മതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മതം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

മതം, മതേതരത്വം, പുതിയ സാഹചര്യങ്ങളും

കൂട്ടില്‍ മുഹമ്മദലി
ലോകം ഇപ്പോൾ ഒരു വഴിത്തിരിവിലാണെന്ന്‌ തോന്നുന്നു. അനുഭവങ്ങൾ ലോകത്തെ ഒരു പരിവർത്തനമുഖത്ത്‌ എത്തിച്ചിരിക്കുകയാണ്‌. മതത്തേയും ആത്മീയതയേയും പറ്റിയുള്ള പഴയ കാരണങ്ങൾക്ക്‌ ഇളക്കം സംഭവിച്ചിരിക്കുന്നു. എന്നാൽ പുതിയ സങ്കൽപം വ്യക്തമായി രൂപപ്പെട്ടിട്ടുമില്ല. ഒരു കാര്യം ഉറപ്പ്‌: നിർമതത്വത്തി​‍െൻറയും ഭൗതികവാദത്തി​‍െൻറയും അടിത്തറ ഉലയുകയാണ്‌. സംശയങ്ങളും ആശങ്കകളുമകറ്റാൻ ശാസ്ത്രം പോലും അശക്തമായിരുന്നു. ഈ പുതിയ സാഹചര്യത്തിൽ മതത്തെയു!ം നിർമതത്വത്തെയും സംബന്ധിച്ച്‌ ഒരു പുനർവിചിന്തനം ആവശ്യമായിത്തീർന്നിരിക്കുന്നു.

നമ്മുടെ അനുഭവത്തിലെ മതം പ്രശ്നവും പരിഹാരവുമാണ്‌; ഇരുട്ടും വെളിച്ചവുമാണ്‌; ഭ്രാന്തും വിവേകവുമാണ്‌. ചരിത്രം സാക്ഷ്യപ്പെടുത്തിയ സത്യമാണിത്‌. ദുരനുഭവങ്ങൾ മാത്രം ഓർമിച്ച്‌ മതത്തെ പുഛിക്കുന്നതും അവയെ പാടെ നിഷേധിച്ച്‌ മതത്തെ വെള്ള പൂശുന്നതും ഒരുപോലെ തെറ്റാണ്‌. അധിക മതവിരോധികളും മതവിശ്വാസികളും ആവർത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റാണിത്‌. തങ്ങളുടെ വാദങ്ങൾ സമർത്ഥിക്കാനുള്ള വെപ്രാളത്തിനിടയിൽ വാസ്തവം കാണാതെ പോകുന്നു ഇവർ. നമുക്ക്‌ ആവശ്യം വാദപ്രതിവാദങ്ങളല്ല, വസ്തുതകൾ കണ്ടെത്തുകയാണ്‌; നമ്മുടെ കണ്ടെത്തലുകൾ മനുഷ്യ നന്മക്ക്‌ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന്‌ ചിന്തിക്കുകയാണ്‌. ആത്മാർത്ഥമായി ഇങ്ങനെ ചെയ്യുമ്പോൾ ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യുന്നില്ല.

മതം ശക്തമാണ്‌. ആർക്കും ഉന്മൂലനം ചെയ്യാൻ കഴിയില്ല അതിനെ. മതനിഷേധവും ഇതുപോലെ. മതത്തോടൊപ്പം തന്നെ മതനിഷേധവും ആരംഭിച്ചിട്ടുണ്ട്‌. മതവിശ്വാസത്തിലോ, മതനിഷേധത്തിലോ അല്ല, മതത്തി​‍െൻറ പ്രയോഗത്തിലാണ്‌ യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്‌.

മതത്തി​‍െൻറ പ്രയോഗത്തിൽ ധാരാളം തെറ്റുകൾ സംഭവിച്ചിട്ടുണ്ട്​‍്‌. മതത്തെക്കുറിച്ച്‌ തെറ്റിദ്ധാരണകളുണ്ടാക്കിയതും മതനിഷേധവും ഉയർന്നു വരാൻ നിമിത്തമായതും ഈ തെറ്റുകൾ തന്നെ. മതത്തി​‍െൻറ മൂലതത്വം എപ്പോഴും ശരിയായിരുന്നു. എന്നാൽ അതി​‍െൻറ പ്രയോഗത്തിൽ പലപ്പോഴും പാളിച്ചകൾ പറ്റി, മതത്തി​‍െൻറ മൂലതത്വങ്ങൾ വിരളമായേ എതിർക്കപ്പെട്ടിട്ടുള്ളൂ. ഈ എതിർപ്പ്‌ തന്നെ വളരെ ദുർബലമായിരുന്നു. എന്നാൽ, മതത്തി​‍െൻറ പ്രയോഗ രീതികൾ ശക്തിയായി വിമർശിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിമർശനങ്ങൾ ചിലപ്പോൾ മതത്തി​‍െൻറ അസ്ഥിവാരത്തെപ്പോലും പിടിച്ചുലച്ചു. വിമർശനങ്ങൾ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായി. പുറത്തുനിന്നുള്ള വിമർശനങ്ങൾ മിക്കതും പരാജയപ്പെട്ടപ്പോൾ അകത്തുനിന്നുള്ളവ ഒരു പരിധിവരെ വിജയിച്ചു. മതം ഒരു ജലാശയം പോലെയായിരുന്നു. കെട്ടിനിന്ന്‌ കാലത്താൽ മലിനമായപ്പോൾ പുതിയ ജലപ്രവാഹങ്ങൾ പഴയത്തിനെ ശുദ്ധീകരിച്ചു. മഴമേഘങ്ങൾ, ശക്തിയായ ഇടിയും മിന്നലും കൊടുങ്കാറ്റുമിലാതെ, ശാന്തമായി പെയ്തിറങ്ങിയാലേ മതസമൂഹത്തിലെ മാലിന്യങ്ങൾ തുടച്ചു നീക്കപ്പെടുകയുള്ളൂ. മത പരിഷ്കാർത്താക്കളും മതനവോത്ഥാന പ്രസ്ഥാനങ്ങളും നിർവഹിച്ചതു ഈ ദൗത്യമാണ്‌. ചരിത്രത്തിലുടനീളം അഭംഗുരം തുടർന്നുപോന്നതും ഇനിയും തുടരുന്നതുമായ ശുദ്ധീകരണ പ്രക്രിയയാണിത്‌.

നിർമതത്വം വന്ന വഴി
ഇടയ്ക്കുവെച്ച്‌ മതത്തി​‍െൻറ പ്രയോഗം അമ്പേ പാളം തെറ്റി. യൂറോപ്പിലാണ്‌ ഇത്‌ സംഭവിച്ചതു. പതിനെട്ട്‌, പത്തൊമ്പത്‌ നൂറ്റാണ്ടുകളിൽ ചർച്ചുകളിൽനിന്ന്‌ ഇരുട്ടാണ്‌ പ്രസരിച്ചതു. ഒരു മെഴുകുതിരിയെങ്കിലും കത്തിച്ചുവെയ്ക്കാൻ നവോത്ഥാന നായകരോ പരിഷ്കരണ പ്രസ്ഥാനങ്ങളോ ഈ കാലയളവിലുണ്ടായില്ല. ഫ്യൂഡലിസവും തുടർന്ന്‌ മുതലാളിത്തവും മനുഷ്യ​‍െൻറ മുതുകൊടിച്ചപ്പോൾ മതം മേലാള​‍െൻറ ഭാഗത്തുനിന്നു. മുതലാളിമാരുടെയും രാജാക്കന്മ​‍ാരുടെയും ദുഷ്പ്രവൃത്തികളെ വാഴ്ത്തുന്നവരും അവർക്ക്‌ കീഴ്പ്പെടാൻ പൊതുജനങ്ങളെ ഉപദേശിക്കുന്നവരുമായി, പുരോഹിതന്മ​‍ാർ, മതത്തിനെതിരെ, പുറത്തുനിന്നുള്ള വിമർശനം ഏറ്റവുമധികം ശക്തിയാർജിച്ച കാലയളവായിരുന്നു ഇത്‌. പൗരോഹിത്യത്തി​‍െൻറ നുകത്തിൽനിന്നു രക്ഷപ്പെടാൻ മനുഷ്യൻ പുതിയ വഴികൾ തേടി. സ്വാതന്ത്ര്യമായിരുന്നു ഈ വഴികളുടെ പൊതു സവിശേഷത. മനുഷ്യ​‍െൻറ പരമാധികാരം എല്ലായിടത്തും വാഴ്ത്തപ്പെട്ടു. ഈ സ്വാതന്ത്ര്യ-പരമാധികാരബോധം ആധുനികതയുടെ മുഖമുദ്രയായിത്തീർന്നു. മതത്തെയും മതനേതൃത്വത്തെയും മാത്രമല്ല, എല്ലാവിധ പാരമ്പര്യങ്ങളെയും നിരാകരിച്ച്‌ മനുഷ്യൻ പുതിയ യാത്ര ആരംഭിച്ചു.

തെറ്റും ശരിയും പരിശോധിച്ചറിയാനുള്ള ഊരകല്ല്‌ യുക്തിയായി. യുക്തിയെ ചോദ്യം ചെയ്യാൻ യുക്തിക്കേ കഴിയൂ എന്ന്‌ വിശ്വസിക്കപ്പെട്ടു. മതവിശ്വാസങ്ങളും പാരമ്പര്യങ്ങളും യുക്തി ചിന്തയ്ക്കു വഴിമാറിക്കൊടുത്തു. ശാസ്ത്രം അറിവി​‍െൻറ യഥാർത്ഥ ഉറവിടമായി വിലയിരുത്തപ്പെട്ടു. ശാസ്ത്രത്തി​‍െൻറ പരിധിയിൽ വരാത്തതെല്ലാം നിഷേധിക്കപ്പെട്ടു. അഥവാ അവ ശാസ്ത്രത്തി​‍െൻറ പരിധിയിൽ വരുമ്പോൾ മാത്രം വിശ്വസിച്ചാൽ മതി എന്ന്‌ തീരുമാനിക്കപ്പെട്ടു. ഈ ചിന്താഗതികളാണ്‌ ആധുനിക പാശ്ചാത്യ നാഗരികതയ്ക്ക്‌ അടിത്തറ പാകിയത്‌. ഇത്‌ -പ്രബുദധത-യായി കൊട്ടിഘോഷിക്കപ്പെട്ടു. ഈ ചിന്താഗതിക്കനുസൃതമായ ഒരു രാഷ്ട്ര സങ്കൽപവും അവർ വളർത്തിയെടുത്തു. -സെക്യുലർ സ്റ്റേറ്റ്‌- എന്നാണ്‌ അത്‌ അറിയപ്പെട്ടത്‌. രാഷ്ട്രവും മതവും തമ്മിലുള്ള പൂർണമായ വേർപാടായിരുന്നു അത്‌. സെക്യൂലർ കാഴ്ചപ്പാട്‌ ഇതര സ്ഥാപനങ്ങളിലേക്കും വ്യാപിച്ചു.

ഇന്ത്യയിൽ ഇന്ന്‌ നാം സങ്കൽപിച്ചുപോരുന്ന അർത്ഥത്തിലല്ല പാശ്ചാത്യ നാടുകളിൽ സെക്യൂലറിസം ഉപയോഗിക്കപ്പെട്ടത്‌. മതവുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രം, ധാർമികത, വിദ്യാഭ്യാസ രീതി എന്നൊക്കെയാണ്‌. The belief that the state, morals, education etc. should be independent of religion. . സെക്യുലറിസംകൊണ്ട്‌ അവിടെ വിവക്ഷിക്കപ്പെട്ടത്‌. സെക്യൂലറിസത്തെ അവർ നിർവചിച്ചതു ഇങ്ങനെ: Secularism is a system of social organization and education which belives that religion has no part to play in the problems and evens of everyday life. സെക്യൂലർവൽക്കരിക്കുക എന്നാൽ “To change the society of education etc. So it is nolonger under the control or influence of religion” എന്നാണ്‌ അർത്ഥമാക്കപ്പെട്ടത്‌. ചുരുക്കത്തിൽ, മതം ജീവിതത്തിൽ ഒരു ആവശ്യമില്ലെന്ന്‌ വന്നു. ആവശ്യമുള്ളവർക്കു തന്നെ, വ്യക്തിക്കും ദൈവത്തിനുമിടയിലുള്ള സ്വകാര്യ ആത്മീയ വ്യവഹാരമായി അത്‌ ചുരുങ്ങി. ഇതുപോലും രഹസ്യമായ ഒരു അന്ധവിശ്വാസമായി പരക്കെ വിശ്വസിക്കപ്പെട്ടു.

മതത്തെപ്പറ്റിയുള്ള ഈ മുതലാളിത്ത സങ്കൽപം തന്നെയാണ്‌ മാർക്ക്സിസവും ഉദ്ഘോഷിച്ചതു. ഒരു പടി കൂടി മുന്നോട്ടു ചെന്ന്‌ മതത്തിനെതിരെയുള്ള, അഥവാ അതി​‍െൻറ അടിസ്ഥാന തത്വങ്ങൾക്കു തന്നെ എതിരായുള്ള യുദ്ധം പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയായി മാർക്ക്സിസ്റ്റുകൾ ഏറ്റെടുക്കുകയും ചെയ്തു.

മുതലാളിത്തത്തി​‍െൻറ പൂർണ സ്വതന്ത്രനും പരമാധികാരിയുമായ മനുഷ്യൻ ചൂഷണത്തി​‍െൻറ പുതിയ വഴികളിലൂടെ ജൈത്രയാത്ര ചെയ്തു. അവനെ തടയാൻ അവനു മാത്രമെ സാധിക്കുമായിരുന്നുള്ളൂ. അവ​‍െൻറ യുക്തി ബോധമാകട്ടെ അവ​‍െൻറ ചെയ്തികളെ ശരിവെയ്ക്കുകയും ചെയ്തു. ശക്തിയുള്ളവർ അതിജീവിച്ചു. ദുർബലർ ചവിട്ടിമെതിക്കപ്പെട്ടു. ഈ പ്രതിസന്ധി തരണം ചെയ്യാനാണ്‌ കാൾമാർക്ക്സ്‌ വർഗ സംഘട്ടന സിദ്ധാന്തം രചിച്ചതു. ചൂഷണം അവസാനിപ്പിക്കുന്നതിന്‌ മാർക്ക്സ്‌ കുറേ മാർഗങ്ങൾ മുന്നോട്ടുവെച്ചു. മർദ്ദിത ജനതയുടെ പ്രത്യാശയുടെ പ്രതീകമായി മാർക്ക്സിസം വളർന്നു. ജനതതികളും രാഷ്ട്രങ്ങളും മാർക്ക്സിസ്റ്റുകളുടെ കൈവശം വന്നു, മാർക്ക്സി​‍െൻറ സിദ്ധാന്തങ്ങൾ, പക്ഷെ, പ്രയോഗതലത്തിൽ പരാജയപ്പെട്ടു. തകരാറ്‌ സിദ്ധാന്തങ്ങൾക്കോ പ്രയോഗ രീതികൾക്കോ എന്ന തർക്കത്തിൽ തീർപ്പുണ്ടാകുന്നതിനു മുമ്പേ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങൾ അപ്രത്യക്ഷമായി. മാർക്ക്സിസം മുതലാളിത്തത്തി​‍െൻറ മറ്റൊരു അറ്റമായിരുന്നു എന്ന്‌, അനുഭവത്തിലൂടെ വൈകിയാണെങ്കിലും നമ്മൾ അറിഞ്ഞു. മുതലാളിത്തത്തിനെതിരെ ഒരു പ്രതിസംസ്കൃതിയാകാൻ അശക്തമായിരുന്നു അത്‌.
അവശേഷിക്കുന്നത്‌ മുതലാളിത്തത്തി​‍െൻറ വൃത്തികെട്ട മുഖമാണ്‌. ചൂഷണത്തി​‍െൻറ ക്രൂരമായ വേദിയായി ലോകം മാറി. വികസനം മനുഷ്യനെ വീർപ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ സൃഷ്ടിച്ച പരമാധികാര ലോകത്ത്‌ അവൻ ചെറുതായിക്കൊണ്ടേയിരിക്കുന്നു. ആധുനികോത്തര ചിന്തകൻമാർ ഈ പ്രശ്നത്തെ ഗൗരവപൂർവം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇതുവരെ നടന്ന വഴി ശരിയുടേതായിരുന്നില്ല എന്ന്‌ അവർക്ക്‌ ബോധ്യമായിട്ടുണ്ട്‌. എന്നാൽ പുതിയ വഴി ഏത്‌ എന്ന്‌ വ്യക്തമായിട്ടില്ല. ആധുനിക കാലത്തി​‍െൻറ അടിത്തറയായി വർത്തിച്ച എല്ലാ സിദ്ധാന്തങ്ങളെയും ചട്ടകങ്ങളെയും ആധുനികോത്തര ചിന്തകൾ ചോദ്യം ചെയ്യുന്നു. പാരമ്പര്യങ്ങളെ പൂർണമായി നിരാകരിച്ചതു ആധുനികതയ്ക്കു പറ്റിയ ഏറ്റവും വലിയ അബദ്ധമായി അവർ എടുത്തു പറയുന്നു. പാരമ്പര്യങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടല്ലാതെ മുന്നോട്ടു പോകാനാവില്ല എന്നതാണ്‌ അവരുടെ കണ്ടെത്തൽ.

ഇന്ത്യയിൽ
ലോകത്തി​‍െൻറ പൊതുവായ കാര്യം, വിശേഷിച്ച്‌ വികസിത രാഷ്ട്രങ്ങളുടെ കാര്യമാണ്‌ ഇപ്പറഞ്ഞത്‌. ഇന്ത്യയെപ്പറ്റിയാകുമ്പോൾ ഇതെല്ലാം അതേ ആധുനികോത്തരത ആരംഭിക്കുന്നേയുള്ളൂ. എന്നാൽ വാർത്താവിനിമയ സൗകര്യങ്ങളിലുണ്ടായ കുതിച്ചുചാട്ടം ക്രമപ്രവൃദ്ധമായ മാറ്റങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ളതായതിനാൽ ലോകത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങൾ ഇവിടെയും അപ്പപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്‌.

സ്വതന്ത്രാനന്തര ഇന്ത്യയിൽ ഭരണകൂടം മതേതരവും ജനത മതാധിഷ്ഠിതവുമായിരുന്നു. പാശ്ചാത്യരെപ്പോലെ മതനിരാസം എന്ന അർത്ഥത്തിലല്ല, പ്രത്യുത, എല്ലാ മതങ്ങൾക്കും വിശ്വാസധാരകൾക്കും പൂർണ സ്വാതന്ത്ര്യമുള്ള നാട്‌ എന്ന നിലയ്ക്കാണ്‌ സെക്യുലർ സ്റ്റേറ്റ്‌ എന്ന വിശേഷണം നാം സ്വീകരിച്ചതു. മതനിരാസം എന്നല്ല മത നിരപേക്ഷത, നിഷ്കൃഷ്ടമായി പറഞ്ഞാൽ മതസമത്വം എന്നാണ്‌ സെക്യുലറിസംകൊണ്ട്‌ നമ്മൾ ഉദ്ദേശിച്ചതു.

ജനങ്ങൾ മതസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയതി​‍െൻറ പ്രത്യാഘാതം ഈ നൂറ്റാണ്ടിൽ നാം അനുഭവിക്കുകയുണ്ടായി. സെക്യുലറിസം കണിശമായി നടപ്പിലാക്കുന്നേടത്ത്‌ ഭരണകൂടങ്ങൾ കാണിച്ച അലംഭാവം ഈ അനുഭവങ്ങളെ കൂടുതൽ കയ്പുറ്റതാക്കി. ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ ഏറ്റവും വലിയ മതനിരപേക്ഷ രാഷ്ട്രം എന്ന ഖ്യാതിയുമായി നാം മുന്നോട്ടു പോവുകയാണ്‌, മെച്ചപ്പെട്ട ഒരു ബദലി​‍െൻറ അഭാവത്തിൽ. വർഗീയതയുടെ ബീഭത്സമായ ചരിത്രം ഉറങ്ങിക്കിടക്കുന്ന, ഇടയ്ക്കിടെ ഇപ്പോഴും ഞെട്ടിയുണരുന്ന, ഇന്ത്യക്ക്‌ മതനിരപേക്ഷതയ്ക്ക്‌ നല്ല ഒരു ബദൽ ഇപ്പോഴില്ല എന്ന കാര്യത്തിൽ തർക്കമില്ല. മതനിരപേക്ഷതയെ കൂടുതൽ ശക്തവും ഫലപ്രദവുമാക്കാനുള്ള ഗൗരവതരത്തിലുള്ള ചർച്ച നടക്കേണ്ടതുണ്ട്‌. വർഗീയ ശകതികളെ നേരിടാനുള്ള കുറ്റമറ്റ തന്ത്രങ്ങൾ ഉരുത്തിരിഞ്ഞുവരേണ്ടതുമുണ്ട്‌. വർഗീയതയെ പ്രതിവർഗീയതകൊണ്ടോ പ്രതിവർഗീയതകളുടെ കൂട്ടായ്മയിലൂടെയോ നേരിടാനാവില്ല. ഇതെല്ലാം ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്താനേ ഉപകരിക്കൂ. വർഗീയ ശക്തിക്കെതിരെയുള്ള മതേതര കൂട്ടായ്മയിൽപോലും അപകടസാധ്യതകളുണ്ട്‌. ഇത്തരം കൂട്ടായ്മകൾ ബോധവത്കരണരംഗത്ത്‌ നിർജീവമായി, തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയരംഗത്ത്‌ മാത്രം സജീവമായാൽ ദോഷം ചെയ്യും. ശക്തമായ ബോധവൾക്കരണമില്ലെങ്കിൽ ഭൂരിപക്ഷസമുദായം ഈ കൂട്ടായ്മയെ സംശയത്തോടെ വീക്ഷിക്കാനിടയുണ്ട്‌.

മതവിരുദ്ധ പ്രചരണത്തിലൂടെ വർഗീയതയെ നേരിടുന്നതും ഗുണകരമല്ല. വർഗീയതക്കെതിരെയുള്ള പ്രചാരണവും മതാത്മകമായിരിക്കണം. കാലാന്തരത്തിൽ നമ്മുടെ സെക്യുലറിസത്തി​‍െൻറ അടിസ്ഥാനംപോലും മതാത്മകമായിത്തീരണം. എല്ലാ മതങ്ങളുടെയും സാരാംശം ഉൾക്കൊള്ളുക എന്നാണ്‌ ഇവിടെ മതാത്മകത കൊണ്ട്‌ ഉദ്ദേശിച്ചതു. ഹിന്ദു-മുസ്ലിം-ക്രൈസ്തവ-സിക്ക്‌-ബുദ്ധ-ജൈന മതങ്ങളുടെയും അന്തസത്ത അസ്തിവാരമായി സ്വീകരിച്ച്‌ ഒരു ബഹുമത രാഷ്ട്രത്തിന്‌ എങ്ങനെ നിലനിൽക്കാൻ കഴിയുമെന്നതി​‍െൻറ ഉത്തമ മാതൃകയായി ഇന്ത്യ മാറണം. അപ്പോഴേ നമ്മുടെ രാജ്യത്തി​‍െൻറ അടിത്തറ ഈടുറ്റതാവുകയുള്ളൂ. ഇന്ത്യയുടെ ആരോഗദൃഢമായ അസ്തിത്വത്തിന്‌ മതാധിഷ്ഠിത അടിത്തറ ആവശ്യമാണെന്ന്‌ ചുരുക്കം.

മതത്തിലേക്കു മടങ്ങുമ്പോൾ
ഒരു ഇടവേളയ്ക്കുശേഷം മതത്തിലേക്കു തന്നെയാണ്‌ ലോകം ഉറ്റു നോക്കുന്നത്‌. സംഭവവികാസങ്ങൾ ഇങ്ങനെ വിലയിരുത്താനാണ്‌ പ്രേരണ നൽകുന്നത്‌. എന്നാൽ മതം പഴയരീതിയിൽ തന്നെയാണ്‌ ഉപയോഗിക്കപ്പെടുന്നത്‌. മതഗ്രന്ഥങ്ങളുടെ തെറ്റിവായന തിരുത്താൻ അനുഭവങ്ങൾ മനുഷ്യൻ പാഠമാക്കിയില്ല. അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണ്‌ മതത്തി​‍െൻറ പേരിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. മനുഷ്യദൈവങ്ങൾക്ക്‌ മുമ്പത്തെക്കാൾ സ്വീകാര്യത വന്നിരിക്കുന്നു. വികസിതനാടുകളിലേപ്പോലും അവസ്ഥയാണ്‌ ഇത്‌. യുക്തി ചിന്തയിൽനിന്ന്‌ അന്ധവിശ്വാസത്തിലേക്കുള്ള ഈ കൂപ്പുകുത്തൽ അത്ഭുതകരമായിരിക്കുന്നു. കാൾ മാർക്ക്സ്‌ പറഞ്ഞതുപോലെ ഹൃദയമില്ലാത്ത ലോകത്തി​‍െൻറ കൃത്രിമ ഹൃദയമായി മാറുകയാണ്‌ മതം മനുഷ്യൻ അവ​‍െൻറ ഇഛക്കനുസൃതമായി മതത്തെ സൃഷ്ടിക്കുകയാണ്‌; മതം മനുഷ്യനെ സൃഷ്ടിക്കുകയല്ല. മതം മനുഷ്യനെ അധീനപ്പെടുത്തുകയല്ല; മനുഷ്യൻ മതത്തെ അധീനപ്പെടുത്തുകയാണ്‌. മതം നിയമമോ നിയന്ത്രണമോ ആവുകയല്ല; അനിയന്ത്രിതമായ സ്വാതന്ത്ര്യമായി മാറുകയാണ്‌. പഴയത്തി​‍െൻറ മോശമായ ആവർത്തനമാണിത്‌. ദൈവികഗുണവും മാനുഷിക ഗുണവുമില്ലാത്ത പൈശാചികതയാണ്‌ മതത്തി​‍െൻറ പേരിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ എവിടെ അവസാനിക്കുമെന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ല.

പുനർവായനയും പുനഃക്രോഡീകരണവും
കഴിഞ്ഞകാലത്തെ തെറ്റുകൾ തിരുത്താതെ മതവുമായി മുന്നോട്ടുപോകുന്നത്‌ ആപൽക്കരമാൺ​‍്‌. പഴയ മതസമൂഹങ്ങളുടെ തനിയാവർത്തനമല്ല; പുതിയ മതസമൂഹങ്ങളുടെ അത്ഭുതകരമായ സവിശേഷതകളോടുകൂടിയ ആവിർഭാവമാണ്‌ സംഭവിക്കേണ്ടത്‌. മതനിയമങ്ങളുടെ പുനർവായനയും പുനഃക്രോഡീകരണവും ഈ സമൂഹ സൃഷ്ടിക്ക്‌ അത്യാവശ്യമാണ്‌. കാലത്തോടൊപ്പം ഉയർന്നുനിൽക്കാൻ മൗലികശക്തിയുള്ള മതങ്ങൾക്കേ പുതിയ സമൂഹ രചനയിൽ പങ്കാളിത്തമുണ്ടാകൂ. മതഗ്രന്ഥങ്ങളുടെ കാലോചിതമായ പുനർവായനയും മതനിയമങ്ങളുടെ പുനരാവിഷ്കാരവും പൂർത്തിയാക്കിയ ശേഷമാണ്‌ മതത്തി​‍െൻറ അടുത്ത ഊഴമാരംഭിക്കേണ്ടത്‌.

പ്രശ്നങ്ങൾ സൃഷ്ടിക്കാനും പരിഹരിക്കാനുമുള്ള മതത്തി​‍െൻറ കഴിവ്‌ കഴിഞ്ഞകാലങ്ങളിൽ എങ്ങനെയാണ്‌ ഉപയോഗപ്പെടുത്തിയതെന്ന്‌ മതവിശ്വാസികൾ നന്നായി മനസിലാക്കണം. മതം പ്രശ്നമാകുന്നതി​‍െൻറയും വിശ്വാസികൾ നന്നായി മനസിലാക്കണം. മതം പ്രശ്നമാകുന്നതി​‍െൻറയും പരിഹാരമാകുന്നതി​‍െൻറയും ഒരു നല്ല ഉദാഹരണമാണ്‌ ഇന്ത്യാവിഭജനം. ഹിന്ദുക്കളും മുസ്ലിംകളും മതത്തെ ദുരുപയോഗം ചെയ്തതി​‍െൻറ കയ്പുറ്റ അനുഭവമാണ്‌ ഇന്ത്യാ ഉപഭൂഖണ്ഡത്തി​‍േൻറത്ത്‌. ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലുമായി വിഭജിക്കപ്പെട്ടു കിടക്കുന്ന പരകോടി ഹിന്ദുക്കളും മുസ്ലിംകളും ഈ ദുരുപയോഗത്തി​‍െൻറ ദുരന്തഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നു. വിഭജനം ഒരു പരിഹാരമായിരുന്നു. അത്‌ പിന്നീട്‌ ഒരു പ്രശ്നമായിത്തീർന്നു.

ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ നാടേ സൂചിപ്പിച്ച തരത്തിലുള്ള മതഗ്രന്ഥങ്ങളുടെ പുനർവായനക്കും മതനിയമങ്ങളുടെ പുനഃക്രോഡീകരണത്തിനും മതസമൂഹങ്ങൾ സന്നദ്ധമാകേണ്ടതുണ്ട്​‍്‌. കൂടാതെ, വിവിധ മതസമൂഹങ്ങൾ തമ്മിൽ ഡയലോഗുകളും അതി​‍െൻറ അടിസ്ഥാനത്തിൽ ആദാനപ്രദാനങ്ങളുമുണ്ടാകേണ്ടതുണ്ട്‌. മതത്തെ കാലത്തോടൊപ്പം നിർത്താനുള്ള യത്നത്തിന്‌ നേതൃത്വം നൽകേണ്ടത്‌ പുരോഹിതന്മ​‍ാരല്ല. രണ്ട്‌ കാരണങ്ങളാൽ അവർക്കിതിനു കഴിയില്ല. ഒന്ന്‌: അവർക്കു വേണ്ടത്ര വിവരമില്ല; വിശേഷിച്ച്‌ ആധുനിക ലോകത്തെപ്പറ്റി, രണ്ടാമതായി, സ്വാർത്ഥരും സങ്കുചിതമനസ്കരുമാണ്‌ അവർ. മതത്തെയും നാം ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തെയും പറ്റി ആഴത്തിൽ ജ്ഞാനമുള്ളവർക്കേ മതത്തെ പുനർവായിക്കാനുള്ള ഭാഷയറിയൂ. മനുഷ്യ​‍െൻറ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളെ കണക്കിലെടുത്തുകൊണ്ടുള്ള ഈ പുനരാഖ്യാനത്തി​‍െൻറ അന്തർധാര ദൈവഭക്തിയും മനുഷ്യസ്നേഹവുമാവണം.

2009 മേയ് 21, വ്യാഴാഴ്‌ച

മുഹമ്മദ്‌ പ്രവാചകനോ? - ദൈവ സങ്കല്പങ്ങള്‍ ( തുടര്‍ച്ച )

ഡോ. ജമാല്‍ എ ബദവി
പല ഓറിയന്‍റലിസ്റ്റുകളും, പ്രത്യേകിച്ച്‌ അവരില്‍ മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍, ഖുര്‍ആനില്‍​‍െബൈബിളുമായി താരതമ്യം ചെയ്യുന്ന തിരക്കിലാണ്‌. ഇരു ഗ്രന്ഥങ്ങളും തമ്മിലുള്ള പൊരുത്തം കണ്ടുപിടിച്ച്‌, ഇസ്ലാമില്‍ ബൈബിള്‍-ജൂതക്രൈസ്തവ ചിന്ത-ചെലുത്തിയ സ്വാധീനം എടുത്തുകാട്ടുകയാണ്‌ അവരുടെ ലക്ഷ്യം. രണ്ടു കൃതികള്‍ തമ്മിലുളള സാദൃശ്യം മാത്രം ഒന്ന്‌ മറ്റേതില്‍നിന്ന്‌ പകര്‍ത്തിയതാണെന്ന്‌ ആരോപിക്കാന്‍ മതിയായ ന്യായമാവുകയില്ല. അവ രണ്ടും മൂന്നാമതൊന്നിനെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടതാവുമല്ലോ?

എല്ലാ വെളിപാടു ഗ്രന്ഥങ്ങളുടെയും ഉറവിടം ഒന്നാണെന്ന്‌ - ദൈവമാണെന്ന്‌ - മുസ്ലിംകള്‍ വാദിക്കുന്നു. ചില വെളിപാടു ഗ്രന്ഥങ്ങളില്‍ മനുഷ്യന്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയേക്കാം. അതി​‍െന്‍റ മൗലികതയെ അവര്‍ വികലമാക്കിയിട്ടുണ്ടാവാം. എങ്കിലും മനുഷ്യ​‍െന്‍റ കൈകടത്തലുകള്‍ക്ക്‌ വശപ്പെട്ടിട്ടില്ലാത്ത ചില ഭാഗങ്ങളും അവയില്‍ അവശേഷിക്കുന്നുണ്ടാവും. അവ പൊതുവായിരിക്കുകയും ചെയ്യും. ഖുര്‍ആനിലും ബൈബിളിലും ചില സമാന്തരങ്ങള്‍ കണ്ടെത്താവുന്നതാണ്‌. ചില ധാര്‍മിക നിയമങ്ങള്‍ ഉദാഹരണം മുഹമ്മദ്‌ ബൈബിളില്‍നിന്ന്‌ കോപ്പിയടിച്ചതാണെന്ന്‌ ആരോപിക്കാന്‍ ഈ സാദൃശ്യങ്ങള്‍ മതിയോ? എങ്കില്‍, ഇതേ യുക്തി എല്ലാ പൂര്‍വഗ്രന്ഥങ്ങള്‍ക്കും ബാധകമാക്കാവുന്നതാണ്‌. ഉദാഹരണമായി, ജൂതായിസത്തി​‍െന്‍റയും ക്രിസ്തുമതത്തി​‍െന്‍റയും അധ്യാപനങ്ങള്‍ക്കിടയില്‍ സാമ്യമുണ്ട്‌. അതുകൊണ്ട്‌ യേശു യഥാര്‍ത്ഥ പ്രവാചകനായിരുന്നില്ല, അദ്ദേഹം പഴയ നിയമത്തില്‍ നിന്നും കോപ്പിയടിക്കുകയായിരുന്നു എന്നു പറയാമോ? ജൂതായിസത്തി​‍െന്‍റ അധ്യാപനങ്ങള്‍ക്ക്‌ ഹിന്ദുമതം പോലുള്ള ചില പൗരാണിക മതങ്ങളുടെ അധ്യാപനങ്ങളോടും സാദൃശ്യം കാണാവുന്നതാണ്‌. മോശെയും മറ്റു ഇസ്രായീലി പ്രവാചകന്മാരും കള്ള പ്രവാചകന്മാരായിരുന്നുവെന്നും അവര്‍ക്ക്‌ ദൈവത്തില്‍ നിന്നു നേരിട്ടു വെളിപാടുകള്‍ ലഭിച്ചിരുന്നില്ല. മറിച്ച്‌ ഹിന്ദുമതത്തില്‍ നിന്നും മറ്റും പകര്‍ത്തുകയാണ്‌ അവര്‍ ചെയ്തതെന്നും ആരോപിക്കാന്‍ അത്‌ മതിയാകുമോ?

ഉപരിതലത്തിനപ്പുറം

ഇസ്ലാമിനും ഇതരമതങ്ങള്‍ക്കുമിടയില്‍ യാതൊരു സാദൃശ്യവും ഇല്ലെന്ന്‌ ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. അങ്ങനെ പറയുന്നത്‌ ശരിയോ വസ്തുതയോ ആയിരിക്കുകയുമില്ല. എല്ലാ ദൈവിക വെളിപാടുകളും ഒരേയൊരു ദൈവത്തില്‍നിന്നുള്ളതാണ്‌. ചരിത്രത്തിലുടനീളം നടന്ന മനുഷ്യ​‍െന്‍റ കൈകടത്തലുകള്‍ക്ക്‌ ശേഷവും അവക്കിടയില്‍ ചില സാദൃശ്യങ്ങള്‍ അവശേഷിക്കാവുന്നതാണ്‌.

എന്നാല്‍ വളരെയധികം വ്യത്യാസങ്ങളുമുണ്ട്‌. ഇസ്ലാം ജൂത ക്രൈസ്തവ മതങ്ങളില്‍ നിന്നുണ്ടായതാണെന്ന വാദത്തെ ഇവയും തള്ളിക്കളയുന്നു. ആദിപാപം, രക്തബലി, ഒരാളുടെ പാപഭാരം മറ്റൊരാള്‍ ചുമക്കല്‍, ദൈവത്തിനും മനുഷ്യര്‍ക്കുമിടയിലെ മധ്യവര്‍ത്തി, പൗരോഹിത്യ സഭയുടെ ആവശ്യകതയും അധികാരവും, ശാബ്ബത്ത്‌ സങ്കല്‍പം, പ്രവാചകത്വ സങ്കല്‍പം, മുന്‍ പ്രവാചകന്മാരെ സംബന്ധിച്ച വിവരണങ്ങള്‍, ശരീരവും ആത്മാവും തമ്മിലുള്ള സംഘട്ടനങ്ങളെക്കുറിച്ച്‌ സങ്കല്‍പം, മനുഷ്യ​‍െന്‍റ ദൗത്യത്തെസംബന്ധിച്ച കാഴ്ചപ്പാട്‌, മതം മനുഷ്യ​‍െന്‍റ ആത്മീയവശത്തെ മാത്രം കൈകാര്യം ചെയ്യുന്നതാണോ, ജീവിതത്തെ സമഗ്രമായി ചൂഴ്ന്നു നില്‍ക്കുന്നതോ എന്ന പ്രശ്നം ഇങ്ങനെ ഒട്ടേറെ വിഷയങ്ങളില്‍ ഇരുമതങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ട്‌.

വ്യത്യാസങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനിരുന്നാല്‍ അത്‌ വളരെ നീണ്ടുപോകും. അതിനാല്‍ ദൈവത്തെക്കുറിച്ചുള്ള ബൈബിളി​‍െന്‍റയും ഖുര്‍ആ​‍െന്‍റയും സങ്കല്‍പത്തിലേക്കു വെളിച്ചം വീശുന്ന ചില ഉദ്ധരണികള്‍ മാത്രം നല്‍കാം.

ബൈബിളി​‍െന്‍റ ദൈവസങ്കല്‍പം
ദൈവത്തെ മനുഷ്യരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഉല്‍പത്തി പുസ്തകത്തില്‍ പറയുന്നു. അനന്തരം ദൈവം നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക (ഉല്‍പത്തി: 1.26).
ജോലി ചെയ്ത്‌ ക്ഷീണിച്ചവനായും വിശ്രമം ആവശ്യമുള്ളവനായും ദൈവം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. താന്‍ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീര്‍ത്ത ശേഷം താന്‍ ചെയ്ത സകല പ്രവൃത്തിയില്‍ നിന്നും ഏഴാം ദിവസം നിവൃത്തനായി. (ഉല്‍പത്തി 2.2)

തോട്ടത്തില്‍ ഉലാത്തുന്ന ഒരാളായും കാഴ്ച കൊടുക്കാതെ മനുഷ്യനു ഒളിച്ചിരിക്കാവുന്ന ഒരാളായും താന്‍ നോക്കുന്ന ഒന്നിനുവേണ്ടി തെരഞ്ഞു നടക്കേണ്ടി വരുന്ന ഒരാളായും ദൈവത്തെ ചിത്രീകരിക്കുന്നു. ആദാമും ഹവ്വായും വിലക്കപ്പെട്ട കനി ഭുജിച്ചതിനുശേഷമുള്ള സംഭവം വിവരിച്ചുകൊണ്ട്‌ ബൈബിള്‍ പറയുന്നു. വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തില്‍ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയില്‍ ഒളിച്ചു. യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. തോട്ടത്തില്‍ നി​‍െന്‍റ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവന്‍ പറഞ്ഞു. നീ നഗ്നനെന്നു നിന്നോട്‌ ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോട്‌ കല്‍പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവന്‍ ചോദിച്ചു.(ഉല്‍പത്തി 3:8-11)

താന്‍ എടുത്ത തീരുമാനത്തി​‍െന്‍റ പേരില്‍ ദുഃഖിക്കുന്ന ഒരാളായി ദൈവത്തെ വിവരിക്കുന്നു. താന്‍ മനുഷ്യനെ ഉണ്ടാക്കുക കൊണ്ട്‌ യഹോവ അനുതപിച്ചു. അതു അവ​‍െന്‍റ ഹൃദയത്തിനു ദുഃഖമായി (ഉല്‍പത്തി 6:6)

ദൈവത്തെ ആകാശഭൂമികളുടെ സ്രഷ്ടാവായി ബൈബിള്‍ പരിചയപ്പെടുത്തുന്നുണ്ടെങ്കിലും സര്‍വ്വ ജനങ്ങളുടെയും ദൈവം എന്ന ഊന്നല്‍ അവന്നു നല്‍കുന്നില്ല. ഇസ്രായേല്യരുടെ ദൈവമെന്നാണ്‌ ഊന്നിപ്പറയുന്നത്‌. ഇസ്രായേല്‍ സന്തതികളെ ഇടക്കിടെ അവ​‍െന്‍റ ജനതയായി ചിത്രീകരിക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍ മനുഷ്യനുതുല്യം പരിമിതികളുള്ള ഒരാളായിട്ടാണ്‌ ബൈബിള്‍ ദൈവത്തെ ചിത്രീകരിക്കുന്നത്‌. മൂക്കും വായുമുള്ള ഒരാളായി. കനത്ത ഇരുട്ടിലാണ്‌ അയാള്‍ വസിക്കുന്നത്‌. അയാള്‍ക്ക്‌ മനുഷ്യ​‍െന്‍റ മാര്‍ഗദര്‍ശനം ആവശ്യമാണ്‌. ഈജിപ്തില്‍ നിന്നുള്ള ഇസ്രായീല്യരുടെ പാലായനം വിവരിക്കുന്നിടത്ത്‌ ഇത്‌ വ്യക്തമാണ്‌. മനുഷ്യ​‍െന്‍റ ശക്തിയും ഐക്യവും ദൈവത്തെ ദുഃഖിപ്പിക്കുന്നു. മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങി ഒന്ന്‌. അപ്പോള്‍ യഹോവ: ഇതാ ജനം വന്നു: അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്ന്‌; അവര്‍ ചെയ്യാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ അസാധ്യമാകയില്ല. വരുവിന്‍, നാം ഇറങ്ങിച്ചെന്നു അവര്‍ തമ്മില്‍ ഭാഷ തിരിച്ചറിയാതിരിക്കാന്‍ അവരുടെ ഭാഷ കലക്കികളയുക എന്നരുളിചെയ്തു. യഹോവ അവരെ കലകികകളകയാല്‍ അതിനു ബാബേല്‍ എന്നു പേരായി. യഹോവ അവരെ അവിടെനിന്നും ഭൂതലത്തില്‍ എങ്ങും ചിന്നിച്ചു കളിഞ്ഞു. (ഉല്‍പത്തി 11:5-9)

ദൈവസങ്കല്‍പം ഖുര്‍ആനില്‍

മനുഷ്യരൂപത്തിലുള്ള ദൈവത്തെ കുറിച്ച സങ്കല്‍പത്തിനുപകരം ഖുര്‍ആനില്‍ നാം വായിക്കുന്നതിപ്രകാരമാണ്‌: പറയുക അവന്‍, അല്ലാഹു, ഏകനാവുന്നു. എല്ലാവരുടെയും ആശ്രയമായിരിക്കുകയും ആരെയും ആശ്രയിക്കാതിരിക്കുകയും ചെയ്യുന്നവന്‍. അവന്‍ ജനകനല്ല; ജാതനല്ല; അവനു തുല്യനായി ആരുമില്ല (112:1-4)

ക്ഷീണിക്കുകയും വിശ്രമം ആവശ്യമാവുകയും ചെയ്യുന്ന ദൈവത്തിനു പകരം ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന അല്ലാഹു നിത്യജീവത്തായ അസ്തിത്വമാകുന്നു. അവനല്ലാതെ ദൈവമില്ല. അവനെ മയക്കമോ ഉറക്കമോ ബാധിക്കുന്നില്ല.(2:255)

നടക്കുകയും മേഘങ്ങള്‍ക്കുള്ളിലോ ശലോമോ​‍െന്‍റ ക്ഷേത്രത്തിനുള്ളിലോ വസിക്കുകയും ചെയ്യുന്ന ദൈവത്തിന്‌ പകരം ഖുര്‍ആനിലെ ദൈവം സ്ഥലകാല പരിമിതികള്‍ക്കു വിധേയനല്ല. ഖുര്‍ആനില്‍ നാം വായിക്കുന്നു: കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവി​‍െന്‍റതാകുന്നു. നിങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും അവിടെയെല്ലാം അല്ലാഹുവി​‍െന്‍റ മുഖമുണ്ട്‌. അല്ലാഹു അതിവിശാലനും സര്‍വ്വജ്ഞനുമത്രെ. (2:115)

വാനലോകങ്ങളിലും ഭൂമിയിലും അവന്‍ മാത്രമാകുന്നു അല്ലാഹു. നിങ്ങളുടെ രഹസ്യങ്ങളും പരസ്യങ്ങളും അവന്‍ അറിയുന്നു. (6:3)

ത​‍െന്‍റ തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങള്‍ കുറെ കാലം കഴിഞ്ഞു മാത്രം അറിയാവുന്നവനാണ്‌ ബൈബിളിലെ ദൈവം. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത്‌ അസ്തിത്വം പോലെ അവ​‍െന്‍റ ജഞാനവും അനശ്വരമാണെന്നാണ്‌. അതിന്‌ അറ്റമില്ല. അടിമകളുടെ മുമ്പിലുള്ളതൊക്കെയും അവന്‍ അറിയുന്നു. അവര്‍ക്ക്‌ അദൃശ്യമായതും അവന്‍ അറിയുന്നു. അവ​‍െന്‍റ ജ്ഞാനത്തില്‍നിന്ന്‌ ഒന്നും തന്നെ അവരുടെ ഗ്രഹണശേഷിയുള്‍ക്കൊളളാന്‍ കഴിയുന്നതല്ല. അവരെ അറിയിക്കണമെന്ന്‌ അവന്‍ സ്വയം ഉദ്ദേശിച്ചതല്ലാതെ (2:155)

അതിഭൗതിക രഹസ്യങ്ങളുടെ താക്കോലുകള്‍ അവ​‍െന്‍റ പക്കല്‍ തന്നെയാകുന്നു. അവനല്ലാതാരും അതറിയുന്നില്ല. കരയിലും കടലിലുമുള്ളതൊക്കെ അവന്‍ അറിയുന്നു. അവനറിയാതെ മരത്തില്‍നിന്ന്‌ ഒരില കൊഴിയുന്നില്ല. അവ​‍െന്‍റ ജ്ഞാനത്തില്‍പെടാതെ ഭൂമിയുടെ ഇരുണ്ട മൂടുപടങ്ങളില്‍ ഒരു ധാന്യമണിയുമില്ല. പച്ചയും ഉണങ്ങിയതുമെല്ലാം ഒരു തെളിഞ്ഞ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.
മനുഷ്യരൂപത്തിലുള്ള ദൈവത്തെക്കുറിച്ച ബൈബിളിന്‍റ സങ്കല്‍പം പ്രതീകാത്മകമാണെന്നു കരുതാന്‍ വയ്യാത്തവിധം വ്യക്തമാണ്‌. എന്നാല്‍ ഖുര്‍ആനില്‍ അതിനു സദൃശ്യമായ വിവരണങ്ങള്‍ കാണുകയില്ല.

ആശയവിനിമയത്തിനുവേണ്ടി, ശരീരവര്‍ണ്ണനയെന്നു തോന്നിക്കുന്ന വിവരണങ്ങള്‍ നല്‍കേണ്ടിവരുമ്പോഴെല്ലാം ഖുര്‍ആനി‍െന്‍റ ഭാഷ അലങ്കാരികമാണെന്ന്‌ നമുക്ക്‌ കാണാവുന്നതാണ്‌. ദൈവത്തി​‍െന്‍റ ശക്തിയും അധികാരവും കാണിക്കുവാനായുളള സിംഹാസനം എന്ന പ്രയോഗം, ദൈവത്തി​‍െന്‍റ കൈ അവരുടെ കൈകള്‍ക്കു മേലെയാകുന്നു എന്നതുപോലുള്ള വാക്യങ്ങളിലെ കൈ പ്രയോഗം; ദൈവത്തി​‍െന്‍റ ശക്തിയെയും ഇഛയെയുമാണ്‌ ഇതു കുറിക്കുന്നത്‌. ഇത്തരം പ്രയോഗങ്ങളുടെ ശരിയായ അര്‍ത്ഥം ഖുര്‍ആനില്‍ നിന്നു തന്നെ ഗ്രഹിക്കാവുന്നതാണ്‌. ഖുര്‍ആന്‍ പറയുന്നു: അവനു തുല്യമായി യാതൊന്നുമില്ല.

ഇത്തരം ആലങ്കാരിക പ്രയോഗങ്ങള്‍ ബൈബിളിലെ മനുഷ്യ താരതമ്യത്തിനു സമാന്തരമാവുകയില്ല. മനുഷ്യനെ ദൈവത്തി​‍െന്‍റ രൂപത്തില്‍ സൃഷ്ടിച്ചു, ദൈവം തോട്ടത്തില്‍ കാലടി ശബ്ദമുണ്ടാക്കി കൊണ്ട്‌ നടക്കുന്നു, അവന്‍ വിശ്രമിക്കുന്നു, അവ​‍െന്‍റ വായില്‍ നിന്നു തീ വമിക്കുന്നു. എന്നതിങ്ങനെയുള്ള പ്രയോഗങ്ങളുമായി ഇവക്ക്‌ താരതമ്യമില്ല. (ഉദാഹരണത്തിന്‌ ബൈബിള്‍ പുതിയ നിയമത്തിലെ 2 സാമുവല്‍ 22: 1-15 കാണുക)

ഉപസംഹാരം

ഈ ലഘു വിവരണം ഇസ്ലാമും ജൂത ക്രൈസ്തവ മതങ്ങളും തമ്മിലുള്ള അന്തരം വലുതാക്കി കാണിക്കുവാനുദ്ദേശിച്ചുകൊണ്ടുള്ളതല്ല. ഇസ്ലാം, ജൂതായിസം, ക്രിസ്ത്യാനിസം, ഇതര മതങ്ങള്‍ ഇവക്കിടയില്‍ പൊതുവായിട്ടുളള ഒന്നുമില്ലെന്ന്‌ അതിനര്‍ത്ഥവുമില്ല.

അങ്ങനെ അര്‍ത്ഥമാക്കുന്നത്‌ മതങ്ങളുടെ ചരിത്രത്തെക്കുറിച്ച്‌ ഇസ്ലാമി​‍െന്‍റ സിദ്ധാന്തത്തിനു തന്നെ നിരക്കാത്തതാണ്‌. മതങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള ഇസ്ലാമി​‍െന്‍റ സിദ്ധാന്തമിതാണ്‌. എല്ലാ പ്രാമാണിക മതതത്വങ്ങളും ഒരേ ദൈവത്തില്‍ നിന്നുളളവയാകുന്നു. അതിനാല്‍, എല്ലാ ദൈവദൂതന്മാരുടെയും മൗലികവും പ്രാമാണികവുമായ തത്വങ്ങള്‍ ഒന്നു തന്നെയാണ്‌. അവക്കിടയില്‍ നേരിയ വ്യത്യാസങ്ങള്‍ കണ്ടേക്കാം. പക്ഷെ, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വിശദാംശങ്ങളില്‍ മാത്രമാണത്‌. കാലപ്രയാണത്തില്‍ പ്രവാചകന്മാരുടെ തനതായ അദ്ധ്യാപനങ്ങള്‍ നഷ്ടപ്പെടുകയോ, മാറ്റപ്പെടുകയോ, തത്വശാസ്ത്രപരായ വ്യാഖ്യാനങ്ങളുമായി കൂടിക്കുഴയുകയോ ചെയ്തു. ദൈവത്തെക്കുറിച്ച സങ്കല്‍പത്തിനുപോലും പരസ്പരവിരുദ്ധമായ പല രൂപങ്ങളുണ്ടായി. മരങ്ങളും നക്ഷത്രങ്ങളും മൃഗങ്ങളും പ്രേതങ്ങളും എന്തിനേറെ മനുഷ്യര്‍വരെ (യേശു, ബുദ്ധന്‍ ഉദാഹരണം) ദൈവമാണെന്ന സങ്കല്‍പമുണ്ടായി. എങ്കിലും ദൈവാനുഗ്രഹത്താല്‍ മനുഷ്യരാശിക്കായുള്ള അവ​‍െന്‍റ സന്ദേശം അന്യമായ എല്ലാ ആശയങ്ങളില്‍നിന്നും സങ്കല്‍പങ്ങളില്‍നിന്നും ശുദ്ധീകരിച്ചെടുത്തു യഥാര്‍ത്ഥ രൂപത്തില്‍ വീണ്ടും മനുഷ്യനു നല്‍കപ്പെട്ടു. അതാണ്‌ മുഹമ്മദ്‌ നബി മാനുഷ്യകത്തിനു നല്‍കിയ സാര്‍വ്വ ലൗകികവും ശാശ്വതവും ദിവ്യവും സംശുദ്ധവും സമ്പൂര്‍ണവുമായ സന്ദേശം.

ഈ സന്ദേശം മാനവരാശിക്കു എത്തിച്ചുകൊടുക്കാന്‍ ദൈവം തെരഞ്ഞെടുത്തത്‌ ജൂതനോ, ക്രൈസ്തവനോ അല്ലാത്ത നിരക്ഷരനായ ഒരറബിയെയാണ്‌. ഈ വസ്തുത, അദ്ദേഹത്തി​‍െന്‍റ സന്ദേശത്തെ കൊച്ചാക്കുന്നതിന്‌ ജൂതരും ക്രൈസ്തവരുമായ ഓറിയന്‍റലിസ്റ്റുകളും മിഷനറിമാരും നടത്തുന്ന വമ്പിച്ച അദ്ധ്വാനങ്ങള്‍ക്ക്‌ ന്യായമാകുന്നില്ല. മുഹമ്മദ്‌ നബിയുടെ മേല്‍ പ്രത്യക്ഷമായോ പരോക്ഷമായോ വെട്ടിത്തുറന്നോ തന്ത്രപരമായോ സത്യസന്ധതയില്ലായ്മ ആരോപിക്കുവാന്‍ അവര്‍ നടത്തുന്ന വളച്ചൊടിക്കലുകള്‍, അന്യായങ്ങള്‍ എന്നിവക്കും അത്‌ ന്യായമാകുന്നില്ല.

തനിക്കു ദൈവിക വെളിപാട്‌ ലഭിക്കുന്നുവെന്നും താന്‍ ദൈവദൂതനാണെന്നും മുഹമ്മദ്‌ നബി അവകാശപ്പെട്ടത്‌ ദുഷ്ടമായ ചില ലക്ഷ്യങ്ങള്‍ അദ്ദേഹത്തിനുള്ളതുകൊണ്ടായിരുന്നു എന്നു സംശയിക്കാനുള്ള യാതൊരു പഴുതും അദ്ദേഹത്ത​‍െന്‍റ ചരിത്രത്തെയും സ്വഭാവത്തെയും കുറിച്ചുള്ള വസ്തുനിഷ്ഠവും നിഷ്പക്ഷവു​‍ായ പഠനത്തില്‍നിന്ന്‌ ലഭിക്കുകയില്ല. ചരിത്രത്തി​‍െന്‍റ ഗതി തന്നെ മാറ്റിക്കുറിച്ച, ധാര്‍മിക, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിപ്ലവങ്ങള്‍ക്കു കാരണമായി തീര്‍ന്ന വിശുദ്ധ ഖുര്‍ആന്‍ ചുഴലിദീനം പിടിച്ച ഒരു മനസി​‍െന്‍റ ഉല്‍പന്നമാണെന്നു പറയുന്നത്‌ യുക്തിക്കു നിരക്കാത്തതാണ്‌. ഈ ഗ്രന്ഥം അക്ഷരജ്ഞാനമില്ലാത്ത, സാധാരണനായ ഒരു മരുഭൂവാസി രചിച്ചുണ്ടാക്കിയതാണെന്നു പറയുന്നതും യുക്തിസഹമല്ല. ഇസ്ലാം ജൂത-ക്രൈസ്തവ മതങ്ങളില്‍ നിന്നുണ്ടായതാണെന്ന വാദം വസ്തുതക്ക്‌ നിരക്കുന്നതല്ലെന്ന്‌, ഒരൊറ്റ വിഷയത്തെ മാത്രമെടുത്തു നടത്തിയ ചെറിയ ചര്‍ച്ചതന്നെ വ്യക്തമാക്കുകയുണ്ടായല്ലോ.

അപ്പോള്‍ ഇസ്ലാം ദൈവിക പ്രോക്തമാണെന്നു സമ്മതിക്കുന്നതില്‍നിന്നു സത്യസന്ധനും നിഷ്പക്ഷമതിയുമായ ഒരന്വേഷകനെ തടയുന്നതെന്താണ്‌? വെളിപാട്‌ സങ്കല്‍പം അംഗീകരിക്കാന്‍ യുക്തി ബോധവും ശാസ്ത്രീയ ചിന്തയും അനുവദിക്കാത്തതാണോ?

മുഹമ്മദി​‍െന്‍റ സത്യസന്ധതയെ നിഷേധിച്ചവരെല്ലാം നിരീശ്വരവാദികളായിരുന്നുവെങ്കില്‍ ഈ വാദം അംഗീകരിക്കാമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ദൈവിക വെളിപാട്‌ വെറും അന്ധവിശ്വാസമാണ്‌. മതഭക്തരായ ജൂതക്രൈസ്തവ ഓറിയന്‍റലിസ്റ്റുകളുടെയും മിഷനറിമാരുടെയും സ്ഥിതി അതല്ലല്ലോ. അവരുടെ വിശ്വാസംതന്നെ വെളിപാടിനെ അടിസ്ഥനപ്പെടുത്തിയുള്ളതാണ്‌. എന്നിട്ടും മുഹമ്മദ്‌ നബിയുടെ പ്രവാചകത്വവാദം അവര്‍ക്ക്‌ അംഗീകരിക്കാനാവുന്നില്ല. അദ്ദേഹത്തി​‍െന്‍റ സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും സംശയിക്കാന്‍ കാരണമില്ലാഞ്ഞിട്ടും.

സ്നേഹനിധിയായ ദൈവത്തിലേക്കു മുഖം തിരിച്ചു, മുന്‍വിധിയും സന്ദേഹവും കൂടാതെ, സര്‍വ്വലോകത്തിനായുള്ള അവ​‍െന്‍റ സന്ദേശം സ്വീകരിച്ച്‌, അതിനെക്കുറിച്ച്‌ മനനം ചെയ്ത്‌, ജീവിതത്തില്‍ അത്‌ പ്രാവര്‍ത്തികമാക്കുന്നതല്ലെ മനുഷ്യര്‍ക്ക്‌ നല്ലത്‌? സംഘര്‍ഷഭരിതമായ നമ്മുടെ ലോകത്തില്‍ ഐക്യവും സന്തോഷവും സമാധാനവും കളിയാടാന്‍ അതല്ലെ ഉത്തമം?

അവസാനിച്ചു.

2009 മാർച്ച് 16, തിങ്കളാഴ്‌ച

മുഹമ്മദ് പ്രവാചകനോ ? - തുടര്‍ച്ച -സ്ഥാനമോഹവും അധികാരക്കൊതിയും

ഡോ. ജമാല്‍ എ. ബദവി

സ്ഥാനമോഹവും അധികാരക്കൊതിയും

ഇനി, സ്ഥാനവും അധികാരവും ഭൗതികയശസ്സും നേടാൻ വേണ്ടിയാണ്‌ മുഹമ്മദ്‌ നബി പ്രവാചകത്വം വാദിച്ചതെന്ന്‌ പറയാമോ? സ്ഥാനത്തിനും അധികാരത്തിനുമുള്ള മോഹത്തോടൊപ്പം സുഭിക്ഷാഹാരം, ആഡംബരവസ്ത്രങ്ങൾ, മണിമന്ദിരങ്ങൾ, അംഗരക്ഷകർ, ചോദ്യം ചെയ്യപ്പെടാത്ത മേധാവിത്വം തുടങ്ങിയവക്കുള്ള മോഹവും സാധാരണഗതിയിൽ ഉണ്ടായിരിക്കും. മുഹമ്മദ്‌ നബിക്ക്‌ ഇതു വല്ലതും ഉണ്ടായിരുന്നുവോ? താഴെ പറയുന്ന സംഭവങ്ങൾ ഇതിനു മറുപടി പറയും.

പ്രവാചകൻ, അധ്യാപകൻ, ഭരണകർത്താവ്‌, ന്യായാധിപൻ തുടങ്ങി ബഹുമുഖമായ ഉത്തരവാദിത്വങ്ങളാണ്‌ അദ്ദേഹത്തിന്‌ നിർവഹിക്കാനുണ്ടായിരുന്നത്‌. അതിനിടയിലും അദ്ദേഹം ആടിനെ കറക്കുകയും വസ്ത്രങ്ങൾ തുന്നുകയും ചെരിപ്പു നന്നാക്കുകയും ഭാര്യമാരെ വീട്ടുവേലകളിൽ സഹായിക്കുകയും ചെയ്തു. ലാളിത്യത്തിന്റെയും താഴ്മയുടെയും ഒരൽഭുത മാതൃകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നിലത്താണ്‌ കിടന്നിരുന്നത്‌. അകമ്പടിയും പരിചാരകപ്പടയുമില്ലാതെ അങ്ങാടിയിൽ ഇറങ്ങി നടന്നിരുന്നു. ആർക്കും അദ്ദേഹത്തെ തടഞ്ഞുനർത്തി സംസാരിക്കാം. അദ്ദേഹമത്‌ ശ്രദ്ധാപൂർവം കേൾക്കും, വിനയപൂർവം മറുപടി പറയും. പാവപ്പെട്ടവരുടെ ക്ഷണം അദ്ദേഹം നിരസിക്കാറുണ്ടായിരുന്നില്ല. അവർ വിളമ്പിക്കൊടുക്കുന്ന ഏത്‌ ഭക്ഷണവും സംതൃപ്തിയോടെ കഴിക്കും. ഒരിക്കൽ അദ്ദേഹം അനുചരൻമാരോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിമധ്യേ ഒരിടത്ത്‌ താവളമടിച്ചു. ഭക്ഷണം പാകം ചെയ്യാനായി അവർ ജോലികൾ പങ്കുവെക്കാൻ തുടങ്ങി. വിറക്‌ കൊണ്ടുവരുന്ന ജോലി പ്രവാചകൻ സ്വയം ഏടുത്തപ്പോൾ അനുചരൻമാർ സമ്മതിച്ചില്ല. അത്‌ തങ്ങൾ തന്നെ ചെയ്തുകൊള്ളാമെന്ന്‌ അവർ പറഞ്ഞു. അപ്പോൾ പ്രവാചകന്റ മറുപടി ഇതായിരുന്നു. നിങ്ങൾക്കത്‌ ചെയ്യാൻ കഴിയുമെന്ന്‌ എനിക്കറിയാം. പക്ഷേ, നിങ്ങളേക്കാൾ ഉയർന്ന ഒരു പദവി ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റൊ‍രിക്കൽ ഒരപരിചിതൻ അദ്ദേഹത്തെ സമീപിച്ചു. ബഹുമാനാദരവുകൾ കൊണ്ട്‌ വിറക്കുന്നുണ്ടായിരുന്നു അയാൾ. അത്‌ കണ്ടപ്പോൾ പ്രവാചകൻ, അയാളെ തന്റെ അടുത്തേക്ക്‌ ചേർത്തു നിർത്തി. സ്നേഹപുരസ്സരം അയാളുടെ ചുമലിൽ തട്ടിക്കൊണ്ട്‌ പറഞ്ഞു സഹോദരാ, സമാധാനപ്പെടുക. ഉണക്കറൊട്ടി തിന്നു ശീലിച്ച ഒരു സ്ത്രീയുടെ പുത്രനാകുന്നു ഞാൻ.

അനുചരൻമാർ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. അവിശ്വസനീയമാംവണ്ണം അവരദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു. എന്നിട്ടും അനുസരണവും സമർപ്പണവും അല്ലാഹുവിന്റെ മുമ്പിൽ മാത്രമേ പാടുള്ളു എന്നാണ്‌ അദ്ദേഹം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നത്‌. ദൈവത്തിൽ നിന്ന്‌ ലഭിച്ച വെളിപാടുകളെയും മനുഷ്യന്റെ ബുദ്ധിക്ക്‌ വിട്ടുകൊടുത്ത വശങ്ങളെയും അദ്ദേഹം വ്യക്തമായി വേർതിരിച്ചു. ബുദ്ധിക്കു വിട്ടുകൊടുത്ത മേഖലയിൽ മുള്ളവരുമായി കൂടിയാലോചന നടത്തി. അദ്ദേഹത്തിന്റെ ഈ കൂടിയാലോചനാ മനസ്ഥിതി സുവിദിതമാണ്‌. ഖന്തഖ്‌ യുദ്ധത്തിന്‌ തൊട്ടുമുമ്പ്‌; മദീനയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സന്ദർഭം. തത്സംബന്ധമായുള്ള അനുചരൻമാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളുമെന്തെന്ന്‌ അദ്ദേഹം ആരാഞ്ഞു. ഒടുവിൽ, മദീനക്ക്‌ ചുറ്റും കിടങ്ങു കുഴിക്കുക എന്ന പേർഷ്യക്കരനായ സൽമാന്റെ നിർദ്ദേശമാണ്‌ അദ്ദേഹം സ്വീകരിച്ചതു. കിടങ്ങുകുഴിക്കുന്ന പണിയിൽ മുള്ളവരോടൊപ്പം അദ്ദേഹവും പങ്കെടുത്തു. സമാനമായ മാതൃക ബദർ യുദ്ധവേളയിലും അദ്ദേഹം കാഴ്ചവെക്കുകയുണ്ടായി.


അദ്ദേഹത്തിന്റെ ജീവിതം ലളിതവും വിനയാന്വിതവും പരോപകാരനിഷ്ഠവുമായിരുന്നു എന്നതു ശരിതന്നെ. എന്നാലും പ്രശസ്തിക്കും അധികാരത്തിനും വേണ്ടിയുള്ള ആഗ്രഹം ആദ്യകാലത്ത്‌ അദ്ദഹത്തിൽ ഉണ്ടാവാമല്ലോ എന്നൊരാൾക്ക്‌ ചോദിക്കാവുന്നതാണ്‌. പക്ഷേ, അത്തരമൊരു ആഗ്രഹം അദ്ദേഹത്തിന്‌ ഉണ്ടായിരുന്നതായി തെളിയിക്കാൻ വിമർശകർക്ക്‌ ഇന്നോളം സാധിച്ചിട്ടില്ല. പ്രശസ്തനായിത്തീരാനുള്ള ഒരു രഹസ്യമോഹം മുഹമ്മദിന്‌ ഉണ്ടായിരുന്നു എന്ന്‌ സ്ഥാപിച്ചെടുക്കാൻ ദീർഘമായി ഉപന്യസിച്ച എഴുത്തുകാരനാണ്‌ ആൻഡ്രേ. അദ്ദേഹത്തിനുപോലും മുഹമ്മദ്‌ നബി പ്രവാചകനാവാൻ സ്വയം ശ്രമിച്ചിട്ടില്ലെന്ന വസ്തുത അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്‌. ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്ന മുഹമ്മദ്‌ നബി ആദ്യമായി വെളിപാട്‌ ലഭിച്ചവേളയിൽ ഭയന്ന്‌ വിറച്ച്‌ വീട്ടിലേക്ക്‌ ഓടുകയാണ്‌ ചെയ്തത്‌. പ്രശസ്തി ആഗ്രഹിക്കുകയും അതിനായി ആസൂത്രണങ്ങൾ നടത്തുകയും ചെയ്തിരുന്നു എങ്കിൽ തന്റെ ആ ചിരകലാഭിലാഷം സാക്ഷാൽക്കരിക്കപ്പെടുന്ന വേളയിൽ ആഹ്ലാദിക്കുകയും ആനന്ദിക്കുകയുമാണല്ലോ വേണ്ടത്‌. രഹസ്യമോഹത്തെക്കുറിച്ചുള്ള ആൻഡ്രേയുടെ സിദ്ധാന്തവും സമാനമായ മറ്റു സിദ്ധാന്തങ്ങളും പുതിയതല്ല, മുഹമ്മദ്‌ നബിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ച്‌ മക്കയിലെ ബഹുദൈവാരാധകർ ആദ്യകാലത്തു നൽകിയ വ്യാഖ്യാനങ്ങളുടെ വകഭേദങ്ങൾ മാത്രമാണവ. പ്രവാചകനും അനുചരൻമാരും കടുത്ത മർദനപീഡനങ്ങങ്ങൾക്കു വിധേയമാക്കപ്പെട്ടുകൊണ്ടിരുന്ന കാലം. പുതിയ മതത്തിന്റെ വിജയസാധ്യതയെക്കുറിച്ച്‌ ആർക്കും യാതൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അത്തരമൊരു ഘട്ടത്തിൽ വിലോഭനീയമായൊരു വാഗദാനം പ്രവാചകനു ലഭിച്ചു. ബഹുദൈവാരാധകരുടെ പ്രതിനിധിയായി വന്ന ഉത്ബത്‌ അദ്ദേഹത്തോടു പറഞ്ഞു താങ്കൾ ആഗ്രഹിക്കുന്നത്‌ സമ്പത്താണെങ്കിൽ താങ്കളെ ഞങ്ങൾ ഈ നാട്ടിലെ ഏവും വലിയ സമ്പന്നനാക്കിത്തരാം. നേതൃത്വമാണ്‌ താങ്കൾ ആഗ്രഹിക്കുന്നതെങ്കിൽ താങ്കളെ ഞങ്ങളുടെ നേതാവാക്കുകയും സകലകാര്യങ്ങളും താങ്കളുടെ അനുമതിയോടുകൂടി മാത്രം തീരുമാനിക്കുകയും ചെയ്തുകൊള്ളാം. രാജാവാകണമെന്നാണ്‌ ആഗ്രഹിക്കുന്നതെങ്ക​‍ിൽ ഞങ്ങളുടെ രാജാവായി കിരീടമണിയിക്കാം. ഇതൊന്നുമല്ല, താങ്കൾക്ക്‌ വന്നുകിട്ടുന്ന വെളിപാടുകളെ തടുത്തുനിർത്താൻ സാധിക്കാത്തത്താണ്‌ പ്രശ്നമെങ്കിൽ താങ്കളെ ചികിത്സിക്കുന്നതിനുവേണ്ടി എന്തുവേണമെങ്കിലും ഞങ്ങൾ ചെലവഴിച്ചുകൊള്ളാം. പകരം മുഹമ്മദിൽ നിന്ന്‌ ഓരോ കാര്യമാണ്‌ അവർ ആവശ്യപ്പെട്ടത്‌. .. ജനങ്ങളെ ഭിന്നിപ്പിക്കുന്നത്‌ നിർത്തുക. .. സ്വന്തം കാര്യലാഭമാണ്‌ ലക്ഷ്യമാക്കിയിരുന്നതെങ്കിൽ ഈ അഭ്യർഥന അംഗീകരിച്ചു കൊടുക്കാൻ അത്രബുദ്ധിമുട്ടുണ്ടാകുമായിരുന്നില്ല. എന്നാൽ പ്രസ്തുത വാഗ്ദാനം നൽകപ്പെട്ടപ്പോൾ യാതൊരു ചാഞ്ചാട്ടവും അദ്ദേഹത്തിൽ ഉണ്ടായില്ല. കൂടുതൽ മെച്ചപ്പെട്ട വാഗ്ദാനത്തിനുവേണ്ടി വിലപേശുകയുണ്ടായില്ല. അദ്ദേഹം കൊടുത്ത മറുപടി ഇപ്രകാരമായിരുന്നു ..ഹാമ്മീം, ഏകനും അജയ്യനുമായ ദൈവത്തിങ്കൽ നിന്നുള്ള വെളിപാടാണിത്‌. സൂക്തങ്ങൾ വ്യക്തമായി വിവരിക്കപ്പെട്ട ഗ്രന്ഥം. അറബി ഭാഷയിലുള്ള ഖുർആൻ. അറിവാളർക്കുള്ള സുവാർത്തയും മൂന്നറിയിപ്പും പക്ഷേ, ഇവരിൽ ഒട്ടുമിക്കപേരും അതിനെ അവഗണിച്ചിരിക്കുകയാണ്‌. അവർ കേൾക്കുന്നേയില്ല.


മറ്റൊരിക്കൽ, എന്തെങ്കിലും നീക്കുപോക്കുചെയ്തുകൊടുക്കണമെന്നുള്ള സ്വന്തം പിതൃവ്യന്റെ അപേക്ഷക്ക്‌ അദ്ദേഹം ഇപ്രകാരമാണ്‌ മറുപടി നൽകിയത്‌ ..അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആണയിട്ടു പറയുന്നു എന്റെ വലതുകയ്യിൽ സൂര്യനെയും ഇടതുകയ്യിൽ ചന്ദ്രനെയും വെച്ചുതന്നാൽ പോലും ഞാൻ പിന്തിരിയുകയില്ല. അല്ലാഹു ഈ ദൗത്യത്തെ വിജയിപ്പിക്കുയോ അതിനെ സംരക്ഷിച്ചുകൊണ്ട്‌ ഞാൻ മരിച്ചുവീഴുകയോ ചെയ്യുന്നതുവരെ..

പതിമൂന്ന്‌ വർഷക്കാലം നബിയും അനുചരൻമാരും നാനാവിധ മർദനപീഡനങ്ങൾ സഹിച്ചു. തന്റെ ഇളക്കമില്ലാത്ത നിലപാടു കാരണമായി പലതവണ ജീവൻ നഷ്ടപ്പെടുന്ന അവ്സഥവരെ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്‌. അധികാരമോഹിയും സ്വാർത്ഥതാൽപര്യക്കാരനുമായ ഒരു മനുഷ്യന്റെ സ്വഭാവം ഇതായിരിക്കുമോ? എതിരാളികൾക്ക്‌ മേൽ സമ്പൂർണവിജയം കൈവരിച്ച ശേഷവും എന്തൊരു സഹനവും ത്യഗവുമാണ്‌ അദ്ദേഹത്തിൽ നാം കാണുന്നത്‌ ഇത്തരമൊരു ജീവിതത്തെ എങ്ങനെയാണ്‌ വിശദീകരിക്കേണ്ടത്‌? തന്റെ ഏവും മഹത്തായ വിജയത്തിന്റെ മുഹൂർത്തത്തിൽപോലും അദ്ദേഹം പ്രഖ്യാപിക്കുന്നത്‌, തന്റെ കഴിവുകൊണ്ടല്ല ദൈവത്തിന്റെ സഹായം കൊണ്ടാണ്‌ വിജയം കവന്നത്‌ എന്നത്രെ. ഈ വിനയത്തിനും മാന്യതക്കും എന്ത്‌ പേരാണ്‌ പറയുക.
മനഃപൂർവ്വ വ്യജവാദം
ഇങ്ങനെ, മുഹമ്മദിന്റെ സത്യസന്ധതയെ സംശയിക്കാൻ ന്യായം തേടുന്ന നിഷ്പക്ഷമതിയായ ഏതൊരു അന്വേഷകനും പരാജയപ്പെടുകതന്നെ ചെയ്യും. ഓറിയന്റലിസ്​‍ുകളിലും മിഷനറിമാരിലും പെട്ട ചിലർ തന്നെ ഈ വസ്തുത അംഗീകരിക്കുന്നുണ്ട്‌.എന്നിട്ടും ഇസ്ലാം ദൈവപ്രോക്തമാണെന്ന വസ്തുതയെ നിഷേധിക്കുന്നതിനുവേണ്ടി ..നയതന്ത്രപര..വും ഭാവനാത്മകവും വഞ്ചനാപരം തന്നെയുമായ ശ്രമങ്ങൾ അവർ നടത്തുന്നു എന്നത്‌ വിരോധാഭാസമാണ്‌. ഖുർആൻ മുഹമ്മദിന്റെ മസ്തിഷ്കത്തിൽ നിന്ന്‌ ഉണ്ടായതാണെന്നാണ്‌ അവർക്ക്‌ വരുത്തിത്തീർക്കേണ്ടത്‌. തുടരെത്തുടരെയുള്ള ..ദർശന..ങ്ങൾ; വിഗ്രഹഹപൂജയോടുള്ള മനം മടുപ്പ്‌ ഇവ രണ്ടും കൂടി ചേർന്നപ്പോൾ, താനാണ്‌ ഈ ജനതയുടെ രക്ഷകൻ എന്ന്‌ മുഹമ്മദിന്‌ തോന്നുകയാണുണ്ടായത്‌.. ചിലരുടെ വാദമാണിത്‌ ഇത്തരം വാദങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വസ്തുതയുണ്ട്‌. തന്റെ ദൗത്യനിർവഹണത്തിന്റെ 23 വർഷക്കാലവും സ്ഥിരമായും തുടർച്ചയായും അദ്ദേഹം പ്രവാചകത്വവാദം ഉന്നയിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്‌ എന്നതാണത്‌. കാലക്രമത്തിൽ മനസ്സിലുദിച്ചതോ വികസിച്ചു വന്നതോ ആയിരുന്നില്ല അത്‌. മറിച്ച്‌ നാല്പതാമത്തെ വയസ്സിൽ ഒട്ടും പ്രതീക്ഷിക്കാത്ത നിലയിൽ വന്നുദിച്ചതായിരുന്നു അത്‌.

ജനങ്ങളെ സഹായിക്കാനുള്ള ആത്മാർത്ഥമായ ആഗ്രഹത്തിൽ നിന്ന്‌ പൊന്തിവന്നതാണ്‌ പ്രവാചകത്വവാദമെങ്കിൽ തനിക്ക്‌ ദൈവത്തിങ്കൽനിന്നു വെളിപാടു ലഭിക്കുന്നു എന്നുള്ള കള്ളവാദം 23 വർഷക്കാലം തന്നെതന്നെ ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരാളെക്കുറിച്ചു ചിന്തിച്ചു നോക്കൂ. ഇങ്ങനെയുള്ള ഒരാൾ സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളായിരിക്കും. മുഹമ്മദ്‌ സത്യസന്ധനല്ലെന്ന്‌ വസ്തുനിഷ്ഠമായി തെളിയിക്കുക സാധ്യമായിരുന്നില്ല. അങ്ങനെയാണ്‌ അദ്ദേഹം ചുഴലിദീനക്കാരനായിരുന്നു എന്ന വാദം ഉന്നയിക്കപ്പെട്ടത്‌.

മുഹമ്മദ്‌ ആത്മാർഥതയുള്ള ആൾ തന്നെയായിരുന്നു. പക്ഷേ, ചുഴലിദീനക്കാരനായിരുന്നു അദ്ദേഹം. ചുഴലിദീനമുള്ള അവസ്ഥയിൽ അദ്ദേഹം പുലമ്പിയ വാക്കുകളാണ്‌ പിന്നീട്‌ ..ഖുർആൻ.. ആയത്‌... ചെറിയ തോതിലാണെങ്കിലും ഇങ്ങനെ വാദിക്കുന്നവർ ഇന്നുമുണ്ട്‌.

ചുഴലിദീനാവസ്ഥയിൽ തലച്ചോറിന്റെ പ്രവർത്തനം തകരാറിലാവും. ബോധപൂർവം സംസാരിക്കാൻ ആ അവസ്ഥയിൽ സാധ്യമല്ല. ആശയകാലുഷ്യമുണ്ടാക്കുന്ന വാക്കുകൾ രോഗി ഉച്ചരിക്കും. രോഗം ഭേദമായ ശേഷം നേരത്തെ സംസാരിച്ചതൊന്നും ഓർമയുണ്ടാവുകയുമില്ല. എന്നാൽ മുഹമ്മദ്‌ നബിയുടെ ജീവിതത്തെക്കുറിച്ച്‌ കിട്ടാവുന്ന രേഖകളൊക്കെ എടുത്ത്‌ പരിശോധിച്ച്​‍്‌ നോക്കുക. ശാരീരികമായും മാനസികമായും പൂർണ ആരോഗ്യവാനയ ഒരാളായിട്ട്‌ മാത്രമേ അദ്ദേത്തെ നമുക്കു കാണാൻ കഴിയൂ. ഒരിക്കലും ചുഴലിദീനത്തിന്‌ അദ്ദേഹം ഇരയായിട്ടില്ല. ജീവതകാലത്ത്‌ ഒരുപാട്‌ സന്നിഗ്ദ്ധഘട്ടങ്ങളെ അദ്ദേഹത്തിന്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌. എന്നാൽ ഒരു ഘട്ടത്തിൽ പോലും മാനസികസംഘർഷത്തിന്‌ അടിപ്പെട്ട്‌ അദ്ദേഹം തളർന്നുവീണിട്ടില്ല. ഇതാണോ ചുഴലിദീനം ബാധിച്ച ഒരാളുടെ ലക്ഷണം. ചുഴലിദീനക്കാരാനായിരുന്നു അദ്ദേഹമെങ്കങ്കിൽ മഹാബുദ്ധിമാൻമാരും വിവേകശാലികളുമായിരുന്ന അനുചരൻമാർക്ക്‌ എങ്ങനെ അദ്ദേഹത്തിൽ വിശ്വസിക്കാൻ കഴിഞ്ഞു? ചുഴലി ദീനം ആരോപിക്കുന്ന ഇവർ ഖുർആൻ തുറന്ന്‌ ഒരു വട്ടം വായിച്ചുനോക്കട്ടെ. അത്‌ ചുഴലിദീനത്തിന്റെ ഉൽപന്നമാണോ എന്ന്‌ അപ്പോൾ ബോധ്യമാകും.

ചുരുക്കത്തിൽ മുഹമ്മദ്‌ നബി സത്യസന്ധനായിരുന്നില്ല എന്ന വാദത്തിന്‌ യാതൊരു പിൻബലവുമില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കളവായിരുന്നു എന്ന്‌ വരുത്തിത്തീർക്കാൻ കണ്ടെത്തുന്ന മനശാസ്ത്രപരമായ കാരണങ്ങളൊക്കെയും വൈരുധ്യജടിലമത്രെ. വസ്തുത ഇതായിരിക്കെ, പിന്നെയും അദ്ദേഹത്തിന്റെ സന്ദേശം ദൈവപ്രോക്തമാണെന്ന വസ്തുതയെ തള്ളിക്കളയുകയും അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കുകയും ചെയ്യുന്നതിന്‌ എന്ത്‌ ന്യായമാണുള്ളത്‌. (തുടരും...)

2009 മാർച്ച് 6, വെള്ളിയാഴ്‌ച

മുഹമ്മദ് പ്രവാചകനോ ?

ഡോ. ജമാല്‍ എ. ബദവി
ഇസ് ലാം മത പ്രവാചകനെ കുറിച്ച് ധാരാളം എഴുതപ്പെട്ടിട്ടുണ്ട്. എഴുതിയവരില്‍ വിമര്‍ശകരുണ്ട് വിശ്വാസികളുണ്ട്. എന്നാല്‍ എഴുതപ്പെട്ടവയെല്ലാം എഴുത്തുകാരുടെ മുന്‍വിധികള്‍ കലര്‍ന്നിട്ടുള്ളവയത്രെ. വിശ്വാസികള്‍ എഴുതിയവയും വിമര്‍ശകര്‍ എഴുതിയവയും ഇക്കാര്യത്തില്‍ സമമാണ്.

വിശ്വാസിക്ക് മുഹമ്മദ് നബി സത്യ പ്രവാചകനാണ്.ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ ദൈവം അവതരിപ്പിച്ച് കൊണ്ടിരുന്ന ദിവ്യബോധന പരമ്പര പൂര്‍ത്തീകരികരിക്കപ്പെട്ടതും അങ്ങനെ അത് മനുഷ്യ രാശിക്ക് ദൈവത്തിന്റെ ശാശ്വത സന്ദേശമായിതീര്‍ന്നതും അദ്ദേഹത്തിലൂടെയാണ്. വിശ്വാസികളുടെ വീക്ഷണത്തില്‍ ഇതെല്ലാം തര്‍ക്കമറ്റ കാര്യങ്ങളാകുന്നു.ഉറച്ച വിശ്വാസം അവര്‍ക്കതിലുണ്ട്.വിമര്‍ശകരെ സംബന്ധിച്ചേടത്തോളമാകട്ടെ ഇസ് ലാം മതം സ്ഥാപിച്ചത് ദൈവമല്ല; മുഹമ്മദാണതിന്റെ സ്ഥാപകന്‍. ഇസ് ലാമിന്റെ അധ്യാപനങ്ങളെല്ലാം ആവിഷ്കരിച്ചത് അദ്ദേഹമാണ്. വിശുദ്ധ ഖുര്‍ ആന്‍ അദ്ദേഹത്തിന്റെ രചനയുമാണ്.

പരസ്പര വിരുദ്ധമായ ഈ രണ്ട് വാദങ്ങളെയും താരതമ്യം ചെയ്ത് സ്വന്തമായൊരു നിഗമനത്തിലെത്തിച്ചേരാന്‍ ആത്മാര്‍ത്ഥതയും നിഷ്പക്ഷതയുമുള്ള ഒരന്വേഷകന് എങ്ങനെ സാധിക്കും?

വസ്തുനിഷ്ഠ ഗവേഷണത്തിന്റെ ലളിതമായൊരു നിയമം പാലിച്ചു കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവും. അന്വേഷകന്‍ വൈകാരികത, മുന്‍ വിധി, മുന്‍ധാരണ സ്വയം അകന്നു നില്‍ക്കുക എന്നതാണാ നിയമം.

മുന്‍ വിധികളില്‍ നിന്നും വൈകാരികതളില്‍ നിന്നും പരിപൂര്‍ണമായ വിമുക്തി നേടുക എന്നത് ഒരുപക്ഷേ അസാധ്യമായിരിക്കും. എങ്കിലും പരമാവധി ശ്രമം നടത്താന്‍ സത്യസന്ധനായ ഒരു ഗവേഷകന് സാധിക്കും.
ആവഴിക്കുള്ള എളിയൊരു ശ്രമമാണീ പ്രബന്ധം.

മുഹമ്മദ് നബിയുടെ പ്രവാചകത്വവുമായി ബന്ധപ്പെട്ട ചില സുപ്രധാന പ്രശ്നങ്ങളാണിതില്‍ ചര്‍ച്ച ചെയ്യുന്നത്. അവയെ അപഗ്രഥിച്ച് സ്വാഭാവികമായി എത്തിച്ചേരുന്ന നിഗമനമേതോ അത് എടുത്ത് കാട്ടുവാനാണ് ആഗ്രഹിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വം ചോദ്യം ചെയ്യപെടാത്തവിധം അംഗീകരിച്ചു കൊണ്ടല്ല ചര്‍ച്ച ആരംഭിക്കുന്നത്. അതിനെ മുന്‍ ധാരണയോടെ തള്ളികളഞ്ഞു കൊണ്ടുമല്ല. മറിച്ച് യുക്തി സഹമായ ഒരു സമീപനമാണ് ഇതില്‍ ആദ്യന്തം സ്വീകരിച്ചിരിക്കുന്നത്.

മുഹമ്മദ് നബിയുടേ പ്രവാചകത്വത്തെക്കുറിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്നതില്‍ മുന്‍പന്തിയുലുള്ളത് അദ്ദേഹത്തിന്റെ വിമര്‍ശകരാണല്ലോ. അതിനാല്‍, അവരുടെ വിമര്‍ശനങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പരാമര്‍ശിച്ച് കൊണ്ട് ഇത് തുടങ്ങുന്നത് കൂടുതല്‍ ഉചിതമായിരിക്കും.
മാറുന്ന മനോഭാവം
ഈ വിമര്‍ശനങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിക്കാന്‍ സാധിക്കും.
1. ശത്രുതാ ഘട്ടം: ഈ ഘട്ടത്തിലെ എഴുത്തുകാര്‍ മതപരമായ മുന്‍ വിധികളാല്‍ പ്രചോദിതമായവരായിരുന്നു. സത്യ സന്ധമായ അന്വേഷണ ത്വര അവരുടെ സമീപനത്തില്‍ ഒട്ടും പ്രകടമായിരുന്നില്ല. മുസ് ലീങ്ങള്‍ക്കെതിരില്‍ വെറുപ്പും വിദ്വേഷവും ഇളക്കി വിടാനുദ്ദേശിച്ച് കൊണ്ട് രചിക്കപ്പെട്ടതായിരുന്നു അവരുടെ കൃതികള്‍. വിഷമയമയമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അവ വിജയിക്കുകയും അത്, അന്നത്തെ മതപരവും മതേതരവുമായ സ്ഥാപനങ്ങളുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. കുരിശു യുദ്ധങ്ങള്‍ അതിന്റെ സൃഷ്ടിയായിരുന്നു. ഈ വിഭാഗത്തിലുള്ള എഴുത്തുകാര്‍ ഇസ് ലാമിന്റെയും പ്രവാചകന്റെയും മേല്‍ ആരോപിക്കാത്ത ആഭാസത്തരങ്ങളില്ല. ഭ്രാന്തമായ മതദ്വേഷം മൂലം വസ്തു നിഷ്ഠമായ അന്വേഷണത്തിനോ സ്വതന്ത്രാമായ സമീപനത്തിനോ യുക്തി ദീക്ഷക്ക് പോലുമോ യാതൊരിടവും നല്‍കപ്പെട്ടില്ല. ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിച്ചു.വളച്ചൊടിക്കല്‍, ദുര്‍വ്യാഖ്യാനം, മുരത്ത നുണപറച്ചില്‍ ഇവയെല്ലാം നിര്‍ബാധം നടത്തപ്പെട്ടു.


2. പ്രഛന്ന ശത്രുതയുടെ ഘട്ടം: ശത്രുതാ ഘട്ടത്തിന്റെ ശക്തി ശയിച്ചപ്പോള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വ്വവും വേഷപ്രഛന്നവുമായ മറ്റൊരുതരം ശത്രുതക്ക് തുടക്കം കുറിക്കപ്പെട്ടു. ഈ ഘട്ടത്തിലെ എഴുത്തുകാര്‍ മുങ്കാമികളെ തീവ്രവാദികളായി മുദ്രകുത്തി. ഇസ് ലാമിനും പ്രവാചകനുമെതിരെ പരസ്യമായും ആഭാസകരമായും ആക്രമണം നടത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്തു. എങ്കിലും, വലിയൊരളവോളം, മുങ്കാമികളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ തന്നെയാണിവര്‍ക്കുണ്ടായിരുന്നത്. ജനങ്ങള്‍ കൂടുതല്‍ വിദ്യാ സമ്പന്നരായിട്ടുണ്ടെന്നും അതിനാല്‍ പച്ച നുണകള്‍ പണ്ടത്തെ പോലെ വിലപോകുകയില്ലെന്നും ഇവര്‍ മനസ്സിലാക്കിയിരുന്നു. തദടിസ്ഥാനത്തില്‍ ഇസ് ലാമിനെ തകര്‍ക്കാന്‍ കൂടുതല്‍ ഫലപ്രദമായ മറ്റു ആയുധങ്ങള്‍ കണ്ടെത്താന്‍ നടത്തിയ ആത്മാര്‍ഥമായ ശ്രമത്തിന്റെ ഭാഗമായിരുന്നു അവരുടെ ഈ സമീപന രീതി. മിക്കപ്പോഴും എഴുത്തുകാരുടെ കൊളോണിയല്‍ ബന്ധങ്ങളുമായും മിഷണറി ലക്ഷ്യങ്ങളുമായും അത് ഒത്ത് വന്നതില്‍ അത്ഭുതപെടാനില്ല.

3. ചാഞ്ചല്യത്തിന്റെ ഘട്ടം: താരതമ്യേന സഹിഷ്ണുതാപരവും, എന്നാല്‍ ചഞ്ചലവുമാ‍യ മനോഭാവമാണ് പിന്നീട് പ്രത്യക്ഷപെട്ടാത്. സുശക്തവും പ്രായോഗികവുമായ പ്രത്യയ ശാസ്ത്രമെന്ന മഹത്വം ഇസ് ലാമിന് വക വെച്ചു കൊടുക്കാന്‍ ചില എഴുത്തുകാര്‍ സന്നദ്ധത കാണിച്ചു. ഭവാത്മകവും ധാര്‍മ്മികവുമായ ഗുണങ്ങളുള്ള ഒരു വ്യക്തി എന്ന ബഹുമതി മുഹമ്മദ് നബിക്ക് നല്‍കാനും അവര്‍ സന്നദ്ധരായി. മുഹമ്മദ് നബിയുടെ ആത്മാര്‍ഥതയെയും ആത്മ സമര്‍പണത്തെയും അവര്‍ സമ്മതിച്ചു. മനുഷ്യ രാശിക്ക് ആത്മീയവും ധാര്‍മ്മികവുമായ മേഖലകളില്‍ അദ്ദേഹം ഉണ്ടാ‍ക്കി കൊടുത്ത പങ്കിനെയും അവര്‍ അംഗീകരിച്ചു. എന്നാല്‍ ദൈവത്തില്‍ നിന്ന് വെളിപാട് ലഭിക്കുന്ന യഥാര്‍ഥ പ്രവാചകനായി അവരദ്ദേഹത്തെ അംഗീകരിച്ചില്ല. ഖുര്‍ ആന്‍ ദൈവിക വചനമാണെന്ന് സമ്മതിക്കാനും അവര്‍ തയ്യാറാ‍യിരുന്നില്ല.

ഈ വിഭാഗം എഴുത്തുകാരുടെ ശൈലിയില്‍ അനുഭാവവും മൃദുലതയും പ്രകടമാണ്. പ്രത്യക്ഷത്തില്‍ വസ്തുനിഷ്ഠയുള്ളതായും തോന്നും. പക്ഷേ ഗുരുതരമായ ഒരു ചോദ്യം ഇവിടെ ഉയര്‍ന്നു വരുന്നുണ്ട്. ഇവര്‍ മുഹമ്മദിന്റെ ഉന്നതമായ ധാര്‍മ്മിക ഗുണങ്ങളെയും സത്യസ്ന്ധതയെയും അംഗീകരിക്കുന്നു. അതേ സമയം താന്‍ ദൈവദൂതനാണെന്നും ഖുര്‍ ആന്‍ ദൈവ വചനമാണെന്നുമുള്ള അദ്ദേഹത്തിന്റെ വാ‍ദം അംഗീകരിക്കുന്നുമില്ല. ഈ സമീപനം യുക്തി സഹമാണോ എന്നതാണ് ചോദ്യം. അതാണിവിടെ പരിശോധനക്ക് വിധേയമാക്കുന്നത്. അതിന് മുമ്പായി ഇതില്‍ സ്വീകരിച്ച വിശകലന രീതിയെ ഒന്ന് പരിചയപെടുത്തുന്നത് ഉപകാരപ്രദമായിരിക്കും.

ഉദ്ദിഷ്ട സമീപന രീതി
എന്തായിരുന്നു മുഹമ്മദിന്റെ അവകാശവാദമെന്ന് ആദ്യം നിര്‍ണയിക്കുക. എന്നിട്ട് അവകാ‍ശ വാദത്തെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യാതെ തന്നെ അതിനെ വിശകലന വിധേയമാക്കുക. അംഗീകരിക്കലും തിരസ്കരിക്കലും വിശദമായ അപഗ്രഥനത്തിനും വിശകലനത്തിനും ശേഷം മാത്രം ആയിരിക്കുക. ഇതാണീ പ്രബന്ധത്തില്‍ സ്വീകരിക്കുന്ന വിശകലന രീതി.മുന്‍ ചൊന്ന ചോദ്യത്തിനു സത്യസന്ധമായ മറുപടി കണ്ടെത്താനുള്ള ഏറ്റവും യുക്തിസഹമായ രീതിയും ഇത് തന്നെയായിരിക്കും.

അവകാശ വാദം
എന്താണ് മുഹമ്മദ് നബിയുടെ വാദമെന്ന് ഖുര്‍ ആനും നബിവചനങ്ങളും ചരിത്ര രേഖകളും അടിക്കടി വ്യക്തമാക്കുന്നുണ്ട്. താന്‍ മനുഷ്യ രാശിക്കാകമാനം ദൈവത്തിന്റെ സന്ദേശവുമായി വന്ന പ്രവാചകനാണ്. ഖുര്‍ ആന്‍ തന്റെ രചനയല്ല;ദൈവത്തിന്റെ വചനങ്ങളാണ്; താന്‍ പ്രബോധനം ചെയ്യുന്ന ഇസ് ലാം മനുഷ്യ പ്രചോദിതമല്ല; ദൈവപ്രോക്തമാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദങ്ങള്‍.

വിശകലനം
ഈ അവകാശവാദത്തെ വിശകലനം ചെയ്യുമ്പോള്‍ രണ്ട് സാധ്യതകള്‍ കാണാന്‍ കഴിയും. ഒന്ന് അത് സത്യമാണ്. രണ്ട് അത് സത്യമല്ല. ഒന്നാമത്തെ സാധ്യത യുക്തികൊണ്ടോ വിശ്വാസം കൊണ്ടോ അവ രണ്ടും കൊണ്ടോ അംഗീകരിക്കപെട്ടു കഴിയുന്നതോടെ മുഹമ്മദിന്റെ പ്രവാചകത്വം എന്ന പ്രശ്നം പരിഹൃതമാവും. എന്നാല്‍ രണ്ടാമത്തെ സാധ്യത നിലനില്‍ക്കണമെങ്കില്‍ അതിനെ വിശകലനം ചെയ്യേണ്ടതുണ്ട്.

രണ്ട് സാധ്യതകള്‍ മാത്രം
മേല്‍ പറഞ്ഞ രണ്ട് സാധ്യതകള്‍ മാത്രമേ മുഹമ്മദ് തിരുമേനിയുടെ പ്രവാചകത്വ വാദത്തിന് ഉള്ളൂ എന്ന വസ്തുത അടിവരയിട്ട് പറയേണ്ടതുണ്ട്. ഒന്നുകില്‍ സത്യം അല്ലെങ്കില്‍ വ്യാജം. വ്യാജ വാദം എന്ന വാക്ക് വിമര്‍ശകരില്‍ അധികപേരും ഉപയോഗിക്കുന്നില്ല എന്ന് വാദിച്ചേക്കാം. മറ്റു പല മഹാന്മാരെയും എന്ന പോലെ ബഹുമാനത്തോടും ആദരവോടും കൂടി തന്നെയാണ് അദ്ദേഹത്തെയും അവര്‍ പരാമാര്‍ശിക്കുന്നത്. മഹാനായ ഒരു സാമൂഹ്യ പരിഷ്കര്‍ത്താവെന്നും ചരിത്രത്തില്‍ വമ്പിച്ച സ്വാധീനം ചെലുത്തിയ ഒരു ഗ്രന്ഥത്തിന്റെ കര്‍ത്താവെന്നും അദ്ദേഹത്തെ പറ്റി അവര്‍ എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. ഇതിനെ അദ്ദേഹം സത്യസന്ധനായിരുന്നില്ല എന്ന ആരോപണമായി കണക്കാക്കാമോ? അഥവാ അവര്‍ മുഹമ്മദ് തിരുമേനിയുടെ മേല്‍ സത്യ സന്ധതയില്ലായ്മ ആരോപിക്കുന്നു എന്ന് പറയാന്‍ ഇത് മതിയോ?

വളച്ച് കെട്ടില്ലാതെ പറയാം. എത്രകണ്ട് മൃദുലമായും നയതന്ത്രപരമായും അനുഭാവ പൂര്‍വ്വമായും പറയുന്നു എന്നതല്ല പ്രശ്നം. ആ പറച്ചില്‍ കൊണ്ട് അനിവാര്യമായും എന്ത് വന്ന്കൂടും എന്നാണ് നോക്കേണ്ടത്. ഖുര്‍ ആന്റെ കര്‍ത്താവ് മുഹമ്മദ് നബിയാണെന്ന് ഒരാ‍ള്‍ പറയുമ്പോള്‍ അത് കൊണ്ട് വന്ന് ചേരുന്നത് ഇസ് ലാം ദൈവ പ്രോക്തമാണ് എന്ന അദ്ദേഹത്തിന്റെ അവകാശ വാദം സത്യ സന്ധമല്ല എന്നാണല്ലോ. അല്ലെങ്കില്‍ അദ്ദേഹം മതിഭ്രമം ബാധിച്ചവനാണ് എന്നയിരിക്കും അതിന്റെ അര്‍ത്ഥം. മുഹമ്മദിന്റെ സ്വഭാവ ശുദ്ധിയും സത്യ സന്ധതയും കൂടി ചോദ്യം ചെയ്യുകയാണിവിടെ. ഇത് മുസ് ലീംകളും അമുസ് ലീംകളുമായ വായനക്കാരെ ഒരുപോലെ വഴിതെറ്റിക്കാന്‍ പോന്നതാണ്. നയതന്ത്രപരമായ ഇത്തരം പ്രസ്താവനകള്‍ കണിശവും വസ്തുനിഷ്ഠവുമായ ഗവേഷണത്തിന് പകരമാവുകയില്ല.

എന്തിന് വ്യാജ വാദം?
ഇത്തരം വിരുദ്ധോക്തി ഒഴിവാ‍ക്കുവാന്‍ ഒറ്റമാര്‍ഗ്ഗമേയുള്ളൂ. ഗവേഷകന്‍ നേരത്തെ പറഞ്ഞ സാധ്യതകളില്‍ ഒന്ന് സങ്കല്പിക്കുക. അനന്തരം അതിനെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യുന്നതിനുള്ള മുഴുവന്‍ ന്യായങ്ങളും കണ്ടെത്തി സംശോധന ചെയ്യുക. രണ്ട് സാധ്യതകളും പരസ്പര വിരുദ്ധമായതിനാല്‍ ഏത്കൊണ്ടും തുടങ്ങാവുന്നതാണ്. സൌകര്യത്തിന് വേണ്ടി നമുക്ക് വ്യാജവാദത്തിനുള്ള സാധ്യതയെ ആദ്യം പരിഗണിക്കാം.

മുഹമ്മദ് തിരുമേനിയുടെ പ്രവാചകത്വ വാദം വെറും വ്യാജമായിരുന്നു എന്ന് സങ്കല്പിക്കുമ്പോള്‍, ഒന്നുകില്‍ അദ്ദേഹം മനപൂര്‍വ്വം കള്ളവാദം നടത്തിയതാവണം. അല്ലെങ്കില്‍ അത് അറിയാതെ സംഭവിച്ചതാകണം. ഈ രണ്ട് സാധ്യതകളേയും നമുക്ക് പരിശോധിച്ച് നോക്കാം.

മനപൂര്‍വ്വം കള്ളവാദം
ഒരാള്‍ ഒരു കള്ളവാദം കല്പിച്ചു കൂട്ടി ഉന്നയിക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. സാമ്പത്തിക നേട്ടം, സ്ഥാന മോഹം, അധികാര ലബ്ധി തുടങ്ങി എന്തെങ്കിലുമൊന്ന്. മുഹമ്മദ് നബിയുടെ പ്രവാചകത്വവാദത്തിന് മുന്നില്‍ ഇങ്ങനെ വല്ലതും ഉണ്ടായിരുന്നോ?

സാമ്പത്തിക നേട്ടം
ചില സാമ്പത്തിക നേട്ടങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ടാണ് മുഹമ്മദ് നബി പ്രവാചകത്വം വാദിച്ചത് എന്ന് പറയാമോ? പ്രവാചകത്വത്തിന് മുമ്പും പിമ്പുമുള്ള അദ്ദേഹത്തിന്റെ സാ‍മ്പത്തിക സ്ഥിതി ഇതിന് മറുപടി പറയും. പ്രവാചക ദൌത്യം ഏറ്റെടുക്കുന്നതിന് മുമ്പ് സാമ്പത്തികമാ‍യ യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ധനികയും സ്നേഹവതിയുമായിരുന്ന പത്നി ഖദീജ വേണ്ടതെല്ലാം അദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നു.മിടുക്കനും ആദരണീയനുമായ ഒരു കച്ചവടക്കാരനെന്ന നിലക്ക് നല്ല വരുമാനം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ പ്രവാചക ദൌത്യം ഏറ്റെടുത്ത ശേഷം ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാവുകയാണുണ്ടായത്. എങ്ങനെയാണ് അവര്‍ ജീവിച്ചിരുന്നത് എന്ന് അദ്ദേഹത്തിന്റെ പത്നി ആയിശ വ്യക്തമാക്കുന്നുണ്ട്. അവരുടെ അടുപ്പില്‍ തീ പുകയാത്ത ഒന്നും രണ്ടും മാസങ്ങള്‍ കടന്നു പോകാറുണ്ടായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ആ ദിവസങ്ങളില്‍ പാലും ഈത്തപ്പഴവുമായിരുന്നു അവരുടെ ഭക്ഷണം. പ്രവാചക ദൌത്യം ഏറ്റെടുത്ത് പതിനെട്ട് വര്‍ഷം പിന്നിടുകയും മുസ് ലീംകളുടെ ആധിപത്യം സ്ഥാപിതമാവുകയും ചെയ്തശേഷവും ജീവിത പ്രയാസങ്ങളുടെ പേരില്‍ അദ്ദേഹത്തിന്റെ കുടുംബം പ്രയാസമനുഭവിക്കുന്നത് നാം കാണുന്നു. ഈ ദാരിദ്ര്യം ഒരളവോളം അടിച്ചേല്പിച്ചതായിരുന്നു. മുസ് ലീംകളുടെ പൊതുഖജനാവ് സ്വന്തം കൈകളിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. പ്രവാചകന്റെ വിശ്രമത്തെകുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പത്നി ഹഫ്സ പറഞ്ഞു: “ചണം കൊണ്ടുള്ള ഒരു തുണിയിലാണ് അവിടുന്ന് കിടന്നിരുന്നത്. ഞാനത് രണ്ട് മടക്കായി വിരിച്ച് കൊടുക്കും. ഒരിക്കല്‍ തിരുമേനിക്ക് കൂടുതല്‍ സുഖം ലഭിക്കട്ടെ എന്ന് കരുതി ഞാനത് നാലായി മടക്കി വിരിച്ച് കൊടുത്തു. പിറ്റേന്ന് പ്രഭാതത്തില്‍ അവിടുന്ന് ചോദിച്ചു : ഇന്നലെ രാത്രി നീ എനിക്ക് വിരിച്ച് തന്നത് എന്തായിരുന്നു? ഞാന്‍ പറഞ്ഞു: അതേ തുണിതന്നെ. പക്ഷേ ഞാനത് നാലായി മടക്കിയിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു : “അത് പഴയ മാതിരി തന്നെ വിരിച്ച് തന്നാല്‍ മതി. മാര്‍ദ്ദവം കൂടിയാല്‍ അത് നിശാ നമസ്കാരത്തിന്(തഹജ്ജുദ്) തടസ്സമാകും.” ഒരിക്കല്‍ പ്രവാചകനെ കാണാന്‍ ചെന്ന ഉമര്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഊറക്കിട്ട് പതം വരുത്തിയ മൂന്ന് തോല്‍കഷ്ണവും ഒരു പിടി ബാര്‍ലിയും മാത്രമാണ് കണ്ടത്. “ഞാന്‍ ചുറ്റും കണ്ണോടിച്ച് നോക്കി. മറ്റൊന്നും കാണാന്‍ സാധിച്ചില്ല.ഞാന്‍ വിതുമ്പി പോയി. അത് കണ്ട് എന്തിനാണ് കരയുന്നതെന്ന് പ്രവാചകന്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു: പ്രവാചകരെ അവിടുത്തെ ശരീരത്തില്‍ പായയുടെ അടയാളം പതിഞ്ഞു കിടക്കുന്നത് കാണുമ്പോള്‍ എങ്ങനെയാണ് കരയാതിരിക്കുക. അവിടുത്തെ മുറിയില്‍ ആകെയുള്ള സാധനങ്ങള്‍ എന്തെന്നും ഞാന്‍ കണ്ടു. അല്ലാഹുവുന്റെ പ്രവാചകരെ നമുക്ക് മതിയായ ഭക്ഷണം തരാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചാലും. പേര്‍ഷ്യക്കാരും റോമാക്കാരും വിശ്വാസികളല്ല. അവര്‍ ആരാധിക്കുന്നത് അല്ലാഹുവിനെയല്ല. എന്നിട്ടും അവരുടെ രാജാക്കന്മാരായ കുസ്രുവും സീസറും ഇടയിലൂടെ ആറുകള്‍ ഒഴുകുന്ന ആരാമങ്ങളിലാണ് താമസിക്കുന്നത്.“ നബി തിരുമേനി തലയിണയില്‍ ചാരികിടക്കുകയായിരുന്നു. എന്റെ വാക്കുകള്‍ കേട്ട് എഴുന്നേറ്റിരുന്നു കൊണ്ട് അദ്ദേഹം പറഞ്ഞു. താങ്കള്‍ക്ക് ഈ മതത്തെ പറ്റി ഇപ്പോഴും സന്ദേഹമാണോ? ഇഹലോക സുഖത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ടതാണ് പരലോക സുഖം.”

തനിക്ക് ലഭിച്ചിരുന്ന സമ്മാനങ്ങള്‍ നബി തിരുമേനി എന്താണ് ചെയ്യുന്നതെന്ന് ബിലാല്‍‍ ദീര്‍ഘമാ‍യി വിവരിക്കുന്നുണ്ട്. പിന്നീട് ഉപയോഗിക്കുവാനായി യാതൊന്നും തന്നെ നബി കരുതിവെക്കാറുണ്ടായിരുന്നില്ലെന്ന് ബിലാല്‍ പറയുന്നു. ഉള്ളത് മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യും. ഒരിക്കല്‍ ചുമട് കയറ്റിയ നാല് ഒട്ടകങ്ങള്‍ നബിക്ക് പാരിതോഷികമായി നല്‍ക്പെട്ടു. പക്ഷേ യാതൊന്നും തന്നെ തിരുമേനി എടുക്കുകയുണ്ടായില്ല. അവ പൂര്‍ണമയും പാവം പെട്ടവര്‍ക്ക് നല്‍കിയതിന് ശേഷമല്ലാതെ വീട്ടിലേക്ക് മടങ്ങുകയില്ല എന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. മഹത്തായ ഒട്ടേറെ വിജയങ്ങളും നേട്ടങ്ങളും കൈവരിച്ച ശേഷമാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. എന്നിട്ടും അദ്ദേഹം കടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പരിച മദീനയിലെ ഒരു ജൂതന്റെ പക്കല്‍ പണയത്തിലും.

പ്രവാചകത്വവാദം അദ്ദേഹം ഉന്നയിച്ചത് സാമ്പത്തിക നേട്ടങ്ങള്‍ കണ്ടു കൊണ്ടായിരുന്നു എന്നാണോ ഇതെല്ലാം വ്യക്തമാക്കുന്നത്? (തുടരും)

2009 ഫെബ്രുവരി 19, വ്യാഴാഴ്‌ച

ദൈവ സങ്കല്പം - ഒരു തുറന്ന ചര്‍ച്ച

ഈ യുള്ളവനും ശ്രീ @ശ്രേയസ് എന്ന ബ്ലോഗറും തമ്മില്‍ ഈശ്വരന്‍ - നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം എന്നപേരില്‍ ഒരു ചര്‍ച്ച നടക്കുന്നുണ്ട്.

ഒട്ടും വൈകാരികമല്ലാതെ തന്നെ, ശ്രീ @ശ്രേയസ് ഈ ചര്‍ച്ചയെ തികച്ചും പോസിറ്റാവായ അര്‍ത്ഥത്തില്‍ മാത്രം എടുത്തു എന്നുള്ളത് എന്നെ ഏറെ സന്തോഷിപ്പിച്ച കാര്യമാണ്. ദൈവ വിശ്വാസത്തെ ആളുകള്‍ ഒരു സ്വകാര്യമായി മാത്രം കൊണ്ട് നടക്കുകയും അത് പരസ്പരം അറിയാനും മനസ്സിലാക്കാനും കഴിയാത്തവിധം എന്തോ ഒരു മറ നില നില്‍ക്കുകയും ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ ചെറിയ തര്‍ക്കങ്ങള്‍ പോലും വലിയ പൊട്ടിത്തെറികളായി മാറുന്നു. ഇത് മൂലം ദൈവ വിശ്വാസമാണ് എല്ലാ പ്രശ്നങ്ങളുടെ മൂല കാരണം എന്ന് ചിലര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. സത്യത്തില്‍ ഇത്തരം പ്രശ്നങ്ങളുടെ നടുവില്‍ കിടന്ന് വിശ്വാസമേ നഷ്ടപെട്ടവരാണവര്‍.

അത്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാനും നാം മനസ്സിലാക്കിയത് പരസ്പരം പങ്ക് വെക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഇത് വായിക്കുന്ന താങ്കളെയും ഈ ചര്‍ച്ചയിലേക്ക് ക്ഷണിക്കുന്നു.

ചര്‍ച്ചയില്‍ ദൈവത്തെകുറിച്ചുള്ള എന്റെ നിലപാട് വ്യക്തമാക്കൊണ്ടിട്ട കമന്റ് മാത്രം ഞാനിവിടെ ചേര്‍ക്കുന്നു. പൂര്‍ണ്ണരൂപം ‍ഇവിടെ നിന്ന് വായിക്കാനപേക്ഷിക്കുന്നു.

ശ്രീ @ശ്രേയസ് പറഞ്ഞു....

ചിന്തകനും ഒരു പുലിയായി തീരാന്‍ ശ്രമിച്ചോള്ളൂ. മനുഷ്യര്‍ മാത്രം പോരല്ലോ പുലി, എലി, മുതലായ മൃഗങ്ങളും ഈ ലോകത്ത് വേണമല്ലോ.:-)

ഈയുള്ളവന്‍ പറയുന്നതിന്‍റെ അര്‍ത്ഥം മനസ്സിലാക്കാനും കുറച്ചു ചിന്തിക്കാനും ചിന്തകന്‍ ശ്രമിക്കുക. അപ്പോള്‍ ഉണ്മ എന്നൊക്കെ പറയുന്നത് എന്താണെന്ന് മനസ്സിലാകും. എന്തുകൊണ്ടാണ് ഉണ്മ, ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നൊക്കെ പറയുന്നത്, പ്രാര്‍ത്ഥിക്കുന്നത്, ആരാധിക്കുന്നത്, എന്നൊക്കെ മനസ്സിലാവും. അല്ലാതെ ഒരു നിരീശ്വരവാദിക്കോ അന്ധവിശ്വാസിക്കോ അതൊന്നും മനസ്സിലാവില്ല, ഒരിക്കലും.താങ്കള്‍ യുക്തിവാദിയോ ഏതെങ്കിലും ഒരു മതവിശ്വാസിയോ മറ്റോ ആയിക്കൊള്ളട്ടെ.
ഭാരതീയ സനാതന ധര്‍മ്മത്തെ കുറിച്ചറിയാനും വേണം ഒരു യോഗം എന്നുതോന്നുന്നു.കൂടുതല്‍ അറിയാന്‍ താല്‍പര്യം ഉണ്ടെങ്കില്‍ കുറെയേറെ നല്ല പുസ്തകങ്ങള്‍ ഉണ്ട്, വായിക്കുക. എന്നിട്ട് സ്വയം ചിന്തിക്കുക - ഞാന്‍ എന്തിന് ഈ ഭൂമിയില്‍ പിറന്നു? എന്തിനായിരിക്കും? എന്നൊക്കെ.ഈയുള്ളവന്‍റെ ആശംസകള്‍.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ശ്രീ ആഗ്രഹമുണ്ടായിരുന്നു .അത്രക്കങ്ങട് ധൈര്യം പോരാത്തതു കൊണ്ടു തല്‍ക്കാലം ഒരു പുലിയാവണ്ട മനുഷ്യനായിതന്നെങ്ങട് ജീവിച്ചാല്‍ മതി. വെറുതെ ശരീരം ചീത്തയാക്കണ്ടല്ലോ :-)

ഭാരതീയ സനാതന ധര്‍മ്മത്തെ കുറിച്ചറിയാനുള്ള ആ യോഗം എനിക്കുണ്ടാകുമോ എന്ന് നോക്കാനാണ് ഞാനീ ചര്‍ച്ച താങ്കളുമായി തുടങ്ങിയത്. താങ്കള്‍ പഠിച്ച നല്ലതെന്ന് തോന്നുന്ന പുസ്തങ്ങള്‍ വല്ലതും എനിക്ക് റഫര്‍ ചെയ്യൂ.(മലയാളത്തില്‍ ഉള്ളത് മാത്രം) ഞാനത് വാങ്ങി വായിക്കാന്‍ ശ്രമിക്കാം.

എന്തിനാണ് നാമീ ഭൂമിയില്‍ വന്നത്? ഏങ്ങോട്ടാണ് നാം പോകേണ്ടത് ?, നാം വല്ല ദൌത്യവും നിര്‍വ്വഹിക്കേണ്ടതുണ്ടോ? നമ്മുടെ കര്‍മ്മങ്ങള്‍ക്ക് നാം ഉത്തരം പറയേണ്ടതുണ്ടോ?....ഇങ്ങനെ ഒരു പാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാം കണ്ടെത്തേണ്ടതുണ്ട് എന്ന്ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാനും.

എന്റെ പ്രിയ ശ്രീ ഞാന്‍ ആദ്യമെ താങ്കളോട് സൂചിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു. വേദങ്ങളെ കുറിച്ച് പഠിക്കുക എന്നുള്ളത് എന്റ് ഒരാഗ്രഹമാണ്. അതിലാണല്ലോ ഇത്തരം കാര്യങ്ങളെ കുറിച്ച് സൂചനയുള്ളത്.ഒരു ഭാരതീയനെന്ന നിലക്ക് അതിന് ഞാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. മാത്രമല്ല വേദങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം എന്തെന്ന് അറിയേണ്ടതുണ്ടല്ലോ. വേദങ്ങളെ നേരിട്ട് സമീപിക്കുന്നതിന് മുമ്പ് അത് ഫോളോ ചെയ്യുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരിലൂടെ സമീപിക്കുന്നതായിരിക്കും കൂടുതല്‍ ഉചിതമെന്ന് എനിക്ക് തോന്നി.


"വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും"
എന്ന ശ്രീനാരായണസ്വാമിയുടെ വാക്കുകള്‍ പൂര്‍ണമായും മുഖവിലക്കെടുക്കുന്ന ഒരാളാണ് ഞാന്‍.

ഒരു കാര്യത്തെ നാം പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ എല്ലാ‍ വീക്ഷണകോണുകളിലൂടെയും നാം സമീപിക്കേണ്ടതുണ്ട് എന്ന് ഈയുള്ളവന്‍ മനസ്സിലാക്കുന്നു. അതില്‍ ഒരു പക്ഷേ എന്റെ നിലവിലുള്ള നിലപാടുകളില്‍ നിന്നുള്ള വീക്ഷണങ്ങളും കണ്ടേക്കാം. മറ്റുള്ളവരുടെ വീക്ഷണങ്ങളും കണ്ടെക്കാം. എനിക്കൊരു നിലപാടുണ്ട് അത് ഞാന്‍ സാധാരണ വ്യക്തമാക്കാറാളുള്ളതാണ്. അത് എന്തിനാണെന്ന് ചോദിച്ചാല്‍ ആളുകള്‍ക്ക് എന്റെ നിലപാടിനെ ചോദ്യം ചെയ്താല്‍ എനിക്കതിന് ഉത്തരമുണ്ടോ എന്ന് എനിക്കറിയേണ്ടതുണ്ട്. അല്ലെങ്കില്‍ ഞാനതിന് ബാധ്യസ്ഥനാണെന്ന് ഞാന്‍ മാനസ്സിലാക്കുന്നു. മാത്രമല്ല അത് എന്റെ നിലപാടിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ എന്നെ പ്രേരിപ്പിക്കുകയും തെറ്റാണെങ്കില്‍ തിരുത്താന്‍ അവസരം നല്‍കുകയും ചെയ്യും. താങ്കള്‍ ദൈവത്തെ മനസ്സിലാക്കിയതെങ്ങനെയെന്ന പ്രായോഗിക തലത്തില്‍ നിന്നുള്ള ഒരു ശൈലിയില്‍ നിന്നാണ് ഞാനതാരംഭിച്ചത്. താങ്കള്‍ക്കാവും വിധം താങ്കളത് അവതരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത്. എന്നെ സംബന്ധിച്ചേടത്തോളം അതില്‍ ഒരു പാട് വൈരുദ്ധ്യങ്ങള്‍ ഉള്ളതായി തോന്നി. (ഒരു പക്ഷേ എനിക്ക് മനസ്സിലാവത്തതിന്റെ കുഴപ്പമാവാം. അങ്ങിനെയെങ്കില്‍ താങ്കളെന്നോട് ക്ഷമിക്കുക)

അതിനാല്‍ കുറച്ച് കൂടിവ്യക്തതക്ക് വേണ്ടി ഞാന്‍ എന്റ നിലവിലുള്ള ദൈവ സങ്കല്പവും താങ്കള്‍ ഇവിടെ അവതരിപ്പിച്ച ദൈവ സങ്കല്പത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയതും നമ്പറിട്ട് കൊണ്ട് ചുവടെ ചേര്‍ക്കാം. അത് രണ്ടില്‍ നിന്നും താങ്കള്‍ യോജിക്കുന്ന നമ്പറുകള്‍ ഏതെന്ന് സെലക്റ്റ് ചെയ്യുക. ഇല്ലാത്തത് വല്ലതും ഉണ്ടെങ്കില്‍ അത് താങ്കള്‍ ചേര്‍ക്കുക. വിയോജിക്കുന്ന പോയന്റുകളുമായി നമുക്ക് ചര്‍ച്ച തുടരുകയും ചെയ്യാം.ഇവിടെ സ്വഭാവികമായും എന്ത് കൊണ്ട് യോജിക്കുന്നു എന്ത് കൊണ്ട് വിയോജിക്കുന്നു എന്നുള്ള ചോദ്യങ്ങളും വരാം. താങ്കള്‍ക്കെന്നെ ചോദ്യം ചെയ്യാനുള്ള പൂര്‍ണം അവകാശം ഉണ്ട്. ഞാന്‍ എന്ത് വിചാരിക്കും എന്ന് കരുതി ഒരു ചോദ്യവും താങ്കള്‍ വിട്ടു കളയേണ്ടതില്ല.(താങ്കളുടെ വിമര്‍ശനങ്ങള്‍ പോസിറ്റീവായി മാത്രമേ ഞാന്‍ കാണുകയുള്ളൂ)

നിലവിലുള്ള എന്റെ ദൈവ സങ്കല്പം
--------------------------------------------
  1. സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.
  2. സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍
  3. ദൈവം ഏകനാണ്. ദൈവം സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ ദൈവത്തെ എല്ലാവരും ആശ്രയിക്കുന്നു.ദൈവം അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.
  4. ദൈവം ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.
  5. ദൈവത്തെ പോലെ ദൈവമല്ലാതെ മറ്റൊന്നുമില്ല തന്നെ.
  6. ദൈവത്തിന് ഒരു പങ്കുകാരുമില്ല.
  7. രക്ഷാ ശിക്ഷകളുടെ ആത്യന്തികത ദൈവത്തിങ്കല്‍ കുടികൊള്ളുന്നു.
  8. ആത്യന്തിക നീതി ദൈവത്തിങ്കല്‍ മാത്രമാണ്
  9. മറ്റെല്ലാകാര്യങ്ങളുടെയും ആത്യന്തികത ദൈവത്തില്‍ മാത്രമാണ്.
  10. സൃഷ്ടിക്കപ്പെട്ടതൊന്നും ദൈവമല്ല.
  11. ആത്യന്തികമായ അനുസരണം(കീഴ്വണക്കം) ദൈവത്തോട് മാത്രമുള്ളതാണ്.
  12. ആരാധന ദൈവത്തോട് മാത്രമേ പാടുള്ളൂ.
  13. ശരിയും തെറ്റും അത്യന്തികമായി തീരുമാനിക്കുന്നത് ദൈവം മാത്രമാണ്

താങ്കളുടേ ദൈവ സങ്കല്പം എന്ന് ഞാന്‍ മനസ്സിലാക്കിയത്

-----------------------------------------------------------------

  1. ദൈവം (ഈശ്വരന്‍) നിര്‍ഗുണ നിരാകാരം പരബ്രഹ്മമാണ്.
  2. ആത്മാവ്, ബ്രഹ്മം, ഈശ്വരന്‍ എന്നെല്ലാം പറയുന്നത് സച്ചിദാനന്ദസ്വരൂപവും ഏകവും അദ്വയാവുമായ ഒരേ ചൈതന്യമാണ്. (ഈ ചൈതന്യമാണ് ദൈവം)
  3. വാക്കിനും മനസ്സിനും വിഷയമല്ലാത്ത ബ്രഹ്മസ്വരൂപത്തെപ്പറ്റി മനസുകൊണ്ട് ചിന്തിക്കുവാണോ വാക്കുകൊണ്ട് പറയുവാനോ സാദ്ധ്യമല്ല.
  4. നിത്യവും സത്യവും ശുദ്ധവുമായ ബ്രഹ്മം ഒരിക്കലും നാശമില്ലാത്തതാണ്‌ (ദൈവത്തിന് ഒരിക്കലും നാശമില്ല)
  5. ഈശ്വരന്‍ ഒരു ജന്തുവല്ല. ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, ശുദ്ധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്.
  6. ഇശ്വരന്‍ ഒന്നിന്റെയും സൃഷ്ടാവല്ല. അങ്ങിനെ വന്നാല്‍ ഈശ്വരെ ആരുണ്ടാക്കി എന്ന ചോദ്യം വരും.
  7. മുകളില്‍ പറഞ്ഞഗുണങ്ങളെല്ലാം അവനവനില്‍ തന്നെയുണ്ട്. അങ്ങിനെ അറിഞ്ഞാല്‍ ഞാന്‍ തന്നെയാണ് ദൈവം(അഹം ബ്രഹ്മാസ്മി) എന്ന് ബോധ്യമാവും.
  8. രൂപമില്ലാത്ത വെള്ളം ശീതികരിച്ച പാത്രത്തില്‍ മഞ്ഞുകട്ടയുടെ രൂപം പ്രാപിക്കുന്നത് പോലെ ഭക്തന്റെ മനസ്സില്‍ ഭക്തി ശൈത്യം മൂലം ദൈവം രൂ‍പം പ്രാപിക്കുന്നു.
  9. നിര്‍ഗ്ഗുണ(നിരാകാര) പരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
  10. ഒരോരുത്തരുടേയും ശരിതെറ്റുകള്‍ തീരുമാനിക്കുന്നത് അവനവന്‍ തന്നെയാണ്.
  11. ഈശ്വരന്‍റെ സ്വരൂപം എന്തെന്നുപോലും ചിന്തിയ്ക്കാന്‍ സമയംകിട്ടാത്ത, സാധാരണക്കാരനായ ഒരുവന് മനസ്സിന്‍റെ സമനില നിലനിര്‍ത്താനും തന്‍റെ ദുരിതങ്ങള്‍ തന്നെക്കാള്‍ ശക്തമായ മറ്റൊരാളോട് പങ്കുവയ്ക്കാനും അങ്ങനെ സ്വന്തം മനസ്സിനെ സമാശ്വസിപ്പിക്കാനും ഒരാള്‍ വേണം, അതാണ്‌ അവന്‍റെ ഈശ്വരന്‍. (ഒരോരുത്തരുടെ മനോനില അനുസരിച്ച് എങ്ങിനെ വേണമെങ്കിലും ഇശ്വരനെ തേടാം)
  12. ഈശ്വരനെ ആരാധിച്ചാലും ഇല്ലെങ്കിലുല്‍ ഒരു കുഴപ്പവുമില്ല..