ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളിൽ മദ്ധ്യത്തിലുള്ള ഒരാരാധനാ കർമ്മമാണ് സകാത്. നോമ്പിനേക്കാളും ഹജ്ജിനേക്കാളും മുകളിലാണ് അതിന്റെ സ്ഥാനം. സാമ്പത്തികമായി സകാത്തിന്റെ പരിധിയിലായിട്ടും, അത് നൽകാത്തവന്റെ നമസ്കാരം പോലും സ്വീകരിക്കപെടുകയില്ല.
സകാത്തിനെ കുറിച്ച് ഇന്ന് ആളുകൾക്ക് പലതെറ്റിദ്ധാരണകളുമുണ്ട്. അതിൽ പ്രധാനമായത്, ധനികൻ പാവപെട്ടവന് നൽകുന്ന ഒരു ഔദാര്യത്തിന്റെ പേരാണ് സകാത്ത് എന്നാണ്.(നമ്മുടെ നാട്ടിലൊക്കെ വെറും ‘ചെക്കാത്ത്‘ എന്ന് ആളുകൾ അതിനെ വിളിക്കാറുണ്ട്, പ്രയോഗവത്കരണത്തിലെ അപാകതകളാണ് ഇത്തരത്തിലൊക്കെ അതിനെ അറിയപെടാൻ കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്). എന്നാൽ സത്യത്തിൽ അങ്ങിനെയല്ല. ധനികന്റെ സ്വത്തിൽ പാവപ്പെട്ടവനുള്ള അവകാശത്തിന്റെ പേരാണ് സകാത്. മാത്രമല്ല, നൽകാത്തവനിൽ നിന്ന് അത് വസൂലാക്കി അർഹതപെട്ടവർക്ക് നൽകാൻ ഒരു ഇസ്ല്ലാമിക ഭരണസംവിധാനത്തിന് അധികാരവുണ്ട്.ദാരിദ്ര നിർമ്മാജ്ജനമാണ് അതിന്റെ സാമൂഹിക ലക്ഷ്യം. സമ്പത്തിന്റെ ശുദ്ധീകരണമാണ് അതിന്റെ ആത്മീയ ലക്ഷ്യം. ‘സകാത്ത്’ എന്ന പദത്തിന്റെ അർഥം വളർച്ച,‘ശുദ്ധീകരണം‘ എന്നിങ്ങനെയാണ്. ധാന ധർമ്മങ്ങൾ നൽകുന്നത് ഒരാളുടെ ഇഷ്ടം. എന്നാൽ സകാത് നൽകുക എന്നത് നിർബന്ധമായ ഒരു ആരാധനയാണ് ഇസ്ലാമിൽ.
വരുമാനത്തിന്റെ സ്രോതസ്സനുസരിച്ച് സകാത്തിന്റെ വിഹിതം 2.5%,5%,10% 20% ശതമാനം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഒരാൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തിന് 2.5% സകാത് നൽകേണ്ടത്. (ഉദാ: ശമ്പളം,നനച്ചുണ്ടാക്കിയ കൃഷി), കൂടുതൽ വിശദമായി താഴെയുള്ള പ്രഭാഷണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
മറ്റൊരു തെറ്റിദ്ധാരണ റമദാൻ മാസത്തിലാണ് സകാത്ത് നൽകേണ്ടത് എന്നാണ്. റമദാൻ മാസത്തിൽ നൽകുന്നത് കൂടുതൽ പുണ്യകരമായിട്ടുള്ളതാണെങ്കിലും ഒരു പ്രത്യേക സമയം അതിന് വേണ്ടി നിശ്ചയിക്കപെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. പരിധിയെത്തിയ സമ്പത്ത് എപ്പോൾ കൈയിൽ വന്നാലും അയാൾ സകാത് നൽകൽ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ പ്രഭാഷണത്തിൽ ഉണ്ട്.
ആരൊക്കെയാണ് സകാത്ത് നൽകേണ്ടവർ എന്നും ആർക്കൊക്കെയാണ് അത് വാങ്ങാൻ അർഹതയുള്ളവർ എന്നുമുള്ള കാര്യങ്ങൾ വളരെ വിശദമായി തന്നെ താഴെയുള്ള പ്രഭാഷണങ്ങളിൽ ലഭ്യമാണ്.
സകാതിനെ കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാക്കാൻ ഇത് ഉപകരിക്കും എന്ന പ്രതീക്ഷയോടെ......
സകാത്തിനെ കുറിച്ച് ഇന്ന് ആളുകൾക്ക് പലതെറ്റിദ്ധാരണകളുമുണ്ട്. അതിൽ പ്രധാനമായത്, ധനികൻ പാവപെട്ടവന് നൽകുന്ന ഒരു ഔദാര്യത്തിന്റെ പേരാണ് സകാത്ത് എന്നാണ്.(നമ്മുടെ നാട്ടിലൊക്കെ വെറും ‘ചെക്കാത്ത്‘ എന്ന് ആളുകൾ അതിനെ വിളിക്കാറുണ്ട്, പ്രയോഗവത്കരണത്തിലെ അപാകതകളാണ് ഇത്തരത്തിലൊക്കെ അതിനെ അറിയപെടാൻ കാരണം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്). എന്നാൽ സത്യത്തിൽ അങ്ങിനെയല്ല. ധനികന്റെ സ്വത്തിൽ പാവപ്പെട്ടവനുള്ള അവകാശത്തിന്റെ പേരാണ് സകാത്. മാത്രമല്ല, നൽകാത്തവനിൽ നിന്ന് അത് വസൂലാക്കി അർഹതപെട്ടവർക്ക് നൽകാൻ ഒരു ഇസ്ല്ലാമിക ഭരണസംവിധാനത്തിന് അധികാരവുണ്ട്.ദാരിദ്ര നിർമ്മാജ്ജനമാണ് അതിന്റെ സാമൂഹിക ലക്ഷ്യം. സമ്പത്തിന്റെ ശുദ്ധീകരണമാണ് അതിന്റെ ആത്മീയ ലക്ഷ്യം. ‘സകാത്ത്’ എന്ന പദത്തിന്റെ അർഥം വളർച്ച,‘ശുദ്ധീകരണം‘ എന്നിങ്ങനെയാണ്. ധാന ധർമ്മങ്ങൾ നൽകുന്നത് ഒരാളുടെ ഇഷ്ടം. എന്നാൽ സകാത് നൽകുക എന്നത് നിർബന്ധമായ ഒരു ആരാധനയാണ് ഇസ്ലാമിൽ.
വരുമാനത്തിന്റെ സ്രോതസ്സനുസരിച്ച് സകാത്തിന്റെ വിഹിതം 2.5%,5%,10% 20% ശതമാനം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഒരാൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തിന് 2.5% സകാത് നൽകേണ്ടത്. (ഉദാ: ശമ്പളം,നനച്ചുണ്ടാക്കിയ കൃഷി), കൂടുതൽ വിശദമായി താഴെയുള്ള പ്രഭാഷണത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
മറ്റൊരു തെറ്റിദ്ധാരണ റമദാൻ മാസത്തിലാണ് സകാത്ത് നൽകേണ്ടത് എന്നാണ്. റമദാൻ മാസത്തിൽ നൽകുന്നത് കൂടുതൽ പുണ്യകരമായിട്ടുള്ളതാണെങ്കിലും ഒരു പ്രത്യേക സമയം അതിന് വേണ്ടി നിശ്ചയിക്കപെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. പരിധിയെത്തിയ സമ്പത്ത് എപ്പോൾ കൈയിൽ വന്നാലും അയാൾ സകാത് നൽകൽ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾ പ്രഭാഷണത്തിൽ ഉണ്ട്.
ആരൊക്കെയാണ് സകാത്ത് നൽകേണ്ടവർ എന്നും ആർക്കൊക്കെയാണ് അത് വാങ്ങാൻ അർഹതയുള്ളവർ എന്നുമുള്ള കാര്യങ്ങൾ വളരെ വിശദമായി തന്നെ താഴെയുള്ള പ്രഭാഷണങ്ങളിൽ ലഭ്യമാണ്.
സകാതിനെ കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാക്കാൻ ഇത് ഉപകരിക്കും എന്ന പ്രതീക്ഷയോടെ......
ഫൈസൽ മഞ്ചേരി
സക്കീർ ഹുസൈൻ തുവ്വൂർ