2011 ഫെബ്രുവരി 18, വെള്ളിയാഴ്‌ച

'ഹുവ യംശീ, മിശ്ഹ നംശീ'(അയാള്‍ പോകും, ഞങ്ങള്‍ പോകില്ല)

മൂന്ന് ദശകത്തോളം ഈജിപ്തിനെയും അറബ് ലോകത്തെയും അമ്മാനമാടിയ ഹുസ്‌നി മുബാറക്കിനെ സിംഹാസനത്തില്‍ നിന്ന് കടപുഴക്കിയെറിയുന്നതിലവസാനിച്ച വിപ്ലവം അറബ് സമൂഹത്തിന്റെ ചരിത്രത്തില്‍ പലതുകൊണ്ടും സമാനതകളില്ലാത്തതാണ്. ഒരു ഘട്ടത്തില്‍ കൃത്യമായ നേതൃത്വം പോലുമില്ലെന്ന് പുറമേക്ക് തോന്നിയപ്പോഴും, അനിതര സാധാരണമായ ഇച്ഛാശക്തിയും അതുല്യമായ ലക്ഷ്യബോധവുമാണ് ബുദ്ധിജീവികളും സാധാരണക്കാരും പണക്കാരനും പാവപ്പെട്ടവനും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഒരുമിച്ചണിനിരന്ന ആ സമൂഹം പ്രകടിപ്പിച്ചത്. തഹ്‌രീര്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ 18 ദിവസങ്ങളില്‍ തങ്ങളെ കട്ടുമുടിച്ച സ്വേച്ഛാധിപതിയോടുള്ള പ്രതിഷേധാഗ്‌നി മാത്രമല്ല, ഈജിപ്ഷ്യന്‍ സമൂഹം ലോകത്തിന് കാണിച്ചു കൊടുത്തത്, രാഷ്ട്രീയമായും സാമൂഹികമായും തങ്ങള്‍ എത്രമാത്രം പക്വത ആര്‍ജിച്ചിട്ടുണ്ടെന്നതിന്റെ നേര്‍ചിത്രം കൂടിയായിരുന്നു.
അറബ് ലോകത്തിന്റെ ചരിത്രഗതി മാറ്റിയ ഈ സംഭവത്തെ ഫേസ്ബുക്കിന്റെയും ട്വിറ്ററിന്റെയും അക്കൗണ്ടില്‍ വരവുവെക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ശരിയാണ്, ഔദ്യോഗികമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും വ്യത്യസ്ത ടോണുകളില്‍ മുബാറക് സ്തുതി ഗീതം പാടിക്കൊണ്ടിരുന്നപ്പോള്‍, സംഘടിക്കാനുള്ള മാധ്യമമായി ഈജിപ്ഷ്യന്‍ ജനത ആശ്രയിച്ചത് ഇന്റര്‍നെറ്റിനെയാണ്. അല്‍ജസീറയുടെ നിരന്തരസാന്നിധ്യം വിപ്ലവദിനങ്ങളില്‍ അവരുടെ തുണക്കെത്തുകയും ചെയ്തു. പക്ഷേ, ഈ മാധ്യമങ്ങളെക്കാള്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ ആ ജനതക്ക് പ്രചോദനമായത് നിരന്തരമായ അടിച്ചമര്‍ത്തലുകളില്‍ മുറിവേറ്റ അവരുടെ മനസ്സിന്റെ അടിത്തട്ടില്‍ പെട്ടെന്നുല്‍ഭൂതമായ ആത്മാഭിമാനബോധമാണ്. ഒരു ജനതയും സ്വയം മാറാന്‍ തയാറായില്ലെങ്കില്‍ ദൈവം പോലും അവരെ മാറ്റാന്‍ മെനക്കെടില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് അത് ഉടലെടുത്തത്. വിദ്യാസമ്പന്നരായ ഏതാനും ചെറുപ്പക്കാര്‍ അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയപ്പോള്‍, പരിണതപ്രജ്ഞരായ മുതിര്‍ന്നവര്‍ അവര്‍ക്ക് കൂട്ടായി വന്നു. സെപ്റ്റംബറിലേക്ക് അവധി നീട്ടിയെടുത്ത് മാന്യമായ ഒരു പുറത്തുപോക്കിന് അവസരം നല്‍കണമെന്ന് അവസാനനിമിഷം വരെ കെഞ്ചിയെങ്കിലും അതുവരെ കാണിക്കാത്ത ഇച്ഛാശക്തിയോടെ ആ ജനത ഒന്നടങ്കം 'നോ' പറഞ്ഞപ്പോള്‍ സ്വേച്ഛാധിപതിക്ക് പുറത്തേക്ക് വഴിയൊരുങ്ങുകയായിരുന്നു.

സമഗ്രാധിപത്യ ഭരണകൂടങ്ങള്‍ എന്നും ജനതയെ കാല്‍ച്ചുവട്ടിലാക്കാനുപയോഗിക്കുന്നത് പേടിയെയാണ്. ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളും പാവം ജനതയെ പേടിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കും. ഈജിപ്തും അപവാദമായിരുന്നില്ല. എന്നാല്‍, ആ പേടി കുടഞ്ഞുകളഞ്ഞ് സ്വന്തം വിധി നിര്‍ണയിക്കാന്‍ ധൈര്യസമേതം അവര്‍ മുന്നോട്ടുവന്നതാണ് വിപ്ലവം വിജയിക്കാനുള്ള പ്രധാന കാരണം. സൈബര്‍ലോകത്തെ സൂപ്പര്‍ഹൈവേകളില്‍ കൃത്രിമമായ ഐഡന്റിറ്റികള്‍ക്കു പിന്നില്‍ ഒളിച്ചിരുന്ന പലരും തഹ്‌രീര്‍ സ്‌ക്വയറിന്റെ വിശാലവീഥിയിലേക്ക് മുഖമുയര്‍ത്തി കടന്നുവന്നതാണ് മാറ്റത്തിന് നാന്ദിയായത്. ഇറാഖില്‍ ഭരണമാറ്റത്തിന് അമേരിക്കക്ക് ലക്ഷക്കണക്കിന് ഇറാഖികളെയും ആയിരക്കണക്കിന് പട്ടാളക്കാരെയും കുരുതി കൊടുക്കേണ്ടി വന്നെങ്കില്‍, ഈജിപ്തിലെ വിപ്ലവത്തിന് സമര്‍പ്പിക്കേണ്ടി വന്നത് 300 രക്തസാക്ഷികളെയാണ്. അതും ഹുസ്‌നി മുബാറക്കും കങ്കാണിമാരും ഇളക്കിവിട്ട കൂലിപ്പട്ടാളത്തിന്റെ വക ശക്തിപ്രകടനങ്ങളില്‍. അത്തരം വേലത്തരങ്ങളൊന്നും പക്ഷേ, ജനരോഷത്തിന്റെ ഈ മലവെള്ളപ്പാച്ചിലില്‍ ചെലവാകില്ലെന്ന് ശക്തിയുക്തം തെളിയിക്കാനായതാണ് ഈജിപ്ത് വിപ്ലവത്തിന്റെ ശക്തി. അമേരിക്കയിലെ എ.ബി.സി ചാനല്‍ ലേഖികയോട് തഹ്‌രീര്‍ സ്‌ക്വയര്‍ പ്രകടനത്തില്‍ അണിചേരാന്‍ വന്ന ഒരു മധ്യവയസ്‌കന്‍ തന്റെ സഞ്ചിയിലിരുന്ന വില്‍പത്രം ഉയര്‍ത്തിക്കാണിച്ച് പറഞ്ഞു: 'ഞാന്‍ മരിക്കാന്‍ തയാറായാണ് വന്നത്. എന്റെ മരണം ഈജിപ്തിന്റെ സ്വാതന്ത്ര്യത്തിന് മുതല്‍ക്കൂട്ടാകുമെങ്കില്‍ സസന്തോഷം അത് സ്വീകരിക്കുന്നു'വെന്ന് പറഞ്ഞ ധീരതയും ആത്മാഭിമാനവുമാണ് വിപ്ലവം വിജയിപ്പിച്ചത്.

'അരാഷ്ട്രീയക്കാരായ ഫേസ്ബുക് തലമുറയാണ് നിങ്ങളെ'ന്ന മുതിര്‍ന്നവരുടെ പരിഹാസത്തിന് ഈജിപ്ഷ്യന്‍ യുവത അവരുടെ സ്‌ഫോടനാത്മകമായ ക്രിയാമ്തകത കൊണ്ട് സുന്ദരമായ മറുപടി പറഞ്ഞുവെന്നാണ് ഒരു യുവ ഈജിപ്ഷ്യന്‍ ബ്ലോഗര്‍ പ്രതികരിച്ചത്. അവര്‍ക്ക് പിന്തുണയുമായി അല്‍ ജസീറയും ഒപ്പം വന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ പതിവുപോലെ മുസ്‌ലിം ബ്രദര്‍ ഹുഡ് അധികാരത്തില്‍ വന്നാലുണ്ടായേക്കാവുന്ന 'ഇസ്‌ലാമിക ഭരണ'ത്തിന്റെ പൊല്ലാപ്പുകളെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, അല്‍ ജസീറ ഈജിപ്ഷ്യന്‍ജനതയുടെ യഥാര്‍ഥ ശബ്ദത്തെ കലര്‍പ്പില്ലാതെ പുറത്ത് കൊണ്ടുവന്നു. ഒരു ഘട്ടത്തില്‍ ആറ് ചാനല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു ഉപകരണങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ അല്‍ജസീറക്ക് ഈജിപ്തിലെ എട്ട് കോടി ജനങ്ങള്‍ ലേഖകരായുണ്ടെന്ന് തഹ്‌രീര്‍ സ്‌ക്വയറിലെ ജനങ്ങള്‍ വിളിച്ചുപറഞ്ഞു. അല്‍ ജസീറയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു. ഇനി മുതല്‍ അറബ് ലോകത്തും മധ്യപൂര്‍വ ദേശത്തും സ്വാതന്ത്ര്യവും ജനാധിപത്യവും ഘോഷിക്കാന്‍ ബി.ബി.സിയോ സി.എന്‍.എന്നോ മാധ്യമ സാമ്രാജ്യാധിപനായ റൂപര്‍ട്ട് മര്‍ഡോക്കിന്‍െ ചാനലുകളോ കടന്നുവരേണ്ടതില്ലെന്നും അതിന് തങ്ങള്‍ തന്നെ മതിയെന്നുമുള്ള പുതിയ മാധ്യമ പാഠവും അല്‍ ജസീറ നല്‍കി. അയ്മന്‍ മുഹ്‌യുദ്ദീനെയും റാവിയ റാജിഹിനെയും പോലെ നല്ല രാഷ്ട്രീയ വിദ്യാഭ്യാസവും വിശകലന പാടവവുമുള്ള ഈജിപ്ഷ്യന്‍ യുവാക്കളെത്തന്നെ റിപ്പോര്‍ട്ടര്‍മാരാക്കിയാണ് ആ രാജ്യത്തിന്റെ ചരിത്ര നിര്‍മിതിയില്‍ സ്വന്തം സന്തതികളുടെ പങ്കാളിത്തം മാധ്യമ മേഖലയിലും ചാനല്‍ ഉറപ്പാക്കിയത്. വിപ്ലവാവേശം നിലനിര്‍ത്തുന്നതിന് മൊബൈല്‍ഫോണുകളും നല്ലൊരു പങ്ക് വഹിച്ചു. അല്‍ ജസീറയുടെ കീഴിലുള്ള 'യൂമീഡിയ' പോലെയുള്ള സൈറ്റുകള്‍ സിറ്റിസണ്‍ ജേണലിസത്തിനുള്ള അപാരസാധ്യതകളും കാണിച്ചുതന്നു. വിപ്ലവത്തിനിടയില്‍ ഭരണകൂടത്തോട് ഒട്ടി നില്‍ക്കുന്നവര്‍ ചെയ്ത അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പ്രകടനക്കാര്‍ മൊബൈല്‍ഫോണുകളില്‍ ഷൂട്ട് ചെയ്ത ധാരാളം വീഡിയോകള്‍ സഹായിച്ചു. അവയൊക്കെ ഈ സൈറ്റിലൂടെ വെളിച്ചം കണ്ടു. ഒപ്പം പ്രകടനക്കാര്‍ക്ക് ആവേശം പകര്‍ന്ന് ഗാനരൂപത്തിലവതരിച്ച പല മുദ്രാവാക്യങ്ങളും തഹ്‌രീര്‍ സ്‌ക്വയറില്‍ നിന്ന് സൈബര്‍സ്‌പേസിലേക്ക് കുടിയേറി. അവയിലേറ്റവും ജനപ്രീതിയാര്‍ജിച്ചതാണ് മുബാറക്കിനോട് അധികാരം വിടാനാവശ്യപ്പെട്ടുകൊണ്ടുള്ള 'ഹുവ യംശീ മിശ്ഹ നംശീ' (അയാള്‍ പോകും, ഞങ്ങള്‍ പോകില്ല) എന്ന ഗാനശകലം. കൈറോക്കപ്പുറം അലക്‌സാന്‍ഡ്രിയയിലും സൂയസിലും ഇസ്മാഈലിയ്യയിലുമൊക്കെ ഇച്ഛാശക്തി വിതറിയ ആ വീഡിയോ ക്ലിപ് ഇപ്പോഴും യൂട്യൂബ് അടക്കമുള്ള വീഡിയോ ഷെയറിങ് സൈറ്റുകളില്‍ അത്യധികം പോപുലറാണ്.

അമേരിക്കയുടെയും മറ്റ് സാമ്രാജ്യത്വ സഖ്യകക്ഷികളുടെയും ഉള്ളിലിരിപ്പ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിത്തന്നതാണ് സംഭവങ്ങളുടെ മറുവശം. ജനമുന്നേറ്റത്തിന്റെ ആദ്യനാളുകളില്‍ മുബാറക്ഗവണ്‍മെന്റ് സുസ്ഥിരമാണെന്ന് പറഞ്ഞ സ്‌റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് മൂന്നാം ദിവസം അത് വിഴുങ്ങേണ്ടി വന്നു. പിന്നെ, ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയാറാകണമെന്ന നിലപാടിലേക്ക് മാറി. ജനങ്ങളെ ഉപദ്രവിക്കരുതെന്നും (എന്തൊരു കനിവ്!) നിലവിലെ ടേം കഴിഞ്ഞാല്‍ മുബാറക്ക് ഒഴിഞ്ഞുകൊടുക്കണമെന്നുമായി അടുത്ത നിലപാട്. ക്രമാനുഗതമായ ഭരണമാറ്റം സാധ്യമാക്കണമെന്നും ആദ്യപടിയായി വൈസ് പ്രസിഡന്റിലേക്ക് മുഖ്യഅധികാരങ്ങള്‍ കൈമാറണമെന്നുമായി ശേഷമുള്ള നിലപാട്. അവസാനം വരെയും ഈജിപ്ഷ്യന്‍ താല്‍പര്യങ്ങള്‍ക്കെതിര് നിന്നു അമേരിക്ക. തുനീഷ്യയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഇപ്പോള്‍, യമനിലും അല്‍ജീരിയയിലും ജോര്‍ഡനിലും ലിബിയയിലുമൊക്കെ പ്രകടനങ്ങള്‍ നടക്കുമ്പോള്‍ അതിന് വേണ്ടി വായ തുറക്കാത്ത ഒബാമക്ക് ഇറാന്‍ ജനതയുടെ കാര്യത്തില്‍ വലിയ വ്യസനമുണ്ട്. അവിടെ ഭരണകൂടം ഇപ്പോള്‍ത്തന്നെ ജനഹിതത്തിന് വഴിമാറണമത്രെ!

ഈ ഇരട്ടത്താപ്പ് പുനഃപരിശോധിക്കണമെന്നും ഈജിപ്തില്‍ നിന്നുള്ള പാഠങ്ങള്‍ കൃത്യമായി പഠിക്കണമെന്നും 'ന്യൂയോര്‍ക്ക് ടൈംസ്' കോളമിസ്റ്റ് നിക്കോളസ് ക്രിസ്‌റ്റോഫ് അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു. 'ഇസ്‌ലാമിക മതമൗലികവാദത്തെക്കുറിച്ച വികല കാഴ്ചപ്പാടുകള്‍ അമേരിക്കയുടെ വിദേശനയത്തിന്റെ മൂലശിലയാകുന്നത് അവസാനിക്കണ'മെന്നാണ്. അങ്ങനെയായില്ലെങ്കില്‍ നമ്മുടെ ശത്രുവെന്ന് പേരിട്ട് വിളിക്കുന്ന മതമൗലികവാദത്തേക്കാള്‍ നാശം വിദേശനയം തന്നെയായിരിക്കുമെന്നും ക്രിസ്‌റ്റോഫ് പറയുന്നു. വിചാരിച്ചത്ര മോശമല്ല ഇസ്‌ലാമെന്ന് ചുരുക്കം. അല്‍ ഖാഇദയെപോലുള്ളവര്‍ തോല്‍ക്കുകയും അഹിംസയും സഹിഷ്ണുതയും അടിസ്ഥാനമാക്കിയ നവ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ മേഖലയില്‍ പിറവിയെടുക്കുകയും ചെയ്യുമെന്ന് തന്നെയാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ഇസ്രായേലിന്റെ നിയമവിരുദ്ധ കുടിയേറ്റവും അധിനിവേശവും അവസാനിപ്പിക്കാന്‍ ഫലസ്തീനികളും ഇത്തരം അഹിംസാ പ്രതിഷേധങ്ങളുമായി മുന്നോട്ടുവന്നാല്‍ അത് കാണാന്‍ നല്ല ചന്തമുണ്ടായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അറബ്‌ലോകം ജനാധിപത്യത്തിന് പാകമായിരുന്നില്ലെന്ന പൊള്ളയായ വാദത്തെ കേവലം 18 ദിവസം കൊണ്ട് തൂത്തെറിഞ്ഞു ഈജിപ്ത്. കിഴക്കന്‍ യൂറോപ്പില്‍ കമ്യൂണിസത്തിന് അടിതെറ്റിയതുപോലെ മധ്യപൂര്‍വദേശത്തും ഉത്തരാഫ്രിക്കയിലും ഏകാധിപത്യത്തിനും അടിതെറ്റി. തുനീഷ്യയും ഈജിപ്തും ഒരു തുടക്കം മാത്രമാണെന്ന് എല്ലാ നിരീക്ഷകരും പറയുന്നു. പൂര്‍ണാര്‍ഥത്തിലുള്ള സ്വാതന്ത്ര്യവും ജനാധിപത്യവും ആസ്വദിക്കാന്‍ ഈ പ്രദേശത്തെ ജനത്തിന് കഴിയുമോ എന്നറിയണമെങ്കില്‍ ഇനിയും കാത്തിരുന്നേ പറ്റൂ. പക്ഷേ, ഒന്നുറപ്പ്. ജനഹിതവും മനുഷ്യാവകാശങ്ങളും സാമൂഹിക നീതിയും പരിഗണിച്ചുകൊണ്ടല്ലാതെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ക്കും ഇനി മുന്നോട്ടുപോകാന്‍ കഴിയില്ല. 2011 ജനുവരി 25 (അന്നാണ് തഹ്‌രീര്‍ സ്‌ക്വയറില്‍ ആദ്യമായി ജനങ്ങള്‍ തടിച്ചുകൂടിയത്) എന്ന തീയതി ഇനി കാലത്തിന്റെ കലണ്ടറില്‍നിന്നു മായ്ച്ചുകളയാന്‍ ആര്‍ക്കും കഴിയില്ല.
tajaluva@gmail.com |http://www.madhyamam.com/news/49484/110219

2011 ജനുവരി 28, വെള്ളിയാഴ്‌ച

 മതേതരത്വം രക്ഷാകവചമാക്കിയ ഏകാധിപതികളുടെ പതനം

ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ ഏകാധിപത്യ-മതേതര വാഴ്ചക്കൊടുവില്‍ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ സൗദി അറേബ്യയിലേക്ക് ഒളിച്ചോടിയ തുനീഷ്യന്‍ പ്രസിഡന്റ് സൈനുല്‍ആബിദീന്‍ ബിന്‍ അലിയുടെ ഗതിയോര്‍ത്ത് അറബ് ലോകത്തെ ഇതര സ്വേച്ഛാധിപതികള്‍ക്കും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടു പിന്നിട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ സ്വേച്ഛാവാഴ്ചക്കെതിരായ ജനരോഷം കൈറോവിലെയും അലക്‌സാന്‍ഡ്രിയയിലെയും തെരുവീഥികളില്‍ പതഞ്ഞൊഴുകുകയാണ്. പൊലീസിന്റെയും പട്ടാളത്തിന്റെയും ബല പ്രയോഗത്തിന് പ്രതിഷേധ പ്രകടനങ്ങളെ ഒതുക്കാനാവുന്നില്ല; പതിനേഴോളം പ്രതിപക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും ചേര്‍ന്നാരംഭിച്ച ജനകീയ ചെറുത്തുനില്‍പ് അനുദിനം ശക്തിപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷാവസാനം ഈജിപ്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യം പ്രതിഷേധാഗ്‌നിയില്‍ ഉരുകുന്നത്. വയോവൃദ്ധനായ ഹുസ്‌നി മുബാറക് അടുത്ത ഊഴത്തിനായി വീണ്ടും തെരഞ്ഞെടുപ്പ് പ്രഹസനം നടത്തുമോ, അതല്ല പുത്രന്‍ ജമാലിനെ പ്രസിഡന്റ് പദവിയില്‍ അവരോധിക്കാന്‍ തീരുമാനിക്കുമോ എന്ന ചോദ്യം കുറച്ചുകാലമായി രാജ്യത്താകെ ഉയര്‍ന്നു വന്നിരിക്കയായിരുന്നു. അതിനിടെയാണ് ജനരോഷം ഭയന്ന് ജമാല്‍ ഒളിച്ചോടി എന്ന് വാര്‍ത്ത പരന്നിരിക്കുന്നത്. ഉയിര്‍ത്തെഴുന്നേറ്റ ഈജിപ്ഷ്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇറാനിലെ ഷായുടെയും തുനീഷ്യയിലെ ബിന്‍ അലിയുടെയും പിറകെ ഹുസ്‌നി മുബാറക്കിന്റെയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒപ്പം തന്നെ രാജവാഴ്ച തുടരുന്ന ജോര്‍ദാനിലും കുടുംബവാഴ്ച നില്‍ക്കുന്ന സിറിയയിലും പ്രസിഡന്റ് പദവിയിലിരുന്ന് പതിറ്റാണ്ടുകളായി ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന അലി അബ്ദുല്ല സാലിഹിന്റെ യമനിലും പട്ടാളത്തിന്റെ പിന്‍ബലത്തോടെ സിവിലിയന്‍ ഭരണം നിലനില്‍ക്കുന്ന അല്‍ജീരിയയിലുമെല്ലാം തുനീഷ്യന്‍ മാതൃകയില്‍ ജനം തെരുവിലിറങ്ങിയിരിക്കുകയാണ്. ഈ ജനവിരുദ്ധ സര്‍ക്കാറുകളെ മുഴുവന്‍ താങ്ങിനിര്‍ത്തുന്ന അമേരിക്കന്‍ സാമ്രാജ്യത്വവും പഴയ ബ്രിട്ടീഷ്-ഫ്രഞ്ച് കോളനിവാഴ്ചക്കാരും ആകെ അസ്വസ്ഥരാണ്. ഇത്രയും കാലം അര്‍ഥവും ആയുധവും നല്‍കി തങ്ങള്‍ സംരക്ഷിച്ചുവന്ന വിനീതവിധേയര്‍ ഒടുവില്‍ കത്തിയാളിപ്പടരുന്ന ജനരോഷത്തില്‍ അടിതെറ്റി വീഴുന്നത് അവര്‍ക്ക് സഹിക്കാനാവില്ലല്ലോ. മധ്യ പൗരസ്ത്യ ദേശത്തെ എണ്ണ രാജാക്കന്മാരുടെ ചങ്കിടിപ്പും പുറത്തു കേള്‍ക്കാവുന്നവിധം വര്‍ധിച്ചിട്ടുണ്ട്. ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമ്മറുല്‍ ഖദ്ദാഫി തന്റെ ആശങ്ക തുറന്നു പ്രകടിപ്പിക്കുന്നുമുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും അറബ് ലോകത്ത് കാലഹരണപ്പെട്ട ജീര്‍ണ ഏകാധിപത്യ, കുടുംബവാഴ്ച ഭരണകൂടങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതിന്റെ രസതന്ത്രം ദുരൂഹമല്ല. ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ താല്‍പര്യമില്ലാത്തതോ അവരുടെ വിശ്വാസപ്രമാണങ്ങള്‍ ഏകാധിപത്യത്തെ അംഗീകരിക്കുന്നതോ മാറ്റം അവര്‍ ആഗ്രഹിക്കാത്തതോ ഒന്നുമല്ല പ്രശ്‌നം. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധം പിന്നിട്ടതോടെ സ്വാതന്ത്ര്യം നേടിയ ഈ നാടുകളുടെ കടിഞ്ഞാണ്‍ കോളനി യജമാനന്മാര്‍ തങ്ങളുടെ അരുമ ശിഷ്യന്മാരെ ഏല്‍പിച്ചു പോവുകയായിരുന്നു. അവരാകട്ടെ ഒരുവിധ മൂല്യങ്ങളിലും വിശ്വസിക്കാത്തവരും സ്വാര്‍ഥത്തിനപ്പുറം അജണ്ടയില്ലാത്തവരും ജനദ്രോഹികളും ആയിരുന്നു. സ്വന്തം ജനങ്ങളെയും ലോകത്തെയും കബളിപ്പിക്കാന്‍ അവര്‍ രാഷ്ട്രീയ പാര്‍ട്ടി, പാര്‍ലമെന്റ്, നാഷനല്‍ അസംബ്ലി തുടങ്ങിയ ഏര്‍പ്പാടുകള്‍ പേരില്‍ തട്ടിക്കൂട്ടി നിഷ്പക്ഷതയോ സത്യസന്ധതയോ തൊട്ടുതീണ്ടാത്ത തെരഞ്ഞെടുപ്പ് പ്രഹസനങ്ങള്‍ നടത്തുകയും 99.9 ശതമാനം വോട്ടുകള്‍ നേടിയതായി പ്രഖ്യാപിച്ച് അധികാര നൈരന്തര്യം ഉറപ്പാക്കുകയും ചെയ്തു. പ്രായമേറെ കവിഞ്ഞ് ഒരവയവും പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മക്കളെ സിംഹാസനങ്ങളില്‍ കുടിയിരുത്തും. ഭാര്യമാര്‍ എന്ന മേല്‍വിലാസത്തില്‍ പാശ്ചാത്യ ജീവിതശൈലിയില്‍ വളര്‍ത്തപ്പെട്ട യുവതികളെ ഒപ്പം കൂട്ടുകയും അവര്‍ പിന്‍സീറ്റ് ഡ്രൈവിലൂടെ ഭരണയന്ത്രമാകെ നിയന്ത്രിക്കുന്നതുമാണ് മറ്റൊരു പ്രതിഭാസം. ബിന്‍ അലിയുടെ രണ്ടാം പത്‌നി ലൈലയും ഹുസ്‌നി മുബാറക്കിന്റെ പത്‌നി സൂസന്നയും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ രാജ്ഞി റാനിയയുമൊക്കെയാണ് സാമ്പിളുകള്‍. മതഭക്തരും സംസ്‌കാരസമ്പന്നരുമായ സ്വന്തം ജനത ഇതൊന്നും പൊറുപ്പിക്കുകയില്ലെന്നും ജനപിന്തുണ തെളിയിച്ച ആദര്‍ശ ധാര്‍മിക പ്രസ്ഥാനങ്ങള്‍ തങ്ങളുടെ തോന്നിവാസങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുന്നുവെന്നും മനസ്സിലാവുമ്പോള്‍ ഈ ദുഷ്ടന്മാര്‍ രക്ഷപ്പെടുന്നത് മതേതരത്വത്തിന്റെ വ്യാജ മുഖംമൂടി അണിഞ്ഞാണ്. അതോടെ മൂല്യനിഷ്ഠമായ ജനകീയ പ്രസ്ഥാനങ്ങളെ ക്രൂരമായി അടിച്ചമര്‍ത്താനും അവയുടെ ജനപ്രിയ നേതാക്കളെ കൊന്നുതള്ളാനും നാടുകടത്താനുമുള്ള ന്യായീകരണമായി. തങ്ങള്‍ മതമൗലിക വാദത്തിനും തീവ്രവാദത്തിനും ഭീകരതക്കുമെതിരെ പൊരുതി പുരോഗതി കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണെന്ന് മീഡിയയുടെ പിന്‍ബലത്തില്‍ പെരുമ്പറ മുഴക്കാന്‍ ഇതൊന്നാംതരം അവസരമൊരുക്കുന്നു. ഈജിപ്തിലും സിറിയയിലും ശക്തമായ ജനപിന്തുണ തെളിയിച്ച മുസ്‌ലിം ബ്രദര്‍ഹുഡിനെയും അല്‍ജീരിയയില്‍ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ഇസ്‌ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിനെയും തുനീഷ്യയിലെ അന്നഹ്ദയെയുമൊക്കെ ചതച്ചരച്ചത് ഇവ്വിധത്തിലാണ്. മതേതര ലോകത്തിന്റെയാകെ കൈയടിയും നഗ്‌നമായ ഈ ജനാധിപത്യ ധ്വംസനത്തിന് കിട്ടി. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് അല്‍പം നീതിപൂര്‍വകമാക്കണമെന്ന് നിര്‍ദേശിച്ച അമേരിക്കയോട് മുബാറക് സര്‍ക്കാറിന്റെ പ്രതികരണം ശ്രദ്ധേയമാണ്. 'എങ്കില്‍ മതമൗലികവാദികളായ ബ്രദര്‍ഹുഡിനെ ഭരണം ഏല്‍പിക്കാം.' അതോടെ അമേരിക്ക മിണ്ടാതായി. ഈയിടെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 99 ശതമാനം സീറ്റുകളും മുബാറക്കിന്റെ പാര്‍ട്ടി സ്വന്തമാക്കിയതിന്റെ രഹസ്യവും അജ്ഞാതമല്ല.

പക്ഷേ, ഏത് ഘനാന്ധകാരത്തെയും വെളിച്ചം തോല്‍പിക്കും. ഏത് കൂരിരുട്ടിനുമൊടുവില്‍ പ്രഭാതം വിടരും. നിരന്തരമായ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും പട്ടിണിക്കും തൊഴിലില്ലായ്മക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ മാനവികതയുടെ ഭൂമികയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട ജനകീയ വിസ്‌ഫോടനങ്ങള്‍ക്കാണ് ഇപ്പോള്‍ അറബ് ലോകം സാക്ഷ്യംവഹിക്കുന്നത്. ഭരണാധികാരികളുടെ മതേതരത്വം ശുദ്ധ കാപട്യവും വഞ്ചനയുമാണെന്ന് ജനം തിരിച്ചറിയുകയാണ്. ഇത് അരാജകത്വമായി പരിണമിക്കാതിരിക്കണമെങ്കില്‍ വിവേകവും ദിശാബോധവുമുള്ള നേതൃത്വങ്ങള്‍ രംഗത്തിറങ്ങണം. ലോകത്തിന്റെ സഹകരണവും അവര്‍ക്ക് ലഭിക്കണം.

മാധ്യമം എഡിറ്റോറിയല്‍ - 28/01/2011

2011 ജനുവരി 20, വ്യാഴാഴ്‌ച

ഈശ്വേര വവിശ്വാസത്തിന്റെ ശാസ്ത്രാടിസ്ഥാനം

പ്രഫ: പി.എ വാഹിദ്

ശാസ്ത്ര യുഗത്തിലാണ്‌ നാം ജീവിക്കുന്നത്‌.ശാസ്ത്രീയാടിസ്ഥാനത്തിൽ വിശകലനം ചെയ്താണ്‌ഏതൊരാശയത്തിന്റെയും സത്യത നിണയിക്കുന്നത്‌. ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം ശാസ്ത്ര ഗവേഷണ വിഷയമായി പരിഗണിക്കപ്പെടാതെ ഇന്നും അവശേഷിക്കുന്നു. അതിനു കാരണമായി ശാസ്ത്രജ്ഞന്മാർ പറയുന്നത്‌ ദൈവം ഉണ്ടോ ഇല്ലയോ എന്നത്‌ തെളിയിക്കാൻ പറ്റാത്ത ആശയമാണെന്നാണ്‌.എന്നിരുന്നാലും അവർ പ്രചരിപ്പിക്കുന്നത്‌ നിരീശ്വരവാദമാണു താനും. ദൈവം ഉണ്ടോ ഇല്ലയോ എന്ന്‌ തെളിയിക്കാൻ പറ്റില്ല എന്നു പറയുന്നതും തെറ്റിദ്ധാരണാജനകമാണ്‌. നിരീശ്വരവാദം തെളിയിക്കാൻ പറ്റാത്ത ആശയമാകാം. പക്ഷേ, ഈശ്വരാസ്തിത്വം ശാസ്ത്രീയമായി തെളിയിക്കാനാവുന്നതാണ്‌. ആ തെളിവ്‌ നിരീശ്വരവാദം തെറ്റാണെന്നു സ്ഥിരീകരിക്കുകയും ചെയ്യും.നേരിട്ടുള്ള പരീക്ഷണ മാർഗം സ്വീകരിച്ചു ദൈവം ഉണ്ടോ ഇല്ലയോ എന്നു കണ്ടെത്തുക അസാധ്യമാണ്‌. പക്ഷേ, ഇതുപോലുള്ള ധാരാളം വിഷയങ്ങൾ ശാസ്ത്രം കൈകാര്യം ചെയ്യുന്നുണ്ട്‌. അത്തരം സാഹചര്യങ്ങളിൽ അനുയോജ്യമായ മറ്റു ശാസ്ത്ര വഴികൾ അവലംബിക്കുകയാണ്‌ പതിവ്‌. ശാസ്ത്രമാനമുള്ള ഖുർആനിക സന്ദേശങ്ങളെ ശാസ്ത്ര വിശകലനത്തിനു വിധേയമാക്കി ഈശ്വരാസ്തിത്വത്തെ ശാസ്ത്രീയമായി തെളിയിക്കാനാകുമെന്ന്‌ സ്ഥാപിക്കുകയാണ്‌ ഈ ലേഖനത്തിന്റെ ലക്ഷ്യം.

ശാസ്ത്രീയ വിലയിരുത്തലിന്റെ മാനദണ്ഡങ്ങൾ

ഒരു ആശയമോ അവകാശവാദമോ ശാസ്ത്രസിദ്ധാന്തമായി അംഗീകരിക്കപ്പെടുന്നത്‌, പരീക്ഷണ വിധേയമാക്കി അതിന്റെ സാധുത തെളിയിക്കാനോ (testability) അല്ലെങ്കിൽ അത്‌ തെറ്റാണെന്നു തെളിയിക്കാനോ (falsifiability) വകയുണ്ടെങ്കിലാണ്‌. ആശയം തെളിയിക്കപ്പെട്ടാൽ അതിനെ ശാസ്ത്രസത്യമായി കണക്കാക്കാം. തെറ്റാണെന്നു തെളിയിക്കാൻ (falsifiable) വക നൽകുന്ന സിദ്ധാന്തത്തെയാണ്‌ ശാസ്ത്ര സിദ്ധാന്തമായി പൊതുവെ കണക്കാക്കുന്നത്‌. ഈ സവിശേഷത ശാസ്ത്ര സിദ്ധാന്തങ്ങൾക്കു ഉണ്ടായിരിക്കണമെന്നു നിർദേശിച്ചത്‌ ബ്രിട്ടീഷ്‌ തത്ത്വചിന്തകനായ കാൾ പോപ്പറാണ്‌. ശാസ്ത്രത്തെ അശാസ്ത്രത്തിൽ നിന്നു വേർതിരിക്കാനുള്ള മാനദണ്ഡമായാണ്‌ അതിനെ കാണുന്നത്‌. പക്ഷേ, ഈ മാനദണ്ഡം മാത്രമേ ശാസ്ത്രസിദ്ധാന്തത്തെ തിരിച്ചറിയാൻ സഹായകമാകുകയുള്ളൂ എന്ന്‌ അദ്ദേഹം പറഞ്ഞിട്ടില്ല. പല വിമർശകരും ഈ സവിശേഷത ഇല്ല‍ാത്തവയുടെ ഉദാഹരണങ്ങളും ശാസ്ത്രചരിത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പരിമിതികളുണ്ടെങ്കിലും ശാസ്ത്ര രൂപീകരണത്തിനു വഴികാട്ടിയായി ഈ മാനദണ്ഡം (അതായത്‌, falsifiability) ഇന്നും നിലനിൽക്കുന്നു.

ഒരു സിദ്ധാന്തത്തെ നേരിട്ടു തെളിയിക്കാനോ ഖണ്ഡിക്കാനോ (falsify) സാധ്യമല്ലെ‍്ങ്കിൽ അതിന്റെ ശാസ്ത്രീയത വിലയിരുത്താൻ അനുയോജ്യമായ പരോക്ഷമായ വഴികളുണ്ട്‌. ഉൽപത്തി സിദ്ധാന്തങ്ങൾ ഈ ഗണത്തിൽ പെടുന്നവയാണ്‌. ഉദാഹരണമായി പ്രപഞ്ചോൽപത്തി വിശദീകരിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തം നേരിട്ടുള്ള ശാസ്ത്ര പരീക്ഷണങ്ങൾക്കു വിധേയമാക്കി തെളിയിക്കാനോ ഖണ്ഡിക്കാനോ സാധ്യമല്ല. പകരം ആ സിദ്ധാന്തം നൽകുന്ന പ്രവചനങ്ങളെ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ വിലയിരുത്തി സിദ്ധാന്തത്തെ തെളിയിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനാവുന്നതാണ്‌. ഈശ്വരാസ്തിത്വത്തെയും നിരീശ്വരവാദത്തെയും ശാസ്ത്രീയമായി പരിശോധിക്കാനും വിലയിരുത്താനും അതുപോലൊരു മാർഗമാണ്‌ ഇവിടെ സ്വീകരിക്കുന്നത്‌. ഈ വിഷയം ആദം പബ്ലിഷേർസ്‌ പ്രസിദ്ധീകരിച്ച Scientific Foundation of Islam എന്ന എന്റെ പുസ്തകത്തിൽ കൂടുതൽ വിശദമായി വിവരക്കുന്നുണ്ട്‌.

നിരീശ്വരവാദത്തിന്റെ അശാസ്ത്രീയത

പ്രപഞ്ചം എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനു ഒന്നുകിൽ അത്‌ സൃഷ്ടിക്കപ്പെട്ടത്‌ അല്ലെ‍്ങ്കിൽ അത്‌ സ്വയം ഭൂവായുണ്ടായത്‌ എന്ന ഉത്തരമാണുള്ളത്‌. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതല്ലെ‍്ന്നും സ്വയം ഭൂവായുണ്ടായതാണെന്നുമാണ്‌ നിരീശ്വരവാദത്തിന്റെ പ്രായോഗിക വശം. ആൽബർട്ട്‌ ഐൻസ്റ്റീന്റെ വിഖ്യാതമായ ഊർജ്ജം = പിണ്ഡം x (പ്രകാശ വേഗം)2 എന്ന സമവാക്യം ഊർജ്ജവും ദ്രവ്യവും തമ്മിലുള്ള പരസ്പര രൂപാന്തരീകരണത്തിന്റെ (​‍transformation) ശേഷിയെ സ്ഥിരീകരിക്കുന്നു. അതല്ലാതെ ഊർജ്ജത്തിന്നോ ദ്രവ്യത്തിന്നോ സ്വയം ഭൂവായുണ്ടാകാൻ സാധിക്കുമെന്നതിന്‌ ഒരു ശാസ്ത്ര തെളിവുമില്ല. മഹാവിസ്ഫോടന സിദ്ധാന്തത്തെ എതിർത്തുകൊണ്ട്‌ നാസ്തിക ലോബി അവതരിപ്പിച്ച സുസ്ഥിര പ്രപഞ്ച സിദ്ധാന്തം തള്ളപ്പിെടാനുള്ള മുഖ്യകാരണം തുടർച്ചയായ ദ്രവ്യോൽപാദനം നടക്കുന്നുണ്ടെന്ന അതിന്റെ പ്രവചനം ശാസ്ത്ര തത്ത്വങ്ങൾക്കു വിരുദ്ധമായതു കൊണ്ടാണ്‌ (പ്രബോധനം ഒക്ടോബർ 30 ലക്കത്തിൽ വന്ന എന്റെ ലേഖനം കാണുക). ഊർജ്ജ (ദ്രവ്യ) സൃഷ്ടിപ്പ്‌ പ്രപഞ്ചാരംഭം കുറിച്ച, ആവർത്തിക്കപ്പെടാത്ത ഒരു സംഭവമാണ്‌. ഊർജ്ജത്തിന്നോ ദ്രവ്യത്തിന്നോ സ്വയം ഭൂവാകാനുള്ള ഗുണവിശേഷമുണ്ടായിരുന്നെങ്കിൽ ഈ പ്രപഞ്ചത്തിന്റെ കോടാനുകോടി വർഷ ചരിത്രത്തിൽ ഒരു തവണയെങ്കിലും ആ സ്വഭാവം അത്‌ പ്രകടിപ്പിക്കുമായിരുന്നു. ആ ഗുണവിശേഷമില്ല‍ാതിരുന്നതു കൊണ്ടാണ്‌ പ്രപഞ്ചോൽപത്തിയിലുണ്ടായിരുന്ന ഊർജം അളവിൽ മാറ്റമില്ല‍ാതെ ഇന്നും തുടരുന്നത്‌. ഊർജത്തെ ഉൽപാദിപ്പിക്കാനോ നശിപ്പിക്കാനോ സാധ്യമല്ലെ‍്ന്നും അതിന്റെ അളവ്‌ സംരക്ഷണത്തിലാണുമെന്ന (Energy Conservation) ഘർമപ്രവർത്തന ശാസ്ത്രത്തിന്റെ (Thermodynamics) ഒന്നാം നിയമം ഇതു തന്നെയാണ്‌ സൂചിപ്പിക്കുന്നത്‌. അപ്പോൾ പ്രപഞ്ചത്തിനു സ്വയംഭൂവായുണ്ടാകാൻ സാധ്യമല്ലെ‍്ന്നാണ്‌ ഈ ശാസ്ത്ര സിദ്ധാന്തങ്ങളിൽ നിന്നും നിരീക്ഷണങ്ങളിൽ നിന്നും തെളിയുന്ന ചിത്രം.

മറ്റൊന്ന്‌, നിരീശ്വരവാദത്തെ സ്വതന്ത്രമായി പരിശോധിക്കുകയാണെങ്കിൽ പരോക്ഷമായെങ്കിലും അതിനെ തെളിയിക്കാനോ ഖണ്ഡിക്കാനോ സാധ്യമല്ലെ‍്ന്നു വ്യക്തമാകുന്നതാണ്‌. ഖണ്ഡിക്കാനുതകുന്ന (falsifiable) പ്രവചനവും നിരീശ്വരവാദം നൽകുന്നില്ല. നിരീശ്വരവാദത്തിനു ശാസ്ത്രീയാടിത്തറയില്ലെ‍്ന്നു സ്ഥിരീകരിക്കാൻ ഇത് തന്നെ മതിയായ തെളിവാണ്‌. ഈശ്വരനില്ലെ‍്ന്ന ആശയം തന്നെ ശാസ്ത്ര പരിധിക്കു പുറത്താണ്‌. അക്കാരണം കൊണ്ടു തന്നെ നിരീശ്വരവാദത്തിലധിഷ്ഠിതമായ `ശാസ്ത്ര` സിദ്ധാന്തങ്ങളെല്ല‍ാം മുഖവിലക്കുപോലും എടുക്കാതെ ഈശ്വര വിശ്വാസികൾ തള്ളിക്കളയേണ്ടതാണ്‌. ഈശ്വരവാദത്തെ ബലപ്പെടുത്തുന്ന മഹാവിസ്ഫോടന സിദ്ധാന്തം നിലനിൽക്കുന്നതും, ഈശ്വരാസ്തിത്വത്തെ വെല്ല‍ുവിളിക്കുന്ന സുസ്ഥിര പ്രപഞ്ച സിദ്ധാന്തം ശാസ്ത്രരംഗത്തു നിന്ന്‌ പുറംതള്ളപ്പെട്ടതും, പരിണാമ സിദ്ധാന്തം തെളിവുകളില്ല‍ാതെ അടിത്തറയിളകി നിൽക്കുന്നതും സത്യം അസത്യത്തെ അതിജീവിക്കുമെന്നതിന്റെ സാക്ഷാൽക്കാരമായിട്ടേ ബുദ്ധിജീവികൾക്കു കാണാനാവൂ. നിരീശ്വരവാദത്തെ പ്രത്യക്ഷത്തിൽ തന്നെ ശാസ്ത്രം നിരാകരിക്കുമ്പോൾ, ശാസ്ത്രാടിസ്ഥാനം മാത്രമേ സ്വീകാര്യമാകൂ എന്ന്‌ വാദിക്കുന്നവർ എന്തേ അതംഗീകരിക്കാത്തത്?

ഖുർആനിക വെളിപാടുകളുടെ ശാസ്ത്രീയത

പ്രപഞ്ചത്തിനു സ്വയംഭൂവാകാനാകില്ലെ‍ന്ന ശാസ്ത്ര നിഗമനം വ്യക്തമാക്കുന്നത്‌ പ്രപഞ്ചം സൃഷ്ടിക്കന്നെട്ടതാണെന്നാണ്‌. അതായത്‌ പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്നാണ്‌. അങ്ങനെ പറയുമ്പോൾ ആ സ്രഷ്ടാവിനെ ആര്‌ സൃഷ്ടിച്ചു എന്ന ചോദ്യമാണ്‌ നിരീശ്വരവാദികൾ ഉയർത്തുക. സ്രഷ്ടാവിനെ മറ്റൊരു ദൈവം സൃഷ്ടിച്ചു എന്നാണ്‌ ഉത്തരം നൽകുന്നതെങ്കിൽ ആദ്യത്തെ ചോദ്യത്തിലേക്കു തന്നെയാണ്‌ അത്‌ വീണ്ടും എത്തിക്കുക. അങ്ങനെ അന്ത്യമില്ല‍ാത്ത ആവർത്തനമായി ആ ചോദ്യം നിലനിൽക്കുകയേയുള്ളു. ഇവിടെ നിരീശ്വരവാദികൾ മനസ്സിലാക്കാത്തത്‌ സൃഷ്ടിക്കപ്പെടാത്ത, എന്നെന്നും ജീവിക്കുന്ന, സൃഷ്ടിക്കാൻ കഴിവുള്ള ഒരു ശക്തിയെയാണ്‌ ഈശ്വരവിശ്വാസികൾ സ്രഷ്ടാവായി കണക്കാക്കുന്നതെന്നാണ്‌. നിരീശ്വരവാദത്തിനു ശാസ്ത്രാടിസ്ഥാനമില്ലെ‍്ന്നു തെളിഞ്ഞിരിക്കെ ഈശ്വരവിശ്വാസത്തെ അവർ ചോദ്യം ചെയ്യുന്നതിൽ ഒരു കഴമ്പുമില്ല.

നിരീശ്വരവാദത്തിന്റെ ശാസ്ത്രീയാടിസ്ഥാനമില്ല‍ായ്മഈശ്വരവാദത്തെ പരോക്ഷമായേ തെളിയിക്കാനുതകുവെന്നും അത്‌ ഈശ്വരാസ്തിത്വത്തിന്റെ ശാസ്ത്രീയ സ്ഥിരീകരണമാവില്ലെ‍്ന്നും വാദിച്ചേക്കാം. ശാസ്ത്ര വീക്ഷണത്തിൽ അത്‌ ശരിയാണു താനും. ഈശ്വരാസ്തിത്വത്തിനു സ്വതന്ത്രമായ ശാസ്ത്രാടിത്തറയുണ്ടെന്നു കൂടി സ്ഥാപിക്കേണ്ടിയിരിക്കുന്നു. ഈശ്വരവിശ്വാസിയെ സംബന്ധിച്ചേടത്തോളം ദൈവം അദൃശ്യതയിൽ നിലകൊള്ളുന്നുന്നെന്ന്‌ സ്ഥിരീകരിക്കാനാവശ്യമായ ശാസ്ത്ര തെളിവുകൾ അവതരിപ്പിക്കേണ്ടിയിരിക്കുന്നു.

ഖുർആനിൽ അല്ല‍ാഹു മനുഷ്യനോടു കൽപിക്കുന്നത്‌ അദൃശ്യമായ നിലയിൽ അവനിൽ വിശ്വസിച്ചു അനുസരിക്കാനാണ്‌ (ഖു. 5:94). അദൃശ്യമായ ദൈവത്തെ ശാസ്ത്രീയമായി സ്ഥിരീകരിക്കാനുള്ള ഏക മാർഗം അവന്റെ വെളിപാടുകൾ സത്യമാണെന്നു ശാസ്ത്രീയമായി തെളിയിക്കലാണ്‌. അദൃശ്യ ദൈവത്തിൽ അന്ധമായി വിശ്വസിക്കാനുള്ള ആഹ്വാനമായ്‌ ഈ ഖുർആൻ നിർദേശത്തെ (ഖു. 5:94) കാണേണ്ടത്‌. മറിച്ച്‌ അല്ല‍ാഹു മനുഷ്യനു പ്രദാനം ചെയ്ത ബുൻ​‍ിയുപയോഗിച്ചു (ഈകാലഘട്ടത്തിലെ ജനങ്ങൾ ശാസ്ത്രവിജ്ഞാനത്തിന്റെ സഹായത്തോടെയും) അവന്റെ അനുഗ്രഹങ്ങളെയും കഴിവിനെയും അധികാരത്തെയും ചിന്തിച്ചു മനസ്സിലാക്കി വിശ്വാസിക്കാനാണ്‌ അല്ല‍ാഹു കൽപിക്കുന്നത്‌. ഈ വസ്തുത ഖുർആനിൽ പലയിടത്തും നൽകിയിരിക്കുന്ന നിർദ്ദേശങ്ങളിൽ നിന്നു വ്യക്തമാകുന്നതാണ്‌. അങ്ങനെയൊരു നിർദേശം, മറ്റു വേദഗ്രന്ഥങ്ങൾക്കൊന്നുമില്ല‍ാത്ത ഖുർആന്റെ മാത്രം സവിശേഷതയാണ്‌. ഉദാഹരണങ്ങൾ ഇവിടെ കൊടുക്കുന്നു:“അല്ല‍ാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അല്ല‍ാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. തീർച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും, രാപകലുകൾ മാറി മാറി വരുന്നതിലും സൽബുദ്ധിയുള്ളവർക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ല‍ാഹുവെ ഓർമിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. (അവർ പറയും) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർഥകമായിസൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാൽ നരകശിക്ഷയിൽ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ” (ഖു.3:189­191). “അവനാണ്‌ നിങ്ങൾക്ക്‌ വേണ്ടി നക്ഷത്രങ്ങളെ, കരയിലെയും കടലിലെയും അന്ധകാരങ്ങളിൽ നിങ്ങൾക്ക്‌ അവ മുഖേന വഴിയറിയാൻ പാകത്തിലാക്കിത്തന്നത്‌. മനസിലാക്കുന്ന ആളുകൾക്ക്‌ വേണ്ടി നാമിതാദൃഷ്ടാന്തങ്ങൾ വിശദീകരിച്ചിരിക്കുന്നു” (ഖു. 6:97). “ആകാശഭൂമികളുടെ സൃഷ്ടിപ്പും, നിങ്ങളുടെ ഭാഷകളിലുംവർണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌” (ഖു. 30:22). “(മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്റെ കാരുണ്യത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ അനുഭവിപ്പിക്കാൻ വേണ്ടിയും, തന്റെ കൽപനപ്രകാരം കപ്പൽ സഞ്ചരിക്കാൻ വേണ്ടിയും, തന്റെ അനുഗ്രഹത്തിൽ നിന്ന്‌ നിങ്ങൾ ഉപജീവനം തേടാൻ വേണ്ടിയും, നിങ്ങൾ നന്ദികാണിക്കാൻ വേണ്ടിയും അവൻ കാറ്റുകളെ അയക്കുന്നത്‌ അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ” (ഖു. 30:46).

ഖുർആൻ ദിവ്യഗ്രന്ഥമാണെന്നു വിശ്വസിക്കുന്നതു കൊണ്ടും ഖുർആനിക വെളിപ്പെടുത്തലുകളെ ശാസ്ത്രക്കണ്ടെത്തലുകളുമായി വിലയിരുത്തി തെറ്റാണെന്നു തെളിയിക്കാൻ (falsifiable) വകയുള്ളതു കൊണ്ടും, ഈശ്വരനുണ്ടെന്ന ആശയം ഒരു ശാസ്ത്ര സിദ്ധാന്തത്തോടു തുലനം ചെയ്യാവുന്നതാണ്‌. ഖുർആനിക വെളിപ്പെടുത്തലുകൾ ആ സിദ്ധാന്തത്തിന്റെ പ്രവചനങ്ങളായും കണക്കാക്കാവുന്നതാണ്‌. ഒരു ശാസ്ത്ര സിദ്ധാന്തത്തിന്റെ പ്രവചനങ്ങൾ ശരിയാണെന്നു തെളിയിക്കപ്പെട്ടാൽ ആ സിദ്ധാന്തം ശാസ്ത്ര സത്യമായി സ്ഥിരീകരിക്കപ്പെടുന്നതു പോലെ ഖുർആനിക വെളിപ്പെടുത്തലുകൾ ശാസ്ത്ര കണ്ടെത്തലുകളുമായി വിലയിരുത്തി ശരിയാണെന്നു സമർഥിക്കപ്പെട്ടാൽ ഖുർആൻ ശാസ്ത്ര സത്യമാണെന്നും തദ്വാരാ അതിന്റെ കർത്താവായ ദൈവം യാഥാർഥ്യമാണെന്നും തെളിയുന്നതാണ്‌. പ്രപഞ്ച സൃഷ്ടിപ്പിനെയും അതിന്റെ സംവിധാനത്തെയും പ്രകൃതി നിയമങ്ങളെയും മനുഷ്യ-‌പ്രപഞ്ച ഭാവി കാര്യങ്ങളെയും സംബന്ധിച്ച പല സന്ദേശങ്ങളും ഖുർആൻ നൽകുന്നുണ്ട്‌. ഈ വിഷയങ്ങളിലുള്ള മിക്ക സന്ദേശങ്ങളും ശാസ്ത്രമാനമുള്ളവയാണ്‌. അവയുടെ സാധുതയെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിലയിരുത്തുകയാണിവിടെ.

ശാസ്ത്രീയമായി ഖണ്ഡിക്കാനാവുങ്ക (falsifiable) ഖുർആനിക വെളിപ്പെടുത്തലുകൾ

ശാസ്ത്രീയമായി ഖണ്ഡിക്കാനാവുന്ന ഒട്ടേറെ സൂക്തങ്ങൾ ഖുർആനിലുണ്ട്‌. അവയിൽ ചിലത്‌ മാത്രമേ ഇവിടെ പരിഗണിക്കുന്നുള്ളു.

പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കയാണെന്നു ഖുർആൻ വെളിപ്പെടുത്തുന്നു. “ആകാശമാകട്ടെ നാം അതിനെ കരങ്ങളാൽ നിർമിച്ചിരിക്കുന്നു. തീർച്ചയായും നാമാണ്‌ വികസിപ്പിക്കുന്നത്‌” (ഖു. 51:47). അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനായ എഡ്വിൻ ഹബ്ബിളിന്റെ 1924ലെ കണ്ടുപിടുത്തം വികസിക്കുന്ന പ്രപഞ്ചത്തെ സ്ഥിരീകരിക്കുന്നതായിരുന്നു. ഇത്‌ സൂചിപ്പിക്കുന്നത്‌ എത്രയോ വർഷങ്ങൾക്കു മുമ്പ്‌ പ്രപഞ്ചഘടകങ്ങളെല്ലം ഒന്നിച്ചായിരുന്നുവെന്നാണ്‌. “സത്യനിഷേധികൾ കണ്ടില്ലേ, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയായിരുന്നുവെന്നും...” (ഖു. 21:30). മഹാവിസഫോടന സിദ്ധാന്തത്തിന്റെ രൂപീവൽക്കരണത്തിനു വഴി തെളിച്ചതും ഈ വസതുതകളൊക്കെ ആയിരുന്നു.

മറ്റൊന്ന്‌ സൂര്യനെ വിളക്കായും ചന്ദ്രനെ പ്രകാശമായുമാണ്‌ ഖുർആൻ വിവരിക്കുന്നത്‌. “നിങ്ങൾ കണ്ടില്ലേ, എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.” (ഖു. 71:15ന്ന16). ശാസ്ത്ര കണ്ടെത്തലുകൾ ശരിവെക്കുന്നതാണ്‌ ഈ ഉപമകൾ. സൂര്യൻ ഊർജവും പ്രകാശവുമുള്ള വൈദ്യുതകാന്ത തരംഗങ്ങൾ ഉൽപാദിന്നിക്കുന്ന നക്ഷത്രമാണ്‌. അതിനെ വിളക്കോടു ഉപമിക്കാം. ചന്ദ്രൻ പ്രകാശം ഉൽപാദിന്നിക്കുന്നി​‍്‌. അതിന്റെ ഉപരിതലത്തിൽ പതിക്കുന്ന സൂര്യകിരണങ്ങളെ പ്രതിഫലിന്നിക്കുന്നതുകൊണ്ടാണ്‌ അത്‌ പ്രകാശമാനമായി കാണപ്പെടുന്നത്‌. ഈ യാഥാർഥ്യം ഖുർആനിക വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്നു.

സൂര്യനും ചന്ദ്രനും അവയുടേതായ ഭ്രമണപഥത്തിലൂടെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നു ഖുർആൻ പ്രസ്താവിക്കുന്നു. “അവനത്രെ രാത്രി, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു” (ഖു.21:33). ജ്യോതിർഗോളങ്ങളായ നക്ഷത്രം, ഗ്രഹം, ഉപഗ്രഹംഎന്നിവയുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം (orbital motion) ശാസ്ത്രം സ്ഥിരീകരിച്ച വസ്തുതയാണ്‌.

മനുഷ്യവർഗത്തിൽ ലിംഗം നിർണയിക്കുന്നത്‌ പുരുഷ ബീജമാണെന്നു ഖുർആൻ വെളിപ്പെടുത്തുന്നു. “മനുഷ്യൻ വിചാരിക്കുന്നുവോ, അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്‌! സ്രവിക്കപ്പെടുന്ന ശുക്ളത്തിൽ നിന്നുള്ള ഒരു കണമായിരുന്നില്ലേ അവൻന്ന പിന്നെ അവൻ ഒരു ഭ്രൂണമായി. എന്നിട്ട്‌ അല്ലഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതിൽ നിന്ന്‌ ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവൻ ഉണ്ടാക്കി” (ഖു. 75:36-39). “ഒരു ബീജം സ്രവിക്കപ്പെടുമ്പോൾ അതിൽ നിന്ന്‌ ആൺ, പെൺ എന്നീ രണ്ട്‌ ഇണകളെ അവനാണ്‌ സൃഷ്ടിച്ചതെന്നും” (ഖു. 53:45-46). ഈ വെളിപ്പെടുത്തൽ
ജീവശാസ്ത്രം നൽകുന്ന മനുഷ്യന്റെ ലിംഗനിർണ്ണയ വിശദീകരണത്തോടു പൂർണമായും യോജിക്കുന്നു. മനുഷ്യന്റെ ശരീരകോശത്തിൽ (2) 23 ജോഡി ക്രോമൊസോമുകളുള്ളതിൽ 22 ജോഡികൾ ഓട്ടോസോമുകളും (autosomes) ഒരു ജോഡി ലിംഗ (sex) ക്രോമൊസോമുകളുമാണ്‌. ലിംഗ ക്രോമൊസോമുകൾ അറിയപ്പെടുന്നത്‌ X, Y എന്നീ നാമങ്ങളിലാണ്‌. സ്ത്രീയുടെ ലിംഗ (sex) ക്രോമൊസോമുകൾ രണ്ട്‌ X ക്രോമൊസോമുകളാണ്‌; പുരുഷന്റേത്‌ ഒരു X ക്രോമൊസോമും ഒരു Y ക്രോമൊസോമുമാണ്‌. അതായത്‌ XX ചേരുവ സ്ത്രീത്വത്തെയും, XY ചേരുവ പുരുഷത്വത്തെയും തീരുമാനിക്കുന്നു. ബീജകോശത്തിൽ (n) 23 ക്രോമൊസോമുകളാണുള്ളത്‌. അതായത്‌ 22 ഓട്ടോസോമുകളും ഒരു ലിംഗ ക്രോമൊസോമും. പുരുഷ ബീജകോശത്തിൽ X അല്ലെങ്കിൽ Y ക്രോമൊസോമായിരിക്ക‍ും ലിംഗ ക്രോമൊസോം. സ്ത്രീ ബീജകോശ(അണ്ഡം)ങ്ങളിലെല്ലം ലിംഗ ക്രോമൊസോം X ക്രോമൊസോമായിരിക്കും. ശരീരകോശത്തിൽ നിന്നാണ്‌ ബീജകോശമുന്നാകുന്നത്‌. അതു കാരണം, ശരീരകോശത്തിലെ ലിംഗ ക്രോമൊസോമുകൾക്കു മാത്രമേ ബീജകോശത്തിൽ സാന്നിധ്യമുണ്ടാകയുള്ളു. സ്ത്രീപുരുഷ ലൈംഗികബന്ധ ഫലമായി X ലിംഗ ക്രോമൊസോമുള്ള പുരുഷ ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി ചേരുന്നതെങ്കിൽ XX ലിംഗ ക്രോമൊസോം ചേരുവയുള്ള സിക്താണ്ഡമായിരിക്കും (zygote) ഉണ്ടാകുക. അതിൽ നിന്ന്‌ ജനിക്കുന്ന കുഞ്ഞ്‌ പെണ്ണായിരിക്കും. മറിച്ച്‌ Y ലിംഗ ക്രോമൊസോമുള്ള പുരുഷ ബീജമാണ്‌ സ്ത്രീയുടെ അണ്ഡവുമായി ചേരുന്നതെങ്കിൽ XY ലിംഗ ക്രോമൊസോം ചേരുവയുള്ള സിക്താണ്ഡമായിരിക്കും ഉണ്ടാകുക. അതിൽ നിന്ന്‌ ജനിക്കുന്ന കുഞ്ഞ്‌ ആണായിരിക്കും. അതായത്‌ ആണിനെയും പെണ്ണിനെയും തീരുമാനിക്കുന്നത്‌ പുരുഷ ബീജമാണെന്ന്‌ സാരം.

മോറിസ്‌ ബുക്കായ്‌ (Maurice Bucaille)യുടെ 1979ൽ പ്രസിൻ​‍ീകരിച്ച The Bible, The Qura'an and Science എന്ന പുസ്തകമാണ്‌ ഖുർആനിലെ പല വെളിപ്പെടുത്തലുകളും ആധുനിക ശാസ്ത്ര കണ്ടെത്തലുകളോട്‌ യോജിക്കുന്നവയാണെന്ന്‌ ലോകത്തെ അറിയിച്ചത്‌. പാരീസ്‌ സർവകലാശാലയിലെ സർജിക്കൽ ക്ളിനിക്കിന്റെ മേധാവിയായിരുന്നു അദ്ദേഹം. പത്തു വർഷത്തോളം നീണ്ടുനിന്ന തന്റെ ഖുർആൻ ഗവേഷണത്തിൽ നിന്നും മനന്നിലാക്കിയ ശരീരശാസ്ത്രത്തെയും (physiology) പ്രത്യുൽപാദനത്തെയും സംബന്ധിച്ച ഖുർആനിക വെളിപാടുകളെ 1976ൽ വൈദ്യശാസ്ത്ര ഫ്രഞ്ച്‌ അക്കാദമി മുമ്പാകെ അവതരിപ്പിച്ചുകൊണ്ട്‌ ഡോ. ബുകായ്‌ പറഞ്ഞതിങ്ങനെയായിരുന്നു “...ഈ ആധുനിക കാലത്ത്‌ മാത്രം കണ്ടെത്തിയ ഈ വിഷയങ്ങളിലെ ആശയങ്ങൾ ഖുർആന്റെ അവതരണക്കാലത്ത്‌ ഒരു പ്രസ്താവ (text) ത്തിൽ എങ്ങനെ ഉണ്ടായിയെന്നു വിശദീകരിക്കുവാൻ സാധ്യമല്ല.”

കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ അനാടൊമി ആന്റ‍്‌ സെൽ ബയോളജി വകുപ്പിൽ പ്രഫസറായിരുന്ന ഡോ. കീത്ത്‌ മൂർ ഖുർആനിലെ മനുഷ്യഭ്രൂണ സംബന്ധമായ വെളിപ്പെടുത്തലുകൾ ആധുനിക ഭ്രൂണശാസ്ത്രവുമായി വളരെ യോജിക്കുന്നതായി കണ്ടെത്തി. ഈ കണ്ടെത്തലുകൾ
1982ൽ പ്രസിൻ​‍ീകരിച്ച The Developing Human with Islamic Additions എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ഭ്രൂണശാസ്ത്രവുമായി യോജിക്കുന്ന സൂക്തങ്ങൾ ഇവയാണ്‌: “ഒരൊറ്റ അസ്തിത്വത്തിൽ നിന്ന്‌ അവൻ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതിൽ നിന്ന്‌ അതിന്റെ ഇണയെയും അവൻ ഉണ്ടാക്കി...നിങ്ങളുടെ മാതാക്കളുടെ വയറുകളിൽ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു, മൂന്ന്‌ തരം അന്ധകാരങ്ങൾക്കുള്ളിൽ സൃഷ്ടിയുടെ ഒരു ഘട്ടത്തിന്‌ ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്‌. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ല‍ാഹു. അവന്നാണ്‌ ആധിപത്യം. അവൻ​‍ാതെ യാതൊരു ദൈവവുമില്ല. എന്നിരിക്കെ നിങ്ങൾ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്” (ഖു. 39:6). “പിന്നീട്‌ ഒരു ബീജമായിക്കൊണ്ട്‌ അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത്‌ വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന്‌ നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട്‌ നാം അസ്ഥികൂടത്തെ മാംസം കൊണ്ട്‌ പൊതിഞ്ഞു. പിന്നീട്‌ മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും ന്‌സൃഷ്ടികർത്താവായ അല്ല‍ാഹു അനുഗ്രഹപൂർണനായിരിക്കുന്നു” (ഖു. 23:13-14). “മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച്‌ നോക്കുക:) തീർച്ചയായും നാമാണ്‌ നിങ്ങളെ മണ്ണിൽ നിന്നും, പിന്നീട്‌ ബീജത്തിൽ നിന്നും, പിന്നീട്‌ ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നൽകപ്പെട്ടതും രൂപം
നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങൾക്ക്‌ കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട്‌ നിങ്ങളെ നാം ശിശുക്കളായി പുറത്ത്‌ കൊണ്ടു വരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന്‌ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌...“ (ഖു. 22:5). ഡോ. കീത്ത്‌ മൂർ പറയുന്നു: ”ഭ്രൂണശാസ്ത്രത്തിന്റെ പിറവിക്കു മുമ്പ്‌ ഏഴാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ പ്രസ്താവനകളുടെ കൃത്യതയിൽ ഞാൻ ആശ്ചര്യം കൂറുകയാണ്‌.“ കൂടാതെ ഖുർആന്റെ ദിവ്യത്വത്തെയും അദ്ദേഹം സൂചിപ്പിച്ചു: ”ഈ വിവരങ്ങൾ ദൈവം അല്ലെ‍്ങ്കിൽ അല്ല‍ാഹുവിൽ നിന്നാണ്‌ മുഹമ്മദിനു ലഭിച്ചതെന്നത്‌ എനിക്കു വ്യക്തമാണ്‌. കാരണം മിക്ക വിവരങ്ങളും കണ്ടുപിടിക്കപ്പെട്ടതു തന്നെ അനേകം നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌. ഇത്‌ എനിക്ക്‌ തെളിയിക്കുന്നത്‌ മുഹമ്മദ്‌ ദൈവത്തിന്റെ അല്ലെ‍്ങ്കിൽ അല്ല‍ാഹുവിന്റെ ദൂതനെന്നാണ്‌.“

ഈജിപ്ഷ്യൻ ഫിസിസിസ്റ്റായ ഡോ. മൻസൂർ ഹന്നബ്‌ എൽ നബി ഖുർആനിലെ 10:5, 21:33, 32:5 എന്നീ സൂക്തങ്ങളിലെ വിവരങ്ങൾ, നക്ഷത്ര വർഷം (Sydereal Month Calendar System), ചന്ദ്രവേഗത എന്നിവയുടെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ വേഗത കണ്ടുപിടിച്ചിട്ടുണ്ട്‌. അങ്ങനെ കണ്ടുപിടിച്ച വേഗത ഒരു സെക്കന്റിൽ 299792.5 കി.മീറ്റർ ആണ്‌. ഇത്‌ ശാസ്ത്രം അംഗീകരിച്ച വേഗതയായ 299792.4574 കി.മീ.ന്‌ തുല്യമാണെന്നു പറയാം (http://www.islamicity.com/Science/960703A.SHTML).

ഖുർആനിലെ ശാസ്ത്ര സന്ദേശങ്ങളെ സംബന്ധിച്ചു ധാരാളം പുസ്തകങ്ങളും വെബസൈറ്റുകളും ഇന്നുണ്ട്‌. എങ്കിലും അവയെല്ല‍ാം മികച്ച ശാസ്ത്ര നിലവാരം പുല ർത്തുന്നുണ്ടെന്നു പറയാൻ വയ്യ.ശാസ്ത്ര വിജ്ഞാനത്തെ രണ്ടു ഭാഗങ്ങളായിക്കാണാവുന്നതാണ്‌ ന്ന പ്രകൃതി പ്രതിഭാസങ്ങളും അവയുടെ വിശദീകരണങ്ങളും. പ്രതിഭാസങ്ങൾ മാറ്റമില്ല‍ാതെ നിലനിൽക്കുന്ന പ്രകൃതി സത്യങ്ങളാണെങ്കിലും അവയ്ക്കു നൽകുന്ന വിശദീകരണങ്ങൾ ശാസ്ത്ര പുരോഗതിക്കനുസരിച്ചു മാറാവുന്നതാണ്‌. ഉദാഹരണമായി വൈദ്യുതിയെ എടുക്കാം. വൈദ്യുതി ഒരു പ്രകൃതി പ്രതിഭാസമാണ്‌. അതിനു മാറ്റം വരുന്നത്‌. അതിനെ നിലവിലുള്ള ശാസ്ത്ര വിജ്ഞാനമുപയോഗിച്ചു വിശദീകരിക്കുന്നത്‌ ഇലക്ട്രോണുകളുടെ ഒഴുക്കാണെന്നാണ്‌. ശാസ്ത്ര പുരോഗതിക്കനുസരിച്ചു ഭാവിയിൽ ഈ വിശദീകരണം മാറിയേക്കാം. ഈ വസ്തുത മനസ്സിലാക്കി വേണം ഖുർആനിക വെളിപാടുകളെ ശാസ്ത്രീയവിശദീകരണത്തിനു വിധേയമാക്കേണ്ടത്‌. ഇവിടെ എടുത്തു പറയേന്ന ഒരു കാര്യം ഖുർആനിലുള്ള പ്രപഞ്ചത്തെ സംബന്ധിച്ച പരാമർശങ്ങളെല്ല‍ാം തന്നെ പ്രതിഭാസങ്ങളെയാണ്‌, പ്രതിഭാസങ്ങളുടെ വിശദീകരണങ്ങളെയ്‌. മേൽ വിശകലനം ചെയ്യപ്പെട്ട ഉദാഹരണങ്ങളിൽ (പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യന്റെ ലിംഗനിർണയ ക്രോമൊസോമുകൾ, ജ്യോതിർഗോളങ്ങളുടെ ഭ്രമണപഥത്തിലൂടെയുള്ള സഞ്ചാരം, മുതലായവയെല്ല‍ാം) നിന്നു ഇത്‌ വ്യക്തമാകുന്നതാണ്‌.

ഖുർആനിൽ പ്രതിപാദിച്ച പ്രപഞ്ച രഹസ്യം ശാസ്ത്രം തുറന്നു കാട്ടു​‍േമ്പാൾ അങ്ങോട്ടേക്കു നോക്കാനാണ്‌ അവിശ്വാസികളെ അല്ല‍ാഹു ആഹ്വാനം ചെയ്യുന്നത്‌. “അല്ലയോ സത്യനിഷേധികളേ, നിങ്ങൾകണ്ടി​‍േല്ല, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും എന്നിട്ട്‌ നാം അവയെ വേർപെടുത്തുകയായിരുന്നുവെന്നും വെള്ളത്തിൽ നിന്നാണ്‌ നാം എല്ല‍ാ ജീവവസ്തുക്കളെയും സൃഷ്ടിച്ചതെന്നും. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?” (ഖു. 21:30). ഇവിടെ അല്ല‍ാഹു സംബോധന ചെയ്യുന്നത്‌ അവിശ്വാസികളെയാണെന്നത്‌ പ്രത്യേകം ശ്രദ്ധേയമാണ്‌. ഇനിയും വിശ്വസിക്കുന്നില്ലെ‍്ങ്കിൽ കൂടുതൽ തെളിവുകൾ നൽകി ഖുർആൻ സത്യമാണെന്നു അവരെ ബോധ്യപ്പെടുത്തുമെന്നും അല്ല‍ാഹു പറയുന്നു: ”നീ പറയുക: നിങ്ങൾ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത്‌ (ഖുർആൻ) അല്ല‍ാഹുവിങ്കൽ നിന്നുള്ളതായിരിക്കുകയും എന്നിട്ട്‌ നിങ്ങളതിൽ അവിശ്വസിച്ചിരിക്കുകയുമാണെങ്കിൽ കടുത്ത മാത്സര്യത്തിൽ കഴിയുന്നവനെക്കാളും കൂടുതൽ പിഴച്ച്‌ പോയവൻ ആരുണ്ട്ന്ന ഇത്‌ (ഖുർആൻ) സത്യമാണെന്ന്‌ അവർക്ക്‌ വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക്‌ കാണിച്ചുകൊടുക്കുന്നതാണ്‌. നിന്റെ രക്ഷിതാവ്‌ ഏത്‌ കാര്യത്തിനും സാക്ഷിയാണ്‌ എന്നതു തന്നെ മതിയായതല്ലേ“ (ഖു. 41:52ന്ന53). ഖുർആനിക സന്ദേശങ്ങൾ സത്യമാണെന്ന്‌ ഖുർആനിൽ വിശ്വസിക്കാത്തവർക്കു ശാസ്ത്രത്തിലൂടെ തെളിയിച്ചു കൊടുക്കുകയാണ്‌ അല്ല‍ാഹു. അത്‌ അല്ല‍ാഹുവിന്റെ ബൃഹത്തായ പദ്ധതിയുടെ ഭാഗമായിട്ടാണ്‌ നാം കാണേണ്ടത്‌.
(തുടരും...)
പ്രഫ: പി എ വാഹിദ് | http://www.prabodhanam.net/15.1.2011.html