍ക്കാന്‍ പാടില്ലാ എന്ന് പറഞ്ഞാല്‍ അതിനെ ഒന്നാതായി എതിര്‍ക്കുന്നത് ഞാനായിരിക്കുകയും ചെയ്യും.

കേരള ബ്ലോഗ് അക്കാദമിയുടെ ലക്ഷ്യമായി അവര്‍ പറയുന്നത് താഴെ അവരുടെ പ്രൊഫൈല്‍ കാണുന്ന ഏതൊരാള്‍ക്കും മനസ്സിലാവും.

ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്‍പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം.
അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല.


ഒരു ബ്ലോഗര്‍ എന്ന നിലക്ക്, ബ്ലോഗ് എന്ന സ്വതന്ത്ര മാധ്യമത്തെ കുറിച്ച് ആളുകളില്‍ ബോധം ഉണ്ടാക്കുന്നതും, അതിനെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു കൊടുക്കുന്നതും, തന്മൂലം അതൊരു ജനകീയ മാധ്യമാമായി മാറുകയും ചെയ്യുക എന്നത് ആരു വഴി സഭവിച്ചാലും അതൊരു നല്ല കാര്യമായി മാത്രമേ എനിക്ക് കാണാന്‍ പറ്റുകയുള്ളൂ.

കേരള ബ്ലോഗ് അക്കാദമി എന്ന പേരില്‍ അവര്‍ നോട്ടീസ് ബോര്‍ഡായി തുടങ്ങിയ ബ്ലോഗില്‍ അവര്‍ തന്നെ പ്രഖ്യാപിച്ചതാണ് മുകളില്‍ പറഞ്ഞ “അന്യ വിഷയങ്ങളുടെ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കില്ല“ എന്നത്.

തനി നിറം എത്ര കാലം ഒളിപ്പിച്ച് വെക്കാനാവും ? അവരുടെ വായില്‍ നിന്ന് തന്നെ എല്ലാം പുറത്തു വന്നു !!!

പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് നേര്‍ വിപരീതമായ മായി അവര്‍ തന്നെ ഒരു ചര്‍ച്ചക്ക് തുടക്കമിട്ടു. ക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കുക ! എന്ന പേരില്‍ ഒരു പോസ്റ്റിട്ട് കൊണ്ട്.

യുക്തിവാദിയായ ശ്രീ ജബ്ബാറിന്റെ പ്രകോപന പരമായ പോസ്റ്റുകളില്‍ ക്ഷമ നശിച്ച ഏതൊ ഒരു അത്പ വിശ്വാസി അദ്ദേഹത്തിന്റെ അതേ പ്രൊഫൈലില്‍ ഒരു ബ്ലോഗുണ്ടാക്കി. അതിനെതിരെ പ്രതികരിച്ചവരില്‍ വിശ്വാസികളും ഉണ്ടായിരുന്നു. മാത്രമല്ല അത്തരം ഏര്‍പ്പാടിനെ ഒരു വിശ്വാസിയും എവിടെയും ന്യായീകരിച്ചിട്ടോ അനുകൂലിച്ചിട്ടോ ഇല്ല.
(ഇതേ പണി- തന്റെ പോസ്റ്റുകള്‍ക്ക് ഉരുളക്കുപ്പേരി കണക്കേ മറുപടി കൊടുത്ത ബ്ലോഗറായ കാട്ടിപരുത്തിക്കെതിരില്‍ ജബ്ബാറും മുമ്പ് ഉപയോഗിച്ചതാണ്. എന്നാല്‍ കാട്ടിപരുത്തി അപ്പോള്‍ അതത്ര കാര്യമായെടുത്തില്ല എന്ന് തോന്നുന്നു. കാട്ടിപരുത്തിയുടെ കമന്റുകള്‍ അതിന്റെ പേരില്‍ നിരന്തരം ഡിലീറ്റ് ചെയ്യപ്പെട്ടതിന് ഈയുള്ളവന്‍ കൂടി സാക്ഷിയാണ്. ഇത് സംബന്ധിച്ച കാട്ടി പരുത്തിയുടെ വിശദമായ പോസ്റ്റ് ഇവിടെ വായിക്കാം.)

കേരള ബ്ലൊഗ് അക്കാദമി എന്നപേരില്‍ തട്ടിക്കൂട്ടിയ ഈ വര്‍ഗ്ഗീയ സംഘടന ശ്രീ ജബ്ബാറിന്റെ വ്യാജ പ്രോഫൈല്‍ ഉണ്ടാക്കിയ സംഭവത്തെ പര്‍വ്വതീകരിക്കുകയും അതൊരവസരമായി കണക്കാക്കി - ശ്രീ ജബ്ബാറിന്റെ അന്ധമായ ഇസ്ലാം വിരോധത്തെ “ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന“ മഹത്തായ കാര്യമായി ചിത്രീകരിക്കാനും അത് മുഖേന മുസ് ലീങ്ങളെ മൊത്തം അപമാനിക്കാനുമാണ് ശ്രമിച്ചത്. ജബ്ബാറിന്റെ എഴുത്തുകള്‍ക്കും അസഹിഷ്ണുതകക്കും സാമാന്യ മുസ് ലീ സമൂഹം കൊടുക്കുന്ന ഒരു സ്ഥാനമുണ്ട്. അത് വെറും ചവറ്റുകുട്ടയില്‍ മാത്രമാണ്.

ഒരാള്‍ക്ക് മറ്റൊരാളുടെ ആദര്‍ശത്തെയോ വിശ്വാസങ്ങളെയോ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ ഒരിക്കലും ചിന്തിക്കുന്നില്ല. എന്നാല്‍ വിമര്‍ശനത്തില്‍ ആത്മാര്‍ത്ഥതയും സത്യ സന്ധതയും ആവശ്യമാണ്. ശ്രീ ജബ്ബാറിന്റെ വിമര്‍ശനത്തില്‍ അതില്ല എന്നത് നിരവധി ബ്ലോഗര്‍മാര്‍ പലതവണ വ്യക്തമാക്കിയതാണ്. ജബ്ബാറിനെക്കാള്‍ ഇസ് ലാമിനെയും മുസ് ലീങ്ങളെയും അപഹസിക്കാനും കള്ളവാദങ്ങള്‍ നിരത്താനും താല്പര്യം ഈ വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്കാണ്. അവര്‍ തന്നെയാണ് ജബ്ബാറിന്റെ സ്പോണ്‍സര്‍മാരും പ്രധാന ഓശാനക്കാരും. സത്യത്തില്‍ ഇവരാരും ഒരേ ആശയക്കാരൊന്നുമല്ല. ആ ക്രമണം ഇസ് ലാമെനെതിരാവുമ്പോള്‍ അതിനനുകൂലമായി ഇവര്‍ ഒറ്റക്കെട്ടാണ്.

ഏതായാലും വര്‍ഗീയ അക്കാദമിക്കാരുടെ ഈ ശ്രമം ഉദ്ദേശിച്ച ഫലം കണ്ടില്ല എന്നതില്‍ അവര്‍ വളരെ നിരാശരാണ്. എതിരഭിപ്രായം പറഞ്ഞവരെയെല്ലാം അക്രമി ക്കൂട്ടം എന്നും മത ബ്രാന്തന്മാരെന്നും വിളിച്ചധിക്ഷധിക്ഷേപിക്കുകയും, കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുകയുമാണ് ഇതിനവര്‍ കണ്ട പ്രതിരോധ മാര്‍ഗ്ഗം. ആരാണ് ആക്രമണം നടത്തിയതെന്നും, ബ്രാന്ത് കാണിക്കുന്നതെന്നും സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ മനസ്സിലാവും.

അതിനിടക്ക് മറ്റൊരു നാടകത്തിന് അവര്‍ ശ്രമം നടത്തി. ജബ്ബാറിനെ മഹത്വവത്കരിക്കാന്‍ വേണ്ടിയായിരുന്നു അത്. ജബ്ബാര്‍ ആവശ്യപ്പെട്ടാല്‍ പോസ്റ്റിലെ വിവാധ പരമായ പ്രസ്താവന പിന് വലിക്കാമെന്ന് (അതില്‍ വസ്തുതാവിരുദ്ധമായ എന്തെങ്കിലും അബദ്ധം വന്നുപോയിട്ടുണ്ടെങ്കില്‍ ജബ്ബാര്‍ മാഷ് പരാതിപ്പെട്ടാല്‍ തിരുത്തുകൊടുക്കുന്നതുമാണ്.) തിരുത്താന്ന് പറഞ്ഞത് അതിലും ഘന ഗംഭീരം!! യേത് കോഴിനെ പോറ്റാന്‍ ആരെങ്കിലും കുറുക്കനെയേല്പിക്കുമോ? അതാണിവിടെ വര്‍ഗീയ അക്കാദമിക്കാര്‍ ചെയ്തത്. ജബ്ബാര്‍ മാഷ് പറയുന്ന പമ്പര വിഡ്ഡിത്തങ്ങളാണ് വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്ക് വേദ വാക്യം എന്ന്.

ശ്രീ ജബ്ബാര്‍ അതിലും വലിയ വെളഞ്ഞ വിത്തല്ലെ. തിരുത്താനൊന്നും അദ്ദേഹം പൊയില്ല. പക്ഷേ വേറൊരു നമ്പറിറക്കി. ബൂലോഗത്ത് സഹാതാപം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഉദ്ദേശം. ഇത് ശ്രീ ജബ്ബാറിന്റെ ഒരു സ്ഥിരം നമ്പറാ‍ണ്. അതും പാളിപ്പോയി.

പിന്നെ വര്‍ഗ്ഗീയ അക്കാദമിക്കാര്‍ക്ക് ഈയൊരു വഴിമാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ? വേറൊരു വഴിയില്ലാഞ്ഞിട്ടല്ലേ? പോട്ടേന്ന്. വിട്ടേര് :)

2009, ജൂൺ 3, ബുധനാഴ്‌ച

മാധവി കുട്ടിയും സാംസ് കാരിക പൊയ്മുഖങ്ങളും

കമല സുരയ്യ.... "; ജബ്ബാര്‍ മാഷിന് ഒരു തിരുത്ത്‌ എന്ന ഫൈസല്‍ കൊണ്ടോട്ടിയുടെ‍ പോസ്റ്റില്‍ ജബ്ബാര്‍ മാഷിനുള്ള ഒരു കമന്റിനുള്ള മറുപടി കമന്റ് ഇവിടെ ഒരു പോസ്റ്റായി കൊടുക്കുന്നു.
മാധവിക്കുട്ടി മുസ്ലീമായതില്‍ മുസ് ലീങ്ങളാരും ഊറ്റംകൊള്ളുകയോ ആഹ്ലാദ പ്രകടനം നടത്തുകയോ ചെയ്തില്ലല്ലോ ജബ്ബാര്‍ മാഷെ. ഒരാളുടെയും സ്വാധീനത്തിലല്ല അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചതും അവരുടെ തീരുമാനം പ്രഖ്യാപിച്ചതും. ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷത്തോളമുള്ള പഠനത്തിന്റെയും അതിലൂടെ നേടിയ തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് അവര്‍ മുസ് ലീമാവാന്‍ തീരുമാനിച്ചത്. മരണം വരെയും അതിനു ശേഷവും അവര്‍ ഇസ് ലാമിന്റെ പര്‍ദ്ദയില്‍ തന്നെയാണ് അഭയം തേടിയത് എന്ന് അവരുടെ മകന്‍ തന്നെ സാക്ഷി.

എന്നാല്‍ അന്ന് വരെ അവരുടെ കൂടെയുണ്ടായിരുന്ന സാംസ്കാരിക നായകര്‍, മതേതരര്‍ എന്നൊക്കെ ഊറ്റം കൊണ്ടിരുന്നവരുടെത് വെറും പൊയ്മുഖമായിരുന്നെന്നും, അസഹിഷ്ണുതയും വര്‍ഗീയതയുമായുമാണ് അവരുടെ യഥാര്‍ഥ മുഖമെന്നും അവര്‍ തിരിച്ചറിഞ്ഞത് ഈ മതം മാറ്റത്തിലൂടെയാണ്. അസഹിഷ്ണുത തെറിപ്പാട്ടുകളായും, വീടാക്രമണം വരെയുള്ള അതിക്രമങ്ങളായും അവരെ വേട്ടയാടിയിട്ടുണ്ട്. ഇതില്‍ മനം നൊന്താണ് അവര്‍ കേരളം വിട്ട് പൂനയിലെ മകന്റെ വീ‍ട്ടിലേക്ക് പോകാന്‍ തീരുമാനിച്ചത്. അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത ജബ്ബാറുമാര്‍ ഇപ്പോള്‍ അവരുടെ മരണത്തെപോലും ഇസ് ലാമിനെതിരെയുള്ള ആയുധമാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് കാണുമ്പോല്‍ സഹതാപം തോന്നുന്നുണ്ട്.

ഈ കാലയളവില്‍ ഒരിക്കലും അവര്‍ ഇസ് ലാമിനെ വിമര്‍ശിച്ചതായി അറിയില്ല. എന്നാല്‍ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന പുരോഹിത വര്‍ഗ്ഗത്തെ അവര്‍ നന്നായി വിമര്‍ശിച്ചിട്ടുണ്ട്. പൌരോഹിത്യത്തെ അത് ചൊടിപ്പിച്ചിട്ടുമുണ്ട്. അതാണ് മാഷിവിടെ ഇസ് ലാമിനെതിരെ തന്നെയുള്ള അവര്‍ നടത്തിയ വിമര്‍ശനമായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

അമുസ് ലീങ്ങളായിരുന്നിട്ട് കൂടി അവരുടെ മക്കളെ, പള്ളിക്കുള്ളില്‍ കയറ്റി അവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിച്ചത് ജബ്ബറുമാര്‍ക്കുള്ള മറുപടിയാണ്. അവരുടെ മക്കള്‍ അവരോട് അനീതി ചെയ്തിട്ടില്ല എന്നത് ഏതൊരു മക്കള്‍ക്കും മാതൃകയുമാണ്. മക്കള്‍ അവരുടെ ആഗ്രഹത്തിനെതിര് നിന്നിരുന്നുവെങ്കില്‍ അത് ഇസ് ലാമിനോടുള്ള അനീതിയാവുമായിരുന്നു എന്ന തരത്തില്‍ അവതരിപ്പിക്കാനാണ് ജബ്ബാര്‍ ശ്രമിക്കുന്നത്. ജബ്ബാര്‍ മാഷ് ഇസ് ലാമിനെ പഠിച്ചത് വിമര്‍ശിക്കാന്‍ വേണ്ടി മാത്രമാണ്. ഇതില്‍ കൂടുതല്‍ അദ്ദേഹത്തില്‍ പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

ജബ്ബാര്‍ മാഷ് പറയുന്നത് ഇസ് ലാം ആശ്ലേഷണത്തിലൂടെ അവര്‍ എന്തോ പ്രതീക്ഷിച്ചിരുന്നു എന്നാണ്. അത് നേടാനായില്ല എന്ന് അവര്‍ കവിത എഴുതിയിട്ടുണ്ടെന്നും. ഇതൊന്ന് വ്യക്തമാക്കി തന്നാല്‍ ഉപകാരമായിന്നു.